Tuesday, April 1, 2008

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി


ന്യൂദല്‍ഹി: കുതിച്ചുയരുന്ന അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി പാമോയിലിന്റെയും സോയ എണ്ണയുടെയും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനും ബസുമതി ഒഴികെയുള്ള അരി ഇനങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കയറ്റുമതി നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ തന്നെ വിലയിടിവില്‍ ദുരിതമനുഭവിക്കുന്ന കേര കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനം കേരളത്തിനു വന്‍ തിരിച്ചടിയാവും.
വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭ സമിതി ഇന്നലെ രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് നിര്‍ണായക തീരുമാനമെടുത്ത്. ഉടന്‍ പ്രാബല്യത്തോടെയാണ് അരി കയറ്റുമതി നിരോധിച്ചത്. പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതിക്കുള്ള നിരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇന്നലെ അര്‍ധരാത്രി തന്നെ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ധനമന്ത്രി പി.ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇതുപ്രകാരം എല്ലാ ഭക്ഷ്യ എണ്ണകളും ഇനി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാവും. സംസ്കരിച്ച എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 7.5 ശതമാനമായും കുറച്ചിട്ടുണ്ട്. ബസുമതി അരിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 1200 അമേരിക്കന്‍ ഡോളറായി വര്‍ധിപ്പിച്ചു. നിലവിലിത് 1100 ഡോളറായിരുന്നു. കയറ്റുമതി നിരുല്‍സാഹപ്പെടുത്തി രാജ്യത്ത് ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. വെണ്ണയുടെയും നെയ്യിന്റെയും ഇറക്കുമതി തീരുവ 40ല്‍ നിന്ന് 30 ശതമാനമായി കുറച്ചു. ചോളത്തിന്റെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. നിലവിലിത് 15 ശതമാനമായിരുന്നു. സാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിനു പരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രിസഭാ സമിതി വില ഉയര്‍ത്തരുതെന്ന് ഉരുക്ക് ഉല്‍പാദകരോട് ആവശ്യപ്പെട്ടു.
കേരകര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ മാസം 20ന് കേന്ദ്രം പാമോയിലിന്റെ ഇറക്കുമതി തീരുവ 45 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചപ്പോള്‍തന്നെ കേരളത്തില്‍ പാമോയിലിന്റെ ചില്ലറ വില കിലോക്ക് 12 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ വെളിച്ചെണ്ണയോടു മല്‍സരിക്കുന്ന പാമോയിലിന്റെ വില തീരുവയില്ലാതാവുന്ന ആനുകൂല്യത്തില്‍ കൂടുതല്‍ കുറയുന്നതോടെ വെളിച്ചെണ്ണ വില കുത്തനെ ഇടിയും. കേരളത്തിലെ 35 ലക്ഷത്തോളം നാളികേര കര്‍ഷകര്‍ ഇതോടെ ഗുരുതര പ്രതിസന്ധിയിലാവും. അതേസമയം, കൊച്ചി തുറമുഖം വഴി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ യോഗം അനുമതി നല്‍കി. മറ്റു തുറമുഖങ്ങളിലൂടെയുള്ള നിരോധം തുടരും.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി
ന്യൂദല്‍ഹി: കുതിച്ചുയരുന്ന അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി പാമോയിലിന്റെയും സോയ എണ്ണയുടെയും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനും ബസുമതി ഒഴികെയുള്ള അരി ഇനങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കയറ്റുമതി നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ തന്നെ വിലയിടിവില്‍ ദുരിതമനുഭവിക്കുന്ന കേര കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനം കേരളത്തിനു വന്‍ തിരിച്ചടിയാവും.

വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭ സമിതി ഇന്നലെ രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് നിര്‍ണായക തീരുമാനമെടുത്ത്. ഉടന്‍ പ്രാബല്യത്തോടെയാണ് അരി കയറ്റുമതി നിരോധിച്ചത്. പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതിക്കുള്ള നിരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇന്നലെ അര്‍ധരാത്രി തന്നെ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ധനമന്ത്രി പി.ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇതുപ്രകാരം എല്ലാ ഭക്ഷ്യ എണ്ണകളും ഇനി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാവും. സംസ്കരിച്ച എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 7.5 ശതമാനമായും കുറച്ചിട്ടുണ്ട്. ബസുമതി അരിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 1200 അമേരിക്കന്‍ ഡോളറായി വര്‍ധിപ്പിച്ചു. നിലവിലിത് 1100 ഡോളറായിരുന്നു. കയറ്റുമതി നിരുല്‍സാഹപ്പെടുത്തി രാജ്യത്ത് ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. വെണ്ണയുടെയും നെയ്യിന്റെയും ഇറക്കുമതി തീരുവ 40ല്‍ നിന്ന് 30 ശതമാനമായി കുറച്ചു. ചോളത്തിന്റെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. നിലവിലിത് 15 ശതമാനമായിരുന്നു. സാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിനു പരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രിസഭാ സമിതി വില ഉയര്‍ത്തരുതെന്ന് ഉരുക്ക് ഉല്‍പാദകരോട് ആവശ്യപ്പെട്ടു.

കേരകര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ മാസം 20ന് കേന്ദ്രം പാമോയിലിന്റെ ഇറക്കുമതി തീരുവ 45 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചപ്പോള്‍തന്നെ കേരളത്തില്‍ പാമോയിലിന്റെ ചില്ലറ വില കിലോക്ക് 12 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ വെളിച്ചെണ്ണയോടു മല്‍സരിക്കുന്ന പാമോയിലിന്റെ വില തീരുവയില്ലാതാവുന്ന ആനുകൂല്യത്തില്‍ കൂടുതല്‍ കുറയുന്നതോടെ വെളിച്ചെണ്ണ വില കുത്തനെ ഇടിയും. കേരളത്തിലെ 35 ലക്ഷത്തോളം നാളികേര കര്‍ഷകര്‍ ഇതോടെ ഗുരുതര പ്രതിസന്ധിയിലാവും. അതേസമയം, കൊച്ചി തുറമുഖം വഴി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ യോഗം അനുമതി നല്‍കി. മറ്റു തുറമുഖങ്ങളിലൂടെയുള്ള നിരോധം തുടരും.