Sunday, July 6, 2008

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?


യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.



ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?

ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.
ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?
ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌ത


p.surendran

Tuesday, July 1, 2008

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌ ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട്‌ സംഭവഗതികള്‍ക്കിടയ്‌ക്കാണ്‌ ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്‌.

ആദ്യത്തേത്‌ ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്‌. രണ്ടാമത്തേത്‌ വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക്‌ പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ്‌ ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ്‌ (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ്‌ ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ്‌ ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്‌. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത്‌ കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ്‌ എന്നാരോപിച്ച്‌ തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച്‌ കോണ്‍ഗ്രസ്‌ (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്‌; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട്‌ എഴുന്നേറ്റിരിക്കയാണ്‌. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട്‌ കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്‌.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ്‌ വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്‌. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ മൂന്നു കോണുകളില്‍ നിന്ന്‌ വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്‌, കെ.പി.സി.സി. പ്രസിഡന്റ്‌്‌ രമേശ്‌ ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത്‌ പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ്‌ .രണ്ട്‌, കുട്ടികളെ കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്‌, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത്‌ ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ്‌ പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്‌. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ്‌ വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച്‌ കാണിക്കല്‍ എന്നൊക്കെയാണ്‌ കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്‌. 1885 ഡിസംബര്‍ 28-ന്‌ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചതു തൊട്ട്‌ ജാലിയന്‍വാലാബാഗ്‌, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്‌. ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തോടെയാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത്‌ എന്ന്‌ സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ്‌ ധാരകളുടെ പ്രതിനിധികളോ ആണെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്‌. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക്‌ മറക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച്‌ വൈക്കം സത്യാഗ്രഹ ഭാഗത്ത്‌ പറയുന്നുണ്ട്‌. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ്‌ വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന്‌ നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ്‌ നാം ശാസ്‌ത്രം പഠിക്കുന്നത്‌. അതിന്‌ സഹായകമായ വിധത്തിലാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ്‌ .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട്‌ വിശദീകരിക്കുന്നുണ്ട്‌. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ്‌ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ്‌ പുസ്‌തകം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന്‌ അവതരിപ്പിക്കുകയാണ്‌ . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ്‌ ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച്‌ വളര്‍ന്ന്‌ പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്‌. അതവര്‍ക്ക്‌ തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ക്ലാസ്‌ മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന്‌ കാരണമായ പുസ്‌തകം കത്തിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന്‌ നോക്കിക്കാണുന്ന അവസ്ഥ എന്താണ്‌. തികച്ചും കാലികമായ മനസ്സ്‌ പൊള്ളുന്ന ചിത്രീകരണമാണ്‌ പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ''അരിവില ഇനിയും കൂടും. ആവശ്യത്തിന്‌ കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന്‌ വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട്‌ നികത്തുന്നതിന്‌ ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ്‌ സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ്‌ പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന്‌ കൃഷിഭൂമിയുടെ അവകാശം ലഭിച്ചത്‌ എപ്പോഴാണ്‌? ഈ ചോദ്യങ്ങളില്‍ നിന്നാണ്‌ പാഠങ്ങള്‍ വികസിച്ചത്‌. ജന്മിത്തം എന്തായിരുന്നു എന്ന്‌ പഠിപ്പിക്കാനാണ്‌ അഭിവന്ദ്യ കോണ്‍ഗ്രസ്‌ നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന്‌ രണ്ടുലക്ഷം പറ നെല്ല്‌ പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്‌: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന്‌ ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത്‌ ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്‌. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്‌. മാറ്റം വന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കിക്കുകയാണ്‌. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ്‌ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്‌, ബ്രിട്ടീഷ്‌ സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്‌, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്‌. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന്‌ ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന്‌ പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത്‌ സിങ്‌ രാജഗുരുവിന്‌ എഴുതിയ കത്തും ഉദ്ധരിക്കുന്നത്‌. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്‌ ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക്‌ വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന്‌ വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത്‌ എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്‌. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ്‌ അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്‌? ഇതാണ്‌ പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക്‌ വരികയാണ്‌. ആ നിലപാട്‌ തന്നെയാണ്‌ ഏത്‌ മതം സ്വീകരിക്കണം എന്ന്‌ ജീവനെന്ന വിദ്യാര്‍ഥിക്ക്‌ സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്‌. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത്‌ എന്ന നിര്‍ബന്ധമാണ്‌ പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്‌. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത്‌ മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത്‌ സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത്‌ അപകടമായെന്ന്‌ കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്‌. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ്‌ ഈ സാമൂഹ്യപാഠം വികസിച്ച്‌ പൂര്‍ണമാകുന്നത്‌. ഇതാണ്‌ പുസ്‌തകത്തിന്റെ കാതല്‍. ഇത്‌ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന്‌ തുറന്നു പറയേണ്ടിവരും. എന്തിന്‌ അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌. അതെന്തുകൊണ്ടാണ്‌ എന്ന്‌ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌-വിലക്കയറ്റവും ആണവക്കരാറും
.