Sunday, July 6, 2008

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?


യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.



ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?

ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.
ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?
ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌ത


p.surendran

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?


യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.



ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?

ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.
p.surendran

Anonymous said...

സുഹൃത്തെ
ഈ ലേഖനം വായിച്ചാല്‍ തോന്നും കുഞ്ഞാലിക്കുട്ടിക്കാണ്‌ ഈ കാര്യത്തില്‍ പ്രശ്നമുള്ളൂ എന്ന്‌. മുസ്ലിം ലീഗിന്‌ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവും.പക്ഷേ എല്ലാ മത വിശ്വാസികളും ഈ പുസ്തകത്തിനെ എതിര്‍ക്കുന്നില്ലേ. മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന മുസ്ലിം സംഘടനകളും ഈ കാര്യത്തില്‍ ഒറ്റക്കെട്ടാണല്ലോ. എന്‍ എസ്‌ എസ്‌ ഉം കൃസ്തയ‍്ന്‍ മത വിഭാഗങ്ങളും ഈ പാഠ ഭാഗത്തെ എതിര്‍ക്കുന്നു. ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേ ,

പിപ്പിള്‍സ്‌ ഫോറം. said...

ലേഖനത്തില്‍ ഒരോരുത്തരും ജീവനെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പറഞതൊന്നും വായിച്ചില്ലായല്ലെ.എഴുതിയതെന്തായാലും പ്രശ്നമല്ല.പായുന്നതാണു്‌ പ്രധാനം