Tuesday, May 20, 2008

ഇത്‌ സാമൂഹിക സുരക്ഷയ്‌ക്കുള്ള വെല്ലുവിളി

ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

കേ രളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്‌ക്കാണ്‌ ഈ പംക്തി കുറിക്കുന്നത്‌. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇത്‌ തുടങ്ങുന്നത്‌ ഉചിതവുമല്ല. അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ്‌ . ഗവണ്മെന്റിന്‌ പകരം എല്‍.ഡി.എഫിന്‍േറതായ ഒരു ബദല്‍ ഗവണ്മെന്റിനെ തിരഞ്ഞെടുക്കണമെന്ന്‌ വാദിച്ചു പോന്ന ഈ പംക്തിയുടെ ധാര്‍മിക ചുമതലകൂടിയാണത്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ വിലയിരുത്താനുള്ള മൂന്ന്‌ അഭിപ്രായപ്രകടനങ്ങള്‍ ഇവിടെ ഉദ്ധരിക്കുക മാത്രമേ അക്കാര്യത്തില്‍ ഈ ലേഖകന്‌ ചെയ്യേണ്ടതുള്ളൂ. അതില്‍ ഒന്നാമത്തേത്‌, മൂന്നാം വാര്‍ഷികദിനത്തില്‍ തന്നെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍േറതായി സംസ്ഥാന പോലീസിനെ സംബന്ധിച്ചു വന്ന അഭിപ്രായപ്രകടനമാണ്‌. ആലുവ പോലീസ്‌ സ്റ്റേഷനില്‍ ഒരു യുവസംന്യാസി വെടി ഉതിര്‍ത്ത സംഭവം തന്റെ സര്‍ക്കാറിന്റെ അന്തസ്സിന്റെ പ്രശ്‌നമാണ്‌ എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ആഭ്യന്തരവകുപ്പ്‌ തന്റെ സര്‍ക്കാറിന്റെ അന്തസ്സ്‌ ഇടിച്ചു എന്ന്‌ ഭരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി തന്നെ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളിലും തത്സമയ സംപ്രേഷണത്തിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു സ്വാമി ഹിമവത്‌ ഭദ്രാനന്ദ. ആഭ്യന്തരമന്ത്രിയെ 'ബാലേട്ടന്‍' എന്ന്‌ തുടര്‍ച്ചയായി അദ്ദേഹം സംബോധന ചെയ്‌തതും രാഷ്ട്രീയ- ഭരണ ഔന്നത്യങ്ങള്‍ ഓരോന്നായി പ്രവചിച്ചു പോന്നതും ആ മനുഷ്യന്‍ വിളിച്ചുകൂവിയതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഈ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കാവി അണിഞ്ഞ, മുടിയും താടിയും നീട്ടിയ ആ യുവസംന്യാസിയുടെ കസ്റ്റഡിയില്‍ ചുകപ്പ്‌ ബീക്കണ്‍ലൈറ്റ്‌ ഘടിപ്പിച്ച വണ്ടിയും തിരനിറച്ച ലൈസന്‍സുള്ള മാരകശേഷിയുള്ള കൈത്തോക്കുമുണ്ടായിരുന്നു. തന്റെ കപടവൃത്തികള്‍ തുറന്നുകാട്ടിയ ഒരു പത്രസ്ഥാപനത്തില്‍ അതിക്രമിച്ചു കടക്കാന്‍ സ്വാമി എത്തിയത്‌ ഗവര്‍ണര്‍, മന്ത്രിമാര്‍, ജഡ്‌ജ ിമാര്‍ തുടങ്ങിയവര്‍ മാത്രം ഉപയോഗിക്കുന്ന ചുകപ്പ്‌ വെച്ച വാഹനത്തിലായിരുന്നു. നിയമം കൈയിലെടുത്ത സ്വാമി, നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിട്ടും പോലീസ്‌ സ്റ്റേഷനില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം തോക്കുചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടയാക്കിയത്‌ പോലീസുകാരുടെ സ്വാമിഭക്തിയാണ്‌ എന്ന്‌ ചുരുക്കി വ്യാഖ്യാനിക്കരുത്‌. വലിയ ഏമാന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന പോലീസിന്റെ ഭീതിയാകണം ഇതിന്റെ പശ്ചാത്തലം. അല്ലെങ്കില്‍ ഭദ്രാനന്ദനെ നേരത്തേ തന്നെ തൂക്കിയെടുത്ത്‌ ദേഹപരിശോധനയും സ്ഥലപരിശോധനയും നടത്തി ലോക്കപ്പിലെ മൂട്ടകള്‍ക്കും കൊതുകുകള്‍ക്കും എറിഞ്ഞു കൊടുക്കാന്‍ മടിക്കുന്നവരല്ല കേരള പോലീസ്‌. ഏത്‌ ഗവണ്മെന്റിനും എന്ന പോലെ എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണത്തിനും നേട്ടങ്ങളുടെ പട്ടികനിരത്താനുണ്ടാകും. ആ പട്ടിക നൂറുശതമാനവും യാഥാര്‍ഥ്യമാകണമെന്ന്‌ ആഗ്രഹിച്ച ജനതയാണ്‌ ഏറെ പ്രതീക്ഷയോടെ ഈ ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതെന്ന്‌ ബാധ്യതപ്പെട്ടവര്‍ വിസ്‌മരിക്കരുത്‌. ഏതു ഭരണത്തിലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും ചുമതലപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ചെയ്‌തികളാണ്‌ നിര്‍ണായകമാകുക. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ഇല്ലാതായിരുന്നു. പണിശാലകളിലും പാഠശാലകളിലും കൃത്യതയും അച്ചടക്കവും ഉറപ്പാക്കിയിരുന്നു. എന്നിട്ടും പോലീസ്‌ ഭരണഘടനാ ബാഹ്യമായി ചങ്ങലപൊട്ടിച്ച്‌ അതിക്രമങ്ങള്‍ നടത്തിയതും മനുഷ്യത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും നെഞ്ചുകുത്തിപ്പറിച്ചതുമാണ്‌ ആ ഭരണത്തിന്റെ പല നന്മകളെയും കരാളതയുടെ ഭാഗമാക്കിയത്‌. സി.പി.എമ്മിലെ ഭാവിയുടെ വാഗ്‌ദാനമായും രണ്ടാം ഇ.എം.എസ്‌., ജോസഫ്‌ മുണ്ടശ്ശേരി, ഭാവി മുഖ്യമന്ത്രി എന്നും മലയാളപത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു കൊച്ചു കഥാപാത്രമാണ്‌ എം.എ.ബേബി. അക്കാര്യത്തില്‍ വലിയ സംഭാവന ചെയ്‌ത ഇംഗ്ലീഷ്‌ ദിനപത്രം തന്നെയാണ്‌ ഇത്തവണ ഏറ്റവും മോശപ്പെട്ട മന്ത്രിയായി എം.എ.ബേബിയെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയെ തിരഞ്ഞെടുത്തത്‌. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, വകുപ്പുകളെക്കാളേറെ വാമൊഴികളുടെ മന്ത്രിയായി മാറിയ ജി. സുധാകരന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി വി.എസ്സിനു പോലും ആ 'ബഹുമതി' നല്‍കി. ടി.എം. തോമസ്‌ ഐസക്ക്‌, പി.കെ.ഗുരുദാസന്‍, മാത്യു.ടി.തോമസ്‌, കോടിയേരി ബാലകൃഷ്‌ണന്‍, മുല്ലക്കര രത്‌നനാകരന്‍, സി. ദിവാകരന്‍ തുടങ്ങിയവരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഇ.എം.എസ്‌. ഗവണ്മെന്റിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ഏതുവിധമാണ്‌ എന്നതിന്‌ ഈ സര്‍വേ മതിയല്ലോ. മൂന്നാമത്തെ അഭിപ്രായപ്രകടനം, ഇടതുപക്ഷ-സാംസ്‌കാരിക തലത്തില്‍ നിന്നുള്ളതാണ്‌. സാംസ്‌കാരിക സുമനസ്സും സമൂഹത്തിന്റെ കണ്ണാടിയുമാണ്‌ എഴുത്തുകാര്‍. എം. മുകുന്ദന്‍ അധ്യക്ഷനായ കേരള സാഹിത്യ അക്കാദമി ഈ സര്‍ക്കാറാണ്‌ പുനഃസംഘടിപ്പിച്ചത്‌. അതൊരു ഹാസസാഹിത്യ അക്കാദമിയായി അധഃപതിച്ചെന്ന്‌ കുറ്റപ്പെടുത്തുന്നത്‌ പു.ക.സ.യുടെ നേതാവും കലാമണ്ഡലത്തിന്റെ മുന്‍കാര്യദര്‍ശിയുമായ ഇയ്യങ്കോട്‌ശ്രീധരന്‍. വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളില്‍ കൈകടത്തി, കൊടുത്തവര്‍ക്ക്‌ തന്നെ വീണ്ടും പുരസ്‌കാരം നല്‍കി സ്വയം ഹാസസാഹിത്യ അവാര്‍ഡ്‌ കരസ്ഥമാക്കി, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരെ പടിക്കുപുറത്തു നിര്‍ത്തി, തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തെ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു-എന്നൊക്കെ ഇയ്യങ്കോട്‌ കുറ്റപ്പെടുത്തുന്നു. എം.എന്‍. വിജയനെതിരെ എം.എ. ബേബിയുടെ മറവില്‍ നിന്ന്‌ വിഷബാണം തൊടുത്തുവിട്ട്‌ കൂറു തെളിയിച്ച ആളുമാണ്‌ ഇയ്യങ്കോട്‌. അദ്ദേഹത്തിന്റെ വിമര്‍ശനം ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഇടതുസാംസ്‌കാരിക തലത്തില്‍ നിന്നുള്ള സാക്ഷ്യപത്രമായി മുഖവിലയ്‌ക്കെടുക്കാതെ തരമില്ലല്ലോ. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ്‌ വഹിച്ച പങ്കും അതു കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളഭക്ഷ്യ പ്രതിസന്ധിയും ഈ പംക്തിയില്‍ പലവട്ടം തുറന്നു കാട്ടിയതാണ്‌. ഇതിനൊക്കെ കാരണമാകുന്ന സാനമ്രാജ്യത്വ നയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നയനിലപാടുകള്‍ ഉള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണവും ഫലത്തില്‍ സാധു ദുഷ്‌ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയാണ്‌ കേരളത്തില്‍ വരുത്തിവെക്കുന്നത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാലതാമസവും വിവാദവും തന്നെ ദൃഷ്‌ടാന്തമാണ്‌. കൃഷിവകുപ്പില്‍ നിന്നുള്ള പണം കൊണ്ടു മാത്രം പദ്ധതി ആകില്ലെന്നു കൃഷിമന്ത്രി. പണം ഒരു പ്രശ്‌നമേയല്ലെന്ന്‌ മുഖ്യമന്ത്രി. ഭക്ഷ്യപ്രതിസന്ധി ആഗോളതലത്തില്‍ എത്ര ഗുരുതരമായാണ്‌ മൂര്‍ച്ഛിക്കാന്‍ പോകുന്നതെന്ന്‌ കാണാതെ ബാലിശമായ നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്‌ ! വിന്ധ്യനിപ്പുറം എല്ലാം ഭദ്രം, എല്‍.ഡി.എഫ്‌. ചര്‍ച്ച ചെയ്‌തു തീര്‍ത്താല്‍ എല്ലാറ്റിനും ശാശ്വത പരിഹാരം എന്ന്‌ ഇടതുപക്ഷ നേതാക്കള്‍. വിന്ധ്യനപ്പുറം എല്ലാം നല്ലനിലയില്‍. ഇവിടെ വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ സൃഷ്‌ടി എന്ന്‌ യു.ഡി.എഫ്‌. കരിങ്കൊടി ഉയര്‍ത്തി അവര്‍ക്കു പിന്നാലെ ബി.ജെ.പി.യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ അയല്‍രാജ്യങ്ങളില്‍ നിന്ന്‌ വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ആലോചന ഡല്‍ഹിയില്‍ നടക്കുകയാണ്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമല്ല ഊര്‍ജപ്രതിസന്ധി രൂക്ഷമായ പഞ്ചാബിലേക്ക്‌ 300 മെഗാവാട്ട്‌ വൈദ്യുതി പാകിസ്‌താനില്‍ നിന്നു പോലും ഇറക്കുമതി ചെയ്യാനുള്ള കൂടിയാലോചനകള്‍ കേന്ദ്രഗവണ്മെന്റ്‌ ആരംഭിച്ചെന്നാണ്‌ മാധ്യമവാര്‍ത്തകള്‍. ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വമ്പിച്ച തകര്‍ച്ചയിലേക്ക്‌ കുതിക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം യു.എന്‍. സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ഭവന സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഡോളറിന്റെ വിലയിടിവ്‌, ഭക്ഷ്യവസ്‌തുക്കളുടെ വമ്പിച്ച വിലക്കയറ്റം, എണ്ണയുടെ കുതിച്ചുയരുന്ന വില-ഇതൊക്കെയാണ്‌ കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്‌. ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന അമേരിക്കയുമായാണ്‌ ഇന്ത്യ അതിന്റെ മര്‍മ പ്രധാനമായ സാമ്പത്തിക തലങ്ങളെ രാഷ്ട്രീയമായും വ്യാപാരപരമായും ബന്ധിപ്പിക്കാന്‍ പാടുപെടുന്നത്‌. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ കയറ്റിറക്കുമതി ബാങ്കിന്റെ ചെയര്‍മാന്‍ ജെയിംസ്‌ എച്ച്‌. ലാംബ്രൈറ്റ്‌ വെളിപ്പെടുത്തിയത്‌ മെക്‌സിക്കോയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ കയറ്റിറക്കുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിക്കഴിഞ്ഞെന്നാണ്‌. കാര്‍ഷിക കയറ്റിറക്കുമതി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ മെക്‌സിക്കോയുമായുണ്ടാക്കിയതു പോലുള്ള സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്‌.ടി.എ.) ഇന്ത്യയുമായി ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയും ചൈനയും അവരുടെ കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റുമതിക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കിയാല്‍ മാത്രമേ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ആശ്വാസമാകൂ എന്ന്‌ യു.എന്‍. സാമ്പത്തിക വിദഗ്‌ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌ ഊര്‍ജമേഖലയിലും ഭക്ഷ്യരംഗത്തും ഇന്ത്യ സ്വന്തം ജനങ്ങളെയും ദേശീയ താത്‌പര്യത്തെയും കേന്ദ്രീകരിച്ചുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച്‌ അതിവേഗം മുന്നോട്ട്‌ പോകേണ്ടതുണ്ട്‌ എന്നാണ്‌. സാര്‍വദേശീയ തലത്തില്‍ അതിനുള്ള ബദല്‍ സാധ്യതകള്‍ തേടുകയും വേണം. ഇത്തരം നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്‌. കേന്ദ്ര ഗവണ്മെന്റിന്റെ ആഗോളീകരണ സാനമ്രാജ്യത്വ അനുകൂല പരിപാടികള്‍ തകര്‍ക്കാനുള്ള ജനങ്ങളുടെ ഉറപ്പും ഇത്തരം ബദല്‍ നീക്കങ്ങളില്‍ നിന്ന്‌ ഉളവാകേണ്ടതുണ്ട്‌. അതിനു പകരം ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നതാണ്‌ കേരളത്തില്‍ കാണുന്നത്‌ എന്നു പറയാതെ വയ്യ. ആഗോളീകരണം മൂന്നാം ലോകങ്ങളിലേക്ക്‌ ഒളിപ്പിച്ചു കടത്തുന്ന പണത്തിന്റെയും ആയുധങ്ങളുടെയും അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ പലരും ഗൗനിക്കാറില്ല. അത്‌ കേരളസമൂഹത്തിന്റെ സുരക്ഷ തകര്‍ക്കും വിധം എത്ര ഭീകരമാണ്‌ എന്നതിന്റെ ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. സ്വാമിമാരെ നടത്തിച്ചുകൊണ്ടുള്ള തെളിവെടുപ്പെന്ന പറയെടുപ്പിലൂടെ. സ്വാമിമാര്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടെ ഗുരുസ്ഥാനീയരായതിന്റെ അപകടം നാം അനുഭവിച്ചിട്ടുണ്ട്‌. പ്രവചനം നടത്തിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും കപട കാവിവേഷങ്ങള്‍ ഇടതുപക്ഷ ചങ്ങാത്തത്തില്‍ സമൂഹത്തിന്‌ ഭീഷണിയാകുന്നത്‌ ഇത്‌ ആദ്യമാണ്‌. ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം

കേ രളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്‌ക്കാണ്‌ ഈ പംക്തി കുറിക്കുന്നത്‌. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇത്‌ തുടങ്ങുന്നത്‌ ഉചിതവുമല്ല. അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ്‌ . ഗവണ്മെന്റിന്‌ പകരം എല്‍.ഡി.എഫിന്‍േറതായ ഒരു ബദല്‍ ഗവണ്മെന്റിനെ തിരഞ്ഞെടുക്കണമെന്ന്‌ വാദിച്ചു പോന്ന ഈ പംക്തിയുടെ ധാര്‍മിക ചുമതലകൂടിയാണത്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ വിലയിരുത്താനുള്ള മൂന്ന്‌ അഭിപ്രായപ്രകടനങ്ങള്‍ ഇവിടെ ഉദ്ധരിക്കുക മാത്രമേ അക്കാര്യത്തില്‍ ഈ ലേഖകന്‌ ചെയ്യേണ്ടതുള്ളൂ. അതില്‍ ഒന്നാമത്തേത്‌, മൂന്നാം വാര്‍ഷികദിനത്തില്‍ തന്നെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍േറതായി സംസ്ഥാന പോലീസിനെ സംബന്ധിച്ചു വന്ന അഭിപ്രായപ്രകടനമാണ്‌. ആലുവ പോലീസ്‌ സ്റ്റേഷനില്‍ ഒരു യുവസംന്യാസി വെടി ഉതിര്‍ത്ത സംഭവം തന്റെ സര്‍ക്കാറിന്റെ അന്തസ്സിന്റെ പ്രശ്‌നമാണ്‌ എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ആഭ്യന്തരവകുപ്പ്‌ തന്റെ സര്‍ക്കാറിന്റെ അന്തസ്സ്‌ ഇടിച്ചു എന്ന്‌ ഭരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി തന്നെ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളിലും തത്സമയ സംപ്രേഷണത്തിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു സ്വാമി ഹിമവത്‌ ഭദ്രാനന്ദ. ആഭ്യന്തരമന്ത്രിയെ 'ബാലേട്ടന്‍' എന്ന്‌ തുടര്‍ച്ചയായി അദ്ദേഹം സംബോധന ചെയ്‌തതും രാഷ്ട്രീയ- ഭരണ ഔന്നത്യങ്ങള്‍ ഓരോന്നായി പ്രവചിച്ചു പോന്നതും ആ മനുഷ്യന്‍ വിളിച്ചുകൂവിയതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഈ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കാവി അണിഞ്ഞ, മുടിയും താടിയും നീട്ടിയ ആ യുവസംന്യാസിയുടെ കസ്റ്റഡിയില്‍ ചുകപ്പ്‌ ബീക്കണ്‍ലൈറ്റ്‌ ഘടിപ്പിച്ച വണ്ടിയും തിരനിറച്ച ലൈസന്‍സുള്ള മാരകശേഷിയുള്ള കൈത്തോക്കുമുണ്ടായിരുന്നു. തന്റെ കപടവൃത്തികള്‍ തുറന്നുകാട്ടിയ ഒരു പത്രസ്ഥാപനത്തില്‍ അതിക്രമിച്ചു കടക്കാന്‍ സ്വാമി എത്തിയത്‌ ഗവര്‍ണര്‍, മന്ത്രിമാര്‍, ജഡ്‌ജ ിമാര്‍ തുടങ്ങിയവര്‍ മാത്രം ഉപയോഗിക്കുന്ന ചുകപ്പ്‌ വെച്ച വാഹനത്തിലായിരുന്നു. നിയമം കൈയിലെടുത്ത സ്വാമി, നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിട്ടും പോലീസ്‌ സ്റ്റേഷനില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം തോക്കുചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടയാക്കിയത്‌ പോലീസുകാരുടെ സ്വാമിഭക്തിയാണ്‌ എന്ന്‌ ചുരുക്കി വ്യാഖ്യാനിക്കരുത്‌. വലിയ ഏമാന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന പോലീസിന്റെ ഭീതിയാകണം ഇതിന്റെ പശ്ചാത്തലം. അല്ലെങ്കില്‍ ഭദ്രാനന്ദനെ നേരത്തേ തന്നെ തൂക്കിയെടുത്ത്‌ ദേഹപരിശോധനയും സ്ഥലപരിശോധനയും നടത്തി ലോക്കപ്പിലെ മൂട്ടകള്‍ക്കും കൊതുകുകള്‍ക്കും എറിഞ്ഞു കൊടുക്കാന്‍ മടിക്കുന്നവരല്ല കേരള പോലീസ്‌. ഏത്‌ ഗവണ്മെന്റിനും എന്ന പോലെ എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണത്തിനും നേട്ടങ്ങളുടെ പട്ടികനിരത്താനുണ്ടാകും. ആ പട്ടിക നൂറുശതമാനവും യാഥാര്‍ഥ്യമാകണമെന്ന്‌ ആഗ്രഹിച്ച ജനതയാണ്‌ ഏറെ പ്രതീക്ഷയോടെ ഈ ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതെന്ന്‌ ബാധ്യതപ്പെട്ടവര്‍ വിസ്‌മരിക്കരുത്‌. ഏതു ഭരണത്തിലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും ചുമതലപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ചെയ്‌തികളാണ്‌ നിര്‍ണായകമാകുക. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ഇല്ലാതായിരുന്നു. പണിശാലകളിലും പാഠശാലകളിലും കൃത്യതയും അച്ചടക്കവും ഉറപ്പാക്കിയിരുന്നു. എന്നിട്ടും പോലീസ്‌ ഭരണഘടനാ ബാഹ്യമായി ചങ്ങലപൊട്ടിച്ച്‌ അതിക്രമങ്ങള്‍ നടത്തിയതും മനുഷ്യത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും നെഞ്ചുകുത്തിപ്പറിച്ചതുമാണ്‌ ആ ഭരണത്തിന്റെ പല നന്മകളെയും കരാളതയുടെ ഭാഗമാക്കിയത്‌. സി.പി.എമ്മിലെ ഭാവിയുടെ വാഗ്‌ദാനമായും രണ്ടാം ഇ.എം.എസ്‌., ജോസഫ്‌ മുണ്ടശ്ശേരി, ഭാവി മുഖ്യമന്ത്രി എന്നും മലയാളപത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു കൊച്ചു കഥാപാത്രമാണ്‌ എം.എ.ബേബി. അക്കാര്യത്തില്‍ വലിയ സംഭാവന ചെയ്‌ത ഇംഗ്ലീഷ്‌ ദിനപത്രം തന്നെയാണ്‌ ഇത്തവണ ഏറ്റവും മോശപ്പെട്ട മന്ത്രിയായി എം.എ.ബേബിയെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയെ തിരഞ്ഞെടുത്തത്‌. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, വകുപ്പുകളെക്കാളേറെ വാമൊഴികളുടെ മന്ത്രിയായി മാറിയ ജി. സുധാകരന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി വി.എസ്സിനു പോലും ആ 'ബഹുമതി' നല്‍കി. ടി.എം. തോമസ്‌ ഐസക്ക്‌, പി.കെ.ഗുരുദാസന്‍, മാത്യു.ടി.തോമസ്‌, കോടിയേരി ബാലകൃഷ്‌ണന്‍, മുല്ലക്കര രത്‌നനാകരന്‍, സി. ദിവാകരന്‍ തുടങ്ങിയവരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഇ.എം.എസ്‌. ഗവണ്മെന്റിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ഏതുവിധമാണ്‌ എന്നതിന്‌ ഈ സര്‍വേ മതിയല്ലോ. മൂന്നാമത്തെ അഭിപ്രായപ്രകടനം, ഇടതുപക്ഷ-സാംസ്‌കാരിക തലത്തില്‍ നിന്നുള്ളതാണ്‌. സാംസ്‌കാരിക സുമനസ്സും സമൂഹത്തിന്റെ കണ്ണാടിയുമാണ്‌ എഴുത്തുകാര്‍. എം. മുകുന്ദന്‍ അധ്യക്ഷനായ കേരള സാഹിത്യ അക്കാദമി ഈ സര്‍ക്കാറാണ്‌ പുനഃസംഘടിപ്പിച്ചത്‌. അതൊരു ഹാസസാഹിത്യ അക്കാദമിയായി അധഃപതിച്ചെന്ന്‌ കുറ്റപ്പെടുത്തുന്നത്‌ പു.ക.സ.യുടെ നേതാവും കലാമണ്ഡലത്തിന്റെ മുന്‍കാര്യദര്‍ശിയുമായ ഇയ്യങ്കോട്‌ശ്രീധരന്‍. വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളില്‍ കൈകടത്തി, കൊടുത്തവര്‍ക്ക്‌ തന്നെ വീണ്ടും പുരസ്‌കാരം നല്‍കി സ്വയം ഹാസസാഹിത്യ അവാര്‍ഡ്‌ കരസ്ഥമാക്കി, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരെ പടിക്കുപുറത്തു നിര്‍ത്തി, തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തെ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു-എന്നൊക്കെ ഇയ്യങ്കോട്‌ കുറ്റപ്പെടുത്തുന്നു. എം.എന്‍. വിജയനെതിരെ എം.എ. ബേബിയുടെ മറവില്‍ നിന്ന്‌ വിഷബാണം തൊടുത്തുവിട്ട്‌ കൂറു തെളിയിച്ച ആളുമാണ്‌ ഇയ്യങ്കോട്‌. അദ്ദേഹത്തിന്റെ വിമര്‍ശനം ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഇടതുസാംസ്‌കാരിക തലത്തില്‍ നിന്നുള്ള സാക്ഷ്യപത്രമായി മുഖവിലയ്‌ക്കെടുക്കാതെ തരമില്ലല്ലോ. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ്‌ വഹിച്ച പങ്കും അതു കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളഭക്ഷ്യ പ്രതിസന്ധിയും ഈ പംക്തിയില്‍ പലവട്ടം തുറന്നു കാട്ടിയതാണ്‌. ഇതിനൊക്കെ കാരണമാകുന്ന സാനമ്രാജ്യത്വ നയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നയനിലപാടുകള്‍ ഉള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണവും ഫലത്തില്‍ സാധു ദുഷ്‌ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയാണ്‌ കേരളത്തില്‍ വരുത്തിവെക്കുന്നത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാലതാമസവും വിവാദവും തന്നെ ദൃഷ്‌ടാന്തമാണ്‌. കൃഷിവകുപ്പില്‍ നിന്നുള്ള പണം കൊണ്ടു മാത്രം പദ്ധതി ആകില്ലെന്നു കൃഷിമന്ത്രി. പണം ഒരു പ്രശ്‌നമേയല്ലെന്ന്‌ മുഖ്യമന്ത്രി. ഭക്ഷ്യപ്രതിസന്ധി ആഗോളതലത്തില്‍ എത്ര ഗുരുതരമായാണ്‌ മൂര്‍ച്ഛിക്കാന്‍ പോകുന്നതെന്ന്‌ കാണാതെ ബാലിശമായ നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്‌ ! വിന്ധ്യനിപ്പുറം എല്ലാം ഭദ്രം, എല്‍.ഡി.എഫ്‌. ചര്‍ച്ച ചെയ്‌തു തീര്‍ത്താല്‍ എല്ലാറ്റിനും ശാശ്വത പരിഹാരം എന്ന്‌ ഇടതുപക്ഷ നേതാക്കള്‍. വിന്ധ്യനപ്പുറം എല്ലാം നല്ലനിലയില്‍. ഇവിടെ വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ സൃഷ്‌ടി എന്ന്‌ യു.ഡി.എഫ്‌. കരിങ്കൊടി ഉയര്‍ത്തി അവര്‍ക്കു പിന്നാലെ ബി.ജെ.പി.യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ അയല്‍രാജ്യങ്ങളില്‍ നിന്ന്‌ വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ആലോചന ഡല്‍ഹിയില്‍ നടക്കുകയാണ്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമല്ല ഊര്‍ജപ്രതിസന്ധി രൂക്ഷമായ പഞ്ചാബിലേക്ക്‌ 300 മെഗാവാട്ട്‌ വൈദ്യുതി പാകിസ്‌താനില്‍ നിന്നു പോലും ഇറക്കുമതി ചെയ്യാനുള്ള കൂടിയാലോചനകള്‍ കേന്ദ്രഗവണ്മെന്റ്‌ ആരംഭിച്ചെന്നാണ്‌ മാധ്യമവാര്‍ത്തകള്‍. ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വമ്പിച്ച തകര്‍ച്ചയിലേക്ക്‌ കുതിക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം യു.എന്‍. സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ഭവന സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഡോളറിന്റെ വിലയിടിവ്‌, ഭക്ഷ്യവസ്‌തുക്കളുടെ വമ്പിച്ച വിലക്കയറ്റം, എണ്ണയുടെ കുതിച്ചുയരുന്ന വില-ഇതൊക്കെയാണ്‌ കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്‌. ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന അമേരിക്കയുമായാണ്‌ ഇന്ത്യ അതിന്റെ മര്‍മ പ്രധാനമായ സാമ്പത്തിക തലങ്ങളെ രാഷ്ട്രീയമായും വ്യാപാരപരമായും ബന്ധിപ്പിക്കാന്‍ പാടുപെടുന്നത്‌. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ കയറ്റിറക്കുമതി ബാങ്കിന്റെ ചെയര്‍മാന്‍ ജെയിംസ്‌ എച്ച്‌. ലാംബ്രൈറ്റ്‌ വെളിപ്പെടുത്തിയത്‌ മെക്‌സിക്കോയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ കയറ്റിറക്കുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിക്കഴിഞ്ഞെന്നാണ്‌. കാര്‍ഷിക കയറ്റിറക്കുമതി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ മെക്‌സിക്കോയുമായുണ്ടാക്കിയതു പോലുള്ള സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്‌.ടി.എ.) ഇന്ത്യയുമായി ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയും ചൈനയും അവരുടെ കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റുമതിക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കിയാല്‍ മാത്രമേ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ആശ്വാസമാകൂ എന്ന്‌ യു.എന്‍. സാമ്പത്തിക വിദഗ്‌ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌ ഊര്‍ജമേഖലയിലും ഭക്ഷ്യരംഗത്തും ഇന്ത്യ സ്വന്തം ജനങ്ങളെയും ദേശീയ താത്‌പര്യത്തെയും കേന്ദ്രീകരിച്ചുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച്‌ അതിവേഗം മുന്നോട്ട്‌ പോകേണ്ടതുണ്ട്‌ എന്നാണ്‌. സാര്‍വദേശീയ തലത്തില്‍ അതിനുള്ള ബദല്‍ സാധ്യതകള്‍ തേടുകയും വേണം. ഇത്തരം നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്‌. കേന്ദ്ര ഗവണ്മെന്റിന്റെ ആഗോളീകരണ സാനമ്രാജ്യത്വ അനുകൂല പരിപാടികള്‍ തകര്‍ക്കാനുള്ള ജനങ്ങളുടെ ഉറപ്പും ഇത്തരം ബദല്‍ നീക്കങ്ങളില്‍ നിന്ന്‌ ഉളവാകേണ്ടതുണ്ട്‌. അതിനു പകരം ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നതാണ്‌ കേരളത്തില്‍ കാണുന്നത്‌ എന്നു പറയാതെ വയ്യ. ആഗോളീകരണം മൂന്നാം ലോകങ്ങളിലേക്ക്‌ ഒളിപ്പിച്ചു കടത്തുന്ന പണത്തിന്റെയും ആയുധങ്ങളുടെയും അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ പലരും ഗൗനിക്കാറില്ല. അത്‌ കേരളസമൂഹത്തിന്റെ സുരക്ഷ തകര്‍ക്കും വിധം എത്ര ഭീകരമാണ്‌ എന്നതിന്റെ ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. സ്വാമിമാരെ നടത്തിച്ചുകൊണ്ടുള്ള തെളിവെടുപ്പെന്ന പറയെടുപ്പിലൂടെ. സ്വാമിമാര്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടെ ഗുരുസ്ഥാനീയരായതിന്റെ അപകടം നാം അനുഭവിച്ചിട്ടുണ്ട്‌. പ്രവചനം നടത്തിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും കപട കാവിവേഷങ്ങള്‍ ഇടതുപക്ഷ ചങ്ങാത്തത്തില്‍ സമൂഹത്തിന്‌ ഭീഷണിയാകുന്നത്‌ ഇത്‌ ആദ്യമാണ്‌. ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം.