Wednesday, December 17, 2008

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം .

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം


ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടി കൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ മും ബൈയില്‍ നടന്ന തീവ്രവാദി ആക്രമണം തത്സമയം സംപ്രേഷണം ചെയ്‌തതുപോലെയാണ്‌ ഇക്കഴിഞ്ഞ സി.പി.എം. സംസ്ഥാന കമ്മിറ്റിയോഗ നടപടികള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചത്‌. പാര്‍ട്ടി ഒന്നാകെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെതിരെ വിമര്‍ശനത്തിന്റെ വെടിയുതിര്‍ക്കുന്നത്‌ കേരളമാകെ മാറ്റൊലിക്കൊണ്ടു. മലപ്പുറം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ എന്ന പോലെ യോഗത്തില്‍ നടന്നതെല്ലാം മൊത്തമായി മാധ്യമങ്ങളിലേക്കു ചോര്‍ന്നൊഴുകി. വി.എസ്‌. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ടു നീങ്ങുന്നു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്‌. അദ്ദേഹത്തെ നിയന്ത്രിക്കുന്നത്‌ ബാഹ്യമായ ശക്തികളാണ്‌-തുടങ്ങിയ അതി ഗുരുതരമായ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളവരടക്കം സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും വിമര്‍ശനമുയര്‍ത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. ഇത്‌ പി.ബി.യുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതായും. എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ നയിക്കുന്ന പ്രധാനപാര്‍ട്ടിയായ സി.പി.എമ്മില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നുപോലും ആവശ്യമുയര്‍ന്നു. ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്‌. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം. മുന്‍കാല അനുഭവം വെച്ചാണെങ്കില്‍ ഇതിനകം രണ്ട്‌ കാര്യങ്ങള്‍ നടക്കേണ്ടതുണ്ടായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്‌ടി എന്നു പറഞ്ഞ്‌ പാര്‍ട്ടിവാര്‍ത്ത തള്ളിപ്പറയണമായിരുന്നു. അല്ലെങ്കില്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത്‌ സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണത്തിന്‌ ഉത്തരവിടണമായിരുന്നു. പകരം മൗനത്തിലൂടെ വാര്‍ത്തയ്‌ക്കു സ്ഥിരീകരണം നല്‍കുന്ന ഒരസാധാരണ നിലപാടാണ്‌ കേരള പാര്‍ട്ടി നേതൃത്വം ഇത്തവണ സ്വീകരിച്ചുകണ്ടത്‌. പാര്‍ട്ടി പത്രം ഇത്തവണ ദീക്ഷിക്കുന്ന മൗനവും അസാധാരണമാണ്‌. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ വാദവിവാദങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്‌. ചാടിക്കയറി സ്വന്തം തലവെച്ചുകൊടുത്ത ഐ.എ.എസ്‌. ഓഫീസറുമായി കെട്ടുപിണഞ്ഞാണ്‌ അതിപ്പോള്‍ വഴി തിരിച്ചു വിട്ടിട്ടുള്ളത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അവശേഷിക്കുന്നു. മുഖ്യമന്ത്രി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും ബാഹ്യശക്തികളുടെ ആജ്ഞാനുവര്‍ത്തിയാണെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി തന്നെയാണ്‌ സംസ്ഥാന സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ പി.ബി. അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമാണ്‌. ''മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമാണ്‌. പുറത്തു വന്നത്‌ അവിടെ പറഞ്ഞതാകാം അല്ലായിരിക്കാം. അതിന്റെ പേരില്‍ നടപടിക്ക്‌ പ്രസക്തിയില്ല.'' പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നതല്ല യഥാര്‍ഥ പ്രശ്‌നം. വളരെ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി മുമ്പാകെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നതാണ്‌. സി.പി.എമ്മിനു നിരക്കാത്ത ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ്‌. അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ കോടിയേരി പോലും പറയാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണഗതിയില്‍ സി.പി.എം. അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ വഴിക്ക്‌ വിടേണ്ട കാര്യമേ ജനങ്ങള്‍ക്കുള്ളൂ. പക്ഷേ, പാര്‍ട്ടിയുടെ അജന്‍ഡയായിരിക്കുന്നത്‌ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവുമാണ്‌. പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായി അസാധാരണ രീതിയില്‍, മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആളാണ്‌ വി.എസ്‌. ജനവികാരം കണക്കിലെടുത്ത്‌ സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം അവഗണിച്ച്‌ വി.എസ്സിനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കാന്‍ അഖിലേന്ത്യാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെ ജനങ്ങളുടെകൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായ വി.എസ്‌. എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുകൂടിയുണ്ട്‌. എന്നാല്‍, ഈ വിശ്വാസമെല്ലാം തകര്‍ത്ത്‌ ബാഹ്യശക്തികളുടെ പിടിയില്‍ കരുവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നുപറയുന്നത്‌ വിചിത്രമായ അനുഭവമാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക്‌ നേരെയും ഉയര്‍ന്നിട്ടില്ലാത്ത വിമര്‍ശനമാണ്‌ വി.എസ്സിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരിക്കുന്നത്‌. ഒരു വാഹനാപകടത്തില്‍ താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും എന്ന്‌ ജില്ലാ സെക്രട്ടറി കൂടിയായ സംസ്ഥാന കമ്മിറ്റിയംഗം പറയുന്നതുവരെ ചര്‍ച്ച എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ വേണ്ടരീതിയിലുള്ള ഏകോപനം ഇല്ലെന്ന്‌ സി.പി.എം. കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട്‌ ചൂണ്ടിക്കാണിച്ചിരുന്നതാണ്‌. വളരെയേറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നില്ല. ഇത്‌ പരിഹരിക്കാന്‍ ഗവണ്‍മെന്റും സംസ്ഥാന പാര്‍ട്ടിയുമായുള്ള ഏകോപന സംവിധാനം ശക്തിപ്പെടുത്തിയതുമാണ്‌. ഇതൊക്കെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ഭരണസംവിധാനത്തിനപ്പുറം ഒരു ഉപജാപക സംഘത്തെ നയിക്കുന്നു എന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആക്ഷേപിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ വിശദീകരണം കിട്ടേണ്ടതുണ്ട്‌. സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വാദവിവാദങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന്‌ വസ്‌തുതകള്‍ ചികഞ്ഞെടുത്ത്‌ പരിശോധിച്ചാല്‍ വെളിപ്പെടുന്ന ഒരു ചിത്രമുണ്ട്‌. ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന്‌ പകരം അവ അട്ടിമറിക്കപ്പെടുന്നു. ഒരുവശത്ത്‌ ബാഹ്യശക്തികളും ഉപജാപകസംഘവും ആണ്‌ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന്‌ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ എങ്ങനെ അദ്ദേഹമടക്കം ഉള്‍പ്പെട്ട ഉപജാപക സംഘം അട്ടിമറിക്കുമെന്ന ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ട പാര്‍ട്ടിയുടെ, നിസ്സഹകരണവും നിലപാടുകളുമാണോ യഥാര്‍ഥ പ്രശ്‌നമെന്ന്‌ പരിശോധിക്കേണ്ടിവരുന്നു. പാര്‍ട്ടിക്കാരെ വിട്ട്‌ മറ്റുള്ളവരെ വിശ്വസിക്കേണ്ട, ആശ്രയിക്കേണ്ട ഗതികേടിലേക്ക്‌ സി.പി.എമ്മിന്റെ മുഖ്യമന്ത്രി ചെന്നെത്തി എന്നാണോ കരുതേണ്ടത്‌. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന വ്യക്തിയുടെ പതനമാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പാര്‍ട്ടി നേതൃത്വം സത്യസന്ധമായി ജനങ്ങളോട്‌ തുറന്നുപറയണം. പാര്‍ട്ടി അണികളും ജനങ്ങളും സി.പി.എം. കേന്ദ്രനേതൃത്വവും വി.എസ്സില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റായിരുന്നു എന്ന്‌ ചരിത്രം രേഖപ്പെടുത്തണം. രണ്ടുംകെട്ട ഒരു നിലപാട്‌ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ ബാധിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വെളിപ്പെട്ടത്‌ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണസംവിധാനത്തിന്റെ മൊത്തം തകര്‍ച്ചയും പരാജയവുമായിരുന്നു. മൂന്ന്‌ മന്ത്രിമാരുടെ വീഴ്‌ചമാത്രമായിരുന്നില്ല എന്ന്‌ കേന്ദ്രഗവണ്‍മെന്റിന്‌ തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ ആകെ തകര്‍ച്ചയാണ്‌ പ്രകടമാകുന്നത്‌. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത്‌ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും പിബിയും നിരന്തരം സമ്മേളിക്കുന്നുണ്ട്‌. ഗവണ്‍മെന്റുമായുള്ള ഏകോപന സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നാണ്‌ കരുതേണ്ടത്‌. എന്നിട്ടും സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ പെട്ടെന്ന്‌ ഇങ്ങനെ പൊട്ടിത്തെറിയുണ്ടാകുന്നതിലേക്ക്‌ കാര്യങ്ങള്‍ എങ്ങനെ എത്തി എന്നതിന്‌ വിശദീകരണമില്ല. സി.പി.എം. മുഖ്യമന്ത്രിമാര്‍ ഇതിന്‌ മുമ്പ്‌ കേരളത്തിലോ മൂന്ന്‌ പതിറ്റാണ്ടിലേറെ ഭരണത്തില്‍ തുടരുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ നേരിടാത്ത ഒരസാധാരണ സ്ഥിതിവിശേഷമാണിത്‌. വി.എസ്‌. എന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹവുമായുള്ള ഏകോപനം സാധ്യമാകാത്ത കേരള പാര്‍ട്ടി നേതൃത്വത്തിന്റെയോ പക്ഷം പിടിക്കാതെ ഈ പ്രശ്‌നത്തെ സമീപിക്കുകയാണ്‌ വേണ്ടത്‌. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടി എന്ന സത്യത്തിനു മുമ്പില്‍ നാം എത്തുന്നു. ഈ രണ്ടുകൂട്ടരും നിലകൊള്ളുന്നത്‌ ഒരേകാര്യങ്ങള്‍ക്കാണെന്നാണ്‌ ഒരു പോലെ അവകാശപ്പെടുന്നത്‌. പാര്‍ട്ടിനയങ്ങള്‍ക്കും ജനനന്മയ്‌ക്കും അത്‌ സത്യമാണെങ്കില്‍ പിന്നെ എന്തിന്റെയാണ്‌ ഇവര്‍ തമ്മിലുള്ള ഭിന്നത? ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാത്തത്‌ പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ടായിരുന്നു എന്നാണ്‌ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്‌. വിഭാഗീയത വളര്‍ത്തുന്നതിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും തടസ്സം സൃഷ്‌ടിക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന മാധ്യമങ്ങളാണെന്നും പറഞ്ഞു നടന്നിരുന്നു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ ഭീഷണി അവസാനിപ്പിച്ചു. മാധ്യമങ്ങളുടെ താങ്ങും തലോടലും പരമാവധി നേടിയെടുക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്‌ സാധിച്ചു. മുഖ്യമന്ത്രിയുടെ കന്‍േറാണ്‍മെന്റ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഉപജാപകവൃന്ദത്തെ ചാക്കില്‍ക്കെട്ടി കാട്ടിലെറിയാനും കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക്‌ അംഗീകരിക്കാവുന്ന അവസ്ഥയിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല! അതുകൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റിയുടെ വികാരവും ചര്‍ച്ചയുടെ ഉള്ളടക്കവും പി.ബി.യിലേക്ക്‌ പോകുന്നത്‌. ഭീകരാക്രമണത്തിന്റെ സാധ്യതയെയും ഭീഷണിയെയും എതിര്‍ത്തുതോല്‌പിക്കുന്നതിന്‌ വേണ്ടിയുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്താകെ നടക്കുന്നസമയത്താണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി ചേര്‍ന്നത്‌. മുംബൈയെപ്പോലെ കേരളവും ഭീകരരുടെ ഒരു ലക്ഷ്യസ്ഥാനമാണെന്ന സാധ്യത വെളിപ്പെട്ടിട്ടുണ്ട്‌. മലയാളികള്‍ ചിലര്‍ പാകിസ്‌താനില്‍ പോയി ഭീകര പരിശീലനം നേടിയവിവരവും ഭീകരതയ്‌ക്കെതിരെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഒരുക്കാനുള്ള ചുമതല കേരളത്തിലും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തി ഗവണ്‍മെന്റിന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ ശ്രമ ിച്ചതായി കാണുന്നില്ല. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടികൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ. ജനങ്ങള്‍ക്ക്‌ ആശ്വാസം മാത്രമല്ല ജീവിത സുരക്ഷ പോലും ഉറപ്പ്‌ വരുത്തേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ്‌ ഇടതുപക്ഷ ഗവണ്‍മെന്റ്‌ കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്‌. പക്ഷേ, വിലപ്പെട്ട ദിവസങ്ങളാണ്‌ പാഴായിപ്പോകുന്നത്‌. ഇതിന്റെ ഉത്തരവാദിത്വം നിര്‍ണയിച്ച്‌ ചൂണ്ടുവിരല്‍ ചെന്നെത്തുന്നത്‌ സി.പി.എമ്മിലേക്കാണ്‌. ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇടിക്കുന്നതില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനകം വലിയ സംഭാവന തന്നെ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഒടുവിലത്തെ രംഗങ്ങളാണ്‌ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ അരങ്ങേറിയത്‌.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം വായ&#
ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ
ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ
ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടി
കൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ

മും ബൈയില്‍ നടന്ന തീവ്രവാദി ആക്രമണം തത്സമയം സംപ്രേഷണം ചെയ്‌തതുപോലെയാണ്‌ ഇക്കഴിഞ്ഞ സി.പി.എം. സംസ്ഥാന കമ്മിറ്റിയോഗ നടപടികള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചത്‌. പാര്‍ട്ടി ഒന്നാകെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെതിരെ വിമര്‍ശനത്തിന്റെ വെടിയുതിര്‍ക്കുന്നത്‌ കേരളമാകെ മാറ്റൊലിക്കൊണ്ടു. മലപ്പുറം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ എന്ന പോലെ യോഗത്തില്‍ നടന്നതെല്ലാം മൊത്തമായി മാധ്യമങ്ങളിലേക്കു ചോര്‍ന്നൊഴുകി.
വി.എസ്‌. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ടു നീങ്ങുന്നു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്‌. അദ്ദേഹത്തെ നിയന്ത്രിക്കുന്നത്‌ ബാഹ്യമായ ശക്തികളാണ്‌-തുടങ്ങിയ അതി ഗുരുതരമായ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളവരടക്കം സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും വിമര്‍ശനമുയര്‍ത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. ഇത്‌ പി.ബി.യുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതായും.
എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ നയിക്കുന്ന പ്രധാനപാര്‍ട്ടിയായ സി.പി.എമ്മില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നുപോലും ആവശ്യമുയര്‍ന്നു. ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്‌. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം.
മുന്‍കാല അനുഭവം വെച്ചാണെങ്കില്‍ ഇതിനകം രണ്ട്‌ കാര്യങ്ങള്‍ നടക്കേണ്ടതുണ്ടായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്‌ടി എന്നു പറഞ്ഞ്‌ പാര്‍ട്ടിവാര്‍ത്ത തള്ളിപ്പറയണമായിരുന്നു. അല്ലെങ്കില്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത്‌ സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണത്തിന്‌ ഉത്തരവിടണമായിരുന്നു. പകരം മൗനത്തിലൂടെ വാര്‍ത്തയ്‌ക്കു സ്ഥിരീകരണം നല്‍കുന്ന ഒരസാധാരണ നിലപാടാണ്‌ കേരള പാര്‍ട്ടി നേതൃത്വം ഇത്തവണ സ്വീകരിച്ചുകണ്ടത്‌. പാര്‍ട്ടി പത്രം ഇത്തവണ ദീക്ഷിക്കുന്ന മൗനവും അസാധാരണമാണ്‌.
ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ വാദവിവാദങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്‌. ചാടിക്കയറി സ്വന്തം തലവെച്ചുകൊടുത്ത ഐ.എ.എസ്‌. ഓഫീസറുമായി കെട്ടുപിണഞ്ഞാണ്‌ അതിപ്പോള്‍ വഴി തിരിച്ചു വിട്ടിട്ടുള്ളത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അവശേഷിക്കുന്നു. മുഖ്യമന്ത്രി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും ബാഹ്യശക്തികളുടെ ആജ്ഞാനുവര്‍ത്തിയാണെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി തന്നെയാണ്‌ സംസ്ഥാന സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ പി.ബി. അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമാണ്‌. ''മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമാണ്‌. പുറത്തു വന്നത്‌ അവിടെ പറഞ്ഞതാകാം അല്ലായിരിക്കാം. അതിന്റെ പേരില്‍ നടപടിക്ക്‌ പ്രസക്തിയില്ല.'' പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നതല്ല യഥാര്‍ഥ പ്രശ്‌നം. വളരെ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി മുമ്പാകെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നതാണ്‌. സി.പി.എമ്മിനു നിരക്കാത്ത ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ്‌. അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ കോടിയേരി പോലും പറയാന്‍ ആഗ്രഹിക്കുന്നില്ല.
സാധാരണഗതിയില്‍ സി.പി.എം. അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ വഴിക്ക്‌ വിടേണ്ട കാര്യമേ ജനങ്ങള്‍ക്കുള്ളൂ. പക്ഷേ, പാര്‍ട്ടിയുടെ അജന്‍ഡയായിരിക്കുന്നത്‌ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവുമാണ്‌. പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായി അസാധാരണ രീതിയില്‍, മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആളാണ്‌ വി.എസ്‌. ജനവികാരം കണക്കിലെടുത്ത്‌ സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം അവഗണിച്ച്‌ വി.എസ്സിനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കാന്‍ അഖിലേന്ത്യാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെ ജനങ്ങളുടെകൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായ വി.എസ്‌. എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുകൂടിയുണ്ട്‌.
എന്നാല്‍, ഈ വിശ്വാസമെല്ലാം തകര്‍ത്ത്‌ ബാഹ്യശക്തികളുടെ പിടിയില്‍ കരുവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നുപറയുന്നത്‌ വിചിത്രമായ അനുഭവമാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക്‌ നേരെയും ഉയര്‍ന്നിട്ടില്ലാത്ത വിമര്‍ശനമാണ്‌ വി.എസ്സിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരിക്കുന്നത്‌. ഒരു വാഹനാപകടത്തില്‍ താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും എന്ന്‌ ജില്ലാ സെക്രട്ടറി കൂടിയായ സംസ്ഥാന കമ്മിറ്റിയംഗം പറയുന്നതുവരെ ചര്‍ച്ച എത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ വേണ്ടരീതിയിലുള്ള ഏകോപനം ഇല്ലെന്ന്‌ സി.പി.എം. കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട്‌ ചൂണ്ടിക്കാണിച്ചിരുന്നതാണ്‌. വളരെയേറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നില്ല. ഇത്‌ പരിഹരിക്കാന്‍ ഗവണ്‍മെന്റും സംസ്ഥാന പാര്‍ട്ടിയുമായുള്ള ഏകോപന സംവിധാനം ശക്തിപ്പെടുത്തിയതുമാണ്‌. ഇതൊക്കെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ഭരണസംവിധാനത്തിനപ്പുറം ഒരു ഉപജാപക സംഘത്തെ നയിക്കുന്നു എന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആക്ഷേപിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ വിശദീകരണം കിട്ടേണ്ടതുണ്ട്‌.
സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വാദവിവാദങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന്‌ വസ്‌തുതകള്‍ ചികഞ്ഞെടുത്ത്‌ പരിശോധിച്ചാല്‍ വെളിപ്പെടുന്ന ഒരു ചിത്രമുണ്ട്‌. ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന്‌ പകരം അവ അട്ടിമറിക്കപ്പെടുന്നു. ഒരുവശത്ത്‌ ബാഹ്യശക്തികളും ഉപജാപകസംഘവും ആണ്‌ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന്‌ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ എങ്ങനെ അദ്ദേഹമടക്കം ഉള്‍പ്പെട്ട ഉപജാപക സംഘം അട്ടിമറിക്കുമെന്ന ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ട പാര്‍ട്ടിയുടെ, നിസ്സഹകരണവും നിലപാടുകളുമാണോ യഥാര്‍ഥ പ്രശ്‌നമെന്ന്‌ പരിശോധിക്കേണ്ടിവരുന്നു. പാര്‍ട്ടിക്കാരെ വിട്ട്‌ മറ്റുള്ളവരെ വിശ്വസിക്കേണ്ട, ആശ്രയിക്കേണ്ട ഗതികേടിലേക്ക്‌ സി.പി.എമ്മിന്റെ മുഖ്യമന്ത്രി ചെന്നെത്തി എന്നാണോ കരുതേണ്ടത്‌. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന വ്യക്തിയുടെ പതനമാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പാര്‍ട്ടി നേതൃത്വം സത്യസന്ധമായി ജനങ്ങളോട്‌ തുറന്നുപറയണം. പാര്‍ട്ടി അണികളും ജനങ്ങളും സി.പി.എം. കേന്ദ്രനേതൃത്വവും വി.എസ്സില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റായിരുന്നു എന്ന്‌ ചരിത്രം രേഖപ്പെടുത്തണം. രണ്ടുംകെട്ട ഒരു നിലപാട്‌ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ ബാധിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനാവില്ല.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വെളിപ്പെട്ടത്‌ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണസംവിധാനത്തിന്റെ മൊത്തം തകര്‍ച്ചയും പരാജയവുമായിരുന്നു. മൂന്ന്‌ മന്ത്രിമാരുടെ വീഴ്‌ചമാത്രമായിരുന്നില്ല എന്ന്‌ കേന്ദ്രഗവണ്‍മെന്റിന്‌ തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ ആകെ തകര്‍ച്ചയാണ്‌ പ്രകടമാകുന്നത്‌. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത്‌ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും പിബിയും നിരന്തരം സമ്മേളിക്കുന്നുണ്ട്‌. ഗവണ്‍മെന്റുമായുള്ള ഏകോപന സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നാണ്‌ കരുതേണ്ടത്‌. എന്നിട്ടും സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ പെട്ടെന്ന്‌ ഇങ്ങനെ പൊട്ടിത്തെറിയുണ്ടാകുന്നതിലേക്ക്‌ കാര്യങ്ങള്‍ എങ്ങനെ എത്തി എന്നതിന്‌ വിശദീകരണമില്ല.
സി.പി.എം. മുഖ്യമന്ത്രിമാര്‍ ഇതിന്‌ മുമ്പ്‌ കേരളത്തിലോ മൂന്ന്‌ പതിറ്റാണ്ടിലേറെ ഭരണത്തില്‍ തുടരുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ നേരിടാത്ത ഒരസാധാരണ സ്ഥിതിവിശേഷമാണിത്‌. വി.എസ്‌. എന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹവുമായുള്ള ഏകോപനം സാധ്യമാകാത്ത കേരള പാര്‍ട്ടി നേതൃത്വത്തിന്റെയോ പക്ഷം പിടിക്കാതെ ഈ പ്രശ്‌നത്തെ സമീപിക്കുകയാണ്‌ വേണ്ടത്‌. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടി എന്ന സത്യത്തിനു മുമ്പില്‍ നാം എത്തുന്നു. ഈ രണ്ടുകൂട്ടരും നിലകൊള്ളുന്നത്‌ ഒരേകാര്യങ്ങള്‍ക്കാണെന്നാണ്‌ ഒരു പോലെ അവകാശപ്പെടുന്നത്‌. പാര്‍ട്ടിനയങ്ങള്‍ക്കും ജനനന്മയ്‌ക്കും അത്‌ സത്യമാണെങ്കില്‍ പിന്നെ എന്തിന്റെയാണ്‌ ഇവര്‍ തമ്മിലുള്ള ഭിന്നത?
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാത്തത്‌ പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ടായിരുന്നു എന്നാണ്‌ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്‌. വിഭാഗീയത വളര്‍ത്തുന്നതിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും തടസ്സം സൃഷ്‌ടിക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന മാധ്യമങ്ങളാണെന്നും പറഞ്ഞു നടന്നിരുന്നു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ ഭീഷണി അവസാനിപ്പിച്ചു. മാധ്യമങ്ങളുടെ താങ്ങും തലോടലും പരമാവധി നേടിയെടുക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്‌ സാധിച്ചു. മുഖ്യമന്ത്രിയുടെ കന്‍േറാണ്‍മെന്റ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഉപജാപകവൃന്ദത്തെ ചാക്കില്‍ക്കെട്ടി കാട്ടിലെറിയാനും കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക്‌ അംഗീകരിക്കാവുന്ന അവസ്ഥയിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല! അതുകൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റിയുടെ വികാരവും ചര്‍ച്ചയുടെ ഉള്ളടക്കവും പി.ബി.യിലേക്ക്‌ പോകുന്നത്‌.
ഭീകരാക്രമണത്തിന്റെ സാധ്യതയെയും ഭീഷണിയെയും എതിര്‍ത്തുതോല്‌പിക്കുന്നതിന്‌ വേണ്ടിയുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്താകെ നടക്കുന്നസമയത്താണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി ചേര്‍ന്നത്‌. മുംബൈയെപ്പോലെ കേരളവും ഭീകരരുടെ ഒരു ലക്ഷ്യസ്ഥാനമാണെന്ന സാധ്യത വെളിപ്പെട്ടിട്ടുണ്ട്‌. മലയാളികള്‍ ചിലര്‍ പാകിസ്‌താനില്‍ പോയി ഭീകര പരിശീലനം നേടിയവിവരവും ഭീകരതയ്‌ക്കെതിരെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഒരുക്കാനുള്ള ചുമതല കേരളത്തിലും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തി ഗവണ്‍മെന്റിന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ ശ്രമ ിച്ചതായി കാണുന്നില്ല. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടികൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ.
ജനങ്ങള്‍ക്ക്‌ ആശ്വാസം മാത്രമല്ല ജീവിത സുരക്ഷ പോലും ഉറപ്പ്‌ വരുത്തേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ്‌ ഇടതുപക്ഷ ഗവണ്‍മെന്റ്‌ കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്‌. പക്ഷേ, വിലപ്പെട്ട ദിവസങ്ങളാണ്‌ പാഴായിപ്പോകുന്നത്‌. ഇതിന്റെ ഉത്തരവാദിത്വം നിര്‍ണയിച്ച്‌ ചൂണ്ടുവിരല്‍ ചെന്നെത്തുന്നത്‌ സി.പി.എമ്മിലേക്കാണ്‌. ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇടിക്കുന്നതില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനകം വലിയ സംഭാവന തന്നെ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഒടുവിലത്തെ രംഗങ്ങളാണ്‌ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ അരങ്ങേറിയത്‌.