Thursday, January 3, 2008

വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്

വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്

തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നോ എന്ന കാര്യം പി.ബി പരിശോധിക്കുമെന്നും ഇതേക്കുറിച്ച് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നിട്ടുണ്ടോയെന്നും പി.ബിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് വി.എസ്. വ്യക്തമാക്കിയത്. ജില്ലാ സമ്മേളനങ്ങളില്‍ മാര്‍ഗരേഖ ലംഘിച്ച് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നതായി തിങ്കളാഴ്ച വി.എസ് പി.ബിക്ക് ഫാക്സിലൂടെ പരാതി നല്‍കിയതായാണ് വിവരം.
തിരുവനന്തപുരം അടക്കമുള്ള സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് പി.ബിക്ക് പരാതി നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. പക്ഷം പി.ബിക്ക് പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇതിലൂടെ മുഖ്യമന്ത്രി ശരിവെച്ചു. തൃശൂരില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.
കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന് പിണറായിപക്ഷം അവകാശപ്പെടുന്നതിനിടെ വി.എസിന്റെ പ്രതിഷേധം പി.ബി ഗൌരവമായെടുക്കുമെന്ന് അറിയുന്നു. പി.ബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ് ഇതിലൂടെ വി.എസ് ലക്ഷ്യമിട്ടതെന്ന് വി.എസ്. പക്ഷത്തെ പ്രമുഖര്‍ വെളിപ്പെടുത്തി.
മാര്‍ഗരേഖയുടെ നഗ്നമായ ലംഘനമാണ് തിരുവനന്തപുരത്തും തൃശൂരിലും നടന്നതെന്ന് വി.എസ്. പക്ഷം ആരോപിക്കുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ വി.എസ്. പക്ഷത്തിന് 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് ഏഴായി. തിരുവനന്തപുരത്ത് വി.എസ്. പക്ഷക്കാരായ ഒമ്പതുപേരെ തെരഞ്ഞുപിടിച്ച് തോല്‍പിച്ചു. ഇനിയുള്ള ജില്ലാ സമ്മേളനങ്ങളും ഈ നിലയില്‍ തുടര്‍ന്നാല്‍ തന്റെ നില പരുങ്ങലിലാവുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വി.എസ് പ്രതിഷേധ പ്രസ്താവന ഇറക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇനി സമ്മേളനം നടക്കാനിരിക്കുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തന്റെ പക്ഷത്തിന് നിലനില്‍ക്കണമെങ്കില്‍ പി.ബി ഇടപെടല്‍ അനിവാര്യമാണെന്ന് വി.എസ്. മനസ്സിലാക്കുന്നുണ്ട്. നടക്കാനിരിക്കുന്ന കണ്ണൂര്‍ സമ്മേളനത്തെ ഇവര്‍ ഗൌരവമായി കാണുന്നില്ല. ഇന്ന് ആരംഭിക്കുന്ന പാലക്കാട് സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല. വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചയിലാണ്.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നോ എന്ന കാര്യം പി.ബി പരിശോധിക്കുമെന്നും ഇതേക്കുറിച്ച് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നിട്ടുണ്ടോയെന്നും പി.ബിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് വി.എസ്. വ്യക്തമാക്കിയത്. ജില്ലാ സമ്മേളനങ്ങളില്‍ മാര്‍ഗരേഖ ലംഘിച്ച് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നതായി തിങ്കളാഴ്ച വി.എസ് പി.ബിക്ക് ഫാക്സിലൂടെ പരാതി നല്‍കിയതായാണ് വിവരം.

തിരുവനന്തപുരം അടക്കമുള്ള സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് പി.ബിക്ക് പരാതി നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. പക്ഷം പി.ബിക്ക് പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇതിലൂടെ മുഖ്യമന്ത്രി ശരിവെച്ചു. തൃശൂരില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.

കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന് പിണറായിപക്ഷം അവകാശപ്പെടുന്നതിനിടെ വി.എസിന്റെ പ്രതിഷേധം പി.ബി ഗൌരവമായെടുക്കുമെന്ന് അറിയുന്നു. പി.ബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ് ഇതിലൂടെ വി.എസ് ലക്ഷ്യമിട്ടതെന്ന് വി.എസ്. പക്ഷത്തെ പ്രമുഖര്‍ വെളിപ്പെടുത്തി.

മാര്‍ഗരേഖയുടെ നഗ്നമായ ലംഘനമാണ് തിരുവനന്തപുരത്തും തൃശൂരിലും നടന്നതെന്ന് വി.എസ്. പക്ഷം ആരോപിക്കുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ വി.എസ്. പക്ഷത്തിന് 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് ഏഴായി. തിരുവനന്തപുരത്ത് വി.എസ്. പക്ഷക്കാരായ ഒമ്പതുപേരെ തെരഞ്ഞുപിടിച്ച് തോല്‍പിച്ചു. ഇനിയുള്ള ജില്ലാ സമ്മേളനങ്ങളും ഈ നിലയില്‍ തുടര്‍ന്നാല്‍ തന്റെ നില പരുങ്ങലിലാവുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വി.എസ് പ്രതിഷേധ പ്രസ്താവന ഇറക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇനി സമ്മേളനം നടക്കാനിരിക്കുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തന്റെ പക്ഷത്തിന് നിലനില്‍ക്കണമെങ്കില്‍ പി.ബി ഇടപെടല്‍ അനിവാര്യമാണെന്ന് വി.എസ്. മനസ്സിലാക്കുന്നുണ്ട്. നടക്കാനിരിക്കുന്ന കണ്ണൂര്‍ സമ്മേളനത്തെ ഇവര്‍ ഗൌരവമായി കാണുന്നില്ല. ഇന്ന് ആരംഭിക്കുന്ന പാലക്കാട് സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല. വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചയിലാണ്.