Monday, January 7, 2008

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ന്യൂഡല്‍ഹി: സോഷ്യലിസത്തോട് വിടചൊല്ലി സി.പി.എം. മുതലാളിത്തത്തെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്നത് പാര്‍ട്ടി പരിപാടിയെപ്പറ്റി അറിവില്ലാത്തവരാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും പറ്റി പൊളിറ്റ് ബ്യൂറോ അംഗം ജ്യോതി ബസു പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയും പരസ്പരവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണുണ്ടായത്. ഇതേപ്പറ്റിയുള്ള വിവാദം അനാവശ്യമാണ്_കാരാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ സാമ്പത്തിക വികസനത്തെ വിശദീകരിച്ച ജ്യോതിബസു സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണുണ്ടായതെന്ന് കാരാട്ട് പറഞ്ഞു. മുതലാളിത്ത സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം പടുത്തുയര്‍ത്താന്‍ സാധിക്കില്ലെന്നും ചില ബദല്‍ നയങ്ങള്‍ രൂപവത്കരിച്ച് ജനക്ഷേമപരമായി പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ഇത്തരത്തില്‍ ഭരണഘടനാ പരമായ പരിമിതികള്‍ക്കകത്തുനിന്നു കൊണ്ട് ഇടതുപക്ഷം കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസന പരിപാടിയാണ് ഭൂപരിഷ്കരണം. മുതലാളിത്ത വ്യവസ്ഥിതിയുടെ അകത്തുനിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നടപ്പാക്കുന്ന 'നവഉദാരീകരണ നയങ്ങള്‍' പലപ്പോഴും നടപ്പാക്കേണ്ടി വരും. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വ്യവസായവത്കരണവും സാമ്പത്തിക വികസനവും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നടപ്പാക്കേണ്ടി വരും. എന്നാല്‍, ബൂര്‍ഷ്വാപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നു വ്യത്യസ്തമായ നയങ്ങളാണ് ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്_ അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യലിസം നടപ്പാക്കുന്നതിന് മുമ്പ് ജനകീയ ജനാധിപത്യം വരണമെന്നാണ് സി.പി.എമ്മിന്റെ നയം. ദേശീയ തലത്തില്‍ ബദലായി മാറാന്‍ ഇടതുജനാധിപത്യ ശക്തികള്‍ക്ക് സാധിച്ചതിന് ശേഷം മാത്രമേ, സോഷ്യലിസം നടപ്പാക്കാന്‍ സാധിക്കൂ_കാരാട്ട് പറഞ്ഞു.
നമുക്ക് മൂലധനം ആവശ്യമാണ്. വിദേശമൂലധനവും ആഭ്യന്തര മൂലധനവും. നമ്മള്‍ ഇപ്പോള്‍ മുതലാളിത്ത വ്യവസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യലിസം ഇപ്പോള്‍ സാധ്യമായ കാര്യമല്ല. സോഷ്യലിസം നമ്മുടെ രാഷ്ട്രീയ അജന്‍ഡയാണ്. പക്ഷേ, ഭാവിയുടെ പ്രേരകശക്തിയായി മുതലാളിത്തം തുടരുമെന്നാണ് ജ്യോതിബസു പത്രലേഖകരോടു പറഞ്ഞത്.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സോഷ്യലിസം പ്രസംഗിക്കാന്‍ മാത്രമുള്ള കാര്യമാണെന്നും ആ പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ മൂലധനനിക്ഷേപകരേയും വിദേശ ധനകാര്യ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കാരാട്ട് ചൂണ്ടിക്കാണിച്ചു. സി.പി.എമ്മില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.പി. സോഷ്യലിസം ഉടനടി നേടിയെടുക്കേണ്ട ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണെന്നും കാരാട്ട് പറഞ്ഞു.
മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുനിന്ന് പരിഷ്കാരങ്ങളും ക്ഷേമപ്രവര്‍ത്തനവും നടത്താനായി എന്തിനാണ് ഇത്രയും കാലം ഇടതുപക്ഷ സര്‍ക്കാരിനോടൊരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതെന്ന് ആര്‍.എസ്.പി. യോട് ചോദിക്കണമെന്നും കാരാട്ട് പറഞ്ഞു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ന്യൂഡല്‍ഹി: സോഷ്യലിസത്തോട് വിടചൊല്ലി സി.പി.എം. മുതലാളിത്തത്തെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്നത് പാര്‍ട്ടി പരിപാടിയെപ്പറ്റി അറിവില്ലാത്തവരാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും പറ്റി പൊളിറ്റ് ബ്യൂറോ അംഗം ജ്യോതി ബസു പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയും പരസ്പരവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണുണ്ടായത്. ഇതേപ്പറ്റിയുള്ള വിവാദം അനാവശ്യമാണ്_കാരാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.

പശ്ചിമബംഗാളിലെ സാമ്പത്തിക വികസനത്തെ വിശദീകരിച്ച ജ്യോതിബസു സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണുണ്ടായതെന്ന് കാരാട്ട് പറഞ്ഞു. മുതലാളിത്ത സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം പടുത്തുയര്‍ത്താന്‍ സാധിക്കില്ലെന്നും ചില ബദല്‍ നയങ്ങള്‍ രൂപവത്കരിച്ച് ജനക്ഷേമപരമായി പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ഇത്തരത്തില്‍ ഭരണഘടനാ പരമായ പരിമിതികള്‍ക്കകത്തുനിന്നു കൊണ്ട് ഇടതുപക്ഷം കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസന പരിപാടിയാണ് ഭൂപരിഷ്കരണം. മുതലാളിത്ത വ്യവസ്ഥിതിയുടെ അകത്തുനിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നടപ്പാക്കുന്ന 'നവഉദാരീകരണ നയങ്ങള്‍' പലപ്പോഴും നടപ്പാക്കേണ്ടി വരും. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വ്യവസായവത്കരണവും സാമ്പത്തിക വികസനവും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നടപ്പാക്കേണ്ടി വരും. എന്നാല്‍, ബൂര്‍ഷ്വാപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നു വ്യത്യസ്തമായ നയങ്ങളാണ് ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്_ അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യലിസം നടപ്പാക്കുന്നതിന് മുമ്പ് ജനകീയ ജനാധിപത്യം വരണമെന്നാണ് സി.പി.എമ്മിന്റെ നയം. ദേശീയ തലത്തില്‍ ബദലായി മാറാന്‍ ഇടതുജനാധിപത്യ ശക്തികള്‍ക്ക് സാധിച്ചതിന് ശേഷം മാത്രമേ, സോഷ്യലിസം നടപ്പാക്കാന്‍ സാധിക്കൂ_കാരാട്ട് പറഞ്ഞു.

നമുക്ക് മൂലധനം ആവശ്യമാണ്. വിദേശമൂലധനവും ആഭ്യന്തര മൂലധനവും. നമ്മള്‍ ഇപ്പോള്‍ മുതലാളിത്ത വ്യവസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യലിസം ഇപ്പോള്‍ സാധ്യമായ കാര്യമല്ല. സോഷ്യലിസം നമ്മുടെ രാഷ്ട്രീയ അജന്‍ഡയാണ്. പക്ഷേ, ഭാവിയുടെ പ്രേരകശക്തിയായി മുതലാളിത്തം തുടരുമെന്നാണ് ജ്യോതിബസു പത്രലേഖകരോടു പറഞ്ഞത്.

ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സോഷ്യലിസം പ്രസംഗിക്കാന്‍ മാത്രമുള്ള കാര്യമാണെന്നും ആ പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ മൂലധനനിക്ഷേപകരേയും വിദേശ ധനകാര്യ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കാരാട്ട് ചൂണ്ടിക്കാണിച്ചു. സി.പി.എമ്മില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.പി. സോഷ്യലിസം ഉടനടി നേടിയെടുക്കേണ്ട ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണെന്നും കാരാട്ട് പറഞ്ഞു.

മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുനിന്ന് പരിഷ്കാരങ്ങളും ക്ഷേമപ്രവര്‍ത്തനവും നടത്താനായി എന്തിനാണ് ഇത്രയും കാലം ഇടതുപക്ഷ സര്‍ക്കാരിനോടൊരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതെന്ന് ആര്‍.എസ്.പി. യോട് ചോദിക്കണമെന്നും കാരാട്ട് പറഞ്ഞു.