Monday, November 19, 2007

കൈരളിയുടെ വഞ്ചിക്കപ്പെടുന്ന ഓഹരി ഉടമകളോട്‌...

കൈരളിയുടെ വഞ്ചിക്കപ്പെടുന്ന ഓഹരി
ഉടമകളോട്‌...



ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്




(‍കൈരളി, പീപ്പിള്‍, വി ചാനലകളുടെ മാതൃപേടകമായ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഏഴാം വാര്‍ഷിക റിപ്പോര്‍ട്ട്‌ (2006-2007) എന്റെ മുമ്പിലുണ്ട്‌. )

കമ്പനി ഓഹരി ഉടമകളുടെ ഏഴാമത്‌ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 30ന്‌ ചൊവ്വാഴ്‌ച പകല്‍ 10.30ന്‌ തിരുവനന്തപുരത്തെ കോ-ബാങ്ക്‌ ടവര്‍ഹാളില്‍ ചേരുമെന്നുള്ള അറിയിപ്പ്‌ എനിക്കു കിട്ടിയത്‌ 29ന്‌ 4 മണിക്ക്‌ മാത്രമാണ്‌. കണ്ണൂരില്‍ നിന്നും ഒരു വിധത്തിലും തിരുവനന്തപുരത്ത്‌ എത്തിച്ചേരാന്‍ പറ്റാത്ത പരുവത്തിലാണ്‌ എന്നെപ്പോലുള്ള മറ്റു ചില ഓഹരിയുടമകള്‍ക്കും കത്ത്‌ കിട്ടിയതെന്നാണ്‌ അറിയുന്നത്‌. എത്രയോ പേര്‍ക്ക്‌ ഇത്തരം കാരണങ്ങളാല്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്‌.മലയാളം കമ്യൂണിക്കേഷന്‍സ്‌ കമ്പനിയുടെ സ്ഥാപകമെമ്പര്‍മാരില്‍ ഒരാളും അമ്പതിനായിരം ഓഹരികളുടെ ഉടമയും കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ട പ്രൊമോട്ടര്‍മാരില്‍ ഒരാളും എന്ന നിലയില്‍ ഈ വാര്‍ഷിക റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വിമര്‍ശനമാണ്‌ ഞാന്‍ ഈലേഖനത്തില്‍ ഉന്നയിക്കുന്നത്‌. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ അഭിപ്രായങ്ങള്‍ അവിടെ പറയാനുദ്ദേശിച്ചതായിരുന്നു. രണ്ടരലക്ഷം ഓഹരിയുടമകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഒക്‌ടോബര്‍ 30ന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളു. കൈരളിയുടെ ഇന്നത്തെ കുത്തഴിഞ്ഞ നടത്തിപ്പിനോട്‌ എതിര്‍പ്പുള്ള വലിയൊരു ശതമാനം ഓഹരിയുടമകളുടെ പ്രത്യേകിച്ച്‌ ചെറു ഓഹരിക്കാരായ കമ്യൂണിസ്റ്റ്‌ സഖാക്കളുടെ അഭിപ്രായം കൂടിയാണ്‌ ഞാനിവിടെ രേഖപ്പെടുത്തുന്നതെന്നാണ്‌ എന്റെ വിശ്വാസം.ഓഹരി ഉടമകള്‍ക്കുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ കത്തില്‍, ലാഭത്തില്‍ ഓടിയിരുന്ന കൈരളി ``മത്സരം നേരിടുന്നതിന്റെ ഭാഗമായി'', പീപ്പിള്‍, വീ ചാനലുകള്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ചത്‌ കമ്പനി നഷ്‌ടത്തിലേക്കു കൂപ്പുകുത്താനുള്ള വഴിത്തിരിവായെന്ന്‌, വരികള്‍ക്കിടയില്‍ സൂചിപ്പിച്ചതു ഏതു കമ്പനി നിയമ വിദഗ്‌ധനും കാണാന്‍ പ്രയാസമില്ല.``എന്തിന്‌ ഇത്രയേറെ ചാനലുകള്‍ എന്ന ചോദ്യം ഒരു പക്ഷെ നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം'' (Page 4) എന്നു ചെയര്‍മാന്‍ തന്നെ ചോദിക്കുകയും അതേസമയം പുതിയ സംരംഭങ്ങള്‍ തുടങ്ങി നഷ്‌ടത്തിലേക്കു പോകുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നത്‌ ``ഒരു ചാനല്‍ കൊണ്ടു സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണയെ ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌'' - എന്ന നൊണ്ടിന്യായം തൊടുത്തുവിട്ടുകൊണ്ടാണ്‌. സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണ ആരാണ്‌ പ്രിയപ്പെട്ട മമ്മൂട്ടീ അളന്നു തിട്ടപ്പെടുത്തിയത്‌? ഇതിനു വേണ്ടി എന്തെങ്കിലും ഹിതപരിശോധനയോ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പോ നടത്തിയിട്ടുണ്ടോ? - ഓഹരിയുടമകളില്‍ ഭൂരിപക്ഷത്തിന്റെ അനുവാദം തേടിയിട്ടുണ്ടോ? കൈരളി ഓഹരി ഉടമകള്‍ക്ക്‌ ഒരു ചില്ലിക്കാശ്‌ പോലും എട്ടു വര്‍ഷമായിട്ടും ഡിവിഡന്റ്‌ കൊടുക്കാതെ, ഇങ്ങനെ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ബിസിനസ്സ്‌ സദാചാരത്തിനും കമ്പനി നിയമ ധര്‍മ്മസംഹിതക്കും ഭൂഷണമാണോ? ചെയര്‍മാന്‍ മമ്മൂട്ടി പറയുംപോലെ ഒരു ജനകീയ ചാനല്‍ ``മത്സരത്തിനു അനുസൃതമായി'' പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ``ബ്രാണ്ട്‌ വാല്യു'' വില്‍ വര്‍ദ്ധനവുവരുത്തും എന്ന വ്യാമോഹത്തിനടിമപ്പെട്ട്‌, കമ്പനിയുടെ വരുമാന സ്രോതസ്സുകളെ ധൂര്‍ത്തടിക്കുന്നതു ശരിയാണോ? കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളെക്കാള്‍ വലുതാണോ ബ്രാണ്ട്‌ വാല്യു?``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലനം'' - ആണത്രെ തിരുവനന്തപുരത്ത്‌ ഇപ്പോള്‍ കെട്ടിപ്പൊക്കുന്ന കൈരളീടവര്‍. കുത്തബ്‌ മിനാറും ഫിറോസ്‌ കോട്ട്‌ളയും ഡല്‍ഹി സുല്‍ത്താന്‍ മാരുടെ പ്രതാപത്തെ വിളിച്ചു പറയാന്‍ കെട്ടിയതാണെന്ന്‌ ഏകാധിപന്മാര്‍ അവകാശപ്പെട്ടു. പക്ഷെ, അവ രണ്ടു രാജവംശങ്ങളുടെയും തകര്‍ച്ചയുടെ അവശിഷ്‌ടങ്ങളായാണ്‌ ചരിത്രത്തില്‍ ബാക്കിയായത്‌ കേരളത്തില്‍ മറ്റൊരു ചാനലിനും സ്വന്തമായൊരു ആസ്ഥാന മന്ദിരം ഇതുവരെയും പണിതിട്ടില്ല. ഏറ്റവും സീനിയര്‍ ``ഏഷ്യാനെറ്റ്‌'' പോലും വാടകകെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തെന്നിന്ത്യയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ``സണ്‍'' മാത്രമാണെന്നാണ്‌ പറഞ്ഞു കേട്ടത്‌. ടാറ്റ ഒരുനൂറ്റാണ്ട്‌ മുമ്പ്‌ ജംഷഡ്‌പൂരില്‍ ഉരുക്കുമില്ല്‌ തുടങ്ങിയതു ഷെഡുകളിലായിരുന്നു. ധിരുഭായി അമ്പാനി റിലയന്‍സ്‌ തുടങ്ങിയതും വാടക കെട്ടിടത്തില്‍. ലോകത്ത്‌ ഒരു ലിമിറ്റഡ്‌ കമ്പനിയും മൂലധനത്തിന്റെ നാലില്‍ ഒന്നു ഭാഗം ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ നീക്കിവെക്കാന്‍ പ്രമേയം പാസാക്കിയ ചരിത്രമില്ല.ഏഴാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 5-ാം പേജില്‍ ``പ്രത്യേക നിര്‍ദ്ദേശം'' - എന്ന തലക്കെട്ടില്‍ ഒരു പ്രമേയമുണ്ട്‌. അത്‌ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു എന്നാണറിഞ്ഞത്‌. അതില്‍ പറയുന്നതിങ്ങനെ:``കമ്പനിയുടെ അംഗീകൃത മൂലധനത്തില്‍ നിന്നും 25 കോടി രൂപയില്‍ കവിയാത്ത ഇക്വിറ്റി ഷെയറുകള്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ ............... വ്യവസ്ഥയ്‌ക്കു ........... വിധേയമായി, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ വാഗ്‌ദാനം ചെയ്യുന്നതിനും നല്‍കുന്നതിനും സ്വരൂപിക്കുന്നതിനും പ്രസ്‌തുത ഡയറക്‌ടര്‍ ബോര്‍ഡിനെ അനുവദിക്കണമെന്നും ഈ പ്രമേയം അഭ്യര്‍ത്ഥിക്കുന്നു.'' കമ്പനിയുടെ ഇപ്പോഴത്തെ അംഗീകൃത മൂലധനം 100 കോടി - ഇതിന്റെ നാലില്‍ ഒന്നായ 25 കോടിയാണ്‌ ``കമ്പനിയുടെ സ്വന്തം കെട്ടിടവും സ്റ്റുഡിയോയും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനും'' എന്ന പേരില്‍ ചെലവാക്കാന്‍ ഡയരക്‌ടര്‍ ബോര്‍ഡിനെ അഥവാ മാനേജിങ്ങ്‌ ഡയറക്‌ടരെ അധികാരപ്പെടുത്തുന്നത്‌. ടാറ്റ, ബിര്‍ള, റിലയന്‍സ്‌, മഹേന്ദ്ര, ബജാജ്‌, കിര്‍ലോസ്‌കര്‍ തുടങ്ങി ഇന്ത്യയില്‍ നൂറില്‍പരം കൂറ്റന്‍ മുതലാളിമാര്‍ ലിമിറ്റഡ്‌ കമ്പനികള്‍ നടത്തുന്നുണ്ട്‌. ഇവയുടെ ലാഭ - ചേത കണക്കുകള്‍, ആസ്‌തികള്‍, കമ്പനി ഉദ്യോഗസ്ഥന്മാരുടെ ശമ്പളം എന്നിവയെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താറുമുണ്ട്‌. ഇന്ത്യയില്‍ ഒരു കമ്പനിയും മൂലധനത്തിന്റെ 25 ശതമാനം ``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലന''ത്തിനു വേണ്ടി, ആസ്ഥാന മന്ദിരം (കൈരളി ടവര്‍ പോലെ) കെട്ടിപ്പൊക്കാന്‍ ചെലവഴിച്ചിട്ടില്ല. ടാറ്റാ കമ്പനിയുടെ ചരിത്രത്തില്‍ സൂചിപ്പിച്ചു കാണുന്നതു കഴിഞ്ഞ നൂറ്റാണ്ടില്‍ (ജെ ആര്‍ ഡി ടാറ്റയുടെ ജീവ ചരിത്രത്തിലും), അംഗീകൃത മൂലധനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ടാറ്റയുടെ ബോംബെ ടവറിന്റെ നിര്‍മാണച്ചെലവ്‌.പിണറായി വിജയനും ജയരാജന്മാരും നയിക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇന്നു കേരളത്തില്‍ കാണുന്ന കെട്ടിട വിപ്ലവത്തിന്റെയും കോണ്‍ട്രാക്‌ടര്‍ ബാന്ധവത്തിന്റെയും കമ്മീഷന്‍ കിക്ക്‌ ബേക്കിന്റെയും ദുര്‍ഗന്ധകഥകള്‍ നാടുനീളെ പടരുമ്പോള്‍ കൈരളി ചാനലിന്നു വ്യത്യസ്‌തമായ ഒരു മാതൃക കാട്ടിക്കൊടുക്കല്‍ അസാദ്ധ്യമാണ്‌. ദേശാഭിമാനിക്ക്‌ ആറ്‌ എഡിഷനും ആറ്‌ പ്രത്യേകം പ്രത്യേകം സ്വന്തം കെട്ടിടങ്ങളും ഉള്ളപ്പോള്‍, തിരുവനന്തപുരത്തു മറ്റൊരു ``ആസ്ഥാനമന്ദിരം'' കെട്ടിപ്പടുക്കാന്‍ കോടികള്‍ ചെലവാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതും, അതിന്റെ ആവശ്യത്തിനു ``കളങ്കിതരും വെറുക്കപ്പെട്ടവരും'' ആയ വ്യക്തികളില്‍ നിന്നു (സാന്ത്യാഗോ മാര്‍ടിന്‍ തുടങ്ങിയവര്‍) കോടികള്‍ സ്വീകരിക്കുന്നതും, കൈരളി ടവര്‍ നിര്‍മിക്കാന്‍ ഓഹരി ഉടമകളുടെ 25 കോടി വെറുമൊരു പത്തുവരിപ്രമേയത്തിലൂടെ കൈവശപ്പെടുത്താന്‍ ജോണ്‍ ബ്രിട്ടാസ്സിനു കഴിയുന്നതും - ഇ എം എസ്സിന്റെ ഒസ്യത്തില്‍ വിഭാവനം ചെയ്‌ത ``തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ട്ടി''യില്‍ സാധ്യമാകുന്നതെങ്ങിനെ? കേരളത്തിലെ സി പി ഐ എം ഒരു മൂലധന ശക്തിയും കോര്‍പ്പറേറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായി അധഃപ്പതിച്ചത്‌ എന്നു മുതല്‍? വര്‍ഗ്ഗ സമരം - വിപ്ലവം - സോഷ്യലിസം എന്ന മാര്‍ക്‌സിസ്റ്റ്‌ സമവാക്യത്തിനു പകരം വര്‍ഗ്ഗ സഹകരണം - മൂലധനം - പൌരസമൂഹം എന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ സമവാക്യം ഒളിപ്പിച്ചു കടത്തിയവര്‍ ആരൊക്കെ?പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തില്‍ കേരളത്തില്‍ സി പി ഐ എം നടത്തുന്ന സഹകരണ വ്യവസായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മെഗാമാര്‍ക്കറ്റ്‌, ടി വി ചാനല്‍ സംരംഭങ്ങളിലെ സാമ്പത്തിക തത്വം: കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി - എന്ന പഴഞ്ചൊല്ല്‌ തന്നെ. കൈരളിക്ക്‌ ലാഭമുണ്ടായാല്‍ നിര്‍മ്മാണ ലോബിക്കും കോണ്‍ട്രാക്‌ടര്‍മാര്‍ക്കും ചാകര. നഷ്‌ടമാണെങ്കില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ സഹിച്ചുകൊള്ളുക. ``ഡിവിഡന്റ്‌'' എന്ന മുതലാളിത്തത്തിന്റെ ``ലാഭ വിഹിതവിതരണതത്വം'', കോര്‍പ്പറേറ്റ്‌ കമ്യൂണിസത്തിന്റെ നിഘണ്ടുവില്‍ ഇല്ലാപോലും!സി പി എമ്മിലെ പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റു കാരുടെ പുതിയ മാനേജ്‌മെന്റ്‌ ദര്‍ശനമായ ``കോര്‍പ്പറേറ്റ്‌ ഗവേര്‍ണന്‍സ്‌ തത്വം'' അനുസരിച്ചാണ്‌ ആഡിറ്റ്‌ കമ്മിറ്റി, മാര്‍ക്കറ്റിങ്ങ്‌ കമ്മിറ്റി, ഫിനാന്‍സ്‌ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ന്യൂസ്‌ കമ്മിറ്റി എന്നിവ ``കാര്യക്ഷമമായി'' പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ട്‌ അവകാശപ്പെടുന്നുണ്ട്‌.ശമ്പളത്തിന്റെ കണക്കു മൂടിവെച്ചതെന്തിന്‌?ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്‌ടരുമടക്കം പത്ത്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും, സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ 10 പേരും ഒരു കമ്പനി സെക്രട്ടറിയുമടക്കം രണ്ട്‌ ഡസനോളം പേര്‍ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ശമ്പളവും അലവന്‍സും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്നുണ്ട്‌.``പ്രതിമാസം രണ്ടുലക്ഷത്തില്‍ കൂടുതലോ, ഒരു വര്‍ഷം 24 ലക്ഷത്തില്‍ കൂടുതലോ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനും നിലവിലില്ലാത്തതിനാല്‍'' കമ്പനി നിയമത്തിലെ വകുപ്പുകളനുസരിച്ച്‌ ശമ്പള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ടില്‍ (പേജ്‌ 7) പറയുന്നത്‌. പ്രതിമാസം രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിവരം, ഷെയര്‍ഹോള്‍ഡര്‍മാരെ അറിയിക്കേണ്ടതില്ലാ എന്നൊന്നും കമ്പനി നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും, ഈ റിപ്പോര്‍ട്ടില്‍ ശമ്പളത്തിന്റെയും അലവന്‍സിന്റെയും വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാനേജിങ്ങ്‌ ഡയറക്‌ടറുടെ ശമ്പളം എത്രയാണെന്നു ഏത്‌ ലിമിറ്റഡ്‌ കമ്പനിയുടെയും വരവ്‌ ചിലവ്‌ കണക്കില്‍ വെളിപ്പെടുത്തുന്നതു സാധാരണ പതിവാണ്‌. അത്തരം പതിവുപോലും ലംഘിച്ചിരിക്കുന്നു.``മാര്‍ക്കറ്റിങ്‌ ചിലവുകള്‍'' - എന്ന തലക്കെട്ടില്‍ (പേജ്‌ 15) വേതനവും ബത്തയും എന്ന ഇനത്തില്‍ ഒരു കോടി എമ്പത്തി മൂന്നു ലക്ഷത്തില്‍ പരം രൂപയും ``കമീഷന്‍'' എന്ന ഇനത്തില്‍ 48 ലക്ഷത്തില്‍ പരം രൂപയും ചെലവ്‌ കാണിച്ചിട്ടുണ്ട്‌. കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന ഒട്ടാകെ ശമ്പളം എത്രയാണെന്ന കണക്ക്‌ ഓഹരി ഉടമകളില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ്‌. കമ്പനി നഷ്‌ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്‌.``തങ്ങളുടെ അഭിപ്രായത്തില്‍, കമ്പനിക്കു സഞ്ചിത നഷ്‌ടം ഉണ്ടെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും അതിനു തൊട്ടുമുമ്പുള്ള വര്‍ഷത്തിലും രൊക്കം നഷ്‌ടമില്ലാത്തതിനാല്‍'' - എന്നു എഴുതി, ഓഡിറ്റര്‍ എ എ മേനോന്‍ ആന്റ്‌ അസോഷ്യേറ്റ്‌സ്‌ എന്ന ചാര്‍ട്ടേഡ്‌ എക്കൗണ്ട്‌ കമ്പനി മലയാളം കമ്യൂണിക്കേഷന്‍സിനെ തല്‍ക്കാലം രക്ഷിച്ചിരിക്കുകയാണ്‌. ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ``പരിശോധനക്കായി സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്‌തമാണ്‌' എന്നും, ``മുന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെയുള്ള ചില ചേര്‍ച്ചയില്ലായ്‌മ ഇപ്പോഴും തുടരുന്നു'' എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്‌. കമ്പനി നഷ്‌ടത്തിലായതിനാല്‍ ഓഹരിയുടമകള്‍ക്കു ഡിവിഡന്‍സ്‌ ഇക്കൊല്ലവും കൊടുക്കുന്നില്ല. ഡിവിഡന്റ്‌ ഇല്ലെങ്കിലും ``ബ്രാണ്ട്‌ വാല്യു'' വര്‍ദ്ധനവും കൈരളി ടവറും കൊണ്ടു ചെയര്‍മാന്‍ മമ്മുട്ടി സംതൃപ്‌തനാണ്‌!വിപ്ലവവും ബിസിനസുംമാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മൗസേതൂങ്ങും ഹോച്ചീമിനും എ കെ ജി യും ഇ എം എസും സി എച്ചും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കെട്ടിപ്പടുത്തത്‌ വിപ്ലവം നടത്താനായിരുന്നു. ബിസിനസ്സ്‌ നടത്താനല്ല. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിലെ ഈ ദൗത്യമാതൃക ആദ്യം ലംഘിച്ചത്‌ യൂറോ കമ്യൂണിസത്തിന്റെ സ്ഥാപകനായ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍റിക്കോ ബര്‍ല്ലിങ്ക്വര്‍ ആയിരുന്നു. പാര്‍ട്ടിയും ബിസിനസ്സും ഒന്നിച്ചു നടത്തിയ ബര്‍ല്ലിങ്ക്വറുടെ അനുയായികള്‍ 1992 ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ടു. പാര്‍ട്ടി ഓഫ്‌ ഡമോക്രാറ്റിക്‌ ലഫ്‌റ്റ്‌ (ഇടതു ജനാധിപത്യപാര്‍ട്ടി) രൂപീകരിച്ചു. പാര്‍ട്ടിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും വിവിധ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ ഓഹരിവെച്ചെടുത്തു. അവയില്‍ മിക്കവയും വന്‍കിട മുതലാളിമാര്‍ വിലയ്‌ക്കു വാങ്ങി. യുദ്ധാനന്തരതിരഞ്ഞെടുപ്പില്‍ 42 ശതമാനമായിരുന്ന ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ്‌ വോട്ട്‌. ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ക്കും കൂടി 9 ശതമാനം മാത്രം.ഇന്ത്യയില്‍ പാര്‍ട്ടിയും ബിസിനസും ഒരുമിച്ച്‌ നടത്തിക്കൊണ്ടുപോകുന്ന ഒരേ ഒരു സംസ്ഥാനസെക്രട്ടറിയാണ്‌ സഖാവ്‌ പിണറായി. വിപ്ലവവും ബിസിനസും ഒരിടത്തും ഒന്നിച്ചുകൊണ്ടുപോകാനാവില്ല എന്നാണ്‌ ചരിത്രം തെളിയിക്കുന്നതും. വിപ്ലവതാല്‌പര്യം ബിസിനസ്സ്‌ താല്‌പര്യത്തിനു അടിയറവെക്കുന്നതിന്റെ ദുരന്തഫലമാണ്‌ റബ്‌ക്കോ മുതല്‍ കൈരളി ചാനല്‍ വരെയുള്ള കേരളത്തിലെ അനുഭവം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാക്കന്മാര്‍ മുസാഫര്‍ അഹമ്മദ്‌, ഡാങ്കെ, ഘാട്ടെ, സുന്ദരയ്യ, രണദിവെ, ഇ എം എസ്‌, എ കെ ജി, രാജേശ്വരറാവു, ബസവപുന്നയ്യ, അജയഘോഷ്‌ തുടങ്ങിയ വിപ്ലവകാരികള്‍ ഇവരാരുംതന്നെ ലിമിറ്റിഡ്‌ കമ്പനികള്‍ സ്ഥാപിച്ചിരുന്നില്ല. ദീര്‍ഘകാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പാര്‍ട്ടിയാണ്‌ പശ്ചിമബംഗാളിലെ സി പി ഐ എം. ജ്യോതിബസു, പ്രമോദ്‌ ദാസ്‌ ഗുപ്‌ത, സരോജ്‌ മുക്കര്‍ജി, അനില്‍ബിശ്വാസ്‌ തുടങ്ങിയവര്‍ ആരും തന്നെ ലിമിറ്റഡ്‌ കമ്പനികള്‍ തുടങ്ങുകയോ പാര്‍ട്ടി ഉടമയാല്‍ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്‌തിട്ടില്ല. ത്രിപുരയില്‍ സഖാക്കള്‍ നൃപന്‍ ചക്രവര്‍ത്തിയും ദശരദ്‌ദേബും മുഖ്യമന്ത്രിമാരായപ്പോഴും പാര്‍ട്ടിയെ ബിസിനസ്സിലേക്ക്‌ തിരിച്ചുവിട്ടില്ല. നല്ല ബഹുജനാടിത്തറയുള്ള ആന്ധ്രയിലും തമിഴ്‌നാട്ടിലും സി പി ഐ എം ബിസിനസിലേക്ക്‌ പോയിട്ടില്ല. ഇവിടങ്ങളിലെല്ലാം വിപ്ലവബഹുജനപാര്‍ട്ടി കെട്ടിപ്പടുക്കല്‍ തന്നെയാണ്‌ ലക്ഷ്യം. പിന്നെയെങ്ങിനെ വിപ്ലവപാര്‍ട്ടിയില്‍ ഈ ബിസിനസ്സ്‌ സംസ്‌കാരം കേരളത്തില്‍മാത്രം കടന്നുവന്നു? പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാവുകയും ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടക്കുകയും സര്‍ക്കാരിന്നു 370 കോടിയോളം രൂപയുടെ പാഴ്‌ചെലവ്‌ വരുത്തിവെക്കുകയും ചെയ്‌ത ശേഷം, 1998 ല്‍ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയായതു മുതലാണ്‌ പാര്‍ട്ടിയും ബിസിനസ്സും ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി അവതരിക്കുന്നത്‌. ലാവ്‌ലിന്‍ വിജിലന്‍സ്‌ കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മേനോന്‍ കൈരളിയുടെ സ്ഥാപക എം ഡി ആയതും യാദൃച്ഛികമല്ലല്ലൊ. ഇറ്റാലിയന്‍ കമ്മ്യൂണിസ്‌റ്റ്‌്‌ പാര്‍ട്ടിയിലൊഴിച്ച്‌ മറ്റൊരു പാര്‍ട്ടിയിലും ഉന്നതന്മാരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ലിമിറ്റഡ്‌ കമ്പനികളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഷെയര്‍ ഹോള്‍ഡര്‍മാരും ഡയറക്‌ടര്‍മാരും ആയി തുടര്‍ന്നുപോന്ന ചരിത്രമുണ്ടായിരുന്നില്ല. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 14 ാം കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഒരു പെരുമാറ്റച്ചട്ടപ്രമേയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്മാര്‍ (ജില്ല മുതല്‍ പി ബി വരെ) സ്വകാര്യ കമ്പനികളില്‍ ഷെയര്‍ ഹോള്‍ഡര്‍മാരോ ഡയറക്‌ടര്‍മാരോ ആവാന്‍ പാടില്ലെന്നും അവരുടെ സന്തതികളെ മുതലാളിത്ത പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനു അയക്കരുത്‌ എന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. സി പി ഐ എം ജനറല്‍ സെക്രട്ടറി സഖാവ്‌ സുര്‍ജിത്ത്‌ 14 ാം കോണ്‍ഗ്രസില്‍ പങ്കെടുത്തുമടങ്ങിയ ശേഷം എഴുതിയ ഒരു ലഘുലേഖയില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ മൂല്യങ്ങളെ ശ്ലാഘിച്ചിരുന്നു. 2000 ല്‍ പ്രശ്ശനിക്കടവിലെ മലബാര്‍ ടൂറിസം കമ്പനിയില്‍ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ എം ഡി യും ഭാര്യാ സഹോദരി കേന്ദ്രകമ്മിറ്റി മെമ്പര്‍ ശ്രീമതി ടീച്ചര്‍ ഡയറക്‌ടറും ആയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിവാദത്തെത്തുടര്‍ന്ന്‌ രണ്ടു നേതാക്കന്മാരോടും സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതു സഖാവ്‌ സുര്‍ജിത്ത്‌ നേരിട്ട്‌ ഇടപെട്ടതുകൊണ്ടായിരുന്നു. സാന്റിയാഗോമാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനി മാനേജരായിരുന്ന ഇ പി ജയരാജന്‍ സ്വീകരിച്ച രണ്ടു കോടി രൂപ കളങ്കിത നിക്ഷേപം തിരിച്ചുകൊടുക്കാമെന്നു തീരുമാനിച്ചത്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ്‌.ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും നിലനിന്നിരുന്ന കീഴ്‌ വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടും യൂറോ കമ്മ്യൂണിസത്തിന്റെ ഇറ്റാലിയന്‍ കീഴ്‌വഴക്കം - പാര്‍ട്ടിയും ബിസിനസും സയാമീസ്‌ ഇരട്ടകള്‍ പോലെ - കേരളത്തില്‍ നടപ്പാക്കിയത്‌ സഖാവ്‌ പിണറായി സംസ്ഥാന സെക്രട്ടറിയായ ശേഷമാണ്‌. ഈ കളങ്കം എത്ര തുടച്ചുകളഞ്ഞാലും മാഞ്ഞുപോകുകയില്ല.

5 comments:

പിപ്പിള്‍സ്‌ ഫോറം. said...

വഞ്ചിക്കപ്പെടുന്ന
ഓഹരി ഉടമകളോട്‌...

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
കൈരളി, പീപ്പിള്‍, വി ചാനലകളുടെ മാതൃപേടകമായ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഏഴാം വാര്‍ഷിക റിപ്പോര്‍ട്ട്‌ (2006-2007) എന്റെ മുമ്പിലുണ്ട്‌.

കമ്പനി ഓഹരി ഉടമകളുടെ ഏഴാമത്‌ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 30ന്‌ ചൊവ്വാഴ്‌ച പകല്‍ 10.30ന്‌ തിരുവനന്തപുരത്തെ കോ-ബാങ്ക്‌ ടവര്‍ഹാളില്‍ ചേരുമെന്നുള്ള അറിയിപ്പ്‌ എനിക്കു കിട്ടിയത്‌ 29ന്‌ 4 മണിക്ക്‌ മാത്രമാണ്‌. കണ്ണൂരില്‍ നിന്നും ഒരു വിധത്തിലും തിരുവനന്തപുരത്ത്‌ എത്തിച്ചേരാന്‍ പറ്റാത്ത പരുവത്തിലാണ്‌ എന്നെപ്പോലുള്ള മറ്റു ചില ഓഹരിയുടമകള്‍ക്കും കത്ത്‌ കിട്ടിയതെന്നാണ്‌ അറിയുന്നത്‌. എത്രയോ പേര്‍ക്ക്‌ ഇത്തരം കാരണങ്ങളാല്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്‌.

മലയാളം കമ്യൂണിക്കേഷന്‍സ്‌ കമ്പനിയുടെ സ്ഥാപകമെമ്പര്‍മാരില്‍ ഒരാളും അമ്പതിനായിരം ഓഹരികളുടെ ഉടമയും കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ട പ്രൊമോട്ടര്‍മാരില്‍ ഒരാളും എന്ന നിലയില്‍ ഈ വാര്‍ഷിക റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വിമര്‍ശനമാണ്‌ ഞാന്‍ ഈലേഖനത്തില്‍ ഉന്നയിക്കുന്നത്‌. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ അഭിപ്രായങ്ങള്‍ അവിടെ പറയാനുദ്ദേശിച്ചതായിരുന്നു.

രണ്ടരലക്ഷം ഓഹരിയുടമകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഒക്‌ടോബര്‍ 30ന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളു. കൈരളിയുടെ ഇന്നത്തെ കുത്തഴിഞ്ഞ നടത്തിപ്പിനോട്‌ എതിര്‍പ്പുള്ള വലിയൊരു ശതമാനം ഓഹരിയുടമകളുടെ പ്രത്യേകിച്ച്‌ ചെറു ഓഹരിക്കാരായ കമ്യൂണിസ്റ്റ്‌ സഖാക്കളുടെ അഭിപ്രായം കൂടിയാണ്‌ ഞാനിവിടെ രേഖപ്പെടുത്തുന്നതെന്നാണ്‌ എന്റെ വിശ്വാസം.

ഓഹരി ഉടമകള്‍ക്കുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ കത്തില്‍, ലാഭത്തില്‍ ഓടിയിരുന്ന കൈരളി ``മത്സരം നേരിടുന്നതിന്റെ ഭാഗമായി'', പീപ്പിള്‍, വീ ചാനലുകള്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ചത്‌ കമ്പനി നഷ്‌ടത്തിലേക്കു കൂപ്പുകുത്താനുള്ള വഴിത്തിരിവായെന്ന്‌, വരികള്‍ക്കിടയില്‍ സൂചിപ്പിച്ചതു ഏതു കമ്പനി നിയമ വിദഗ്‌ധനും കാണാന്‍ പ്രയാസമില്ല.

``എന്തിന്‌ ഇത്രയേറെ ചാനലുകള്‍ എന്ന ചോദ്യം ഒരു പക്ഷെ നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം'' (Page 4) എന്നു ചെയര്‍മാന്‍ തന്നെ ചോദിക്കുകയും അതേസമയം പുതിയ സംരംഭങ്ങള്‍ തുടങ്ങി നഷ്‌ടത്തിലേക്കു പോകുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നത്‌ ``ഒരു ചാനല്‍ കൊണ്ടു സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണയെ ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌'' - എന്ന നൊണ്ടിന്യായം തൊടുത്തുവിട്ടുകൊണ്ടാണ്‌.

സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണ ആരാണ്‌ പ്രിയപ്പെട്ട മമ്മൂട്ടീ അളന്നു തിട്ടപ്പെടുത്തിയത്‌? ഇതിനു വേണ്ടി എന്തെങ്കിലും ഹിതപരിശോധനയോ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പോ നടത്തിയിട്ടുണ്ടോ? - ഓഹരിയുടമകളില്‍ ഭൂരിപക്ഷത്തിന്റെ അനുവാദം തേടിയിട്ടുണ്ടോ? കൈരളി ഓഹരി ഉടമകള്‍ക്ക്‌ ഒരു ചില്ലിക്കാശ്‌ പോലും എട്ടു വര്‍ഷമായിട്ടും ഡിവിഡന്റ്‌ കൊടുക്കാതെ, ഇങ്ങനെ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ബിസിനസ്സ്‌ സദാചാരത്തിനും കമ്പനി നിയമ ധര്‍മ്മസംഹിതക്കും ഭൂഷണമാണോ? ചെയര്‍മാന്‍ മമ്മൂട്ടി പറയുംപോലെ ഒരു ജനകീയ ചാനല്‍ ``മത്സരത്തിനു അനുസൃതമായി'' പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ``ബ്രാണ്ട്‌ വാല്യു'' വില്‍ വര്‍ദ്ധനവുവരുത്തും എന്ന വ്യാമോഹത്തിനടിമപ്പെട്ട്‌, കമ്പനിയുടെ വരുമാന സ്രോതസ്സുകളെ ധൂര്‍ത്തടിക്കുന്നതു ശരിയാണോ? കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളെക്കാള്‍ വലുതാണോ ബ്രാണ്ട്‌ വാല്യു?

``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലനം'' - ആണത്രെ തിരുവനന്തപുരത്ത്‌ ഇപ്പോള്‍ കെട്ടിപ്പൊക്കുന്ന കൈരളീടവര്‍. കുത്തബ്‌ മിനാറും ഫിറോസ്‌ കോട്ട്‌ളയും ഡല്‍ഹി സുല്‍ത്താന്‍ മാരുടെ പ്രതാപത്തെ വിളിച്ചു പറയാന്‍ കെട്ടിയതാണെന്ന്‌ ഏകാധിപന്മാര്‍ അവകാശപ്പെട്ടു. പക്ഷെ, അവ രണ്ടു രാജവംശങ്ങളുടെയും തകര്‍ച്ചയുടെ അവശിഷ്‌ടങ്ങളായാണ്‌ ചരിത്രത്തില്‍ ബാക്കിയായത്‌ കേരളത്തില്‍ മറ്റൊരു ചാനലിനും സ്വന്തമായൊരു ആസ്ഥാന മന്ദിരം ഇതുവരെയും പണിതിട്ടില്ല. ഏറ്റവും സീനിയര്‍ ``ഏഷ്യാനെറ്റ്‌'' പോലും വാടകകെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

തെന്നിന്ത്യയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ``സണ്‍'' മാത്രമാണെന്നാണ്‌ പറഞ്ഞു കേട്ടത്‌. ടാറ്റ ഒരുനൂറ്റാണ്ട്‌ മുമ്പ്‌ ജംഷഡ്‌പൂരില്‍ ഉരുക്കുമില്ല്‌ തുടങ്ങിയതു ഷെഡുകളിലായിരുന്നു. ധിരുഭായി അമ്പാനി റിലയന്‍സ്‌ തുടങ്ങിയതും വാടക കെട്ടിടത്തില്‍. ലോകത്ത്‌ ഒരു ലിമിറ്റഡ്‌ കമ്പനിയും മൂലധനത്തിന്റെ നാലില്‍ ഒന്നു ഭാഗം ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ നീക്കിവെക്കാന്‍ പ്രമേയം പാസാക്കിയ ചരിത്രമില്ല.

ഏഴാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 5-ാം പേജില്‍ ``പ്രത്യേക നിര്‍ദ്ദേശം'' - എന്ന തലക്കെട്ടില്‍ ഒരു പ്രമേയമുണ്ട്‌. അത്‌ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു എന്നാണറിഞ്ഞത്‌. അതില്‍ പറയുന്നതിങ്ങനെ:

``കമ്പനിയുടെ അംഗീകൃത മൂലധനത്തില്‍ നിന്നും 25 കോടി രൂപയില്‍ കവിയാത്ത ഇക്വിറ്റി ഷെയറുകള്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ ............... വ്യവസ്ഥയ്‌ക്കു ........... വിധേയമായി, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ വാഗ്‌ദാനം ചെയ്യുന്നതിനും നല്‍കുന്നതിനും സ്വരൂപിക്കുന്നതിനും പ്രസ്‌തുത ഡയറക്‌ടര്‍ ബോര്‍ഡിനെ അനുവദിക്കണമെന്നും ഈ പ്രമേയം അഭ്യര്‍ത്ഥിക്കുന്നു.''

കമ്പനിയുടെ ഇപ്പോഴത്തെ അംഗീകൃത മൂലധനം 100 കോടി - ഇതിന്റെ നാലില്‍ ഒന്നായ 25 കോടിയാണ്‌ ``കമ്പനിയുടെ സ്വന്തം കെട്ടിടവും സ്റ്റുഡിയോയും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനും'' എന്ന പേരില്‍ ചെലവാക്കാന്‍ ഡയരക്‌ടര്‍ ബോര്‍ഡിനെ അഥവാ മാനേജിങ്ങ്‌ ഡയറക്‌ടരെ അധികാരപ്പെടുത്തുന്നത്‌.

ടാറ്റ, ബിര്‍ള, റിലയന്‍സ്‌, മഹേന്ദ്ര, ബജാജ്‌, കിര്‍ലോസ്‌കര്‍ തുടങ്ങി ഇന്ത്യയില്‍ നൂറില്‍പരം കൂറ്റന്‍ മുതലാളിമാര്‍ ലിമിറ്റഡ്‌ കമ്പനികള്‍ നടത്തുന്നുണ്ട്‌. ഇവയുടെ ലാഭ - ചേത കണക്കുകള്‍, ആസ്‌തികള്‍, കമ്പനി ഉദ്യോഗസ്ഥന്മാരുടെ ശമ്പളം എന്നിവയെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താറുമുണ്ട്‌. ഇന്ത്യയില്‍ ഒരു കമ്പനിയും മൂലധനത്തിന്റെ 25 ശതമാനം ``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലന''ത്തിനു വേണ്ടി, ആസ്ഥാന മന്ദിരം (കൈരളി ടവര്‍ പോലെ) കെട്ടിപ്പൊക്കാന്‍ ചെലവഴിച്ചിട്ടില്ല. ടാറ്റാ കമ്പനിയുടെ ചരിത്രത്തില്‍ സൂചിപ്പിച്ചു കാണുന്നതു കഴിഞ്ഞ നൂറ്റാണ്ടില്‍ (ജെ ആര്‍ ഡി ടാറ്റയുടെ ജീവ ചരിത്രത്തിലും), അംഗീകൃത മൂലധനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ടാറ്റയുടെ ബോംബെ ടവറിന്റെ നിര്‍മാണച്ചെലവ്‌.

പിണറായി വിജയനും ജയരാജന്മാരും നയിക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇന്നു കേരളത്തില്‍ കാണുന്ന കെട്ടിട വിപ്ലവത്തിന്റെയും കോണ്‍ട്രാക്‌ടര്‍ ബാന്ധവത്തിന്റെയും കമ്മീഷന്‍ കിക്ക്‌ ബേക്കിന്റെയും ദുര്‍ഗന്ധകഥകള്‍ നാടുനീളെ പടരുമ്പോള്‍ കൈരളി ചാനലിന്നു വ്യത്യസ്‌തമായ ഒരു മാതൃക കാട്ടിക്കൊടുക്കല്‍ അസാദ്ധ്യമാണ്‌.

ദേശാഭിമാനിക്ക്‌ ആറ്‌ എഡിഷനും ആറ്‌ പ്രത്യേകം പ്രത്യേകം സ്വന്തം കെട്ടിടങ്ങളും ഉള്ളപ്പോള്‍, തിരുവനന്തപുരത്തു മറ്റൊരു ``ആസ്ഥാനമന്ദിരം'' കെട്ടിപ്പടുക്കാന്‍ കോടികള്‍ ചെലവാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതും, അതിന്റെ ആവശ്യത്തിനു ``കളങ്കിതരും വെറുക്കപ്പെട്ടവരും'' ആയ വ്യക്തികളില്‍ നിന്നു (സാന്ത്യാഗോ മാര്‍ടിന്‍ തുടങ്ങിയവര്‍) കോടികള്‍ സ്വീകരിക്കുന്നതും, കൈരളി ടവര്‍ നിര്‍മിക്കാന്‍ ഓഹരി ഉടമകളുടെ 25 കോടി വെറുമൊരു പത്തുവരിപ്രമേയത്തിലൂടെ കൈവശപ്പെടുത്താന്‍ ജോണ്‍ ബ്രിട്ടാസ്സിനു കഴിയുന്നതും - ഇ എം എസ്സിന്റെ ഒസ്യത്തില്‍ വിഭാവനം ചെയ്‌ത ``തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ട്ടി''യില്‍ സാധ്യമാകുന്നതെങ്ങിനെ?

കേരളത്തിലെ സി പി ഐ എം ഒരു മൂലധന ശക്തിയും കോര്‍പ്പറേറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായി അധഃപ്പതിച്ചത്‌ എന്നു മുതല്‍? വര്‍ഗ്ഗ സമരം - വിപ്ലവം - സോഷ്യലിസം എന്ന മാര്‍ക്‌സിസ്റ്റ്‌ സമവാക്യത്തിനു പകരം വര്‍ഗ്ഗ സഹകരണം - മൂലധനം - പൌരസമൂഹം എന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ സമവാക്യം ഒളിപ്പിച്ചു കടത്തിയവര്‍ ആരൊക്കെ?

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തില്‍ കേരളത്തില്‍ സി പി ഐ എം നടത്തുന്ന സഹകരണ വ്യവസായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മെഗാമാര്‍ക്കറ്റ്‌, ടി വി ചാനല്‍ സംരംഭങ്ങളിലെ സാമ്പത്തിക തത്വം: കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി - എന്ന പഴഞ്ചൊല്ല്‌ തന്നെ. കൈരളിക്ക്‌ ലാഭമുണ്ടായാല്‍ നിര്‍മ്മാണ ലോബിക്കും കോണ്‍ട്രാക്‌ടര്‍മാര്‍ക്കും ചാകര. നഷ്‌ടമാണെങ്കില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ സഹിച്ചുകൊള്ളുക. ``ഡിവിഡന്റ്‌'' എന്ന മുതലാളിത്തത്തിന്റെ ``ലാഭ വിഹിതവിതരണതത്വം'', കോര്‍പ്പറേറ്റ്‌ കമ്യൂണിസത്തിന്റെ നിഘണ്ടുവില്‍ ഇല്ലാപോലും!

സി പി എമ്മിലെ പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റു കാരുടെ പുതിയ മാനേജ്‌മെന്റ്‌ ദര്‍ശനമായ ``കോര്‍പ്പറേറ്റ്‌ ഗവേര്‍ണന്‍സ്‌ തത്വം'' അനുസരിച്ചാണ്‌ ആഡിറ്റ്‌ കമ്മിറ്റി, മാര്‍ക്കറ്റിങ്ങ്‌ കമ്മിറ്റി, ഫിനാന്‍സ്‌ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ന്യൂസ്‌ കമ്മിറ്റി എന്നിവ ``കാര്യക്ഷമമായി'' പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ട്‌ അവകാശപ്പെടുന്നുണ്ട്‌.

ശമ്പളത്തിന്റെ കണക്കു മൂടിവെച്ചതെന്തിന്‌?
ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്‌ടരുമടക്കം പത്ത്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും, സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ 10 പേരും ഒരു കമ്പനി സെക്രട്ടറിയുമടക്കം രണ്ട്‌ ഡസനോളം പേര്‍ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ശമ്പളവും അലവന്‍സും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്നുണ്ട്‌.

``പ്രതിമാസം രണ്ടുലക്ഷത്തില്‍ കൂടുതലോ, ഒരു വര്‍ഷം 24 ലക്ഷത്തില്‍ കൂടുതലോ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനും നിലവിലില്ലാത്തതിനാല്‍'' കമ്പനി നിയമത്തിലെ വകുപ്പുകളനുസരിച്ച്‌ ശമ്പള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ടില്‍ (പേജ്‌ 7) പറയുന്നത്‌. പ്രതിമാസം രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിവരം, ഷെയര്‍ഹോള്‍ഡര്‍മാരെ അറിയിക്കേണ്ടതില്ലാ എന്നൊന്നും കമ്പനി നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും, ഈ റിപ്പോര്‍ട്ടില്‍ ശമ്പളത്തിന്റെയും അലവന്‍സിന്റെയും വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാനേജിങ്ങ്‌ ഡയറക്‌ടറുടെ ശമ്പളം എത്രയാണെന്നു ഏത്‌ ലിമിറ്റഡ്‌ കമ്പനിയുടെയും വരവ്‌ ചിലവ്‌ കണക്കില്‍ വെളിപ്പെടുത്തുന്നതു സാധാരണ പതിവാണ്‌. അത്തരം പതിവുപോലും ലംഘിച്ചിരിക്കുന്നു.

``മാര്‍ക്കറ്റിങ്‌ ചിലവുകള്‍'' - എന്ന തലക്കെട്ടില്‍ (പേജ്‌ 15) വേതനവും ബത്തയും എന്ന ഇനത്തില്‍ ഒരു കോടി എമ്പത്തി മൂന്നു ലക്ഷത്തില്‍ പരം രൂപയും ``കമീഷന്‍'' എന്ന ഇനത്തില്‍ 48 ലക്ഷത്തില്‍ പരം രൂപയും ചെലവ്‌ കാണിച്ചിട്ടുണ്ട്‌. കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന ഒട്ടാകെ ശമ്പളം എത്രയാണെന്ന കണക്ക്‌ ഓഹരി ഉടമകളില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ്‌. കമ്പനി നഷ്‌ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്‌.

``തങ്ങളുടെ അഭിപ്രായത്തില്‍, കമ്പനിക്കു സഞ്ചിത നഷ്‌ടം ഉണ്ടെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും അതിനു തൊട്ടുമുമ്പുള്ള വര്‍ഷത്തിലും രൊക്കം നഷ്‌ടമില്ലാത്തതിനാല്‍'' - എന്നു എഴുതി, ഓഡിറ്റര്‍ എ എ മേനോന്‍ ആന്റ്‌ അസോഷ്യേറ്റ്‌സ്‌ എന്ന ചാര്‍ട്ടേഡ്‌ എക്കൗണ്ട്‌ കമ്പനി മലയാളം കമ്യൂണിക്കേഷന്‍സിനെ തല്‍ക്കാലം രക്ഷിച്ചിരിക്കുകയാണ്‌.

ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ``പരിശോധനക്കായി സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്‌തമാണ്‌' എന്നും, ``മുന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെയുള്ള ചില ചേര്‍ച്ചയില്ലായ്‌മ ഇപ്പോഴും തുടരുന്നു'' എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്‌. കമ്പനി നഷ്‌ടത്തിലായതിനാല്‍ ഓഹരിയുടമകള്‍ക്കു ഡിവിഡന്‍സ്‌ ഇക്കൊല്ലവും കൊടുക്കുന്നില്ല. ഡിവിഡന്റ്‌ ഇല്ലെങ്കിലും ``ബ്രാണ്ട്‌ വാല്യു'' വര്‍ദ്ധനവും കൈരളി ടവറും കൊണ്ടു ചെയര്‍മാന്‍ മമ്മുട്ടി സംതൃപ്‌തനാണ്‌!

വിപ്ലവവും ബിസിനസും
മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മൗസേതൂങ്ങും ഹോച്ചീമിനും എ കെ ജി യും ഇ എം എസും സി എച്ചും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കെട്ടിപ്പടുത്തത്‌ വിപ്ലവം നടത്താനായിരുന്നു. ബിസിനസ്സ്‌ നടത്താനല്ല. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിലെ ഈ ദൗത്യമാതൃക ആദ്യം ലംഘിച്ചത്‌ യൂറോ കമ്യൂണിസത്തിന്റെ സ്ഥാപകനായ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍റിക്കോ ബര്‍ല്ലിങ്ക്വര്‍ ആയിരുന്നു. പാര്‍ട്ടിയും ബിസിനസ്സും ഒന്നിച്ചു നടത്തിയ ബര്‍ല്ലിങ്ക്വറുടെ അനുയായികള്‍ 1992 ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ടു.

പാര്‍ട്ടി ഓഫ്‌ ഡമോക്രാറ്റിക്‌ ലഫ്‌റ്റ്‌ (ഇടതു ജനാധിപത്യപാര്‍ട്ടി) രൂപീകരിച്ചു. പാര്‍ട്ടിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും വിവിധ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ ഓഹരിവെച്ചെടുത്തു. അവയില്‍ മിക്കവയും വന്‍കിട മുതലാളിമാര്‍ വിലയ്‌ക്കു വാങ്ങി. യുദ്ധാനന്തരതിരഞ്ഞെടുപ്പില്‍ 42 ശതമാനമായിരുന്ന ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ്‌ വോട്ട്‌. ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ക്കും കൂടി 9 ശതമാനം മാത്രം.

ഇന്ത്യയില്‍ പാര്‍ട്ടിയും ബിസിനസും ഒരുമിച്ച്‌ നടത്തിക്കൊണ്ടുപോകുന്ന ഒരേ ഒരു സംസ്ഥാനസെക്രട്ടറിയാണ്‌ സഖാവ്‌ പിണറായി. വിപ്ലവവും ബിസിനസും ഒരിടത്തും ഒന്നിച്ചുകൊണ്ടുപോകാനാവില്ല എന്നാണ്‌ ചരിത്രം തെളിയിക്കുന്നതും. വിപ്ലവതാല്‌പര്യം ബിസിനസ്സ്‌ താല്‌പര്യത്തിനു അടിയറവെക്കുന്നതിന്റെ ദുരന്തഫലമാണ്‌ റബ്‌ക്കോ മുതല്‍ കൈരളി ചാനല്‍ വരെയുള്ള കേരളത്തിലെ അനുഭവം.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാക്കന്മാര്‍ മുസാഫര്‍ അഹമ്മദ്‌, ഡാങ്കെ, ഘാട്ടെ, സുന്ദരയ്യ, രണദിവെ, ഇ എം എസ്‌, എ കെ ജി, രാജേശ്വരറാവു, ബസവപുന്നയ്യ, അജയഘോഷ്‌ തുടങ്ങിയ വിപ്ലവകാരികള്‍ ഇവരാരുംതന്നെ ലിമിറ്റിഡ്‌ കമ്പനികള്‍ സ്ഥാപിച്ചിരുന്നില്ല. ദീര്‍ഘകാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പാര്‍ട്ടിയാണ്‌ പശ്ചിമബംഗാളിലെ സി പി ഐ എം.

ജ്യോതിബസു, പ്രമോദ്‌ ദാസ്‌ ഗുപ്‌ത, സരോജ്‌ മുക്കര്‍ജി, അനില്‍ബിശ്വാസ്‌ തുടങ്ങിയവര്‍ ആരും തന്നെ ലിമിറ്റഡ്‌ കമ്പനികള്‍ തുടങ്ങുകയോ പാര്‍ട്ടി ഉടമയാല്‍ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്‌തിട്ടില്ല. ത്രിപുരയില്‍ സഖാക്കള്‍ നൃപന്‍ ചക്രവര്‍ത്തിയും ദശരദ്‌ദേബും മുഖ്യമന്ത്രിമാരായപ്പോഴും പാര്‍ട്ടിയെ ബിസിനസ്സിലേക്ക്‌ തിരിച്ചുവിട്ടില്ല. നല്ല ബഹുജനാടിത്തറയുള്ള ആന്ധ്രയിലും തമിഴ്‌നാട്ടിലും സി പി ഐ എം ബിസിനസിലേക്ക്‌ പോയിട്ടില്ല. ഇവിടങ്ങളിലെല്ലാം വിപ്ലവബഹുജനപാര്‍ട്ടി കെട്ടിപ്പടുക്കല്‍ തന്നെയാണ്‌ ലക്ഷ്യം.

പിന്നെയെങ്ങിനെ വിപ്ലവപാര്‍ട്ടിയില്‍ ഈ ബിസിനസ്സ്‌ സംസ്‌കാരം കേരളത്തില്‍മാത്രം കടന്നുവന്നു? പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാവുകയും ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടക്കുകയും സര്‍ക്കാരിന്നു 370 കോടിയോളം രൂപയുടെ പാഴ്‌ചെലവ്‌ വരുത്തിവെക്കുകയും ചെയ്‌ത ശേഷം, 1998 ല്‍ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയായതു മുതലാണ്‌ പാര്‍ട്ടിയും ബിസിനസ്സും ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി അവതരിക്കുന്നത്‌. ലാവ്‌ലിന്‍ വിജിലന്‍സ്‌ കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മേനോന്‍ കൈരളിയുടെ സ്ഥാപക എം ഡി ആയതും യാദൃച്ഛികമല്ലല്ലൊ.

ഇറ്റാലിയന്‍ കമ്മ്യൂണിസ്‌റ്റ്‌്‌ പാര്‍ട്ടിയിലൊഴിച്ച്‌ മറ്റൊരു പാര്‍ട്ടിയിലും ഉന്നതന്മാരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ലിമിറ്റഡ്‌ കമ്പനികളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഷെയര്‍ ഹോള്‍ഡര്‍മാരും ഡയറക്‌ടര്‍മാരും ആയി തുടര്‍ന്നുപോന്ന ചരിത്രമുണ്ടായിരുന്നില്ല. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 14 ാം കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഒരു പെരുമാറ്റച്ചട്ടപ്രമേയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്മാര്‍ (ജില്ല മുതല്‍ പി ബി വരെ) സ്വകാര്യ കമ്പനികളില്‍ ഷെയര്‍ ഹോള്‍ഡര്‍മാരോ ഡയറക്‌ടര്‍മാരോ ആവാന്‍ പാടില്ലെന്നും അവരുടെ സന്തതികളെ മുതലാളിത്ത പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനു അയക്കരുത്‌ എന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി.

സി പി ഐ എം ജനറല്‍ സെക്രട്ടറി സഖാവ്‌ സുര്‍ജിത്ത്‌ 14 ാം കോണ്‍ഗ്രസില്‍ പങ്കെടുത്തുമടങ്ങിയ ശേഷം എഴുതിയ ഒരു ലഘുലേഖയില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ മൂല്യങ്ങളെ ശ്ലാഘിച്ചിരുന്നു. 2000 ല്‍ പ്രശ്ശനിക്കടവിലെ മലബാര്‍ ടൂറിസം കമ്പനിയില്‍ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ എം ഡി യും ഭാര്യാ സഹോദരി കേന്ദ്രകമ്മിറ്റി മെമ്പര്‍ ശ്രീമതി ടീച്ചര്‍ ഡയറക്‌ടറും ആയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിവാദത്തെത്തുടര്‍ന്ന്‌ രണ്ടു നേതാക്കന്മാരോടും സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതു സഖാവ്‌ സുര്‍ജിത്ത്‌ നേരിട്ട്‌ ഇടപെട്ടതുകൊണ്ടായിരുന്നു.

സാന്റിയാഗോമാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനി മാനേജരായിരുന്ന ഇ പി ജയരാജന്‍ സ്വീകരിച്ച രണ്ടു കോടി രൂപ കളങ്കിത നിക്ഷേപം തിരിച്ചുകൊടുക്കാമെന്നു തീരുമാനിച്ചത്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ്‌.

ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും നിലനിന്നിരുന്ന കീഴ്‌ വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടും യൂറോ കമ്മ്യൂണിസത്തിന്റെ ഇറ്റാലിയന്‍ കീഴ്‌വഴക്കം - പാര്‍ട്ടിയും ബിസിനസും സയാമീസ്‌ ഇരട്ടകള്‍ പോലെ - കേരളത്തില്‍ നടപ്പാക്കിയത്‌ സഖാവ്‌ പിണറായി സംസ്ഥാന സെക്രട്ടറിയായ ശേഷമാണ്‌. ഈ കളങ്കം എത്ര തുടച്ചുകളഞ്ഞാലും മാഞ്ഞുപോകുകയില്ല.

പിപ്പിള്‍സ്‌ ഫോറം. said...

കൈരളിയുടെ വഞ്ചിക്കപ്പെടുന്ന ഓഹരി ഉടമകളോട്‌...

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്

(‍കൈരളി, പീപ്പിള്‍, വി ചാനലകളുടെ മാതൃപേടകമായ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഏഴാം വാര്‍ഷിക റിപ്പോര്‍ട്ട്‌ (2006-2007) എന്റെ മുമ്പിലുണ്ട്‌. )

കമ്പനി ഓഹരി ഉടമകളുടെ ഏഴാമത്‌ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 30ന്‌ ചൊവ്വാഴ്‌ച പകല്‍ 10.30ന്‌ തിരുവനന്തപുരത്തെ കോ-ബാങ്ക്‌ ടവര്‍ഹാളില്‍ ചേരുമെന്നുള്ള അറിയിപ്പ്‌ എനിക്കു കിട്ടിയത്‌ 29ന്‌ 4 മണിക്ക്‌ മാത്രമാണ്‌. കണ്ണൂരില്‍ നിന്നും ഒരു വിധത്തിലും തിരുവനന്തപുരത്ത്‌ എത്തിച്ചേരാന്‍ പറ്റാത്ത പരുവത്തിലാണ്‌ എന്നെപ്പോലുള്ള മറ്റു ചില ഓഹരിയുടമകള്‍ക്കും കത്ത്‌ കിട്ടിയതെന്നാണ്‌ അറിയുന്നത്‌. എത്രയോ പേര്‍ക്ക്‌ ഇത്തരം കാരണങ്ങളാല്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്‌.മലയാളം കമ്യൂണിക്കേഷന്‍സ്‌ കമ്പനിയുടെ സ്ഥാപകമെമ്പര്‍മാരില്‍ ഒരാളും അമ്പതിനായിരം ഓഹരികളുടെ ഉടമയും കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ട പ്രൊമോട്ടര്‍മാരില്‍ ഒരാളും എന്ന നിലയില്‍ ഈ വാര്‍ഷിക റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വിമര്‍ശനമാണ്‌ ഞാന്‍ ഈലേഖനത്തില്‍ ഉന്നയിക്കുന്നത്‌. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ അഭിപ്രായങ്ങള്‍ അവിടെ പറയാനുദ്ദേശിച്ചതായിരുന്നു. രണ്ടരലക്ഷം ഓഹരിയുടമകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഒക്‌ടോബര്‍ 30ന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളു. കൈരളിയുടെ ഇന്നത്തെ കുത്തഴിഞ്ഞ നടത്തിപ്പിനോട്‌ എതിര്‍പ്പുള്ള വലിയൊരു ശതമാനം ഓഹരിയുടമകളുടെ പ്രത്യേകിച്ച്‌ ചെറു ഓഹരിക്കാരായ കമ്യൂണിസ്റ്റ്‌ സഖാക്കളുടെ അഭിപ്രായം കൂടിയാണ്‌ ഞാനിവിടെ രേഖപ്പെടുത്തുന്നതെന്നാണ്‌ എന്റെ വിശ്വാസം.ഓഹരി ഉടമകള്‍ക്കുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ കത്തില്‍, ലാഭത്തില്‍ ഓടിയിരുന്ന കൈരളി ``മത്സരം നേരിടുന്നതിന്റെ ഭാഗമായി'', പീപ്പിള്‍, വീ ചാനലുകള്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ചത്‌ കമ്പനി നഷ്‌ടത്തിലേക്കു കൂപ്പുകുത്താനുള്ള വഴിത്തിരിവായെന്ന്‌, വരികള്‍ക്കിടയില്‍ സൂചിപ്പിച്ചതു ഏതു കമ്പനി നിയമ വിദഗ്‌ധനും കാണാന്‍ പ്രയാസമില്ല.``എന്തിന്‌ ഇത്രയേറെ ചാനലുകള്‍ എന്ന ചോദ്യം ഒരു പക്ഷെ നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം'' (Page 4) എന്നു ചെയര്‍മാന്‍ തന്നെ ചോദിക്കുകയും അതേസമയം പുതിയ സംരംഭങ്ങള്‍ തുടങ്ങി നഷ്‌ടത്തിലേക്കു പോകുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നത്‌ ``ഒരു ചാനല്‍ കൊണ്ടു സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണയെ ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌'' - എന്ന നൊണ്ടിന്യായം തൊടുത്തുവിട്ടുകൊണ്ടാണ്‌. സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണ ആരാണ്‌ പ്രിയപ്പെട്ട മമ്മൂട്ടീ അളന്നു തിട്ടപ്പെടുത്തിയത്‌? ഇതിനു വേണ്ടി എന്തെങ്കിലും ഹിതപരിശോധനയോ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പോ നടത്തിയിട്ടുണ്ടോ? - ഓഹരിയുടമകളില്‍ ഭൂരിപക്ഷത്തിന്റെ അനുവാദം തേടിയിട്ടുണ്ടോ? കൈരളി ഓഹരി ഉടമകള്‍ക്ക്‌ ഒരു ചില്ലിക്കാശ്‌ പോലും എട്ടു വര്‍ഷമായിട്ടും ഡിവിഡന്റ്‌ കൊടുക്കാതെ, ഇങ്ങനെ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ബിസിനസ്സ്‌ സദാചാരത്തിനും കമ്പനി നിയമ ധര്‍മ്മസംഹിതക്കും ഭൂഷണമാണോ? ചെയര്‍മാന്‍ മമ്മൂട്ടി പറയുംപോലെ ഒരു ജനകീയ ചാനല്‍ ``മത്സരത്തിനു അനുസൃതമായി'' പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ``ബ്രാണ്ട്‌ വാല്യു'' വില്‍ വര്‍ദ്ധനവുവരുത്തും എന്ന വ്യാമോഹത്തിനടിമപ്പെട്ട്‌, കമ്പനിയുടെ വരുമാന സ്രോതസ്സുകളെ ധൂര്‍ത്തടിക്കുന്നതു ശരിയാണോ? കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളെക്കാള്‍ വലുതാണോ ബ്രാണ്ട്‌ വാല്യു?``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലനം'' - ആണത്രെ തിരുവനന്തപുരത്ത്‌ ഇപ്പോള്‍ കെട്ടിപ്പൊക്കുന്ന കൈരളീടവര്‍. കുത്തബ്‌ മിനാറും ഫിറോസ്‌ കോട്ട്‌ളയും ഡല്‍ഹി സുല്‍ത്താന്‍ മാരുടെ പ്രതാപത്തെ വിളിച്ചു പറയാന്‍ കെട്ടിയതാണെന്ന്‌ ഏകാധിപന്മാര്‍ അവകാശപ്പെട്ടു.

Anonymous said...

കൈരളി ഈ ചെയ്യുന്നത് മഹാകഷ്ടമാണ്. ഡയരക്‌ടര്‍ ബോര്‍ഡില്‍ ഇന്നുള്ളവര്‍ പലരും കള്ളന്-കഞിവെച്ചവരാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

പാവം കുഞ്ഞനന്തന്‍ നായര്‍ പണ്ട്‌ കൈരളി തുടങ്ങിയപ്പം പുള്ളി കുറേ ഷെയര്‍ എടുത്തു അന്ന് പുള്ളി ഓര്‍ത്തില്ല


മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മൗസേതൂങ്ങും ഹോച്ചീമിനും എ കെ ജി യും ഇ എം എസും സി എച്ചും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കെട്ടിപ്പടുത്തത്‌ വിപ്ലവം നടത്താനായിരുന്നു. ബിസിനസ്സ്‌ നടത്താനല്ല. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിലെ ഈ ദൗത്യമാതൃക ആദ്യം ലംഘിച്ചത്‌ യൂറോ കമ്യൂണിസത്തിന്റെ സ്ഥാപകനായ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍റിക്കോ ബര്‍ല്ലിങ്ക്വര്‍ ആയിരുന്നു. പാര്‍ട്ടിയും ബിസിനസ്സും ഒന്നിച്ചു നടത്തിയ ബര്‍ല്ലിങ്ക്വറുടെ അനുയായികള്‍ 1992 ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ടു.

പാര്‍ട്ടി ഓഫ്‌ ഡമോക്രാറ്റിക്‌ ലഫ്‌റ്റ്‌ (ഇടതു ജനാധിപത്യപാര്‍ട്ടി) രൂപീകരിച്ചു. പാര്‍ട്ടിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും വിവിധ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ ഓഹരിവെച്ചെടുത്തു. അവയില്‍ മിക്കവയും വന്‍കിട മുതലാളിമാര്‍ വിലയ്‌ക്കു വാങ്ങി. യുദ്ധാനന്തരതിരഞ്ഞെടുപ്പില്‍ 42 ശതമാനമായിരുന്ന ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ്‌ വോട്ട്‌. ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ക്കും കൂടി 9 ശതമാനം മാത്രം.

അന്ന് പിണറായിക്ക്‌ വേണ്ടപ്പെട്ടവനായിരുന്നു കുഞ്ഞനന്തന്‍ ഇപ്പോള്‍ അല്ല അത്രക്കെ ഉള്ളൂ കാര്യം.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/