Thursday, November 22, 2007

ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.‍









ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.
തനേഷ്‌ തമ്പി







22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.










വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?






``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട്‌ വിദേശത്ത്‌ പഠിപ്പിക്കുന്ന സംഭവം ഉണ്ടായത്‌ കമ്മ്യൂണിസ്റ്റ്‌ അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്‌.












''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.


25 Comments .

പിപ്പിള്‍സ്‌ ഫോറം. said...
ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.തനേഷ്‌ തമ്പി22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.
November 22, 2007 12:21 PM
റോബി said...
ഇത്രയധികം ശ്രദ്ധയോടെ തയ്യാറാക്കിയ ലേഖനങ്ങള്‍ ബ്ലോഗില്‍ മുന്‍പ്‌ വായിച്ചിട്ടില്ല. ഇത്‌ കുറെക്കൂടി ആളുകള്‍ വായിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മലയാളം ബ്ലോഗ്‌ ജേര്‍ണലിസത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കമാണ്‌. പിണറായി വിജയന്റെ മകന്റെ പഠനച്ചെലവുകള്‍ക്ക്‌ അവിഹിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നത്‌ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ...പക്ഷേ അതൊക്കെ ഒരുതരം logical Deductions ആയിരുന്നു. അത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ലല്ലോ..പക്ഷേ താങ്കള്‍ അത്‌ വസ്തുനിഷ്‌ഠമായി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ തന്നെ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്രപ്രവര്‍ത്തനരംഗത്തുള്ള ചിലര്‍ക്കും പരിചയത്തിലുള്ള മറ്റു പലര്‍ക്കും അയക്കാന്‍ പോകുന്നു. അതില്‍ വിരോധമില്ലെന്നു കരുതട്ടെ...ഇത്‌ ഇനിയും ആളുകള്‍ വായിക്കേണ്ടതുണ്ട്‌.
November 22, 2007 7:53 PM
N.J ജോജൂ said...
പീപ്പിള്‍സ് ഫോറം,പിണറായി വിജയന്‍ പണത്തിന്റെ സോഴ്സ് വെളിപ്പെടുത്തേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പണം ലഭിയ്ക്കുന്ന രീതി നേരാം വണ്ണമുള്ളതാണെങ്കില്‍ അത് വെളിപ്പെടൂത്താന്‍ എന്തിന് മടിയ്ക്കണം. അക്കാര്യത്തില്‍ എനിയ്ക്ക താങ്കളോട് യോജിപ്പാണുള്ളത്. പക്ഷേ ഈ ലേഖനത്തില്‍ കടന്നുകൂടിയതെന്നു ഞാന്‍ കരുതുന്ന ചില തെറ്റിദ്ധാരണകള്‍ പറയാം.1.“കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌.”ഇരുപതു ലക്ഷം രൂപാ ഇന്ത്യക്കാരനു കൂടുതലായിരിയ്ക്കും. പക്ഷേ 22500 പൗണ്ട്‌ എന്നു പറയുന്നത് അത്ര കൂടുതലാവണമെന്നില്ല. എല്ലാം ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്‍‌വേര്‍ട്ട് ചെയ്ത് ചിന്തിയ്ക്കുന്നത് ശരിയായ രീതിയല്ല. അബുദാബിയില്‍ ഒരു സാധാ മുടിവെട്ടിന് പത്ത് ദിര്‍ഹമോ മറ്റോ ആണെന്നു കേട്ടിട്ടുണ്ട്. ഏതാണ് നൂറു രൂപാ. അതിനെ കഴുത്തറപ്പന്‍ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ.2. വിദ്യാഭ്യാസത്തിന് അതിന്റേതായ ചിലവുകളുണ്ട്. സ്വാശ്രയവിദ്യാഭ്യാസത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ കുറച്ചു കാലതാമസമെടുക്കും.3.സ്വയംഭരണ സര്‍വകലാശാലകള്‍ അനിവാര്യതയാണ്. അതുമനസിലാകാനും താങ്കള്‍ക്ക് കാലതാമസമെടുത്തേക്കാം. കേരളത്തിലെ സ്വയം ഭരണസര്‍വ്വകലാശാലകാന്‍ യോഗ്യതയുണ്ടായിരുന്ന പല കലാശാലകളും അപ്രകാരമാവാഞ്ഞതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്. പലതിന്റെയും വളര്‍ച്ച മുരടിച്ചിട്ടുമുണ്ട്.4. രജനിയെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ട്. രജനി റിസര്‍വേഷന്‍ കൊണ്ടൂ മാത്രം എന്‍‌ജിനീയറിംഗ് കിട്ടിയ കുട്ടിയാണ്. സെക്കന്റ് ക്ലാസു നേടി പാസായ ഒരു കുട്ടി എടൂക്കേണ്ട വിഷയമല്ല എന്‍‌ജിനീയറിംഗ്. (സെക്കന്റ് ക്ലാസ് കിട്ടിയ പലരും എന്‍‌ജിനീയറിംഗിനെ ചേര്‍ന്നിട്ടുമുണ്ടാവും, ജോലിയും കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് അത് മാതൃകാപരമാ‍യ സമീപനമാണെന്ന് അഭിപ്രായമില്ല.) രണ്ടാമതായി ദരിദ്രകുടും‌ബത്തിലെ അംഗമാണ് രജനി. മെറിറ്റ് സീറ്റില്‍ സൌജന്യമായി സര്‍ക്കാര്‍ കേളേജില്‍ പഠിച്ചിരിന്നെങ്കില്‍ പോലും ഒരു പക്ഷേ രജനിയ്ക്ക് താങ്ങാനാവാത്ത ചിലവുകള്‍ ഉണ്ടായേനേ. ആ നിലയ്ക്കും രജനി എത്തീപ്പെടരരുതായിരുന്ന മേഖലയായിരുന്നു എന്‍‌ജിനീയറിംഗ്. ഇത് ഞാന്‍ പറയുന്നത് പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടണം എന്ന അര്‍ത്ഥത്തിലല്ല. കുറച്ചുകൂടി പ്രായോഗികവും യുക്തിസഹവുമായ തീരുമാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കൈക്കൊള്ളണം എന്ന അര്‍ത്ഥത്തിലാണ്.5.ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നത് ലാഭമുണ്ടാക്കാന്‍ തന്നെയാണ്. വിദ്യാഭ്യാസവായ്പകള്‍ കൊടൂക്കുന്നതും അങ്ങനെ തന്നെ. നാടിനെ നന്നാക്കി നന്നാക്കി ബാങ്കുതന്നെ അവതാളത്തിലാവരുതല്ലോ. പലിശപോയിട്ട് മുതലെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹം അവര്‍ക്കും കാണും. പ്രത്യേകിച്ച് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടയ്ക്കാതിരിയ്ക്കാന്‍ പഴുതുകള്‍ ഏറെയുള്ള വായ്പയായിരുന്നു വിദ്യാഭ്യാസ വായ്പ. അങ്ങനെയൊരു വായ്പ പഠിയ്ക്കാന്‍ സമര്‍ത്ഥയെന്നു പറയാന്‍ കഴിയാത്തെ ഒരു കുട്ടിയ്ക്ക് കൊടുക്കാന്‍ ബാങ്ക് വിമുഖതകാട്ടിയെങ്കില്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
November 22, 2007 9:12 PM
അനാഗതശ്മശ്രു said...
ഇത് ജനശക്തി മാസികയില്‍ വന്ന ലേഖനം അതു എഴുതാഞ്ഞതെന്തേ?
November 22, 2007 9:58 PM
കിരണ്‍ തോമസ് തോമ്പില്‍ said...
പിണറായി വിജയന്റെ മകന്‍ വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലങ്കിലും അത് പല തരത്തിലും ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള സംഗതിയാണ്. ഇതില്‍ വിദേശ പഠനം എന്നത് രണ്ടാമത് മാത്രം വരുന്ന സംഗതിയാണ് . പിണറായുടെ മകന്‍ MBA ക്ക് ചേര്‍ന്ന് പഠിച്ചത് സ്വയാശ്രയ സീറ്റില്‍ ആകയാല്‍. അവിടെത്തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നം.കാരാണം സ്വയാശ്രയ കോളെജ് എന്ന ആശയത്തെ തന്നെ സി.പി.എം എതിര്‍ക്കുമ്പോള്‍ പിണറായുടെ മകന്‍ എങ്ങനെ അത്തരം കോളെജില്‍ പഠിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ആദര്‍ശ ധീരന്‍ അച്ചുതാനന്ദന്റെ പുത്രനും ഉന്നത് വിദ്യാഭ്യാസം നടത്തിയത് മാനേജ്മെന്റ് കോട്ടയിലാണ് എന്നറിയുമ്പോഴാണ്. പിന്നെ സ്വയാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ കത്തോലിക്ക സഭ പുറപ്പെടുവിച്ച ലിസ്റ്റില്‍ ഒരു പറ്റം ഇടത് നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ നിന്നും ബിരുദം നേടിയവരാണ്. പുറത്ത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും അതേ സമയം തങ്ങളുട മക്കളെ സ്വയ്യാശ്രയ കോളെജില്‍ (മെറിറ്റ് സീറ്റില്‍ പോലുമല്ല മാനേജ് മെന്റ് കോട്ടയില്‍ ത്തന്നെ)പഠിപ്പിക്കുന്ന വിരോധഭാസം നാം കാണുന്നു.ഇനി വിദേശ പഠനത്തെപ്പറ്റി. വിദേശത്ത് ഇന്ന് ഇടത്തരക്കാരുടെ മക്കള്‍ക്ക് വരെ പോയി പഠിക്കാവുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ അറിവ്‌. അവര്‍ അവിടെ പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നു എന്നതാണ് എന്റെ സുഹൃത്തുക്കള്‍ വഴി ഉള്ള അറിവ്‌. തുടക്ക കാലാത്തേക്ക് കുറ്ച്ച് പണം കരുതണമെന്നെ ഉള്ളൂ. പിന്നെ ഈ പരിപാടി ഇന്ന് നടക്കുന്നത് ചില ഏജന്‍സികളുടെ സഹായത്തോടെയാണ് . പഠിക്കാന്‍ പോകുന്ന ആളുടെ അക്കൌണ്ടില്‍ ഒരു വന്തുക കാണിക്കണം എന്ന് ഒരു നിയമം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെരിഫിക്കേഷന്‍ സമയത്ത് ഈ ഏജന്‍സി ഈ തുക വിദ്യാര്‍ത്ഥിയുടെ അകൌണ്ടില്‍ കാണിക്കും . വെരിഫിക്കേഷന്‍ കഴിഞാല്‍ അത് പിന്‌വലിക്കും. വീണ്ടും പിണറായിലേക്ക് . സി.പി.എം ന്റെ ഒരു സെറ്റപ്പ് വച്ച് സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി അറിയാതെ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇതിന് ഉത്തരം പറയേണ്ടത് പിണറായി മാത്രമല്ല് മൊത്തം പാര്‍ട്ടിയാണ്. പല കാര്യങ്ങളിലും പാര്‍ട്ടി പുലര്‍ത്തുന്ന ഇരട്ടത്താപിന് ഇനി ഒരു മറയുടെ ആവശ്യമില്ല എന്ന് സഖാക്കള്‍ തിരിച്ചറിയേണ്ട കാലമായി.
November 22, 2007 10:13 PM
b@boos said...
സത്യം അധികനാള്‍ മൂടിവെക്കാന്‍ പറ്റില്ല. കാത്തിരുന്നു കാണാം.
November 22, 2007 11:29 PM
റോബി said...
കിരണ്‍,വിദേശത്ത്‌ സാധാരണക്കാരുടെ മക്കളെന്നല്ല ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്‌...പക്ഷേ അത്‌ യു കെ പോലൊരു രാജ്യത്ത്‌ MBA പോലൊരു കോഴ്‌സിന്‌ അല്ലെന്നു മാത്രം. യു കെ-യില്‍ ഒരു സ്വാശ്രയകോഴ്‌സിന്‌ അഡ്‌മിഷന്‍ കിട്ടാന്‍ ബാങ്കില്‍ ബാലന്‍സ്‌ കാണിച്ചാല്‍ മാത്രം പോര, ഫീസിന്റെ ആദ്യ ഗഡുവെങ്കിലും തീര്‍ത്തുകൊടുത്തിരിക്കണം. ലോണെടുത്ത്‌ ആദ്യ ഫീസടച്ച്‌ പിന്നീട്‌ ജോലി ചെയ്തു ചെലവുകള്‍ കണ്ടെത്തുന്നവരാണ്‌ അധികവും..പക്ഷേ, പിണറായിയെപോലൊരു രാജാവിന്റെ മകന്‍ ഏതെങ്കിലും സ്റ്റോറിലോ ബാറിലോ ജോലി ചെയ്യുമെന്ന് കരുതാന്‍ വയ്യ...പിണറായി പുത്രന്‍ MBA കഴിഞ്ഞ്‌ എന്തു ചെയ്യുമെന്ന്‌ ഞാന്‍ കുസൃതിയ്ക്ക്‌ ഒന്ന്‌ ആലോചിച്ചു പോയി...പാവങ്ങള്‍ സംഭാവന കൊടുക്കുന്ന കാശു കൊണ്ട്‌ അമ്യൂസ്‌മന്റ്‌ പാര്‍ക്കുകളും ഹോട്ടലുകളും ഉണ്ടാക്കി ബിസിനസ്‌ ചെയ്യാം...അല്ലെങ്കില്‍ ഏതെങ്കിലും കുത്തക മുതലാളിയ്ക്കു വേണ്ടി പണിയെടുക്കുമായിരിക്കും.
November 23, 2007 12:26 AM
കിരണ്‍ തോമസ് തോമ്പില്‍ said...
റോബി കുത്തക മുതലാളിക്ക്‌ വേണ്ടി പണിയെടുക്കും എന്ന പ്രയോഗം അടിപൊളി. വളരെ ശരിയാണ്‌ താങ്കളുടെ നിരീക്ഷണം. പിന്നെ പിണറായുടെ മകള്‍ ഒറാക്കിളിലാണ്‌ ജോലി ചെയ്യുന്നത്‌. ഒറാക്കിളോ അമേരിക്കന്‍ കുത്തക കമ്പനി. അപ്പോള്‍ മകന്‍ വാള്‍മാര്‍ട്ടിലെങ്കിലും ജോലി ചെയ്യണം.അലെങ്കില്‍ അച്ചുതാനന്ദന്റെ മാതൃക സ്വീകരിക്കാം മാനേജ്‌മന്റ്‌ കോട്ടയിലാണെങ്കിലും MCA കഴിഞ്ഞ മകന്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്ത്‌ വര്‍ഗ്ഗ സമരത്തില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയന്ന് അങ്ങേര്‍ മകനെ കയര്‍ഫെഡിന്റെ MD ആക്കുകയാണ്‌ ചെയ്തത്‌ ആ ലൈന്‍ പിണറായിക്കും നോക്കാം
November 23, 2007 12:39 AM
Nidheesh said...
hello pinarayiyude makal ethiri padichu poyath oru thettano..pattumenkil keralthil avalkoru joly vangikkodukku nattile kochu muthalalmar.
November 23, 2007 2:03 AM
sasi.cc.Mancheri said...
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അമരക്കാരന്റെ മകനെ ആരു സ്പോണ്സര്‍ ചെയ്യുന്നു. ജനങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.കിട്ടിയിരിക്കുന്ന മാര്‍ക്ക് നിങള്‍ എല്ലാവരും കണ്ടില്ലേ. പണമുണ്ടെങ്കില്‍ ഏതു മണ്ടണെയും കേരളത്തിലെ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുമ്പോലെ ബെര്‍മിങ്ഹാം യുണിവേഴ്സിറ്റിയിലും ചേര്‍ക്കാം .പിണറായിക്ക് എതിരെ ശബ്ദിക്കുന്നവരും എഴുതുന്നവരും ദാമ്രാജിത്ത ഏജന്‍റ്റുമാരാണു.
November 23, 2007 3:08 AM
Gopan. Chelakkara said...
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌. ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?
November 23, 2007 4:06 AM
Anonymous said...
കിരണ്‍ ആടിനെ പട്ടിയാക്കിയിരിക്കുകയാണല്ലോ. പിണറായിച്ചായ്‌വ് എത്ര മറക്കാന്‍ ശ്രമിച്ചാലും വെളിയില്‍ ചാടും. മാനേജ്മെന്റു ക്വാട്ടയും സ്വാശ്രയവുമായി എന്ത് ബന്ധം ? കോളേജുകളിലെ മാനേജ്മെന്റു ക്വാട്ടകളില്‍ എസ്.എഫ്.ഐ-ക്കു ഒരു പങ്കു എല്ലാ മാനേജ്‌മെന്റുകളും നീക്കി വച്ചിട്ടുണ്ടു. അതൊക്കെ കിരണിനറിയാത്ത കാര്യമാണൊ?ഇവിടുത്തെ ചോദ്യം പിണറായി വിജയന്റെ മകനു വിദേശ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കാന്‍ കാശ് എവിടുന്നു കിട്ടി എന്നുള്ളതാണു.കിരണിന്റെ സുഹ്രുത്തുക്കള്‍ പറഞ്ഞുതരാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞു തരാം. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യണമെങ്കില്‍ ജൊബ് വിസ വേണം. ജോബ് വിസ കിട്ടാന്‍ സ്പൊണ്‍സര്‍ വേണം. അപ്പോള്‍ വിവേകിന്റെ സ്പോണ്‍സര്‍ ആരാണു? ജോബ് വിസയിലാണെങ്കില്‍ മാസാമാസം ടാക്സ് അടക്കണം. പാര്‍ട്ട് റ്റൈം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ടാക്സടക്കാനേ തികയൂ. നിങ്ങളുടെ സുഹ്രുത്തു നിങ്ങളോറട് പറഞ്ഞതൊക്കെ യു. കെ . സിറ്റിസണെക്കുറിച്ചായിരിക്കും. അവര്‍ ബാറിലും നൈറ്റ് പബിലും ഒക്കെ ജോലി ചെയ്യാണ്ട്.
November 23, 2007 8:33 AM
കിരണ്‍ തോമസ് തോമ്പില്‍ said...
എനിക്ക്‌ പിണറായിച്ചായ്‌വ്‌ ഉണ്ടോ ഇല്ലയോ എന്നത്‌ ഇവിടെ വിഷയമല്ലല്ലോ. പിന്നെ ഒരു കാര്യം ഉറപ്പിച്ച്‌ പറയാം എനിക്ക്‌ VS ചായ്‌വ്‌ ഇല്ല. അഷ്ടിക്കുള്ള വക പാര്‍ട്ട്‌ ടൈം ജോലിയില്‍ നിന്ന് കണ്ടെത്താം എന്ന് എന്റ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതെന്റ്‌ സുഹൃത്തുക്കള്‍ പറഞ്ഞ അറിവ്‌ മാത്രമാണ്‌ ത്‌ ഒഫീഷ്യലാണോ ചെയ്യുന്നത്‌ എന്നെനിക്ക്‌ അറിയില്ല. ഇടത്തരക്കാരുടെ മക്കള്‍ U.K. യില്‍ പോകുന്നുണ്ട്‌ എന്ന് മാത്രമേ ഞാന്‍ ആ പാരഗ്രാഫില്‍ പറഞ്ഞിട്ടുള്ളൂ. എന്റ കമന്റില്‍ ഒരിടത്തും ഞാന്‍ പിണറായിയേ ന്യായികരിച്ചിട്ടില്ല എന്നതും ശ്രദ്ധിച്ചിരിക്കുമല്ലാ. ആട്‌ എങ്ങനെ പട്ടി ആയി എന്നെനിക്കറിയില്ല.
November 23, 2007 8:43 AM
മണി said...
ഒരഛന്റെ ഉത്തരവാദിത്വമാണല്ലോ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കണമന്നത്. പഠനത്തില്‍ പിറകൊട്ടാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം; ഏറ്റവും നല്ല വിദ്ധ്യാഭ്യാസം കിട്ടുന്നിടത്ത് പഠിപ്പിക്കുകയും വേണം. യു കെയില്‍ തന്നെ 7750 പൌണ്ട് ( http://www.universitiesuk.ac.uk/statistics/fees/) ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങാലുണ്ടെങ്കിലും, 22500 പൌണ്ട് ‍ കൊടുത്ത് തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടു തന്നെ യാണല്ലോ. പിന്നെ മറ്റൊരുകാര്യമുള്ളത് വി എസിനോട് പിണറായിക്കുള്ള താല്പര്യമാണ്‍. വി എസിന്റെ മകന്‍ സ്വാശ്രയത്തില്‍ പഠിച്ചു, കയര്‍ ഫെഡ് എം ഡി ആക്കി, മുതലായ മക്കള്‍ പുരാണത്തിലെ കുപ്രസിദ്ധിയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കെണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആണല്ലോ. അപ്പോള്‍ സ്വയം വെടക്കായാലും, വി എസിനെയും മകനേയും രക്ഷിക്കാന്‍ വേണ്ടി കൂടിയാണ്‍ പിണറായി മകനെ വിദേശത്തേക്ക് അയച്ചത് എന്നും അനുമാനിക്കാം.ഇനി പി എച് ഡി വിവാദത്തില്‍ നിന്നും കൂടി വി എസിനെ രക്ഷിക്കാന്‍ എം ബി എ ക്കു ശേഷം കേരളത്തില്‍ വന്ന് ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കും.
November 23, 2007 9:37 AM
കിരണ്‍ തോമസ് തോമ്പില്‍ said...
മണി വ്യാജ സര്‍ട്ടിഫിക്കേറ്റ്‌ കൊടുത്തു എന്നാണ്‌ ജനശക്തിയില്‍ നിന്നറിയുന്നത്‌ ഈ ഭാഗം ശ്രദ്ധിക്കൂ സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല
November 23, 2007 9:58 AM
സുപാര്‍ശ്വന്‍ .janashakthionline.com said...
പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ സുപാര്‍ശ്വന്‍ സി പി ഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായ പിണറായി വിജയന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസം കുറെ നാളുകളായി പൊതുപ്രാധാന്യമുള്ള ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്‌. സ്വാശ്രയവിദ്യാഭ്യാസം, വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥിസമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയും എസ്‌ എഫ്‌ ഐ യും മറ്റും കൈക്കൊള്ളുന്ന രാഷ്‌ട്രീയ സമീപനങ്ങളും നേതാക്കന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും അതിലടങ്ങയിട്ടുള്ള സ്വാര്‍ത്ഥപരതയുടെയും കാപട്യത്തിന്റെയും ദൃഷ്‌ടാന്തങ്ങളായാണ്‌ ചില മാധ്യമങ്ങളും പ്രതിപക്ഷനേതാക്കന്മാരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാറുള്ളത്‌.ഇവിടെയും അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരിലൊരു വിഭാഗം സ്വയം മുതലാളിത്തവല്‍ക്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നതായുള്ള വാര്‍ത്തകളും തെളിവുകളും പുറത്തുവരികകൂടി ചെയ്‌തിരിക്കുന്ന സാഹചര്യം ഇത്തരം ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപവാദപ്രചരണങ്ങള്‍ക്കുതന്നെയും അനുകൂലകാലാവസ്ഥ സൃഷ്‌ടിച്ചിട്ടുമുണ്ട്‌. പാര്‍ട്ടിയില്‍ നിലനില്‌ക്കുന്ന നിര്‍ഭാഗ്യകരമായ വിഭാഗീയ ചേരിതിരിവുകളാകട്ടെ ഏതൊരു നേതാവിന്റെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളെപ്പറ്റിപ്പോലും വാര്‍ത്തകളും ആരോപണങ്ങളും മറുവിഭാഗത്തിന്റെ ചെലവില്‍ സൃഷ്‌ടിച്ചു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ വഴിതുറന്നുകൊടുക്കുകയും ചെയ്‌തിരിക്കുന്നു.പിണറായിയുടെ മകന്‍ എറണാകുളത്തെ ഒരു സ്വാശ്രയമാനേജ്‌മെന്റ്‌ സ്ഥാപനത്തിലും, മകള്‍ കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിക്കുന്നു, ഇവിടെ പാര്‍ട്ടി എസ്‌ എഫ്‌ ഐയെ രംഗത്തിറക്കി സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ വരേണ്യവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ വാണിജ്യവല്‍ക്കരണങ്ങള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുന്നു- ഇതായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട പ്രശ്‌നം. തൃപ്‌തികരമായ ഒരു വിശദീകരണമോ മറുപടിയോ ഉണ്ടാകാത്തതും, ഇനിയും ഉണ്ടാകാനിടയില്ലാത്തതുമായ ഒരു കാര്യമാണിത്‌. തത്വവും പ്രയോഗവും തമ്മിലുള്ള വിടവിന്റെ ഏതു ചെറിയ പ്രശ്‌നവും പ്രധാനമാണെങ്കിലും അത്ര എളുപ്പം പരിഹരിക്കാവുന്നതല്ലല്ലോ!.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തൈക്കണ്ടിയില്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലയില്‍ ഉന്നതമാനേജ്‌മെന്റ്‌ പഠനത്തിന്‌ പോയതുമായി ബന്ധപ്പെട്ട ദുരൂഹതകളും ഊഹാപോഹങ്ങളുമാണ്‌. ഈ ദുരൂഹതകള്‍ നീക്കാനും ഊഹാപോഹങ്ങള്‍ക്ക്‌ അറുതിവരുത്താനും ഒരൊറ്റയാള്‍ക്കേ കഴിയൂ. വിവേകിന്റെ പിതാവായ പിണറായിക്ക്‌. അത്‌ അദ്ദേഹത്തിന്‌ എന്നേ കഴിയുമായിരുന്നു, ഇന്നും കഴിയും. എന്തുകൊണ്ട്‌ അതദ്ദേഹം അന്നേ ചെയ്‌തില്ല, ഇന്നും ചെയ്യുന്നില്ല എന്നതാണ്‌ ദുരൂഹമായിരിക്കുന്നത്‌. അദ്ദേഹത്തെപ്പോലെ സമുന്നതപദവികള്‍ വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെയും താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെയും പ്രതിച്ഛായ സുതാര്യമായി നിലനിര്‍ത്താന്‍ അതു ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഒരാളെ, തുല്യപദവിയിലുള്ള മറ്റൊരാളായാല്‍ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല എന്ന ഉറച്ചനിലപാടുള്ള പിണറായി തന്നെയും നിരപരാധിയായ തന്റെ മകനെയുമെങ്കിലും സംശയത്തിന്റെ പുകമറയില്‍ നിന്നും അനാവശ്യവിവാദങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അമാന്തിക്കുന്നതിന്‌ യുക്തിസഹമായ സമാധാനം ഒന്നുമില്ല.ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 28 മുതല്‍ ഈ പ്രശ്‌നം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. അന്ന്‌ കോഴിക്കോട്ടുനടന്ന ഒരു യോഗത്തില്‍ എഴുത്തുകാരിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്‌, ഇടതുപക്ഷവിദ്യാര്‍ത്ഥിയുവജനസംഘടനകളും പാര്‍ട്ടിയും സുതാര്യമായ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി നടത്തിയ ഒരു സാന്ദര്‍ഭികപരാമര്‍ശമാണ്‌ അതിന്‌ തുടക്കമായത്‌. അതിനുള്ള പ്രതികരണവും മറുപടിയും ഉണ്ടാകേണ്ടിടത്തുനിന്നല്ല ഉടനേ ഉണ്ടായത്‌. തിരുവനന്തപുരത്ത്‌ ഡി സി ബുക്‌സിന്റെ അന്താരാഷ്‌ട്രപുസ്‌തകമേളയുടെ ഉദ്‌ഘാടനചടങ്ങില്‍ വച്ച്‌ ടി പത്മനാഭന്‍ എന്ന മറ്റൊരു പ്രമുഖഎഴുത്തുകാരനില്‍ നിന്നാണത്‌ ഉണ്ടായത്‌. അദ്ദേഹം പേരു പറഞ്ഞില്ലെങ്കിലും പ്രധാനമായും ചോദ്യം ചെയ്‌തതു ഇതൊക്കെ പറയുന്നതിനുള്ള സാറാ ജോസഫിന്റെ യോഗ്യതയെയാണ്‌. അയോഗ്യതയാകട്ടെ, അവര്‍ വിദേശഡൈ ഉപയോഗിച്ച്‌ മുടികറുപ്പിക്കുന്നു എന്നതും! പിണറായി വിജയനെക്കുറിച്ച്‌ പറയുന്ന ആരോപണങ്ങള്‍ക്കൊക്കെ എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്‌തു: ``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.'' (ഉറച്ച കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണെങ്കിലും പിണറായിയെ ന്യായീകരിച്ച്‌ ഇങ്ങനെയൊക്കെ പറയാന്‍ ഈ എഴുത്തുകാരന്‍ മുതിര്‍ന്നത്‌ പിണറായിയോടുള്ള സ്‌നേഹാതിരേകം കൊണ്ടും പല കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും പാര്‍ട്ടിവക്താക്കളാകുന്ന ഇക്കാലത്ത്‌ താനും ആ കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടും ആണെന്ന്‌ ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റ്‌. സാറാ ജോസഫും മുടി കറുപ്പിക്കുന്ന ഡൈയുമാണ്‌ അദ്ദേഹത്തിന്റ ഉന്നം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ പോരാളി എം വി നാരായണന്‍ നമ്പ്യാര്‍ മരണം വരെ പരിപാലിച്ചുപോന്ന സ്റ്റാലിന്‍ മീശയുടെ കറുപ്പിലും പത്മനാഭന്റെ ഡൈ വിരോധം ചാടിവീണിട്ടുണ്ട്‌. എം എന്‍ വിജയനെ ഒട്ടകമായും പിണറായിയെ അറബിയായും ചിത്രീകരിച്ച്‌ കഥയെഴുതിയതും രണ്ടാം വിജയനോടുള്ള കൂറുകൊണ്ടല്ല, ഒന്നാം വിജയനോടുള്ള തീരാപ്പകകൊണ്ടാണെന്നു പ്രസിദ്ധം. എം ടി വാസുദേവന്‍നായര്‍ ഈ പരിസരത്തുകൂടിയെങ്ങാനും പോയിരുന്നെങ്കില്‍ ഇവരെയെല്ലാം വിട്ട്‌ പപ്പേട്ടന്‍ അയാളെ പിടിക്കുമായിരുന്നു. ഭാഗ്യം, അതുണ്ടായില്ല. )പിണറായിയുടെ ഇംഗ്ലണ്ടില്‍ പഠിക്കുന്ന മകന്റെ മിടുക്കിനെപ്പറ്റിയും സാറാ ജോസഫും മറ്റു ചിലരും വിദേശപഠനത്തെ എതിര്‍ക്കുന്നതിലെ അന്യായത്തെപ്പറ്റിയുമുള്ള ഉപന്യാസങ്ങള്‍ ഇങ്ങനെ ഒരാളിലോ ഒരു വേദിയിലോ ഒതുങ്ങുന്നില്ല. സാറാ ജോസഫിന്റെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി, അവരുടെയും പിണറായിയുടെ മകന്റെ വിദേശവിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞവരടക്കം സകലരുടെയും നേര്‍ക്ക്‌ ഒരിക്കലും പറഞ്ഞിട്ടില്ലാത്തതൊക്കെ പറഞ്ഞതായി ആരോപിച്ചുള്ള ഒരാക്രമണത്തിന്റെയും അതുവഴി മറ്റെന്തിന്റെയോ ഒക്കെയും കേളികൊട്ടുയര്‍ന്നിരിക്കുന്നു. മലപ്പുറം സമ്മേളനാനന്തരം ദേശാഭിമാനി വരാന്തയില്‍ ക്യൂ നിന്ന്‌ എം എന്‍ വിജയവധം ഉപന്യാസമത്സരത്തില്‍ പങ്കെടുത്തവരും മറ്റു ചിലരും ചുട്ടികുത്തിക്കൊണ്ടും ഉടുത്തുകെട്ടിക്കൊണ്ടും ഇരിക്കുന്നു. കോട്ടയം സമ്മേളനത്തിന്റെ മുന്നൊരുക്കമാവാം, തുടങ്ങാന്‍ പോകുന്ന കളിയുടെ തിരനോട്ടം കലാകൗമുദിയാണ്‌ നിര്‍വ്വഹിച്ചത്‌. `പിണറായിയുടെ മകന്‍' എന്നൊരു കവര്‍‌സ്റ്റോറി തന്നെ വന്നുകഴിഞ്ഞു.എല്ലാം സുപരിചിതവേഷങ്ങള്‍. നിലപാടുകളും പൂര്‍വ്വനിശ്ചിതം, സുവ്യക്തം. ആഗോളീകരണത്തിന്റെ നിതാന്തഭക്തനും, ഇടതുപക്ഷരാഷ്‌ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും മൂലം കേരളത്തിനു സംഭവിച്ച തകര്‍ച്ചയില്‍ നിതരാം ഖിന്നനുമായ സക്കറിയ, നിഷ്‌കാമ പാര്‍ട്ടിഭക്തനും പിണറായി യുവരാജാവിന്റെ ``ഭ്രാന്തന്‍ ചാന്നാന്‍''മാരുമായ കുഞ്ഞഹമ്മദ്‌ പോക്കര്‍മാര്‍. എല്ലാവരും ഏറ്റുപാടുന്നത്‌ ഒരേ പല്ലവി, ഉന്നയിക്കുന്നത്‌ ഒരേ ചോദ്യങ്ങള്‍, ചാര്‍ത്തുന്നത്‌ ഓരേ കുറ്റപത്രം. അവരവരുടേതായ പ്രത്യേക താല്‌പര്യങ്ങള്‍ മൂലം ഊന്നലുകളില്‍ അല്‌പാല്‌പം വ്യത്യാസമുണ്ടെന്നു മാത്രം. പ്രധാനവാദമുഖങ്ങള്‍ മാത്രം ഇവിടെ സംക്ഷേപിക്കാം.?``പിണറായി വിജയന്റെ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിലായിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്‌. വിദ്യാഭ്യാസം നടത്താന്‍ ഭൂമി ശാസ്‌ത്രപരമായ അതിര്‍ത്തികളുണ്ട്‌ എന്ന വാദം അതിശയകരമാണ്‌?'' - സക്കറിയആ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം ലഭിക്കരുതെന്ന്‌ ആരു പറഞ്ഞു ആരാഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്‌ ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തിയുണ്ടെന്ന്‌ ആര്‌, എവിടെ വാദിച്ചു.? ``പഠിക്കാന്‍ മിടുക്കരാണ്‌ നമ്മുടെ കുട്ടികള്‍, അവര്‍ ഇഷ്‌ടമുള്ളിടത്തു പോയി പഠിക്കട്ടെ. അങ്ങനെ പഠിപ്പിക്കാനുള്ള പണം പിണറായി വിജയനല്ല അര്‍ക്കും ഉണ്ടെങ്കില്‍ അത്‌ എത്ര നല്ല കാര്യം.'' -സക്കറിയമിടുക്കരാണെങ്കില്‍ ആ മിടുക്കര്‍ക്ക്‌ എവിടെയും പോയി പഠിക്കാം. ആരെതിര്‍ക്കുന്നു? അങ്ങനെ പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുന്നതിനെയല്ലേ വിജയന്റെ പാര്‍ട്ടി ?അന്ധവും സങ്കുചിതവും വികലവും? എന്ന്‌ സക്കറിയ കരുതുന്ന നിലപാടുകള്‍ കൊണ്ട്‌ എതിര്‍ത്തു പോരുന്നത്‌? ആ എതിര്‍പ്പിനെയല്ലേ സക്കറിയ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്‌, ഇപ്പോള്‍ പിണറായി പ്രേമം നടിച്ചും എതിര്‍ക്കുന്നത്‌?സക്കറിയയുടെ മറ്റു വാദങ്ങള്‍ക്കൊന്നും മറുപടി പറയേണ്ടതില്ല, ജല ചൂഷണത്തെപ്പറ്റി പറയുമ്പോള്‍ മണലൂറ്റലിനെപ്പറ്റി പറയാത്തതെന്ത്‌ എന്നു ചോദിച്ചു മേനി നടിക്കുന്ന ആ പഴയ വിതണ്ഡവാദങ്ങള്‍ തന്നെ. അതിലദ്ദേഹത്തെ കുറ്റം പറയണ്ടാ. പറയുന്നതു കൊണ്ടു ഫലവുമില്ല. സക്കറിയ അങ്ങനെയാണ്‌. അങ്ങനെതന്നെ തുടരട്ടെ. അരാന്റമ്മയ്‌ക്ക്‌ ഭ്രാന്തുപിടിച്ചാല്‍ കാണാനെന്തൊരു ചേല്‌, സക്കറിയായ്‌ക്കെന്തു ചേതം?പക്ഷെ കെ ഇ എന്നും, പോക്കറും, അങ്ങനെയല്ലല്ലോ, മാര്‍ക്‌സിസം - ലെനിനിസത്തിലാണല്ലോ ചുവടുറപ്പിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിലാണല്ലോ പിടിമുറിക്കിയിരിക്കുന്നത്‌.``സാമൂഹ്യപരിഷ്‌കരണത്തോടെ നമ്മുടെ കാഴ്‌ചപ്പാടിലും മാറ്റം വേണം. ഭൂതകാലത്തിന്റെ ലാളിത്യമല്ല, ഇന്നത്തെ ലാളിത്യം. അതുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവിന്റെ ജീവിതം ലാളിത്യമുള്ളതാവണം എന്നു പറയുമ്പോള്‍, പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ചു ചിന്തിക്കരുത്‌. '' - കെ ഇ എന്‍പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാം. പക്ഷെ ഭൂതകാലത്തിന്റെ ലാളിത്യമല്ല ഇന്നത്തെ ലാളിത്യം എന്നു പറയുമ്പോള്‍ ഭൂതകാലത്തിന്റെ ആര്‍ഭാടവും ധൂര്‍ത്തുമല്ല, ഇന്നത്തെ ആര്‍ഭാടവും ധൂര്‍ത്തും എന്നു കൂടി പറയണ്ടേ സഖാവേ. നമ്മളൊക്കെ വൈരുദ്ധ്യവാദികളുമല്ലേ?``മീന്‍കൊട്ട തലയിലേറ്റി വന്ന മത്സ്യത്തൊഴിലാളി ... ബൈക്കിലെത്താന്‍ തുടങ്ങിയപ്പോള്‍ അസഹിഷ്‌ണുതയോടെ അവന്റെ `പത്രാസി'നെ വിമര്‍ശിച്ചതാണ്‌ കേരളീയന്റെ ഫ്യൂഡല്‍മനസ്സ്‌. ഈ ഫ്യൂഡല്‍മനസ്സുമായാണ്‌ നല്ലൊരു ശതമാനം കേരളീയരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിലയിരുത്തുന്നത്‌.'' - കെ ഇ എന്‍ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണു ചങ്ങാതീ, കേരളീയര്‍ 57 മുതല്‍ പലപ്പോഴും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്‌. ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണ്‌ പി കൃഷ്‌ണപിള്ള മുതല്‍ പിണറായി വരെ ഇ എം എസ്‌ മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ നെഞ്ചിലേറ്റി സ്‌നേഹിച്ചതും ആദരിച്ചതും ആരാധിച്ചതും. ഫ്യൂഡല്‍ മനസ്സുമായി സ്‌നേഹിക്കാം, ആരാധിക്കാം , വോട്ടു ചെയ്‌ത്‌ പദവികളിലെത്തിക്കാം. പക്ഷെ, പിന്നെയുള്ള പ്രവൃത്തികളെയൊന്നും വിലയിരുത്തിക്കൂടാ, അല്ലേ? ഭേഷ്‌. അതൊക്കെ പോകട്ടെ പ്രധാന പ്രശ്‌നത്തിലേക്കു വരാം: ``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ ... നല്ല പോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തു പോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമുണ്ടോ?'' - കെ ഇ എന്‍ഒരു കാര്യവുമില്ല. ആരും രോഷാകുലരാകുന്നുമില്ല. പക്ഷെ ആ പോക്കിനുള്ള `വഹ'? എത്ര, എങ്ങനെയുള്ളത്‌, എങ്ങനെയുണ്ടാക്കി, ആരു കൊടുത്തത്‌, ലോണോ, സ്‌കോളര്‍ഷിപ്പോ, സംഭാവനയോ, ദാനമോ എന്ന്‌ ആരാനും ആരാഞ്ഞു പോയാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? വിവേക്‌ കിരണ്‍ പിണറായിയുടെ മകനാണ്‌. പിണറായി വിജയന്‍ ഫാരീസ്‌ അബൂബക്കറോ സക്കറിയയോ അല്ലല്ലോ. ഒരു പാര്‍ട്ടിയുടെയും ഒരു പ്രസ്ഥാനത്തിന്റെയും ഒരു നാടിന്റെയും ഒരാശയത്തിന്റെയും ഒരു ആദര്‍ശത്തിന്റെയും സ്വത്തല്ലേ?``അഴിമതി നടത്തിയിട്ടാണ്‌ ഒരു രാഷ്‌ട്രീയ നേതാവ്‌ മകനെ പഠിപ്പിക്കുന്നതെങ്കില്‍ കാര്യം വ്യത്യസ്‌തമാകും. അഴിമതി തീര്‍ച്ചയായും സാമൂഹ്യപ്രവര്‍ത്തനത്തിലോ വ്യക്തിത്വത്തിലോ ന്യായീകരിക്കാവുന്ന കാര്യമല്ല. അഴിമതി നടത്തിയ ആള്‍ അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണം.'' - കെ ഇ എന്‍?``വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നെ ആകെക്കൂടി പരിശോധിക്കാവുന്നത്‌ ഇങ്ങനെ വിദേശത്തു ചികിത്സയ്‌ക്കോ പഠനത്തിനോ ഒക്കെ പോകുന്നവര്‍ സാമ്പത്തികമായി അഴിമതി നടത്തുന്നുണ്ടോ എന്നതിലാണ്‌. അങ്ങനെ നടത്തുന്നുണ്ടെങ്കില്‍ അതു പരിശോധിക്കുകയും നടപടി എടുക്കുകയും വേണം'' പി കെ പോക്കര്‍ഇവര്‍ രണ്ടുപേരും ഏകകണ്‌ഠമായി പറയുന്ന ഇക്കാര്യം മാത്രമല്ലേ പിണറായിയുടെയും മകന്റെയും കാര്യത്തില്‍, ശത്രുക്കളോ മിത്രങ്ങളോ ആരായാലും, വിമര്‍ശകരും ആവശ്യപ്പെടുന്നുള്ളൂ. അന്വേഷണവും പരിശോധനയും നടപടിയും ഒന്നും വേണ്ട. മകന്‍ വേണ്ട, പാവം കുട്ടി അവന്‍ അവിടെ സ്വസ്ഥമായി പഠിക്കട്ടെ. പാര്‍ട്ടി സെക്രട്ടറിക്ക്‌ ഒരു പതിവു പത്രസമ്മേളനത്തില്‍ അല്‌പസമയം കണ്ടെത്തി മകന്റെ വിദേശത്ത്‌ ഉന്നതപഠനത്തിനു പോകാന്‍ മതിയായ മെറിറ്റ്‌, അതിനുവേണ്ടിവരുന്ന ചിലവ്‌, അതിനു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്‌ അല്ലെങ്കില്‍ ബാങ്ക്‌ ലോണ്‍, അതുമല്ലെങ്കില്‍ ആ വിദേശസര്‍വ്വകലാശാലയുടെ നിബന്ധന പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയല്ലോ. ഈ വിഷയം അതോടെ അവസാനിച്ചുകൊള്ളുമല്ലോ.``സ്വയം ഉപയോഗിക്കുകയും മറ്റുള്ളവര്‍ ഉപയോഗിക്കണ്ട എന്നു പറയുകയും ചെയ്യുമ്പോള്‍ പറയുന്നവരില്‍ വിശ്വാസ്യതകുറയും'' എന്ന്‌ പോക്കര്‍ പറയുന്നത്‌ എത്ര ശരി -വിദ്യാഭ്യാസവിഷയത്തില്‍ ഇടതുപക്ഷനേതാക്കളുടെ വിശ്വാസ്യത കുറയുന്നതിനെപ്പറ്റിത്തന്നെയാണ്‌ സാറാ ജോസഫ്‌ പറഞ്ഞത്‌. അതിന്‌ അവരെ ക്രൂശിക്കണോ? അവര്‍ ആരെയോ ക്രൂശിക്കുന്നെന്ന്‌ വിലപിക്കണോ ?
November 23, 2007 10:43 AM
shibin.doha said...
നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..
November 23, 2007 11:07 AM
Comment deleted
This post has been removed by the author.
November 23, 2007 11:42 AM
വേണാടന്‍ said...
പിണറായി വിജയന്റെ മകന്‍ ഏതു കൊളമ്പില്‍ പഠിക്കണം എന്നതു അങ്ങേര്‍ തീര്മാനിച്ചു, അതു നടപ്പാക്കി. മക്കളുടെ വിദ്യാഭ്യാസം എങ്ങിനെ വേണമെന്ന മാതാപിതാക്കളുടെ താല്പര്യം എന്നതിനപ്പുറം ഇതിനേ കാണേണ്ട എന്നു പറയുമ്പോള്‍, ഞാന്‍ പിണറായീ പക്ഷം ആണെന്നു കരുതണ്ട.പതിറ്റാണ്ടുകളായി എസഫൈയും ഡിഫിയും സീപീയെമ്മും കൂടി മുടിപ്പിച്ചു കുട്ടിച്ചൊറക്കിയ നമ്മുടെ വിദ്യാഭാസത്തെക്കുരിച്ച് അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഒരു വെളിപാടായി കണ്ടാല്‍ മതി. ഇവിടെ ചര്‍ച്ച ചെയ്യുന്നവര്‍ ഇക്കാര്യം വളരെ നേരത്തേതന്നെ മന്‍സ്സിലാക്കിയരവരെന്നും, ഇനിയുള്ള നമ്മുടെ ദൌത്യം, കഴിയുന്നത്ര സീപീയെം ഭകതര്‍ക്കു അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഈ വെളിപാട് മനസ്സിലാക്കികൊടുക്കുക എന്നതാണു. കഴിയുമെങ്കില്‍ സാറാച്ചേച്ചിക്കു ഒരു തളവുമാകാം. ഈ ബുദ്ധിജാഡജീവികളെക്കൊണ്ടു തോറ്റൂ‍. അസൂയയാണു ഇവറ്റകളുറ്റെ മുഖമുദ്ര. കെ ഈ എന്നിനെ കണ്ടുപഠിക്കട്ടെ. യജമാനന്റെ മോനു നല്ലകാലം വരുമ്പോള്‍ അടിയാനുണ്ടാകുന്ന സന്തോഷം അടിയാന്‍-കെ ഈ എന്നിന്റെ വാക്കുകളില്‍ കണ്ടില്ലേ. വിജയനെന്ന പാര്‍ട്ടിജമീന്ദാറിന്റെ വിനീതനായ അടിയാന്‍. തുടര്‍ച്ചിന്തയ്ക്കും വായനയ്ക്കും കെ ഈ എന്നിന്റെ ഭാഷാപോഷിണിയില്‍ വന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, മെയ്-ജൂലൈ ലക്കങ്ങള്‍..Anonymous പറഞ്ഞത് തെറ്റാണു. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റും. ജോലി എവിടെയാണു എന്നതാണു, പട്ടേലുമരുടെയും മറ്റും മോട്ടലുകള്‍, പഞ്ചാബികളുടെ പെറ്റ്രോള്‍ പമ്പുകള്‍, മലയാളികള്ടെ പലചരക്കു കടകള്‍, ആണ്ടീ-പാണ്ടി കളുടെ ഹോട്ടലുകള്‍, ലിസ്റ്റ് ഒത്തീരി നീണ്ടതാണു..പന്ണിയാന്‍ അവസരംകിട്ടും. ടാക്സ് കൊടുക്കണ്ട, ലാഭം മാത്രം. ലീഗല്‍ അയിട്ടല്ല ജോലി എന്നു മാത്രം. ഒരിന്ത്യന്‍ സംരംഭം. പിന്നെ സീനിയര്‍ ആയി പഠിച്ചു പോയവര്‍ കാശു ലോണായി തരും. ആണ്ടി-പട്ടേലുമാരാണു ഇതിന്റെ ഉസ്താതുമാര്‍. പലിശ ലേശം കൂടും, ജോലി കിട്ടിയിട്ടു തിരികെ കൊടുത്താല്‍ മതി. ഈടിനായി പാസ്പോര്‍ടുമുതല്‍ ജട്ടിവരെ വയ്പതരുന്നവന്റെ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് വാങ്ങി വയ്ക്കും. ബഹുഭൂരിപകഷം ആണ്ടികളും പാണ്ടികളും മല്ലുവും പട്ടേലും ഒക്കെ( Andhra-Tamilnadu-karala-Gujarath) ഇഗ്ലണ്ട്-അമീരിക്കയില്‍ വന്നു പഠിക്കുന്നതു കിരണ്‍ പറഞ്ഞതുപോലെത്തന്നെയാണു.ഇങ്ങിനെ പെരുവഴിയില്‍ പലവഴികളിള്‍ ഉണ്ട്. അല്ലേ പിന്നേ ഇവിടെ നീട്ടിയും ഗഹനിച്ചും ചര്‍ച്ചിക്കൊണ്ടിരുന്നത് എല്ലാം അച്ചുമ്മാന്‍-വിജയ പ്രഭ്രുതികളുടെ സന്മാര്‍ഗകഥകള്‍ തന്നെ ആയിരുന്നല്ലൊ..ഒന്നു പോയെന്റ്റെ അനോനിമസ്-സുപാര്‍ശ്വ-മണി-കിരണ്‍-ജോജൂ-മറ്റു ബ്ലോഗു സുഹ്രത്തുക്കളെ. ഇതൊരു നല്ലകാര്യമായിട്ടാണു ഞാന്‍ കാണുന്നത്.അച്ചുമ്മാന്‍-വിജയ പ്രഭ്രുതികള്‍ വിജയിക്കട്ടെ, നീണള്‍ വാഴട്ടെ, നാടിനു നന്മവരും ചതിയുടെ കഠോര കഥകള്‍ ഈ സഖാക്കളില്‍ നിന്നും ഇനിയും പിറക്കട്ടെ. അച്ചുമ്മാന്‍-വിജയ വിദേശവിപ്ലവവിദ്യാഭാസ, ചിവപ്പന്‍ പുലരികള്‍ പിറക്കട്ടെ...അല്ലതെ പിന്നേ...
November 23, 2007 12:37 PM
വക്കാരിമഷ്‌ടാ said...
അനോണീ,സ്റ്റുഡന്റ് വിസയില്‍‍ യു.കെ. യില്‍ പോയാല്‍ ഒരാഴ്‌ച ഇരുപത് മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂറിന് ആറ് പൌണ്ട് വെച്ചുള്ള (ആരോ ആവശ്യപ്പെട്ട/നിര്‍ദ്ദേശിച്ച നാഷണല്‍ മിനിമം വേജ് പ്രകാരം-അങ്ങിനെയൊരു സംഗതി യു.കെ യില്‍ ഉണ്ടോ എന്നറിയില്ല്ല) ഒരു ജോലിയാണെങ്കില്‍ ആറായിരം പൌണ്ടോളം നിയമപരമായിത്തന്നെ ഒരു കൊല്ലം ഉണ്ടാക്കാം.ഈ ലിങ്കും നോക്കാവുന്നതാണ്.
November 23, 2007 2:33 PM
Satheesh :: സതീഷ് said...
പിണറായിയുടെ മകന്‍ ലണ്ടനില്‍ പഠിച്ചുകൊണ്ട് ജോലി ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല ഇവിടത്തെ ചര്‍ച്ച എന്ന് കരുതുന്നു. അത് പോലെ തന്നെ പിണറായി ഒരു അച്ഛന്‍ എന്ന നിലയില്‍ തന്റെ മകന്‍ നല്ല വിദ്യാഭ്യാസം കൊടുക്കുന്നത് തെറ്റാണോ എന്നതും വിഷയമല്ല. ഇവിടുത്തെ പ്രശ്നം പ്രധാനമായും രണ്ടാണ്‍. കേരളത്തിലെ ജനങ്ങളെ പലരീതിയിലും തത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിസിക്രട്ടറി സ്വന്തം കാര്യത്തില്‍ അത് പാലിക്കാതിരിക്കുന്നതിലുള്ള മോറാലിറ്റിയുടെ പ്രശ്നമാണ്‍ ഒന്നാമത്. പിന്നെ, ഇത്രയും ചിലവേറിയ ഒരു വിദേശപഠത്തിന്‍ പോകാന്‍ മാത്രം പാര്‍ട്ടിസിക്രട്ടറിയുടെ മകന്‍ കാശെവിടെ നിന്നു കിട്ടി? ഇത് രണ്ടും മാത്രമേ വിഷയമായിട്ട് എനിക്ക് തോന്നുന്നുള്ളൂ.കൂത്തുപറമ്പില്‍ 5 ചെറുപ്പക്കാര്‍ വെടിയേറ്റ് വീണത് സ്വാശ്രയകോളേജിന്റെ പ്രശ്നത്തിലായിരുന്നു. കേട്ടത് ശരിയാണെങ്കില്‍ മരിച്ചവരുടെ വീട്ടുകാരുടെ കണ്ണീരുണങ്ങുന്നതിനുമുന്‍പ്, പിണറായി സ്വന്തം മകളെ സ്വാശ്രയകോളേജില്‍ ചേര്‍ത്തിട്ടുണ്ടായിരിക്കണം. എന്നിട്ടും ,അതില്‍ നിന്ന് ഒന്നും പഠിക്കാതെ SFI യും DYFI യും ഇന്നും ഇതിനെതിരെ സമരം വിളിച്ച് നടക്കുന്നു. നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ്‍ കേരള ജനതയുടെ ശാപം എന്ന് തോന്നുന്നു.
November 23, 2007 7:36 PM
vaselinejar said...
കാരണവര്‍ക്ക് അഡുപില്ലും തൂറാം എന്ന് ഒരു ചൊലു ഉണ്‌ഡു
November 23, 2007 8:36 PM
mallukkuttan said...
ആഹാ! ഇരട്ടത്താപ്പുകള്‍!! വിദേശ കലാശാലാകളിലെ ഫീസ് രു‌പയിലാക്കി ചിന്തിക്കാതിരിക്കാം. എന്നാല്‍ രൂപ കണക്കിനെ ഡോളര്‍ ആക്കി മാറുന്നതില്‍ തെറ്റില്ല. അങ്ങനെ ചെയ്താല്‍ കേരള സ്വാശ്രയമാണ് മെച്ചം എന്ന് മനസ്സിലാകും.പിണറായി ചെയ്യുന്നതിന് ഉത്തരവാദി പാര്ട്ടി. എന്നാല്‍ വി എസ് ചെയ്യുന്നതിനുത്തരവാദി വി എസ് മാത്രം. ഒരു മുഴം കയര്‍ പോലും പിരിക്കാനറിയാത്ത മകനെ കയര്‍ ഫെഡ് എം ഡി ആക്കിയത് പാര്‍ട്ടി അറിയാതെ!! രണ്ടാം ക്ലാസ് ബിരുദമുളളവര് എഞ്ചിനീയറിംഗ് പഠിയ്ക്കാന്‍ യോഗ്യരല്ല, എന്നാല്‍ എം ബി എ ക്ക് പഠിയ്ക്കാന്‍ രണ്ടാം ക്ലാസ് ധാരാളം!നമുക്കു ആടിനെ പട്ടിയും പട്ടിയെ കൊഞാന്നെന്നും വിളിച്ചാല്‍ പോരെ?
November 23, 2007 11:28 PM
Anonymous said...
vakkariyude visa students visa aano? Enkil athil not permitted to work enno allenkil employment not permitted enno vendakka aksharathil type cheythu vachittundu. vakkariyudethu job visayanenkil universitiyil students visa ullaa ethenkilum indiann student kaaanum. avarude visa parishodhichu nokku. vakkari ippozhum uk yil thanneyalle. ee link thappal paripaadi nirthiyittu practical aayi vallathum search cheyyan nokku.
November 24, 2007 12:51 AM
വക്കാരിമഷ്‌ടാ said...
അനോണീ,ഞാന്‍ തന്ന ലിങ്ക് കണ്ടിരുന്നോ:ഇതാണ് ടൈറ്റില്‍ - Guidance - Students (INF 5) (13/11/07)അതില്‍ വര്‍ക്ക് ചെയ്യാവുന്ന കാര്യം പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്:Can I work?You can take part-time or holiday work, but you must not: -work for more than 20 hours a week during term time unless your placement is part of your studies, has been agreed with your educational institution and leads to a degree or qualification awarded by a nationally recognised examining body -do business, be self-employed or provide services as a professional sportsperson or entertainer, or work full-time in a permanent job.If you are coming to the UK as a student for six months or less, you must ask the Entry Clearance Officer (or the Immigration Officer if you do not need an entry clearance) for permission to work. എനിക്കറിയാവുന്നത് വെറുതെ പറയുന്നതിലും നല്ലതല്ലേ ലിങ്ക് തന്ന് പറയുന്നത് എന്നതുകൊണ്ടല്ലേ ലിങ്ക് തന്നത്. അത് യു.കെ. ഗവണ്മെന്റ്റിന്റെ ആധികാരിക സൈറ്റുമല്ലേ. അതിലുള്ളതല്ലേ വിസയിലും കാണൂ. അനോണിക്കും ആ ലിങ്ക് നോക്കാമല്ലോ. ആ ലിങ്കില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്ന ഒരാ‍ള്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാം എന്ന് പറഞ്ഞാല്‍ പിന്നെ അതിന് വിപരീതമായി വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്യുമെന്നാണോ അനോണി പറയുന്നത്?(വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് കാണിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല്ല - വിസയുടെ തലക്കെട്ടിന് പോലും ഒരു നാല് കടുകുമണികളുടെ വലിപ്പമേ ഉള്ളൂ. വിസയില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുകയാണോ എന്നും സംശയമുണ്ട്) :)practical aayi vallathum search cheyyan nokku.പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങിനെ നമ്മള്‍ എല്ലാവരും പ്രാക്ടിക്കലാവുകയായിരുന്നെങ്കില്‍ തികച്ചും ഒരു പാര്‍ട്ടിക്കകത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം (അതും വേണമെങ്കില്‍) താത്പര്യമുണ്ടാവേണ്ട പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കാര്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധങ്ങളും അനോണിയും ഇപ്പോള്‍ ഞാനുമുള്‍പ്പടെ ആരും ചര്‍ച്ച പോലും ചെയ്യുകയില്ലായിരുന്നല്ലോ- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സമരം, കുഴികള്‍ നിറഞ്ഞ റോഡുകള്‍, കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം, പരിസ്ഥിതി പ്രശ്‌നം തുടങ്ങി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും അല്ലാതെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ നാട്ടില്‍ ധാരാളമുള്ളപ്പോള്‍.ഇനി ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ തന്നെ കുറച്ച് ടിപ്പുകള്‍ തരാം.1. ആവേശം കയറരുത്. ആവേശം കയറുമ്പോഴാണ് തെറ്റുകള്‍ വരുത്തുന്നത്.2. തെറ്റുകള്‍ വരുത്തരുത്. ഫൂള്‍ പ്രൂഫായിരിക്കണം. അനോണി സ്റ്റുഡന്റ് വിസക്കാര്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ആ ലിങ്ക് തന്നത്? ആ വിവരം അനോണി പറഞ്ഞിരുന്നില്ലെങ്കില്‍ തന്നെയും ആവശ്യത്തിന് ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉന്നയിക്കാമല്ലോ. പക്ഷേ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി പറ്റില്ല എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ പറയും, “കണ്ടോ ഇല്ലാത്തത് പറയുന്നു, ഇവര്‍ പറയുന്നതെല്ലാം ഇങ്ങിനെയാണ്” എന്നൊക്കെ. അങ്ങിനെ ആരോപണം സ്വല്പനേരത്തേക്കെങ്കിലും (ഇവിടെ പറ്റിയതുപോലെ) വഴി തെറ്റും. യു.കെ യില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി ചെയ്യാമെങ്കില്‍ തന്നെയും ഞാന്‍ മുന്‍പ് പറഞ്ഞ പ്രകാരം നിയമപരമായി അയ്യായിരമോ ആറായിരമോ പൌണ്ട്ടേ ഒരുകൊല്ലം സമ്പാദിക്കാന്‍ പറ്റൂ. അപ്പ്ലോഴും ബാക്കി കിടപ്പുണ്ടല്ലോ, ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ പൌണ്ടുകള്‍ ബാക്കി.അതുകൊണ്ട് ആവേശം കയറി തെറ്റുകള്‍ വരുത്തുകയോ ഇല്ലാത്തത് പറയുകയോ ചെയ്താല്‍ ചിലപ്പോള്‍ അതുമതി. അതുകൊണ്ട് ശ്രദ്ധിക്കണം.
November 24, 2007 1:36 AM
[Photo]ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.തനേഷ്‌ തമ്പി22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും. [Photo]വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട്‌ വിദേശത്ത്‌ പഠിപ്പിക്കുന്ന സംഭവം ഉണ്ടായത്‌ കമ്മ്യൂണിസ്റ്റ്‌ അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്‌.[Photo][Photo]''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

മാര്‍ക്കും വാക്കും
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌. ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?


posted by പിപ്പിള്‍സ്‌ ഫോറം. at 8:04 AM on Nov 22, 2007

91 comments:

പിപ്പിള്‍സ്‌ ഫോറം. said...

ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.
തനേഷ്‌ തമ്പി



22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.

Roby said...

ഇത്രയധികം ശ്രദ്ധയോടെ തയ്യാറാക്കിയ ലേഖനങ്ങള്‍ ബ്ലോഗില്‍ മുന്‍പ്‌ വായിച്ചിട്ടില്ല. ഇത്‌ കുറെക്കൂടി ആളുകള്‍ വായിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മലയാളം ബ്ലോഗ്‌ ജേര്‍ണലിസത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കമാണ്‌. പിണറായി വിജയന്റെ മകന്റെ പഠനച്ചെലവുകള്‍ക്ക്‌ അവിഹിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നത്‌ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ...പക്ഷേ അതൊക്കെ ഒരുതരം logical Deductions ആയിരുന്നു. അത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ലല്ലോ..പക്ഷേ താങ്കള്‍ അത്‌ വസ്തുനിഷ്‌ഠമായി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ തന്നെ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്രപ്രവര്‍ത്തനരംഗത്തുള്ള ചിലര്‍ക്കും പരിചയത്തിലുള്ള മറ്റു പലര്‍ക്കും അയക്കാന്‍ പോകുന്നു. അതില്‍ വിരോധമില്ലെന്നു കരുതട്ടെ...
ഇത്‌ ഇനിയും ആളുകള്‍ വായിക്കേണ്ടതുണ്ട്‌.

N.J Joju said...

പീപ്പിള്‍സ് ഫോറം,

പിണറായി വിജയന്‍ പണത്തിന്റെ സോഴ്സ് വെളിപ്പെടുത്തേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പണം ലഭിയ്ക്കുന്ന രീതി നേരാം വണ്ണമുള്ളതാണെങ്കില്‍ അത് വെളിപ്പെടൂത്താന്‍ എന്തിന് മടിയ്ക്കണം. അക്കാര്യത്തില്‍ എനിയ്ക്ക താങ്കളോട് യോജിപ്പാണുള്ളത്. പക്ഷേ ഈ ലേഖനത്തില്‍ കടന്നുകൂടിയതെന്നു ഞാന്‍ കരുതുന്ന ചില തെറ്റിദ്ധാരണകള്‍ പറയാം.

1.“കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌.”
ഇരുപതു ലക്ഷം രൂപാ ഇന്ത്യക്കാരനു കൂടുതലായിരിയ്ക്കും. പക്ഷേ 22500 പൗണ്ട്‌ എന്നു പറയുന്നത് അത്ര കൂടുതലാവണമെന്നില്ല. എല്ലാം ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്‍‌വേര്‍ട്ട് ചെയ്ത് ചിന്തിയ്ക്കുന്നത് ശരിയായ രീതിയല്ല. അബുദാബിയില്‍ ഒരു സാധാ മുടിവെട്ടിന് പത്ത് ദിര്‍ഹമോ മറ്റോ ആണെന്നു കേട്ടിട്ടുണ്ട്. ഏതാണ് നൂറു രൂപാ. അതിനെ കഴുത്തറപ്പന്‍ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ.
2. വിദ്യാഭ്യാസത്തിന് അതിന്റേതായ ചിലവുകളുണ്ട്. സ്വാശ്രയവിദ്യാഭ്യാസത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ കുറച്ചു കാലതാമസമെടുക്കും.
3.സ്വയംഭരണ സര്‍വകലാശാലകള്‍ അനിവാര്യതയാണ്. അതുമനസിലാകാനും താങ്കള്‍ക്ക് കാലതാമസമെടുത്തേക്കാം. കേരളത്തിലെ സ്വയം ഭരണസര്‍വ്വകലാശാലകാന്‍ യോഗ്യതയുണ്ടായിരുന്ന പല കലാശാലകളും അപ്രകാരമാവാഞ്ഞതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്. പലതിന്റെയും വളര്‍ച്ച മുരടിച്ചിട്ടുമുണ്ട്.
4. രജനിയെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ട്. രജനി റിസര്‍വേഷന്‍ കൊണ്ടൂ മാത്രം എന്‍‌ജിനീയറിംഗ് കിട്ടിയ കുട്ടിയാണ്. സെക്കന്റ് ക്ലാസു നേടി പാസായ ഒരു കുട്ടി എടൂക്കേണ്ട വിഷയമല്ല എന്‍‌ജിനീയറിംഗ്. (സെക്കന്റ് ക്ലാസ് കിട്ടിയ പലരും എന്‍‌ജിനീയറിംഗിനെ ചേര്‍ന്നിട്ടുമുണ്ടാവും, ജോലിയും കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് അത് മാതൃകാപരമാ‍യ സമീപനമാണെന്ന് അഭിപ്രായമില്ല.) രണ്ടാമതായി ദരിദ്രകുടും‌ബത്തിലെ അംഗമാണ് രജനി. മെറിറ്റ് സീറ്റില്‍ സൌജന്യമായി സര്‍ക്കാര്‍ കേളേജില്‍ പഠിച്ചിരിന്നെങ്കില്‍ പോലും ഒരു പക്ഷേ രജനിയ്ക്ക് താങ്ങാനാവാത്ത ചിലവുകള്‍ ഉണ്ടായേനേ. ആ നിലയ്ക്കും രജനി എത്തീപ്പെടരരുതായിരുന്ന മേഖലയായിരുന്നു എന്‍‌ജിനീയറിംഗ്. ഇത് ഞാന്‍ പറയുന്നത് പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടണം എന്ന അര്‍ത്ഥത്തിലല്ല. കുറച്ചുകൂടി പ്രായോഗികവും യുക്തിസഹവുമായ തീരുമാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കൈക്കൊള്ളണം എന്ന അര്‍ത്ഥത്തിലാണ്.

5.ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നത് ലാഭമുണ്ടാക്കാന്‍ തന്നെയാണ്. വിദ്യാഭ്യാസവായ്പകള്‍ കൊടൂക്കുന്നതും അങ്ങനെ തന്നെ. നാടിനെ നന്നാക്കി നന്നാക്കി ബാങ്കുതന്നെ അവതാളത്തിലാവരുതല്ലോ. പലിശപോയിട്ട് മുതലെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹം അവര്‍ക്കും കാണും. പ്രത്യേകിച്ച് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടയ്ക്കാതിരിയ്ക്കാന്‍ പഴുതുകള്‍ ഏറെയുള്ള വായ്പയായിരുന്നു വിദ്യാഭ്യാസ വായ്പ. അങ്ങനെയൊരു വായ്പ പഠിയ്ക്കാന്‍ സമര്‍ത്ഥയെന്നു പറയാന്‍ കഴിയാത്തെ ഒരു കുട്ടിയ്ക്ക് കൊടുക്കാന്‍ ബാങ്ക് വിമുഖതകാട്ടിയെങ്കില്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അനാഗതശ്മശ്രു said...

ഇത് ജനശക്തി മാസികയില്‍ വന്ന ലേഖനം
അതു എഴുതാഞ്ഞതെന്തേ?

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിജയന്റെ മകന്‍ വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലങ്കിലും അത് പല തരത്തിലും ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള സംഗതിയാണ്. ഇതില്‍ വിദേശ പഠനം എന്നത് രണ്ടാമത് മാത്രം വരുന്ന സംഗതിയാണ് . പിണറായുടെ മകന്‍ MBA ക്ക് ചേര്‍ന്ന് പഠിച്ചത് സ്വയാശ്രയ സീറ്റില്‍ ആകയാല്‍. അവിടെത്തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നം.കാരാണം സ്വയാശ്രയ കോളെജ് എന്ന ആശയത്തെ തന്നെ സി.പി.എം എതിര്‍ക്കുമ്പോള്‍ പിണറായുടെ മകന്‍ എങ്ങനെ അത്തരം കോളെജില്‍ പഠിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ആദര്‍ശ ധീരന്‍ അച്ചുതാനന്ദന്റെ പുത്രനും ഉന്നത് വിദ്യാഭ്യാസം നടത്തിയത് മാനേജ്മെന്റ് കോട്ടയിലാണ് എന്നറിയുമ്പോഴാണ്. പിന്നെ സ്വയാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ കത്തോലിക്ക സഭ പുറപ്പെടുവിച്ച ലിസ്റ്റില്‍ ഒരു പറ്റം ഇടത് നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ നിന്നും ബിരുദം നേടിയവരാണ്. പുറത്ത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും അതേ സമയം തങ്ങളുട മക്കളെ സ്വയ്യാശ്രയ കോളെജില്‍ (മെറിറ്റ് സീറ്റില്‍ പോലുമല്ല മാനേജ് മെന്റ് കോട്ടയില്‍ ത്തന്നെ)പഠിപ്പിക്കുന്ന വിരോധഭാസം നാം കാണുന്നു.

ഇനി വിദേശ പഠനത്തെപ്പറ്റി. വിദേശത്ത് ഇന്ന് ഇടത്തരക്കാരുടെ മക്കള്‍ക്ക് വരെ പോയി പഠിക്കാവുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ അറിവ്‌. അവര്‍ അവിടെ പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നു എന്നതാണ് എന്റെ സുഹൃത്തുക്കള്‍ വഴി ഉള്ള അറിവ്‌. തുടക്ക കാലാത്തേക്ക് കുറ്ച്ച് പണം കരുതണമെന്നെ ഉള്ളൂ. പിന്നെ ഈ പരിപാടി ഇന്ന് നടക്കുന്നത് ചില ഏജന്‍സികളുടെ സഹായത്തോടെയാണ് . പഠിക്കാന്‍ പോകുന്ന ആളുടെ അക്കൌണ്ടില്‍ ഒരു വന്തുക കാണിക്കണം എന്ന് ഒരു നിയമം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെരിഫിക്കേഷന്‍ സമയത്ത് ഈ ഏജന്‍സി ഈ തുക വിദ്യാര്‍ത്ഥിയുടെ അകൌണ്ടില്‍ കാണിക്കും . വെരിഫിക്കേഷന്‍ കഴിഞാല്‍ അത് പിന്‌വലിക്കും.

വീണ്ടും പിണറായിലേക്ക് . സി.പി.എം ന്റെ ഒരു സെറ്റപ്പ് വച്ച് സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി അറിയാതെ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇതിന് ഉത്തരം പറയേണ്ടത് പിണറായി മാത്രമല്ല് മൊത്തം പാര്‍ട്ടിയാണ്. പല കാര്യങ്ങളിലും പാര്‍ട്ടി പുലര്‍ത്തുന്ന ഇരട്ടത്താപിന് ഇനി ഒരു മറയുടെ ആവശ്യമില്ല എന്ന് സഖാക്കള്‍ തിരിച്ചറിയേണ്ട കാലമായി.

b@boos said...

സത്യം അധികനാള്‍ മൂടിവെക്കാന്‍ പറ്റില്ല. കാത്തിരുന്നു കാണാം.

Roby said...

കിരണ്‍,
വിദേശത്ത്‌ സാധാരണക്കാരുടെ മക്കളെന്നല്ല ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്‌...പക്ഷേ അത്‌ യു കെ പോലൊരു രാജ്യത്ത്‌ MBA പോലൊരു കോഴ്‌സിന്‌ അല്ലെന്നു മാത്രം. യു കെ-യില്‍ ഒരു സ്വാശ്രയകോഴ്‌സിന്‌ അഡ്‌മിഷന്‍ കിട്ടാന്‍ ബാങ്കില്‍ ബാലന്‍സ്‌ കാണിച്ചാല്‍ മാത്രം പോര, ഫീസിന്റെ ആദ്യ ഗഡുവെങ്കിലും തീര്‍ത്തുകൊടുത്തിരിക്കണം. ലോണെടുത്ത്‌ ആദ്യ ഫീസടച്ച്‌ പിന്നീട്‌ ജോലി ചെയ്തു ചെലവുകള്‍ കണ്ടെത്തുന്നവരാണ്‌ അധികവും..പക്ഷേ, പിണറായിയെപോലൊരു രാജാവിന്റെ മകന്‍ ഏതെങ്കിലും സ്റ്റോറിലോ ബാറിലോ ജോലി ചെയ്യുമെന്ന് കരുതാന്‍ വയ്യ...

പിണറായി പുത്രന്‍ MBA കഴിഞ്ഞ്‌ എന്തു ചെയ്യുമെന്ന്‌ ഞാന്‍ കുസൃതിയ്ക്ക്‌ ഒന്ന്‌ ആലോചിച്ചു പോയി...പാവങ്ങള്‍ സംഭാവന കൊടുക്കുന്ന കാശു കൊണ്ട്‌ അമ്യൂസ്‌മന്റ്‌ പാര്‍ക്കുകളും ഹോട്ടലുകളും ഉണ്ടാക്കി ബിസിനസ്‌ ചെയ്യാം...അല്ലെങ്കില്‍ ഏതെങ്കിലും കുത്തക മുതലാളിയ്ക്കു വേണ്ടി പണിയെടുക്കുമായിരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

റോബി കുത്തക മുതലാളിക്ക്‌ വേണ്ടി പണിയെടുക്കും എന്ന പ്രയോഗം അടിപൊളി. വളരെ ശരിയാണ്‌ താങ്കളുടെ നിരീക്ഷണം. പിന്നെ പിണറായുടെ മകള്‍ ഒറാക്കിളിലാണ്‌ ജോലി ചെയ്യുന്നത്‌. ഒറാക്കിളോ അമേരിക്കന്‍ കുത്തക കമ്പനി. അപ്പോള്‍ മകന്‍ വാള്‍മാര്‍ട്ടിലെങ്കിലും ജോലി ചെയ്യണം.അലെങ്കില്‍ അച്ചുതാനന്ദന്റെ മാതൃക സ്വീകരിക്കാം മാനേജ്‌മന്റ്‌ കോട്ടയിലാണെങ്കിലും MCA കഴിഞ്ഞ മകന്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്ത്‌ വര്‍ഗ്ഗ സമരത്തില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയന്ന് അങ്ങേര്‍ മകനെ കയര്‍ഫെഡിന്റെ MD ആക്കുകയാണ്‌ ചെയ്തത്‌ ആ ലൈന്‍ പിണറായിക്കും നോക്കാം

നിധീഷ് said...

hello

pinarayiyude makal ethiri padichu poyath oru thettano..

pattumenkil keralthil avalkoru joly vangikkodukku nattile kochu muthalalmar.

Anonymous said...

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അമരക്കാരന്റെ മകനെ ആരു സ്പോണ്സര്‍ ചെയ്യുന്നു. ജനങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.
കിട്ടിയിരിക്കുന്ന മാര്‍ക്ക് നിങള്‍ എല്ലാവരും കണ്ടില്ലേ. പണമുണ്ടെങ്കില്‍ ഏതു മണ്ടണെയും കേരളത്തിലെ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുമ്പോലെ ബെര്‍മിങ്ഹാം യുണിവേഴ്സിറ്റിയിലും ചേര്‍ക്കാം .
പിണറായിക്ക് എതിരെ ശബ്ദിക്കുന്നവരും എഴുതുന്നവരും ദാമ്രാജിത്ത ഏജന്‍റ്റുമാരാണു.

Anonymous said...

പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?

നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌.

ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം.

`` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.
വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.

കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.

പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌.

2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?

Anonymous said...

കിരണ്‍ ആടിനെ പട്ടിയാക്കിയിരിക്കുകയാണല്ലോ. പിണറായിച്ചായ്‌വ് എത്ര മറക്കാന്‍ ശ്രമിച്ചാലും വെളിയില്‍ ചാടും. മാനേജ്മെന്റു ക്വാട്ടയും സ്വാശ്രയവുമായി എന്ത് ബന്ധം ? കോളേജുകളിലെ മാനേജ്മെന്റു ക്വാട്ടകളില്‍ എസ്.എഫ്.ഐ-ക്കു ഒരു പങ്കു എല്ലാ മാനേജ്‌മെന്റുകളും നീക്കി വച്ചിട്ടുണ്ടു. അതൊക്കെ കിരണിനറിയാത്ത കാര്യമാണൊ?

ഇവിടുത്തെ ചോദ്യം പിണറായി വിജയന്റെ മകനു വിദേശ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കാന്‍ കാശ് എവിടുന്നു കിട്ടി എന്നുള്ളതാണു.

കിരണിന്റെ സുഹ്രുത്തുക്കള്‍ പറഞ്ഞുതരാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞു തരാം. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യണമെങ്കില്‍ ജൊബ് വിസ വേണം. ജോബ് വിസ കിട്ടാന്‍ സ്പൊണ്‍സര്‍ വേണം. അപ്പോള്‍ വിവേകിന്റെ സ്പോണ്‍സര്‍ ആരാണു? ജോബ് വിസയിലാണെങ്കില്‍ മാസാമാസം ടാക്സ് അടക്കണം. പാര്‍ട്ട് റ്റൈം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ടാക്സടക്കാനേ തികയൂ. നിങ്ങളുടെ സുഹ്രുത്തു നിങ്ങളോറട് പറഞ്ഞതൊക്കെ യു. കെ . സിറ്റിസണെക്കുറിച്ചായിരിക്കും. അവര്‍ ബാറിലും നൈറ്റ് പബിലും ഒക്കെ ജോലി ചെയ്യാണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക്‌ പിണറായിച്ചായ്‌വ്‌ ഉണ്ടോ ഇല്ലയോ എന്നത്‌ ഇവിടെ വിഷയമല്ലല്ലോ. പിന്നെ ഒരു കാര്യം ഉറപ്പിച്ച്‌ പറയാം എനിക്ക്‌ VS ചായ്‌വ്‌ ഇല്ല. അഷ്ടിക്കുള്ള വക പാര്‍ട്ട്‌ ടൈം ജോലിയില്‍ നിന്ന് കണ്ടെത്താം എന്ന് എന്റ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതെന്റ്‌ സുഹൃത്തുക്കള്‍ പറഞ്ഞ അറിവ്‌ മാത്രമാണ്‌ ത്‌ ഒഫീഷ്യലാണോ ചെയ്യുന്നത്‌ എന്നെനിക്ക്‌ അറിയില്ല. ഇടത്തരക്കാരുടെ മക്കള്‍ U.K. യില്‍ പോകുന്നുണ്ട്‌ എന്ന് മാത്രമേ ഞാന്‍ ആ പാരഗ്രാഫില്‍ പറഞ്ഞിട്ടുള്ളൂ.

എന്റ കമന്റില്‍ ഒരിടത്തും ഞാന്‍ പിണറായിയേ ന്യായികരിച്ചിട്ടില്ല എന്നതും ശ്രദ്ധിച്ചിരിക്കുമല്ലാ. ആട്‌ എങ്ങനെ പട്ടി ആയി എന്നെനിക്കറിയില്ല.

ഗ്രീഷ്മയുടെ ലോകം said...

ഒരഛന്റെ ഉത്തരവാദിത്വമാണല്ലോ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കണമന്നത്. പഠനത്തില്‍ പിറകൊട്ടാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം; ഏറ്റവും നല്ല വിദ്ധ്യാഭ്യാസം കിട്ടുന്നിടത്ത് പഠിപ്പിക്കുകയും വേണം. യു കെയില്‍ തന്നെ 7750 പൌണ്ട് ( http://www.universitiesuk.ac.uk/statistics/fees/) ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങാലുണ്ടെങ്കിലും, 22500 പൌണ്ട് ‍ കൊടുത്ത് തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടു തന്നെ യാണല്ലോ.
പിന്നെ മറ്റൊരുകാര്യമുള്ളത് വി എസിനോട് പിണറായിക്കുള്ള താല്പര്യമാണ്‍. വി എസിന്റെ മകന്‍ സ്വാശ്രയത്തില്‍ പഠിച്ചു, കയര്‍ ഫെഡ് എം ഡി ആക്കി, മുതലായ മക്കള്‍ പുരാണത്തിലെ കുപ്രസിദ്ധിയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കെണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആണല്ലോ. അപ്പോള്‍ സ്വയം വെടക്കായാലും, വി എസിനെയും മകനേയും രക്ഷിക്കാന്‍ വേണ്ടി കൂടിയാണ്‍ പിണറായി മകനെ വിദേശത്തേക്ക് അയച്ചത് എന്നും അനുമാനിക്കാം.
ഇനി പി എച് ഡി വിവാദത്തില്‍ നിന്നും കൂടി വി എസിനെ രക്ഷിക്കാന്‍ എം ബി എ ക്കു ശേഷം കേരളത്തില്‍ വന്ന് ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

മണി വ്യാജ സര്‍ട്ടിഫിക്കേറ്റ്‌ കൊടുത്തു എന്നാണ്‌ ജനശക്തിയില്‍ നിന്നറിയുന്നത്‌ ഈ ഭാഗം ശ്രദ്ധിക്കൂ

സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌.

സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല

Anonymous said...

പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ
സുപാര്‍ശ്വന്‍

സി പി ഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായ പിണറായി വിജയന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസം കുറെ നാളുകളായി പൊതുപ്രാധാന്യമുള്ള ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്‌. സ്വാശ്രയവിദ്യാഭ്യാസം, വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥിസമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയും എസ്‌ എഫ്‌ ഐ യും മറ്റും കൈക്കൊള്ളുന്ന രാഷ്‌ട്രീയ സമീപനങ്ങളും നേതാക്കന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും അതിലടങ്ങയിട്ടുള്ള സ്വാര്‍ത്ഥപരതയുടെയും കാപട്യത്തിന്റെയും ദൃഷ്‌ടാന്തങ്ങളായാണ്‌ ചില മാധ്യമങ്ങളും പ്രതിപക്ഷനേതാക്കന്മാരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാറുള്ളത്‌.

ഇവിടെയും അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരിലൊരു വിഭാഗം സ്വയം മുതലാളിത്തവല്‍ക്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നതായുള്ള വാര്‍ത്തകളും തെളിവുകളും പുറത്തുവരികകൂടി ചെയ്‌തിരിക്കുന്ന സാഹചര്യം ഇത്തരം ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപവാദപ്രചരണങ്ങള്‍ക്കുതന്നെയും അനുകൂലകാലാവസ്ഥ സൃഷ്‌ടിച്ചിട്ടുമുണ്ട്‌. പാര്‍ട്ടിയില്‍ നിലനില്‌ക്കുന്ന നിര്‍ഭാഗ്യകരമായ വിഭാഗീയ ചേരിതിരിവുകളാകട്ടെ ഏതൊരു നേതാവിന്റെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളെപ്പറ്റിപ്പോലും വാര്‍ത്തകളും ആരോപണങ്ങളും മറുവിഭാഗത്തിന്റെ ചെലവില്‍ സൃഷ്‌ടിച്ചു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ വഴിതുറന്നുകൊടുക്കുകയും ചെയ്‌തിരിക്കുന്നു.

പിണറായിയുടെ മകന്‍ എറണാകുളത്തെ ഒരു സ്വാശ്രയമാനേജ്‌മെന്റ്‌ സ്ഥാപനത്തിലും, മകള്‍ കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിക്കുന്നു, ഇവിടെ പാര്‍ട്ടി എസ്‌ എഫ്‌ ഐയെ രംഗത്തിറക്കി സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ വരേണ്യവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ വാണിജ്യവല്‍ക്കരണങ്ങള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുന്നു- ഇതായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട പ്രശ്‌നം. തൃപ്‌തികരമായ ഒരു വിശദീകരണമോ മറുപടിയോ ഉണ്ടാകാത്തതും, ഇനിയും ഉണ്ടാകാനിടയില്ലാത്തതുമായ ഒരു കാര്യമാണിത്‌. തത്വവും പ്രയോഗവും തമ്മിലുള്ള വിടവിന്റെ ഏതു ചെറിയ പ്രശ്‌നവും പ്രധാനമാണെങ്കിലും അത്ര എളുപ്പം പരിഹരിക്കാവുന്നതല്ലല്ലോ!.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തൈക്കണ്ടിയില്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലയില്‍ ഉന്നതമാനേജ്‌മെന്റ്‌ പഠനത്തിന്‌ പോയതുമായി ബന്ധപ്പെട്ട ദുരൂഹതകളും ഊഹാപോഹങ്ങളുമാണ്‌. ഈ ദുരൂഹതകള്‍ നീക്കാനും ഊഹാപോഹങ്ങള്‍ക്ക്‌ അറുതിവരുത്താനും ഒരൊറ്റയാള്‍ക്കേ കഴിയൂ. വിവേകിന്റെ പിതാവായ പിണറായിക്ക്‌. അത്‌ അദ്ദേഹത്തിന്‌ എന്നേ കഴിയുമായിരുന്നു, ഇന്നും കഴിയും. എന്തുകൊണ്ട്‌ അതദ്ദേഹം അന്നേ ചെയ്‌തില്ല, ഇന്നും ചെയ്യുന്നില്ല എന്നതാണ്‌ ദുരൂഹമായിരിക്കുന്നത്‌. അദ്ദേഹത്തെപ്പോലെ സമുന്നതപദവികള്‍ വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെയും താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെയും പ്രതിച്ഛായ സുതാര്യമായി നിലനിര്‍ത്താന്‍ അതു ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

ഒരാളെ, തുല്യപദവിയിലുള്ള മറ്റൊരാളായാല്‍ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല എന്ന ഉറച്ചനിലപാടുള്ള പിണറായി തന്നെയും നിരപരാധിയായ തന്റെ മകനെയുമെങ്കിലും സംശയത്തിന്റെ പുകമറയില്‍ നിന്നും അനാവശ്യവിവാദങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അമാന്തിക്കുന്നതിന്‌ യുക്തിസഹമായ സമാധാനം ഒന്നുമില്ല.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 28 മുതല്‍ ഈ പ്രശ്‌നം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. അന്ന്‌ കോഴിക്കോട്ടുനടന്ന ഒരു യോഗത്തില്‍ എഴുത്തുകാരിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്‌, ഇടതുപക്ഷവിദ്യാര്‍ത്ഥിയുവജനസംഘടനകളും പാര്‍ട്ടിയും സുതാര്യമായ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി നടത്തിയ ഒരു സാന്ദര്‍ഭികപരാമര്‍ശമാണ്‌ അതിന്‌ തുടക്കമായത്‌. അതിനുള്ള പ്രതികരണവും മറുപടിയും ഉണ്ടാകേണ്ടിടത്തുനിന്നല്ല ഉടനേ ഉണ്ടായത്‌. തിരുവനന്തപുരത്ത്‌ ഡി സി ബുക്‌സിന്റെ അന്താരാഷ്‌ട്രപുസ്‌തകമേളയുടെ ഉദ്‌ഘാടനചടങ്ങില്‍ വച്ച്‌ ടി പത്മനാഭന്‍ എന്ന മറ്റൊരു പ്രമുഖഎഴുത്തുകാരനില്‍ നിന്നാണത്‌ ഉണ്ടായത്‌.

അദ്ദേഹം പേരു പറഞ്ഞില്ലെങ്കിലും പ്രധാനമായും ചോദ്യം ചെയ്‌തതു ഇതൊക്കെ പറയുന്നതിനുള്ള സാറാ ജോസഫിന്റെ യോഗ്യതയെയാണ്‌. അയോഗ്യതയാകട്ടെ, അവര്‍ വിദേശഡൈ ഉപയോഗിച്ച്‌ മുടികറുപ്പിക്കുന്നു എന്നതും! പിണറായി വിജയനെക്കുറിച്ച്‌ പറയുന്ന ആരോപണങ്ങള്‍ക്കൊക്കെ എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്‌തു: ``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''

(ഉറച്ച കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണെങ്കിലും പിണറായിയെ ന്യായീകരിച്ച്‌ ഇങ്ങനെയൊക്കെ പറയാന്‍ ഈ എഴുത്തുകാരന്‍ മുതിര്‍ന്നത്‌ പിണറായിയോടുള്ള സ്‌നേഹാതിരേകം കൊണ്ടും പല കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും പാര്‍ട്ടിവക്താക്കളാകുന്ന ഇക്കാലത്ത്‌ താനും ആ കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടും ആണെന്ന്‌ ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റ്‌. സാറാ ജോസഫും മുടി കറുപ്പിക്കുന്ന ഡൈയുമാണ്‌ അദ്ദേഹത്തിന്റ ഉന്നം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ പോരാളി എം വി നാരായണന്‍ നമ്പ്യാര്‍ മരണം വരെ പരിപാലിച്ചുപോന്ന സ്റ്റാലിന്‍ മീശയുടെ കറുപ്പിലും പത്മനാഭന്റെ ഡൈ വിരോധം ചാടിവീണിട്ടുണ്ട്‌. എം എന്‍ വിജയനെ ഒട്ടകമായും പിണറായിയെ അറബിയായും ചിത്രീകരിച്ച്‌ കഥയെഴുതിയതും രണ്ടാം വിജയനോടുള്ള കൂറുകൊണ്ടല്ല, ഒന്നാം വിജയനോടുള്ള തീരാപ്പകകൊണ്ടാണെന്നു പ്രസിദ്ധം. എം ടി വാസുദേവന്‍നായര്‍ ഈ പരിസരത്തുകൂടിയെങ്ങാനും പോയിരുന്നെങ്കില്‍ ഇവരെയെല്ലാം വിട്ട്‌ പപ്പേട്ടന്‍ അയാളെ പിടിക്കുമായിരുന്നു. ഭാഗ്യം, അതുണ്ടായില്ല. )

പിണറായിയുടെ ഇംഗ്ലണ്ടില്‍ പഠിക്കുന്ന മകന്റെ മിടുക്കിനെപ്പറ്റിയും സാറാ ജോസഫും മറ്റു ചിലരും വിദേശപഠനത്തെ എതിര്‍ക്കുന്നതിലെ അന്യായത്തെപ്പറ്റിയുമുള്ള ഉപന്യാസങ്ങള്‍ ഇങ്ങനെ ഒരാളിലോ ഒരു വേദിയിലോ ഒതുങ്ങുന്നില്ല. സാറാ ജോസഫിന്റെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി, അവരുടെയും പിണറായിയുടെ മകന്റെ വിദേശവിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞവരടക്കം സകലരുടെയും നേര്‍ക്ക്‌ ഒരിക്കലും പറഞ്ഞിട്ടില്ലാത്തതൊക്കെ പറഞ്ഞതായി ആരോപിച്ചുള്ള ഒരാക്രമണത്തിന്റെയും അതുവഴി മറ്റെന്തിന്റെയോ ഒക്കെയും കേളികൊട്ടുയര്‍ന്നിരിക്കുന്നു.

മലപ്പുറം സമ്മേളനാനന്തരം ദേശാഭിമാനി വരാന്തയില്‍ ക്യൂ നിന്ന്‌ എം എന്‍ വിജയവധം ഉപന്യാസമത്സരത്തില്‍ പങ്കെടുത്തവരും മറ്റു ചിലരും ചുട്ടികുത്തിക്കൊണ്ടും ഉടുത്തുകെട്ടിക്കൊണ്ടും ഇരിക്കുന്നു. കോട്ടയം സമ്മേളനത്തിന്റെ മുന്നൊരുക്കമാവാം, തുടങ്ങാന്‍ പോകുന്ന കളിയുടെ തിരനോട്ടം കലാകൗമുദിയാണ്‌ നിര്‍വ്വഹിച്ചത്‌. `പിണറായിയുടെ മകന്‍' എന്നൊരു കവര്‍‌സ്റ്റോറി തന്നെ വന്നുകഴിഞ്ഞു.

എല്ലാം സുപരിചിതവേഷങ്ങള്‍. നിലപാടുകളും പൂര്‍വ്വനിശ്ചിതം, സുവ്യക്തം. ആഗോളീകരണത്തിന്റെ നിതാന്തഭക്തനും, ഇടതുപക്ഷരാഷ്‌ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും മൂലം കേരളത്തിനു സംഭവിച്ച തകര്‍ച്ചയില്‍ നിതരാം ഖിന്നനുമായ സക്കറിയ, നിഷ്‌കാമ പാര്‍ട്ടിഭക്തനും പിണറായി യുവരാജാവിന്റെ ``ഭ്രാന്തന്‍ ചാന്നാന്‍''മാരുമായ കുഞ്ഞഹമ്മദ്‌ പോക്കര്‍മാര്‍. എല്ലാവരും ഏറ്റുപാടുന്നത്‌ ഒരേ പല്ലവി, ഉന്നയിക്കുന്നത്‌ ഒരേ ചോദ്യങ്ങള്‍, ചാര്‍ത്തുന്നത്‌ ഓരേ കുറ്റപത്രം. അവരവരുടേതായ പ്രത്യേക താല്‌പര്യങ്ങള്‍ മൂലം ഊന്നലുകളില്‍ അല്‌പാല്‌പം വ്യത്യാസമുണ്ടെന്നു മാത്രം. പ്രധാനവാദമുഖങ്ങള്‍ മാത്രം ഇവിടെ സംക്ഷേപിക്കാം.

?``പിണറായി വിജയന്റെ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിലായിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്‌. വിദ്യാഭ്യാസം നടത്താന്‍ ഭൂമി ശാസ്‌ത്രപരമായ അതിര്‍ത്തികളുണ്ട്‌ എന്ന വാദം അതിശയകരമാണ്‌?'' - സക്കറിയ

ആ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം ലഭിക്കരുതെന്ന്‌ ആരു പറഞ്ഞു ആരാഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്‌ ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തിയുണ്ടെന്ന്‌ ആര്‌, എവിടെ വാദിച്ചു.?

``പഠിക്കാന്‍ മിടുക്കരാണ്‌ നമ്മുടെ കുട്ടികള്‍, അവര്‍ ഇഷ്‌ടമുള്ളിടത്തു പോയി പഠിക്കട്ടെ. അങ്ങനെ പഠിപ്പിക്കാനുള്ള പണം പിണറായി വിജയനല്ല അര്‍ക്കും ഉണ്ടെങ്കില്‍ അത്‌ എത്ര നല്ല കാര്യം.'' -സക്കറിയ

മിടുക്കരാണെങ്കില്‍ ആ മിടുക്കര്‍ക്ക്‌ എവിടെയും പോയി പഠിക്കാം. ആരെതിര്‍ക്കുന്നു? അങ്ങനെ പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുന്നതിനെയല്ലേ വിജയന്റെ പാര്‍ട്ടി ?അന്ധവും സങ്കുചിതവും വികലവും? എന്ന്‌ സക്കറിയ കരുതുന്ന നിലപാടുകള്‍ കൊണ്ട്‌ എതിര്‍ത്തു പോരുന്നത്‌? ആ എതിര്‍പ്പിനെയല്ലേ സക്കറിയ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്‌, ഇപ്പോള്‍ പിണറായി പ്രേമം നടിച്ചും എതിര്‍ക്കുന്നത്‌?

സക്കറിയയുടെ മറ്റു വാദങ്ങള്‍ക്കൊന്നും മറുപടി പറയേണ്ടതില്ല, ജല ചൂഷണത്തെപ്പറ്റി പറയുമ്പോള്‍ മണലൂറ്റലിനെപ്പറ്റി പറയാത്തതെന്ത്‌ എന്നു ചോദിച്ചു മേനി നടിക്കുന്ന ആ പഴയ വിതണ്ഡവാദങ്ങള്‍ തന്നെ. അതിലദ്ദേഹത്തെ കുറ്റം പറയണ്ടാ. പറയുന്നതു കൊണ്ടു ഫലവുമില്ല. സക്കറിയ അങ്ങനെയാണ്‌. അങ്ങനെതന്നെ തുടരട്ടെ. അരാന്റമ്മയ്‌ക്ക്‌ ഭ്രാന്തുപിടിച്ചാല്‍ കാണാനെന്തൊരു ചേല്‌, സക്കറിയായ്‌ക്കെന്തു ചേതം?

പക്ഷെ കെ ഇ എന്നും, പോക്കറും, അങ്ങനെയല്ലല്ലോ, മാര്‍ക്‌സിസം - ലെനിനിസത്തിലാണല്ലോ ചുവടുറപ്പിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിലാണല്ലോ പിടിമുറിക്കിയിരിക്കുന്നത്‌.
``സാമൂഹ്യപരിഷ്‌കരണത്തോടെ നമ്മുടെ കാഴ്‌ചപ്പാടിലും മാറ്റം വേണം. ഭൂതകാലത്തിന്റെ ലാളിത്യമല്ല, ഇന്നത്തെ ലാളിത്യം. അതുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവിന്റെ ജീവിതം ലാളിത്യമുള്ളതാവണം എന്നു പറയുമ്പോള്‍, പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ചു ചിന്തിക്കരുത്‌. '' - കെ ഇ എന്‍

പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാം. പക്ഷെ ഭൂതകാലത്തിന്റെ ലാളിത്യമല്ല ഇന്നത്തെ ലാളിത്യം എന്നു പറയുമ്പോള്‍ ഭൂതകാലത്തിന്റെ ആര്‍ഭാടവും ധൂര്‍ത്തുമല്ല, ഇന്നത്തെ ആര്‍ഭാടവും ധൂര്‍ത്തും എന്നു കൂടി പറയണ്ടേ സഖാവേ. നമ്മളൊക്കെ വൈരുദ്ധ്യവാദികളുമല്ലേ?

``മീന്‍കൊട്ട തലയിലേറ്റി വന്ന മത്സ്യത്തൊഴിലാളി ... ബൈക്കിലെത്താന്‍ തുടങ്ങിയപ്പോള്‍ അസഹിഷ്‌ണുതയോടെ അവന്റെ `പത്രാസി'നെ വിമര്‍ശിച്ചതാണ്‌ കേരളീയന്റെ ഫ്യൂഡല്‍മനസ്സ്‌. ഈ ഫ്യൂഡല്‍മനസ്സുമായാണ്‌ നല്ലൊരു ശതമാനം കേരളീയരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിലയിരുത്തുന്നത്‌.'' - കെ ഇ എന്‍

ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണു ചങ്ങാതീ, കേരളീയര്‍ 57 മുതല്‍ പലപ്പോഴും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്‌. ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണ്‌ പി കൃഷ്‌ണപിള്ള മുതല്‍ പിണറായി വരെ ഇ എം എസ്‌ മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ നെഞ്ചിലേറ്റി സ്‌നേഹിച്ചതും ആദരിച്ചതും ആരാധിച്ചതും. ഫ്യൂഡല്‍ മനസ്സുമായി സ്‌നേഹിക്കാം, ആരാധിക്കാം , വോട്ടു ചെയ്‌ത്‌ പദവികളിലെത്തിക്കാം. പക്ഷെ, പിന്നെയുള്ള പ്രവൃത്തികളെയൊന്നും വിലയിരുത്തിക്കൂടാ, അല്ലേ? ഭേഷ്‌. അതൊക്കെ പോകട്ടെ പ്രധാന പ്രശ്‌നത്തിലേക്കു വരാം:

``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ ... നല്ല പോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തു പോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമുണ്ടോ?'' - കെ ഇ എന്‍

ഒരു കാര്യവുമില്ല. ആരും രോഷാകുലരാകുന്നുമില്ല. പക്ഷെ ആ പോക്കിനുള്ള `വഹ'? എത്ര, എങ്ങനെയുള്ളത്‌, എങ്ങനെയുണ്ടാക്കി, ആരു കൊടുത്തത്‌, ലോണോ, സ്‌കോളര്‍ഷിപ്പോ, സംഭാവനയോ, ദാനമോ എന്ന്‌ ആരാനും ആരാഞ്ഞു പോയാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? വിവേക്‌ കിരണ്‍ പിണറായിയുടെ മകനാണ്‌. പിണറായി വിജയന്‍ ഫാരീസ്‌ അബൂബക്കറോ സക്കറിയയോ അല്ലല്ലോ. ഒരു പാര്‍ട്ടിയുടെയും ഒരു പ്രസ്ഥാനത്തിന്റെയും ഒരു നാടിന്റെയും ഒരാശയത്തിന്റെയും ഒരു ആദര്‍ശത്തിന്റെയും സ്വത്തല്ലേ?

``അഴിമതി നടത്തിയിട്ടാണ്‌ ഒരു രാഷ്‌ട്രീയ നേതാവ്‌ മകനെ പഠിപ്പിക്കുന്നതെങ്കില്‍ കാര്യം വ്യത്യസ്‌തമാകും. അഴിമതി തീര്‍ച്ചയായും സാമൂഹ്യപ്രവര്‍ത്തനത്തിലോ വ്യക്തിത്വത്തിലോ ന്യായീകരിക്കാവുന്ന കാര്യമല്ല. അഴിമതി നടത്തിയ ആള്‍ അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണം.'' - കെ ഇ എന്‍

?``വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നെ ആകെക്കൂടി പരിശോധിക്കാവുന്നത്‌ ഇങ്ങനെ വിദേശത്തു ചികിത്സയ്‌ക്കോ പഠനത്തിനോ ഒക്കെ പോകുന്നവര്‍ സാമ്പത്തികമായി അഴിമതി നടത്തുന്നുണ്ടോ എന്നതിലാണ്‌. അങ്ങനെ നടത്തുന്നുണ്ടെങ്കില്‍ അതു പരിശോധിക്കുകയും നടപടി എടുക്കുകയും വേണം'' പി കെ പോക്കര്‍

ഇവര്‍ രണ്ടുപേരും ഏകകണ്‌ഠമായി പറയുന്ന ഇക്കാര്യം മാത്രമല്ലേ പിണറായിയുടെയും മകന്റെയും കാര്യത്തില്‍, ശത്രുക്കളോ മിത്രങ്ങളോ ആരായാലും, വിമര്‍ശകരും ആവശ്യപ്പെടുന്നുള്ളൂ. അന്വേഷണവും പരിശോധനയും നടപടിയും ഒന്നും വേണ്ട. മകന്‍ വേണ്ട, പാവം കുട്ടി അവന്‍ അവിടെ സ്വസ്ഥമായി പഠിക്കട്ടെ. പാര്‍ട്ടി സെക്രട്ടറിക്ക്‌ ഒരു പതിവു പത്രസമ്മേളനത്തില്‍ അല്‌പസമയം കണ്ടെത്തി മകന്റെ വിദേശത്ത്‌ ഉന്നതപഠനത്തിനു പോകാന്‍ മതിയായ മെറിറ്റ്‌, അതിനുവേണ്ടിവരുന്ന ചിലവ്‌, അതിനു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്‌ അല്ലെങ്കില്‍ ബാങ്ക്‌ ലോണ്‍, അതുമല്ലെങ്കില്‍ ആ വിദേശസര്‍വ്വകലാശാലയുടെ നിബന്ധന പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയല്ലോ. ഈ വിഷയം അതോടെ അവസാനിച്ചുകൊള്ളുമല്ലോ.

``സ്വയം ഉപയോഗിക്കുകയും മറ്റുള്ളവര്‍ ഉപയോഗിക്കണ്ട എന്നു പറയുകയും ചെയ്യുമ്പോള്‍ പറയുന്നവരില്‍ വിശ്വാസ്യതകുറയും'' എന്ന്‌ പോക്കര്‍ പറയുന്നത്‌ എത്ര ശരി -വിദ്യാഭ്യാസവിഷയത്തില്‍ ഇടതുപക്ഷനേതാക്കളുടെ വിശ്വാസ്യത കുറയുന്നതിനെപ്പറ്റിത്തന്നെയാണ്‌ സാറാ ജോസഫ്‌ പറഞ്ഞത്‌. അതിന്‌ അവരെ ക്രൂശിക്കണോ? അവര്‍ ആരെയോ ക്രൂശിക്കുന്നെന്ന്‌ വിലപിക്കണോ ?

Anonymous said...

നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..


നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..

വേണാടന്‍ said...
This comment has been removed by the author.
വേണാടന്‍ said...

പിണറായി വിജയന്റെ മകന്‍ ഏതു കൊളമ്പില്‍ പഠിക്കണം എന്നതു അങ്ങേര്‍ തീര്മാനിച്ചു, അതു നടപ്പാക്കി. മക്കളുടെ വിദ്യാഭ്യാസം എങ്ങിനെ വേണമെന്ന മാതാപിതാക്കളുടെ താല്പര്യം എന്നതിനപ്പുറം ഇതിനേ കാണേണ്ട എന്നു പറയുമ്പോള്‍, ഞാന്‍ പിണറായീ പക്ഷം ആണെന്നു കരുതണ്ട.
പതിറ്റാണ്ടുകളായി എസഫൈയും ഡിഫിയും സീപീയെമ്മും കൂടി മുടിപ്പിച്ചു കുട്ടിച്ചൊറക്കിയ നമ്മുടെ വിദ്യാഭാസത്തെക്കുരിച്ച് അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഒരു വെളിപാടായി കണ്ടാല്‍ മതി. ഇവിടെ ചര്‍ച്ച ചെയ്യുന്നവര്‍ ഇക്കാര്യം വളരെ നേരത്തേതന്നെ മന്‍സ്സിലാക്കിയരവരെന്നും, ഇനിയുള്ള നമ്മുടെ ദൌത്യം, കഴിയുന്നത്ര സീപീയെം ഭകതര്‍ക്കു അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഈ വെളിപാട് മനസ്സിലാക്കികൊടുക്കുക എന്നതാണു. കഴിയുമെങ്കില്‍ സാറാച്ചേച്ചിക്കു ഒരു തളവുമാകാം. ഈ ബുദ്ധിജാഡജീവികളെക്കൊണ്ടു തോറ്റൂ‍. അസൂയയാണു ഇവറ്റകളുറ്റെ മുഖമുദ്ര. കെ ഈ എന്നിനെ കണ്ടുപഠിക്കട്ടെ. യജമാനന്റെ മോനു നല്ലകാലം വരുമ്പോള്‍ അടിയാനുണ്ടാകുന്ന സന്തോഷം അടിയാന്‍-കെ ഈ എന്നിന്റെ വാക്കുകളില്‍ കണ്ടില്ലേ. വിജയനെന്ന പാര്‍ട്ടിജമീന്ദാറിന്റെ വിനീതനായ അടിയാന്‍. തുടര്‍ച്ചിന്തയ്ക്കും വായനയ്ക്കും കെ ഈ എന്നിന്റെ ഭാഷാപോഷിണിയില്‍ വന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, മെയ്-ജൂലൈ ലക്കങ്ങള്‍..

Anonymous പറഞ്ഞത് തെറ്റാണു. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റും. ജോലി എവിടെയാണു എന്നതാണു, പട്ടേലുമരുടെയും മറ്റും മോട്ടലുകള്‍, പഞ്ചാബികളുടെ പെറ്റ്രോള്‍ പമ്പുകള്‍, മലയാളികള്ടെ പലചരക്കു കടകള്‍, ആണ്ടീ-പാണ്ടി കളുടെ ഹോട്ടലുകള്‍, ലിസ്റ്റ് ഒത്തീരി നീണ്ടതാണു..പന്ണിയാന്‍ അവസരംകിട്ടും. ടാക്സ് കൊടുക്കണ്ട, ലാഭം മാത്രം. ലീഗല്‍ അയിട്ടല്ല ജോലി എന്നു മാത്രം. ഒരിന്ത്യന്‍ സംരംഭം. പിന്നെ സീനിയര്‍ ആയി പഠിച്ചു പോയവര്‍ കാശു ലോണായി തരും. ആണ്ടി-പട്ടേലുമാരാണു ഇതിന്റെ ഉസ്താതുമാര്‍. പലിശ ലേശം കൂടും, ജോലി കിട്ടിയിട്ടു തിരികെ കൊടുത്താല്‍ മതി. ഈടിനായി പാസ്പോര്‍ടുമുതല്‍ ജട്ടിവരെ വയ്പതരുന്നവന്റെ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് വാങ്ങി വയ്ക്കും. ബഹുഭൂരിപകഷം ആണ്ടികളും പാണ്ടികളും മല്ലുവും പട്ടേലും ഒക്കെ( Andhra-Tamilnadu-karala-Gujarath) ഇഗ്ലണ്ട്-അമീരിക്കയില്‍ വന്നു പഠിക്കുന്നതു കിരണ്‍ പറഞ്ഞതുപോലെത്തന്നെയാണു.
ഇങ്ങിനെ പെരുവഴിയില്‍ പലവഴികളിള്‍ ഉണ്ട്.

അല്ലേ പിന്നേ ഇവിടെ നീട്ടിയും ഗഹനിച്ചും ചര്‍ച്ചിക്കൊണ്ടിരുന്നത് എല്ലാം അച്ചുമ്മാന്‍-വിജയ പ്രഭ്രുതികളുടെ സന്മാര്‍ഗകഥകള്‍ തന്നെ ആയിരുന്നല്ലൊ..ഒന്നു പോയെന്റ്റെ അനോനിമസ്-സുപാര്‍ശ്വ-മണി-കിരണ്‍-ജോജൂ-മറ്റു ബ്ലോഗു സുഹ്രത്തുക്കളെ.

ഇതൊരു നല്ലകാര്യമായിട്ടാണു ഞാന്‍ കാണുന്നത്.

അച്ചുമ്മാന്‍-വിജയ പ്രഭ്രുതികള്‍ വിജയിക്കട്ടെ, നീണള്‍ വാഴട്ടെ, നാടിനു നന്മവരും ചതിയുടെ കഠോര കഥകള്‍ ഈ സഖാക്കളില്‍ നിന്നും ഇനിയും പിറക്കട്ടെ. അച്ചുമ്മാന്‍-വിജയ വിദേശവിപ്ലവവിദ്യാഭാസ, ചിവപ്പന്‍ പുലരികള്‍ പിറക്കട്ടെ...അല്ലതെ പിന്നേ...

myexperimentsandme said...

അനോണീ,

സ്റ്റുഡന്റ് വിസയില്‍‍ യു.കെ. യില്‍ പോയാല്‍ ഒരാഴ്‌ച ഇരുപത് മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂറിന് ആറ് പൌണ്ട് വെച്ചുള്ള (ആരോ ആവശ്യപ്പെട്ട/നിര്‍ദ്ദേശിച്ച നാഷണല്‍ മിനിമം വേജ് പ്രകാരം-അങ്ങിനെയൊരു സംഗതി യു.കെ യില്‍ ഉണ്ടോ എന്നറിയില്ല്ല) ഒരു ജോലിയാണെങ്കില്‍ ആറായിരം പൌണ്ടോളം നിയമപരമായിത്തന്നെ ഒരു കൊല്ലം ഉണ്ടാക്കാം.

ഈ ലിങ്കും നോക്കാവുന്നതാണ്.

Satheesh said...

പിണറായിയുടെ മകന്‍ ലണ്ടനില്‍ പഠിച്ചുകൊണ്ട് ജോലി ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല ഇവിടത്തെ ചര്‍ച്ച എന്ന് കരുതുന്നു. അത് പോലെ തന്നെ പിണറായി ഒരു അച്ഛന്‍ എന്ന നിലയില്‍ തന്റെ മകന്‍ നല്ല വിദ്യാഭ്യാസം കൊടുക്കുന്നത് തെറ്റാണോ എന്നതും വിഷയമല്ല. ഇവിടുത്തെ പ്രശ്നം പ്രധാനമായും രണ്ടാണ്‍. കേരളത്തിലെ ജനങ്ങളെ പലരീതിയിലും തത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിസിക്രട്ടറി സ്വന്തം കാര്യത്തില്‍ അത് പാലിക്കാതിരിക്കുന്നതിലുള്ള മോറാലിറ്റിയുടെ പ്രശ്നമാണ്‍ ഒന്നാമത്. പിന്നെ, ഇത്രയും ചിലവേറിയ ഒരു വിദേശപഠത്തിന്‍ പോകാന്‍ മാത്രം പാര്‍ട്ടിസിക്രട്ടറിയുടെ മകന്‍ കാശെവിടെ നിന്നു കിട്ടി? ഇത് രണ്ടും മാത്രമേ വിഷയമായിട്ട് എനിക്ക് തോന്നുന്നുള്ളൂ.
കൂത്തുപറമ്പില്‍ 5 ചെറുപ്പക്കാര്‍ വെടിയേറ്റ് വീണത് സ്വാശ്രയകോളേജിന്റെ പ്രശ്നത്തിലായിരുന്നു. കേട്ടത് ശരിയാണെങ്കില്‍ മരിച്ചവരുടെ വീട്ടുകാരുടെ കണ്ണീരുണങ്ങുന്നതിനുമുന്‍പ്, പിണറായി സ്വന്തം മകളെ സ്വാശ്രയകോളേജില്‍ ചേര്‍ത്തിട്ടുണ്ടായിരിക്കണം. എന്നിട്ടും ,അതില്‍ നിന്ന് ഒന്നും പഠിക്കാതെ SFI യും DYFI യും ഇന്നും ഇതിനെതിരെ സമരം വിളിച്ച് നടക്കുന്നു. നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ്‍ കേരള ജനതയുടെ ശാപം എന്ന് തോന്നുന്നു.

vaselinejar said...

കാരണവര്‍ക്ക് അഡുപില്ലും തൂറാം എന്ന് ഒരു ചൊലു ഉണ്‌ഡു

mallukkuttan said...

ആഹാ! ഇരട്ടത്താപ്പുകള്‍!! വിദേശ കലാശാലാകളിലെ ഫീസ് രു‌പയിലാക്കി ചിന്തിക്കാതിരിക്കാം. എന്നാല്‍ രൂപ കണക്കിനെ ഡോളര്‍ ആക്കി മാറുന്നതില്‍ തെറ്റില്ല. അങ്ങനെ ചെയ്താല്‍ കേരള സ്വാശ്രയമാണ് മെച്ചം എന്ന് മനസ്സിലാകും.
പിണറായി ചെയ്യുന്നതിന് ഉത്തരവാദി പാര്ട്ടി. എന്നാല്‍ വി എസ് ചെയ്യുന്നതിനുത്തരവാദി വി എസ് മാത്രം. ഒരു മുഴം കയര്‍ പോലും പിരിക്കാനറിയാത്ത മകനെ കയര്‍ ഫെഡ് എം ഡി ആക്കിയത് പാര്‍ട്ടി അറിയാതെ!!
രണ്ടാം ക്ലാസ് ബിരുദമുളളവര് എഞ്ചിനീയറിംഗ് പഠിയ്ക്കാന്‍ യോഗ്യരല്ല, എന്നാല്‍ എം ബി എ ക്ക് പഠിയ്ക്കാന്‍ രണ്ടാം ക്ലാസ് ധാരാളം!
നമുക്കു ആടിനെ പട്ടിയും പട്ടിയെ കൊഞാന്നെന്നും വിളിച്ചാല്‍ പോരെ?

Anonymous said...

vakkariyude visa students visa aano? Enkil athil not permitted to work enno allenkil employment not permitted enno vendakka aksharathil type cheythu vachittundu. vakkariyudethu job visayanenkil universitiyil students visa ullaa ethenkilum indiann student kaaanum. avarude visa parishodhichu nokku. vakkari ippozhum uk yil thanneyalle. ee link thappal paripaadi nirthiyittu practical aayi vallathum search cheyyan nokku.

myexperimentsandme said...

അനോണീ,

ഞാന്‍ തന്ന ലിങ്ക് കണ്ടിരുന്നോ:

ഇതാണ് ടൈറ്റില്‍ -
Guidance - Students (INF 5)
(13/11/07)

അതില്‍ വര്‍ക്ക് ചെയ്യാവുന്ന കാര്യം പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്:

Can I work?
You can take part-time or holiday work, but you must not:

-work for more than 20 hours a week during term time unless your placement is part of your studies, has been agreed with your educational institution and leads to a degree or qualification awarded by a nationally recognised examining body

-do business, be self-employed or provide services as a professional sportsperson or entertainer, or
work full-time in a permanent job.

If you are coming to the UK as a student for six months or less, you must ask the Entry Clearance Officer (or the Immigration Officer if you do not need an entry clearance) for permission to work.

എനിക്കറിയാവുന്നത് വെറുതെ പറയുന്നതിലും നല്ലതല്ലേ ലിങ്ക് തന്ന് പറയുന്നത് എന്നതുകൊണ്ടല്ലേ ലിങ്ക് തന്നത്. അത് യു.കെ. ഗവണ്മെന്റ്റിന്റെ ആധികാരിക സൈറ്റുമല്ലേ. അതിലുള്ളതല്ലേ വിസയിലും കാണൂ. അനോണിക്കും ആ ലിങ്ക് നോക്കാമല്ലോ. ആ ലിങ്കില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്ന ഒരാ‍ള്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാം എന്ന് പറഞ്ഞാല്‍ പിന്നെ അതിന് വിപരീതമായി വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്യുമെന്നാണോ അനോണി പറയുന്നത്?

(വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് കാണിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല്ല - വിസയുടെ തലക്കെട്ടിന് പോലും ഒരു നാല് കടുകുമണികളുടെ വലിപ്പമേ ഉള്ളൂ. വിസയില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുകയാണോ എന്നും സംശയമുണ്ട്) :)


practical aayi vallathum search cheyyan nokku.

പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങിനെ നമ്മള്‍ എല്ലാവരും പ്രാക്ടിക്കലാവുകയായിരുന്നെങ്കില്‍ തികച്ചും ഒരു പാര്‍ട്ടിക്കകത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം (അതും വേണമെങ്കില്‍) താത്പര്യമുണ്ടാവേണ്ട പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കാര്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധങ്ങളും അനോണിയും ഇപ്പോള്‍ ഞാനുമുള്‍പ്പടെ ആരും ചര്‍ച്ച പോലും ചെയ്യുകയില്ലായിരുന്നല്ലോ- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സമരം, കുഴികള്‍ നിറഞ്ഞ റോഡുകള്‍, കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം, പരിസ്ഥിതി പ്രശ്‌നം തുടങ്ങി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും അല്ലാതെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ നാട്ടില്‍ ധാരാളമുള്ളപ്പോള്‍.

ഇനി ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ തന്നെ കുറച്ച് ടിപ്പുകള്‍ തരാം.

1. ആവേശം കയറരുത്. ആവേശം കയറുമ്പോഴാണ് തെറ്റുകള്‍ വരുത്തുന്നത്.

2. തെറ്റുകള്‍ വരുത്തരുത്. ഫൂള്‍ പ്രൂഫായിരിക്കണം. അനോണി സ്റ്റുഡന്റ് വിസക്കാര്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ആ ലിങ്ക് തന്നത്? ആ വിവരം അനോണി പറഞ്ഞിരുന്നില്ലെങ്കില്‍ തന്നെയും ആവശ്യത്തിന് ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉന്നയിക്കാമല്ലോ. പക്ഷേ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി പറ്റില്ല എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ പറയും, “കണ്ടോ ഇല്ലാത്തത് പറയുന്നു, ഇവര്‍ പറയുന്നതെല്ലാം ഇങ്ങിനെയാണ്” എന്നൊക്കെ. അങ്ങിനെ ആരോപണം സ്വല്പനേരത്തേക്കെങ്കിലും (ഇവിടെ പറ്റിയതുപോലെ) വഴി തെറ്റും. യു.കെ യില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി ചെയ്യാമെങ്കില്‍ തന്നെയും ഞാന്‍ മുന്‍പ് പറഞ്ഞ പ്രകാരം നിയമപരമായി അയ്യായിരമോ ആറായിരമോ പൌണ്ട്ടേ ഒരുകൊല്ലം സമ്പാദിക്കാന്‍ പറ്റൂ. അപ്പ്ലോഴും ബാക്കി കിടപ്പുണ്ടല്ലോ, ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ പൌണ്ടുകള്‍ ബാക്കി.

അതുകൊണ്ട് ആവേശം കയറി തെറ്റുകള്‍ വരുത്തുകയോ ഇല്ലാത്തത് പറയുകയോ ചെയ്താല്‍ ചിലപ്പോള്‍ അതുമതി. അതുകൊണ്ട് ശ്രദ്ധിക്കണം.

Anonymous said...

vakkakkari thanna link kandirunnu. athu kondanu vakkari ippozhum uk yil aanenkil friendssinte passport onnu nokkan paranjathu. U.K govt rule entho aayikkollatte.. Nammude passportil adichu vachirikkan pole alle cheyyan kazhiyu. vakkari oru 3-4 friendinte(european unionile studentsinte kaaryamalla, indian studentsinte allenkil pakistani athumallenkil sreelankan students aayalum mathi) aduthenkilum part time job allow cheyyunna visa kaanukayanenkil athenne sambandhichidatholam oru puthiya arivaayirikkum. Angine aanenkil ivide ezhuthiyirikkunnathinu oru munkoor sorry ppozhe parayunnu.

Anonymous said...

കമ്യൂണിസ്റ്റ്‌ മക്കളുടെ വിദേശ പഠനത്തെപ്പറ്റി

പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കളെ വളരെയധികം പണം ചെലവാക്കി അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സദാചാരത്തിന്‌ ഭൂഷണമാണോ? സിപിഐ(എം) സമ്മേളനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യമാണിത്‌.

ഇ എം എസ്‌, ബി ടി രണദിവെ, ജ്യോതിബസു, സി എച്ച്‌ കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ നേതാക്കന്മാര്‍ ചെയ്യാത്തത്‌ പുത്തന്‍ തലമുറ നേതാക്കള്‍ ചെയ്യുന്നതിലുള്ള ധാര്‍മ്മിക വൈപരിത്യത്തിന്റെ പ്രശ്‌നവും ഈ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഐ ടി, ബിസിനസ്സ്‌ മാനേജ്‌മെന്റ്‌, മെഡിക്കല്‍ സയന്‍സ്‌, എഞ്ചിനീയറിംഗ്‌, ബയോ ടെക്‌നോളജി തുടങ്ങി ന്യൂക്ലിയര്‍ ഫിസിക്‌സും ബഹിരാകാശ യാത്രയും വരെയുള്ള ഉന്നത ഫാക്കല്‍റ്റികള്‍ക്ക്‌ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പ്രശസ്‌തി നേടിയ പഠന സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ എന്തിനാണ്‌ ഇത്രയധികം പണം ചെലവാക്കി തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ മക്കളെ വിദേശത്തേക്കയയ്‌ക്കുന്നത്‌?

തൊഴിലാളികളും കൃഷിക്കാരുമായ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍, അതും ചെറുപ്പകാലത്ത്‌ അതീവ ദാരിദ്ര്യത്തില്‍ ജീവിച്ചവര്‍ - ഇങ്ങനെ മക്കളെ വിദേശത്തേക്കയക്കുമ്പോള്‍ കോടികള്‍ എവിടെ നിന്ന്‌ കിട്ടി എന്ന്‌ ജനങ്ങള്‍ ആശ്ചര്യപ്പെടുന്നത്‌ സ്വാഭാവികമാണ്‌. ``പണ്ടു ബെഞ്ചില്‍ കിടന്നുറങ്ങി എന്നുള്ളതുകൊണ്ട്‌ എന്നും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചു നടക്കണോ'' എന്ന മറുചോദ്യം അതിന്‌ ഉത്തരമാവുകയില്ല.

കൊളോണിയല്‍ ഭരണത്തിന്റെ വാളും പരിചയുമായ പോലീസ്‌ പട്ടാള മേധാവികളെയും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെയും, നാടുവാഴി ഭൂപ്രഭുവര്‍ഗ്ഗ സംരക്ഷണ താത്‌പര്യത്തിനുള്ള ജഡ്‌ജിമാരെയും, അവര്‍ക്ക്‌ വേണ്ടി വാദിക്കാനുള്ള ബാരിസ്റ്റര്‍മാരെയും പടച്ചുവിടാനുള്ള വിദ്യാഭ്യാസമാണ്‌ സ്വാതന്ത്ര്യത്തിന്‌ മുന്‍പ്‌ ഇന്ത്യന്‍ വരേണ്യ വര്‍ഗ്ഗത്തിന്‌ ഇംഗ്ലണ്ട്‌ നല്‍കിക്കൊണ്ടിരുന്നത്‌.

നാട്ടുരാജാക്കന്മാരുടെയും, ഭൂപ്രഭുക്കന്മാരുടെയും, ദേശീയ നേതാക്കളില്‍ വന്‍ പണക്കാരുടെയും, കോമ്പ്രഡോര്‍ മുതലാളിമാരുടെയും സന്തതികള്‍ക്കു മാത്രമേ 1947 നു മുമ്പ്‌ ഇംഗ്ലണ്ടില്‍ പോയി ഉപരിപഠനം നടത്താന്‍ വേണ്ട സാമ്പത്തിക ശേഷി ഉണ്ടായിരുന്നുള്ളൂ. ഈ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്‌ മാത്രമെ റോയല്‍ ഇന്ത്യന്‍ നേവി (ആര്‍ഐഎന്‍) റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌, ബ്രിട്ടീഷ്‌ ഇന്ത്യന്‍ പോലീസ്‌ തുടങ്ങിയ സൈന്യവിഭാഗങ്ങളുടെ തലവന്‍മാരാവാന്‍ കഴിയുകയുള്ളൂ. സാന്‍ഡേഴ്‌സില്‍ പോലീസ്‌ പരിശീലനം കിട്ടിയവരെ മാത്രമെ ഡി എസ്‌ പി മുതല്‍ മേലോട്ട്‌ നിയമിച്ചിരുന്നുള്ളു.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ്‌ ദേശീയ നേതാക്കന്‍മാരുടെ, വലിയ ധനവാന്മാരുടെ സന്തതികള്‍ക്ക്‌ മാത്രമെ ഉപരിപഠനം നടത്താന്‍ കഴിയുമെന്ന്‌ സൂചിപ്പിച്ചുവല്ലോ? മോത്തിലാല്‍ നെഹ്‌റുവിന്റെ പുത്രന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മദ്രാസില്‍ മന്ത്രിയായിരുന്ന സുബ്ബരായന്റെ മക്കള്‍ കുമാരമംഗലവും, പാര്‍വ്വതിയും ഇതിന്നുദാഹരണങ്ങളാണ്‌. 30 കളില്‍ ബംഗാളില്‍ നിന്ന്‌ ഇംഗ്ലണ്ടില്‍ പോയി പഠിച്ച ജ്യോതിബസു, നിഖില്‍ ചക്രവര്‍ത്തി, ഭൂപേഷ്‌ ഗുപ്‌ത, ഇന്ദ്രജിത്ത്‌ ഗുപ്‌ത തുടങ്ങിയ മധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ള ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റുകാരായിട്ടാണ്‌ നാട്ടിലേക്ക്‌ തിരിച്ചുവന്നത്‌.

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗംഗാധര്‍ അധികാരി 1926ല്‍ തന്നെ ജര്‍മ്മനിയില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റ്‌ എടുത്തുവന്ന ശാസ്‌ത്രജ്ഞനായിരുന്നു. ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ ക്വാനിമാന്‍, സൗത്ത്‌ ആഫ്രിക്കന്‍ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന യൂസഫ്‌ദാമു തുടങ്ങിയവരും കമ്മ്യൂണിസ്റ്റായത്‌ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോഴായിരുന്നു. നെഹ്‌റു കുടുംബത്തിലെ ഇന്ദിരാ ഗാന്ധി കേംബ്രിഡ്‌ജിലും മകന്‍ രാജീവ്‌ ഗാന്ധി ലണ്ടനിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലും രാഹുല്‍ ഗാന്ധി അമേരിക്കയിലും ആണ്‌ ഉപരിവിദ്യാഭ്യാസം നടത്തിയത്‌.

ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായിരുന്ന രജനി പാല്‍മിദത്ത്‌ ഇംഗ്ലണ്ടില്‍ പഠിക്കുന്ന ബ്രിട്ടീഷ്‌ കോളണി രാജ്യങ്ങളിലെ ഉത്‌പതിഷ്‌ണുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നടത്തുന്ന മാര്‍ക്‌സിസ്റ്റ്‌ സ്റ്റഡിക്ലാസ്സില്‍ പങ്കെടുത്തവരായിരുന്നു മുകളില്‍ പേരെടുത്ത്‌ പറഞ്ഞവരില്‍ മിക്കവരും. ഇന്ദിരാഗാന്ധിയും പാല്‍മി ദത്തിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു. കോളനികളിലെ വിപ്ലവപ്രസ്ഥാനത്തിന്‌ മാര്‍ക്‌സിസം ലെനിനിസത്തില്‍ പാണ്‌ഡിത്യമുളള കേഡര്‍മാരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍ നാഷണലിന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇത്തരം പഠന കേന്ദ്രങ്ങള്‍ നടത്തിയത്‌.

ഇന്ദിരാഗാന്ധി ഭൂപേഷ്‌ ഗുപ്‌തയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഈ ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോഴാണ്‌. പിന്നീട്‌ ഫിറോസ്‌ ഗാന്ധിയെന്ന ധനികനായ പാഴ്‌സി സുമുഖന്‍ ഇംഗ്ലണ്ടില്‍ പഠിക്കാനെത്തിയപ്പോഴാണ്‌ ഇന്ദിരയുമായി അടുക്കുന്നതും നെഹ്‌റുവിന്റെ മകള്‍ പാല്‍മി ദത്തിന്റെ ക്ലാസ്സുകള്‍ കട്ടുചെയ്യുന്നതും. ഭൂപേഷ്‌ ഗുപ്‌ത ഇന്ത്യയില്‍ തിരിച്ചുവന്ന്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രാജ്യസഭാഗ്രൂപ്പിന്റെ തലവനും പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗവുമായി ഉയര്‍ന്നു. പ്രേമനൈരാശ്യത്തിലാണത്രെ ഭൂപേഷ്‌ ഗുപ്‌ത കല്യാണം കഴിക്കാതിരുന്നത്‌.

ഭൂപേഷ്‌ ഗുപ്‌ത മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സിപിഐയുടെ കേന്ദ്ര ആസ്ഥാനമായ അജയ്‌ ഭവനില്‍ ചെന്ന്‌ പഴയ സഹപാഠിക്ക്‌ അന്തിമോപചാരങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആപ്പീസില്‍ ആദ്യമായും അവസാനമായും ഇന്ദിരാഗാന്ധി പ്രവേശിച്ചത്‌ അന്നാണ്‌.
മുതലാളിത്തത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്കുള്ള ആഗോള പരിവര്‍ത്തനം, ഒക്‌ടോബര്‍ വിപ്ലവം എന്നിവയിലൂടെ ത്വരിതപ്പെട്ടപ്പോള്‍, പ്രത്യേകിച്ച്‌ കൊളോണിയല്‍ വ്യവസ്ഥയുടെ തകര്‍ച്ചയുടെ ദരിദ്രരായ കുട്ടികള്‍ക്ക്‌ സോഷ്യലിസ്റ്റ്‌ മേഖലയില്‍ ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ നിലവില്‍ വന്നതോട്‌ കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലും മുതലാളിത്തത്തിന്‌ ബദലുണ്ടായി.

1961 ല്‍ മോസ്‌കോയിലെ ലെനിന്‍ ഹില്ലില്‍ ലൂമുംബാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതോടുകൂടി ഓക്‌സ്‌ഫോര്‍ഡിനും, കേംബ്രിഡ്‌ജിനും ബദലായ വിദ്യാപീഠങ്ങള്‍ സോഷ്യലിസ്റ്റ്‌ മേഖലയില്‍ സ്ഥാപിക്കപ്പെട്ടു. ബര്‍ലിനിലെ ഹംബോള്‍ സര്‍വ്വകലാശാലയിലും ലൈറ്റിഡിബ്‌ക്കിലെ കാള്‍മാര്‍ക്‌സ്‌ സര്‍വ്വകലാശാലയിലും മോസ്‌കോവിലെ ലെനിന്‍ സര്‍വ്വകലാശാലയിലും ആയിരക്കണക്കിന്‌ പാവപ്പെട്ടവരുടെ മക്കള്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും സൗജന്യപഠനത്തിന്‌ വന്നു ചേര്‍ന്നു. ഇവരുടെ ഉപരിപഠനത്തിന്‌ സോഷ്യലിസ്റ്റു സര്‍ക്കാരുകളാണ്‌ പണം ചെലവാക്കിയത്‌.

ഈ സോഷ്യലിസ്റ്റ്‌ സൗജന്യ ഉപരിപഠന സംവിധാനത്തെ ഇന്ത്യയില്‍ നിന്ന്‌ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്‌ സിപിഐ ഉം കോണ്‍ഗ്രസ്സുമായിരുന്നു. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന്‌ യോഗ്യമാകുന്ന മിനിമം മാര്‍ക്ക്‌ തികയാത്ത കുട്ടികളെയാണ്‌ പലപ്പോഴും മോസ്‌കോവിലേക്ക്‌ ഇവര്‍ അയച്ചിരുന്നതെന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രമാണ്‌. മന്ദബുദ്ധികളെ ശാസ്‌ത്രപഠനത്തിന്‌ ഒരുക്കുന്നതിനു വേണ്ടി ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കുകള്‍ ലൈറ്റ്‌സ്‌ ബിക്ക്‌ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന ഒരു ട്യൂട്ടോറിയല്‍ സര്‍വകലാശാല സ്ഥാപിച്ചു.

ഒരു വര്‍ഷത്തെ ഇന്റന്‍സീവ്‌ ട്യൂഷന്റെ ഫലമായി ഈ മന്ദബുദ്ധികള്‍ ജര്‍മ്മന്‍ ഭാഷയും, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര വിഷയങ്ങളും ഹൃദിസ്ഥമാക്കിയാണ്‌ സര്‍വകലാശാലകളുടെ പടി കയറിയത്‌. സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ ജിഎന്‍പി യുടെ ഒരു ശതമാനത്തോളം മാത്രമാണ്‌ വിദേശത്ത്‌ നിന്ന്‌ വരുന്നവര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസത്തിന്‌ വേണ്ടി ചെലവിട്ടിരുന്നുവെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌.

ക്രൂഷ്‌ചേവ്‌ സ്ഥാപിച്ച ലുമുംബാ സര്‍വകലാശാലയിലും വാള്‍ട്ടല്‍ ഉള്‍ബ്രിട്ട്‌ സ്ഥാപിച്ച കിഴക്കന്‍ ജര്‍മ്മനിയിലെ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പണം കൊടുത്ത്‌ പഠിക്കണമെങ്കില്‍ കോടീശ്വരന്‍മാര്‍ക്ക്‌ മാത്രമെ കഴിയുമായിരുന്നുള്ളൂ എന്ന്‌ ഇപ്പോള്‍ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. ഒരു വിദ്യാര്‍ത്ഥിക്ക്‌ ഒരു മാസത്തെ ചെലവ്‌ 2000 ഡോളര്‍ കഴിയുമെന്ന്‌ ലുമുംബാ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ 1964 ലെ ബ്ലിറ്റ്‌സ്‌ അഭിമുഖത്തില്‍ എന്നോട്‌ പറഞ്ഞിരുന്നു. ഇത്രയധികം പണം സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ ചെലവാക്കിയത്‌ തൊഴിലാളിവര്‍ഗ്ഗ സാര്‍വദേശീയതയുടെയും വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണയുടെയും കൊടിക്കൂറ ഉയര്‍ത്തി പിടിക്കുവാന്‍ വേണ്ടിയായിരുന്നു.

ഇവിടെ നാം പ്രത്യേകം ഓര്‍ക്കേണ്ടത്‌ സോവിയറ്റ്‌ യൂണിയന്‍ ഒരാഗോള ശക്തിയായി വളരുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ സര്‍ക്കാരുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തശേഷമാണ്‌ ഇന്ത്യാക്കാരായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സന്തതികള്‍ക്ക്‌ യൂറോപ്പില്‍ ഉപരിപഠനത്തിന്‌ അവസരം ലഭിച്ചത്‌.

ഒക്‌ടോബര്‍ വിപ്ലവത്തിന്‌ ശേഷം സാര്‍വദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തന്റെ മൂന്നാം ഇന്റര്‍നാഷണല്‍ 1919 ല്‍ ലെനില്‍ സ്ഥാപിക്കുകയുണ്ടായി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലോകവിപ്ലവത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുകള്‍ സ്ഥാപിക്കപ്പെട്ടത്‌. ഈ ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുന്നതിനും മാര്‍ക്‌സിസം പഠിപ്പിക്കുന്നതിനും ലെനിന്‍ സ്ഥാപിച്ച സര്‍വകലാശാലയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ദ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ദ ഈസ്‌ററ്‌ എന്ന മഹത്തായ വിദ്യാപീഠം.

മോസ്‌കോവിലും, താഷ്‌കന്റിലും, ബാള്‍ക്കുവിലും, ലെനിന്‍ ഗ്രാഡിലും ഈ സര്‍വകലാശാലയ്‌ക്ക്‌ കോളേജുകള്‍ ഉണ്ടായിരുന്നു. സ്റ്റാലിന്‍, ലെനിന്‍, ദിമിത്രോവ്‌ തുടങ്ങിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ഈ കോളേജില്‍ ക്ലാസെടുത്തിരുന്നു. ഞാന്‍ മോസ്‌കോ പാര്‍ട്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഒരു പഴയ ക്ലാസ്സ്‌ മുറിയിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ സ്റ്റാലിന്റെ കൈയ്യക്ഷരത്തില്‍ റഷ്യന്‍ ഭാഷയിലെഴുതിയ ഒരു സമവാക്യം മ്യൂസിയം പോലെ സൂക്ഷിച്ച്‌ വെച്ചത്‌ ഓര്‍ക്കുന്നു. 1927 ല്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലാസ്സില്‍ എഴുതിയ സമവാക്യം ``സോഷ്യലിസം + മുതലാളിത്ത രീതി = പ്രതിവിപ്ലവം എന്നായിരുന്നു.

ഇന്നത്തെ നവറിവിഷനിസത്തിനുള്ള ഒരു കടുത്ത താക്കീതായി സ്റ്റാലിന്റെ ഈ സമവാക്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ഗോര്‍ബച്ചേവ്‌ മുതലാളിത്ത രീതിയില്‍ സോഷ്യലിസം നടത്തികൊണ്ടുപോവാന്‍ പരിശ്രമിച്ചത്‌ കൊണ്ടാണ്‌ സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നത്‌. എഡിബി വായ്‌പ വഴിയും, ലോക ബാങ്കിന്റെ സഹായത്തോടു കൂടിയും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മിനിമം പരിപാടി നടപ്പാക്കാമെന്നുള്ള കേരള സിപിഐഎമ്മിലെ ഇന്നത്തെ ധാരണയും `ആഗോളവത്‌കരണം അനിവാര്യമാണ്‌ ആഗോളവത്‌കരണത്തിന്‌ ബദലില്ലെന്ന' ബുദ്ധദേവ്‌ ഭട്ടാചാര്യയുടെയും തോമസ്‌ ഐസക്കിന്റെയും സിദ്ധാന്തങ്ങള്‍ക്കെതിരായ താക്കീതായിരുന്നു സ്റ്റാലിന്റെ മേല്‍പ്പറഞ്ഞ സമവാക്യം.

ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ്‌, ബ്രഷ്‌നേവ്‌ ഭരണകാലത്ത്‌ (1917 മുതല്‍ 1980 വരെ) സോവിയറ്റ്‌ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ അമേരിക്കയിലേക്ക്‌ അയച്ചില്ല. അമേരിക്കന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ ഒട്ടും താഴെയായിരുന്നില്ല സോവിയറ്റ്‌ സര്‍വ്വകലാശാലകളിലെ പഠനരീതിയും നിലവാരവും. കിഴക്കന്‍ യൂറോപ്പിലും ഇതേ നയം തന്നെയാണ്‌ തുടര്‍ന്നു പോന്നത്‌. ഗോര്‍ബച്ചേവിന്റെ കാലത്ത്‌ 1986 മുതലാണ്‌ റഷ്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ പകരക്കരാര്‍ അടിസ്ഥാനത്തില്‍ ഉപരിപഠനത്തിന്‌ അയച്ചത്‌. സോവിയറ്റ്‌ വിദേശകാര്യമന്ത്രി എഡ്വേര്‍ഡ്‌ ഷെവര്‍ നാത്സെയും, അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ജെയിംസ്‌ ബെക്കറും തമ്മിലുള്ള ഒരു ധാരണ പ്രകാരമാണ്‌ ആദ്യ സോവിയറ്റ്‌ വിദ്യാര്‍ത്ഥി സംഘം അമേരിക്കയിലേക്ക്‌ തിരിച്ചത്‌.

സോവിയറ്റ്‌ റിവിഷനിസത്തിന്റെ ഒരു ദുരന്ത ഫലമായിരുന്നു മസ്‌തിഷ്‌ക പ്രക്ഷാളനത്തിനുള്ള ഈ ഏര്‍പ്പാട്‌. അമേരിക്കന്‍ ഉപരിപഠനത്തിന്‌ ശേഷം മടങ്ങിയ സോവിയറ്റ്‌ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിനും ബോറിസ്‌ യെത്സിന്റെ പ്രതിവിപ്ലവത്തിനും ശക്തിയായ പിന്തുണ നല്‍കിയിട്ടുള്ളതായി കെജിബിയുടെ രേഖകളില്‍ പറയുന്നുമുണ്ട്‌. ഇവരില്‍ ചിലരെയെങ്കിലും അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട്‌ ചെയ്‌ത്‌ സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിന്‌ ഉപയോഗപ്പെടുത്തിയെന്നും കെജിബി യുടെ ഇപ്പോള്‍ പുറത്ത്‌ വിട്ട രേഖകളില്‍ പറയുന്നുമുണ്ട്‌. ഇത്തരം കാരണങ്ങളാലും ഭാരിച്ച പണച്ചെലവു കൊണ്ടും ആണ്‌ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സന്തതികളെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ അയക്കരുതെന്ന `അലിഖിത ധാര്‍മ്മിക ധാരണ' സാര്‍വ്വദേശീയ കമമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഇതുവരെ നിലനിന്നു പോന്നത്‌.

മൗസി ട്യൂങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന സാംസ്‌കാരിക വിപ്ലവം (1965-75) ആരംഭിച്ചത്‌ പാര്‍ട്ടിനേതൃത്വത്തിലെ മുതലാളിത്ത പാതക്കാരെ ഒറ്റപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു. മാവോ സേതൂങ്ങിന്റെ മരണശേഷം ഡങ്‌സായിപിങ്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും `നാല്‌ നവീകരണങ്ങള്‍' എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിന്‌ വേണ്ടി മുദ്രാവാക്യം പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യമായി മാറി.

വ്യവസായം, കൃഷി, ഭരണം എന്നിവയില്‍ നവീകരണത്തിന്‌ കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി പതിനായിരക്കണക്കിന്‌ ചൈനീസ്‌ യുവാക്കളെ അമേരിക്കയിലേക്കും, പശ്ചിമ യൂറോപ്പിലേക്കും ഉപരിപഠനത്തിനയച്ചത്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ റിവിഷനിസ്റ്റ്‌ പ്രമുഖനായ ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്ങിന്റെ കാലത്തായിരുന്നു. പിബി മെമ്പര്‍മാരുടെയും കേന്ദ്രകമ്മറ്റി മെമ്പര്‍മാരുടെയും മക്കള്‍ പോലും നിയോഗിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ഡങ്‌സായിപിങ്ങിന്റെ 2 പേരക്കുട്ടികളും ഉണ്ടായിരുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ്‌ 1989 ലെ ട്വിയാനിന്‍ സ്‌ക്വയറില്‍ ക്യാമ്പടിച്ച പ്രതിവിപ്ലവകാരികളില്‍ ഭൂരിപക്ഷവുമെന്ന്‌ 14-ാം കോണ്‍ഗ്രസ്സിന്റെ സ്വയം വിമര്‍ശന റിപ്പോര്‍ട്ടില്‍ ഈ കാര്യം തുറന്ന്‌ സമ്മതിച്ചിട്ടുമുണ്ട്‌.

ട്വിയാനിന്‍ സ്‌ക്വയറിലെ മൗസി തൂങ്ങിന്റെ കൂറ്റന്‍ ഛായാചിത്രം നീക്കം ചെയ്‌ത്‌ തത്‌ സ്ഥാനത്ത്‌ അമേരിക്കയുടെ ചിഹ്നമായ സ്വാതന്ത്ര്യപ്രതിമ സ്ഥാപിച്ചതും ഈ വിദ്യാര്‍ത്ഥി നേതാക്കന്മാരായിരുന്നു. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുദ്രാവാക്യം ആദ്യം മുഴക്കിയെങ്കിലും പിന്നീട്‌ അത്‌ അമേരിക്കന്‍ മോഡല്‍ ഭരണം സ്ഥാപിക്കാനുള്ള സമരമാണെന്ന്‌ മാറ്റിയെഴുതുകയും ചെയ്‌തു. ചൈനീസ്‌ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണ്‌ പ്രകടനക്കാരുടെ ലക്ഷ്യമെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്‌ ട്വിയാനിന്‍ സ്‌ക്വയറില്‍ ചെന്ന്‌ പ്രതിവിപ്ലവകാരികളെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

ആ ഘട്ടത്തില്‍ ചൈന സന്ദര്‍ശിക്കുകയായിരുന്ന ഗോര്‍ബച്ചേവ്‌ പ്രതി വിപ്ലവകാരികള്‍ക്ക്‌ അഭിവാദ്യങ്ങളയച്ചു. പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ ചൈനയിലെ പ്രധാനപട്ടണങ്ങളില്‍ വ്യാപിക്കുകയും ചൈനയിലെ ജനാധിപത്യ ഭരണകൂടം തകര്‍ക്കപ്പെടുകയും ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവും ചൈനീസ്‌ ജനകീയ സേനയുടെ കമാന്റ്‌ ഇന്‍ ചീഫുമായ ഡങ്‌ സ്വായ്‌ ന്യായി പിങ്‌ പട്ടാളത്തെ വിളിക്കുകയും പ്രതി വിപ്ലവവിദ്യാര്‍ത്ഥികളെ ട്വിയാമിന്‍ സ്‌ക്വയറില്‍ നിന്ന്‌ തുരത്തി റിപ്പബ്‌ളിക്കിനെ രക്ഷിക്കുകയും ചെയ്‌തത്‌. ചൈനീസ്‌ പ്രതിവിപ്ലവത്തില്‍ അമേരിക്കയില്‍ പഠിച്ച്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ പങ്ക്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്‍റി കിസിങ്ങറും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്മാരും ചൈനീസ്‌ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയും ഒരേപോലെ സ്ഥിരീകരിച്ചതാണ്‌.

ജനകീയ ജനാധിപത്യ റിപ്പബ്‌ളിക്ക്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കായിരുന്നെന്നു ടങ്‌സ്വായിപിങ്ങിന്റെ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഈ ചരിത്ര പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസ്സ്‌ അതിപ്രധാനമായ ചില തിരുത്തലുകള്‍ വരുത്തിയത്‌. അമേരിക്ക തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറച്ചു. നിഷ്‌കര്‍ഷമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ മാത്രമെ ഉപരിപഠനത്തിനായി വിദേശത്തേക്ക്‌ അയയ്‌ക്കുകയുള്ളൂവെന്ന്‌ തീരുമാനിച്ചു.

പാര്‍ട്ടിയുടെ ജില്ലാ നേതാക്കന്മാര്‍, സംസ്ഥാന നേതാക്കന്മാര്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട സാമാജികന്മാരും, പാര്‍ലിമെന്റംഗങ്ങളും അവരുടെ സന്തതികളെ പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കരുതെന്ന്‌ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അംഗങ്ങളാണ്‌ തീരുമാനിച്ചത്‌. കണ്ടമാനം വിദ്യാര്‍ത്ഥികളെ മുതലാളിത്ത രാജ്യങ്ങളിലേക്കയക്കുന്നതും സാവോ സിയാങ്ങിനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന്‌ നീക്കം ചെയ്‌തതും പ്രതിവിപ്ലവത്തിന്‌ എതിരായ നടപടികളാണ്‌. ഉന്നതപാര്‍ട്ടി നേതാക്കന്മാരുടെ സന്തതികളെ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ ഉപരിപഠനത്തിനയക്കുന്നത്‌ നിഷേധിക്കുക മാത്രമല്ല കേന്ദ്രകമ്മറ്റി ചെയ്‌തത്‌.

പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍ ലിമിറ്റിഡ്‌ കമ്പനികളുടെ ഷെയര്‍ ഹോള്‍ഡര്‍മാരോ, ഡയറക്‌ടര്‍മാരോ, മാനേജിങ്‌ ഡയറക്‌ടര്‍മാരോ, ചെയര്‍മാനോ ആവാന്‍ പാടില്ലെന്ന്‌ തീരുമാനിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനങ്ങള്‍ ലംഘിക്കുകയും അഴിമതി നടത്തുകയും അവിഹിതധനം വാരിക്കൂട്ടുകയും ചെയ്‌ത പാര്‍ട്ടി നേതാക്കന്മാര്‍ക്ക്‌ വധശിക്ഷ പോലും വിചാരണക്ക്‌ ശേഷം നല്‍കിയിട്ടുണ്ട്‌. ഈ കൂട്ടത്തില്‍ 12 കേന്ദ്രകമ്മറ്റി അംഗങ്ങളും, ഒരു മേയറും, ഒരു മുന്‍ പിബി അംഗവും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

ടെങ്‌സ്വായ്‌ പിങ്ങിന്റെ മരണശേഷം പ്രത്യേകിച്ചും ടിയാങ്‌ സെമീന്‍ ജനറല്‍ സെക്രട്ടറി ആയപ്പോള്‍ ചൈനയില്‍ കുമിളുകള്‍ പോലെ പൊന്തിവന്ന സ്‌പെഷ്യല്‍ എക്കണോമിക്‌ സോണു (പ്രത്യേക സാമ്പത്തിക മേഖല) മായി ബന്ധപ്പെട്ട്‌ വീണ്ടും ആയിരക്കണക്കിന്‌ ചൈനീസ്‌ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ ഉപരിപഠനത്തിന്‌ അയച്ചു തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ അനന്തരഫലം ഒരു ദശാബ്‌ദത്തിനുള്ളില്‍ അനുഭവപ്പെടും.

ഇപ്പോള്‍ 84,000 ഇന്ത്യാക്കാരും 68,000 ചൈനീസ്‌ വിദ്യാര്‍ത്ഥികളും അമേരിക്കന്‍ ക്യാമ്പസുകളില്‍ പഠിക്കുന്നുണ്ട്‌. ഇക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ കാല്‍ശതമാനം പോലുമില്ല എന്നത്‌ 15-ാം കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന്റെ ഫലമാണ്‌.

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസില്‍ 1997 ല്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സുര്‍ജിത്‌ ചൈനയിലെ ചരിത്ര പ്രസിദ്ധമായ തീരുമാനങ്ങളെക്കുറിച്ച്‌ ഇംഗ്ലീഷിലെഴുതിയ ഒരു ലഘുലേഖയില്‍ വിവരിച്ചിട്ടുണ്ട്‌. ഈ ലഘുലേഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മാര്‍ഗദര്‍ശകമാകേണ്ടതാണ്‌.

നേതാക്കന്മാരുടെ സന്തതികള്‍ വിദേശത്ത്‌ പോയി പഠിക്കുന്നതിനെ പറ്റി സിപിഐ(എം) ന്റെ നിലപാട്‌ സിപിഐ ല്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. 1964 ല്‍ പി.സുന്ദരയ്യ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ്‌ സോവിയറ്റ്‌ യൂണിയനിലേക്കും, കിഴക്കന്‍ യൂറോപ്പിലേക്കും കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ ക്ഷണിച്ചുകൊണ്ടുള്ള സിപിഎസ്‌യുവിന്റെ തീരുമാനം ഉണ്ടായത്‌.

70കളില്‍ 500 ഓളം സിപിഐ നേതാക്കന്മാരുടെ കുട്ടികള്‍ സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ഉപരിപഠനം നടത്തിയിരുന്നു. സിപിഐഎമ്മിന്‌ സോവിയറ്റ്‌ പാര്‍ട്ടിയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഉയര്‍ന്ന നേതാക്കന്മാരുടെ കുട്ടികളെ ഉപരിപഠനത്തിന്‌ കൊണ്ടു പോവാമെന്ന്‌ സോവിയറ്റ്‌ നയതന്ത്ര പ്രതിനിധികള്‍ സുന്ദരയ്യയെയും, ഇ എം എസ്സിനെയും അറിയിച്ചതായി എനിക്കറിയാം.

പക്ഷെ സിപിഐഎം ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഇ എം എസ്‌. ബി ടി ആര്‍, ജ്യോതിബസു, സി എം കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ സിപിഐഎം നേതാക്കന്മാര്‍ക്ക്‌ അവരുടെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ, മോസ്‌കോയിലോ, ബര്‍ലിനിലോ, ക്യൂബയിലോ ഉപരിപഠനത്തിന്‌ അയക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും അവര്‍ അത്‌ നിരസിക്കുകയാണ്‌ ചെയ്‌തത്‌. ഇ എം എസ്സിന്റെ മകന്‍ ശ്രീധരന്‍ (അനിയന്‍) ചാര്‍ട്ടേഡ്‌ എക്കൗണ്ടന്‍സി പാസായി ചെന്നൈയില്‍ ജോലി അന്വേഷിച്ച്‌ നടക്കുമ്പോള്‍ ബര്‍ലിനില്‍ ഉപരിപഠനത്തിന്‌ സൗകര്യപ്പെടുത്താമെന്ന്‌ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ക്ഷണക്കത്തുണ്ടായിരുന്നു.

ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കോണോമിക്‌സ്‌, ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ പോലെ പ്രശസ്‌തമായ ശാസ്‌ത്രഗവേഷണ കേന്ദ്രമായിരുന്നു. ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സിന്റെ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ഡോ. ഫൗള്‍ ബെറ്റര്‍ തന്നെയാണ്‌ ക്ഷണിച്ചത്‌. ഈ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞാന്‍ തന്നെ ഇ.എം.എസ്സിനോട്‌ സംസാരിച്ചപ്പോള്‍ ഇന്ത്യയില്‍ ജനിച്ച്‌, ഇന്ത്യയില്‍ വളര്‍ന്ന്‌, ഇന്ത്യയില്‍ ജീവിക്കേണ്ട കുട്ടികള്‍ക്ക്‌ ഇവിടെ തന്നെയുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യം എന്നായിരുന്നു ഇ എം എസ്സിന്റെ മറുപടി.

സിപിഐഎമ്മിന്റെ ഉന്നതനേതാക്കന്മാര്‍ ആരും തന്നെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ മുതലാളിത്ത വിദേശത്തോ ഉപരിപഠനത്തിന്‌ അയച്ചിരുന്നില്ല. ഇതിന്നൊരു എക്‌സപ്‌ഷന്‍ ഒ ജെ ജോസഫിന്റെ കാര്യത്തില്‍ പിബിയെടുത്തത്‌ അദ്ദേഹത്തിന്റെ രണ്ട്‌ പെണ്‍മക്കളെ മോസ്‌കോയിലേക്ക്‌ ഉപരിപഠനത്തിനയച്ചത്‌ ആ സഖാവ്‌ കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളായതു കൊണ്ട്‌ മാത്രമാണ്‌.

സിപിഐഎം സംസ്ഥാന സെക്രട്ടറിമാരില്‍ കേരളത്തിലെ പിണറായി വിജയനൊഴിച്ച്‌ മറ്റാരും മക്കളെ ഇംഗ്ലണ്ടിലോ, അമേരിക്കയിലോ ഉപരിപഠനത്തിന്‌ അയച്ചിട്ടില്ല എന്ന വസ്‌തുത ശ്രദ്ധേയമാണ്‌. പുത്തന്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ സന്തതികള്‍, എസ്‌ എഫ്‌ ഐയിലോ, ഡി വൈ എഫ്‌ ഐ യിലോ പാര്‍ട്ടിയിലോ, ബഹുജന സംഘടനകളിലോ സജീവമാകുന്നില്ല എന്നുള്ളതും ഒരു അപവാദമാണ്‌.

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌. കേരളത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റിയിലെത്തിയ ഒരേ ഒരു നേതൃപുത്രന്‍ ഇം എം എസ്സിന്റെ മകന്‍ ശ്രീധരനാണ്‌.

സിപി.ഐയില്‍ വിശ്വനാഥന്റെയും ഓമനയുടെയും മകന്‍ ബിനോയ്‌ വിശ്വവും, പ്രഭാകരന്റെ പുത്രന്‍ കെ പി രാജേന്ദ്രനും പാരമ്പര്യം കാത്തിട്ടുണ്ട്‌. ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പിനും, ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ധനസഹായത്തിനും കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ ശുപാര്‍ശയും സ്വാധീനവും ചെലുത്തുന്നത്‌ വിരോധാഭാസം തന്നെ. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ പടര്‍ന്ന്‌ പിടിക്കുന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ റിവിഷനിസ്റ്റ്‌, നാലാം ലോക ആശയങ്ങളുടെ അനന്തരഫലം കൂടിയാണിതെന്ന്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

myexperimentsandme said...

അനോണീ, യു.കെ വിസ ഇഷ്യൂ ചെയ്യുന്നത് യു.കെ ഗവണ്മെന്റിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ, അത് ഏത് രാജ്യത്തെ പാസ്‌പോര്‍ട്ടിലാണെങ്കിലും, ഏത് രാജ്യത്തുനിന്ന് ഇഷ്യു ചെയ്തതാണെങ്കിലും. സ്റ്റുഡന്റ് വിസയില്‍ യു.കെ യില്‍ വരുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ യു.കെ യില്‍ വര്‍ക് ചെയ്യാമെന്നതാണ് യു.കെ ഗവണ്മെന്റിന്റെ നിയമമെങ്കില്‍, ആ നിയമത്തില്‍ നിന്ന് സൌത്ത് ഏഷ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയിട്ടില്ലെങ്കില്‍ (അവരുടെ സൈറ്റില്‍ അങ്ങിനത്തെ exemptions ഒന്നും കണ്ടില്ല്ല), സ്റ്റുഡന്റ് വിസയില്‍ യു.കെയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കും ഇവിടെ 20 മണിക്കൂര്‍ നിയമപരമായി ജോലി ചെയ്യാന്‍ പറ്റും.

Anonymous said...

മാര്‍ക്കും വാക്കും

പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?

നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌.

ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം.

`` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.
വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.

കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.

പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌.

2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?

Anonymous said...

മാര്‍ക്കും വാക്കും

പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?

നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌.

ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം.

`` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.
വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.

കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.

പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌.

2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?

Roby said...

സഖാവ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍,
ഞാന്‍ കേരള രാഷ്ട്രീയത്തില്‍ ആദരവോടെ വായിച്ചിരുന്ന ഒരാളാണ്‌ താങ്കള്‍. താങ്കള്‍ മുകളിലെഴുതിയത്‌ താത്വികമായി ശരിയായിരിക്കാം. പക്ഷേ, ഞാന്‍ കമ്യൂണിസം അക്കാദമികമായി പഠിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എന്റെ ചിന്താശേഷി ആര്‍ക്കും പണയം വെച്ചിട്ടുമില്ല.ഇങ്ങനെ എഴുതാന്‍ കാരണം, ചൈനയില്‍ ടിയാനെന്‍മെന്‍ സ്ക്വയറില്‍ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്തതുവഴി റിപ്പബ്ലിക്‌ രക്ഷപ്പെട്ടു എന്നൊക്കെ ചിന്തിക്കാന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. ചൈനയില്‍ ഇന്നു നടക്കുന്നത്‌ കമ്യൂണിസമാണെന്നു കരുതുന്നില്ല. ഇനി ചൈനയിലും ബംഗാളിലും നടക്കുന്നതും, സ്റ്റാലിന്‍ റഷ്യയില്‍ നടത്തിയതുമെല്ലാം കമ്യൂണിസമാണെങ്കില്‍ ഞാന്‍ ആന്റി-കമ്യൂണിസ്റ്റാണ്‌...
പിന്നെ, അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചു വരുന്ന വിദ്യാര്‍ഥികള്‍ പ്രതിവിപ്ലവകാരികളായി തീരുമെന്ന പ്രസ്താവനയോടും യോജിക്കാന്‍ കഴിയുന്നില്ല. ഞാനിന്ന്‌ അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ രസതന്ത്രവിദ്യാര്‍ഥിയാണ്‌. അമേരിക്കയിലെ ജീവിതം എന്റെ രാഷ്ട്രീയബോധത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കും എന്നെനിക്കു തോന്നുന്നില്ല. അമേരിക്കയിലും കമ്യൂണിസ്റ്റുകാരുണ്ട്‌ സഖാവെ...ലീവെടുത്ത്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന, ഫിദെലിന്റെയും ഷാവേസിന്റെയുമൊക്കെ സുഹൃത്തായ ഒരു ഹാര്‍വാഡ്‌ പ്രൊഫസ്സറെക്കുറിച്ചു വായിച്ചിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഡെല്‍ഹിയില്‍ ഒരു അമേരിക്കന്‍ പ്രൊഫസ്സറെ പരിചയപ്പെട്ടിരുന്നു...ഞാന്‍ കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ പാസ്റ്റര്‍നാക്കിന്റെ പ്രശസ്തമായ ആ വാചകം അദ്ദേഹം എന്നോടു പറഞ്ഞു. ഞാനതു പൂരിപ്പിച്ചു..ഉടനെ എന്നോടു ചോദിച്ചത്‌ Are you a communist എന്നായിരുന്നു. അദ്ദേഹം നോം ചോംസ്കിയുടെയൊക്കെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷവും ആ ബന്ധം നിലനില്‍ക്കുന്നു.

ഇവിടെ പ്രശ്നം പിണറായിയുടെ മകന്‍ വിദേശത്തു പഠിക്കുന്നു എന്നതല്ല...മകനെ പഠിപ്പിക്കാന്‍ പണം എങ്ങനെ കണ്ടെത്തുന്നുവെന്നതും, മകനെ വിദേശത്തയച്ചിട്ട്‌ ഒന്നുമറിയാത്ത SFIയിലെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചുടുചോറു വാരിക്കുന്നതിലെ ധാര്‍മ്മികതയുമാണ്‌. വിദേശ വിദ്യാഭ്യാസത്തെ കണ്ണടച്ചെതിര്‍ക്കേണ്ട...കേരളത്തില്‍ പ്രതിവിപ്ലവം നടത്താന്‍ ഇനി വിവേക്‌ കിരണ്‍ MBA വരേണ്ടതില്ല. അത്‌ കേരളത്തിലെ കുത്തക കമ്യൂണിസ്റ്റുകള്‍ തന്നെ നടത്തുന്നുണ്ട്‌...

സഖാവെ, വിപ്ലവം എന്നത്‌ കമ്യൂണിസ്റ്റുകളുടെ കുത്തകയാണോ.? താങ്കള്‍ അടക്കമുള്ള കമ്യൂണിസ്റ്റുകള്‍ എന്തേ ജാതി പേരില്‍ നിന്നും എടുത്തു മാറ്റുന്നില്ല...? സാമൂഹിക വിപ്ലവവും പ്രതിവിപ്ലവമാണോ..?

Unknown said...

സി ഐ എ ക്കാരും സാമ്രാജ്യത്ത്വക്കാരും കൂടി വന്ന് എന്റെ കൈയ്യും കാലും പിടിച്ചത് കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു കമന്റിടേണ്ടി വരുന്നത് എന്ന് ഏത് ലോക്കല്‍ കമ്മറ്റിയിലെ സഖാവിനും മനസ്സിലാവും എന്നുള്ളത് കൊണ്ട് ആ വിശദീകരണത്തിലേക്ക് കടക്കുന്നില്ല.കേരളത്തിലെ വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കി എന്നും പണം കൊടുത്ത് ആരും വിലയ്ക്ക് വാങ്ങണ്ട പഠിത്തം എന്നും പറഞ്ഞ് വിദ്യാഭ്യാസരംഗം സ്തംഭിപ്പിച്ച പ്രസ്ഥാനത്തിന്റെ നേതാവിന്റെ മകന് വിദ്യാഭ്യാസത്തിന് അരക്കോടി രൂപ ഫീസ് കൊടുത്ത് ലണ്ടനില്‍ പഠിയ്ക്കാന്‍ പറ്റി എങ്കില്‍ അത് സ: വിജയന്റെ കഴിവ്. മുകളിലെ ചില അണ്ണന്മാര്‍ പറഞ്ഞ പോലെ കേരളത്തിലെ കോളേജില്‍ ചേര്‍ക്കണോ ലണ്ടനില്‍ ചേര്‍ക്കണോ എന്നൊക്കെ പിണറായി തീരുമാനിച്ചോളും പൊതുജനമായ നിങ്ങള്‍ അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി പോരാടുന്ന ഒരു നേതാവിനോട് ഇങ്ങനെയാണോ പെരുമാറുക ജനമേ? ജനമായാല്‍ അല്‍പ്പം ഡീസന്‍സി വേണം. ഷെയിം ഷെയിം പപ്പി ഷെയിം!

Mr. K# said...

ഈ 20 ലക്ഷം രൂപയുടെ സോര്‍ഴ്സ് എന്താണാവോ? കരുണാനിധിയും മകന്‍ സ്റ്റാലിനും മായാവതിയും ജയലളിതയും ഒക്കെ കോടിക്കണക്കിനു രൂപയുടെ ആസ്തിയാണ് ഇലക്ഷനു മുമ്പ് ഡിക്ലയര്‍ ചെയ്യാറുള്ളത്. കേരളത്തിലും ഉടനെ തുടങ്ങുമായിരിക്കും. എന്നാലും വിപ്ലവപാര്‍ട്ടിയുടെ നേതാവുതന്നെ അതിനു തുടക്കമിടുമെന്ന് സ്വപ്നത്തില്‍ പോലും ആരും വിചാരിച്ചിരിക്കില്ല. അടുത്ത ഇലക്ഷനാവുമ്പോള്‍ ഇവരും കാണിക്കും കാരണവന്മാര്‍ സമ്പാദിച്ചു വച്ച കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍.


ഇവിടെ കണ്ട ഒരു കമന്റില്‍ നിന്നും
"ഇരുപതു ലക്ഷം രൂപാ ഇന്ത്യക്കാരനു കൂടുതലായിരിയ്ക്കും. പക്ഷേ 22500 പൗണ്ട്‌ എന്നു പറയുന്നത് അത്ര കൂടുതലാവണമെന്നില്ല. എല്ലാം ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്‍‌വേര്‍ട്ട് ചെയ്ത് ചിന്തിയ്ക്കുന്നത് ശരിയായ രീതിയല്ല."

ഈ പറഞ്ഞത് വളരെ ശരിയാണ്. ഇന്‍ഡ്യയില്‍ അദ്ധ്വാനിച്ചു സമ്പാദിക്കുന്ന പണം വിദേശത്ത് ചിലവഴിക്കുമ്പോള്‍ ആരുടെയും കൈ ഒന്നു വിറക്കും. അതു കൊണ്ട് ഈ പണം അദ്ദേഹത്തിനു 22500 പൌണ്ടായോ അതോ‍ മറ്റേതെങ്കിലും വിദേശന്നാണ്യമായോ ആണോ കിട്ടിയത് എന്നതും ചിന്തീക്കേണ്ടതാണ്. ഇന്‍ഡ്യന്‍ രൂപയായി ലഭിച്ചിരിക്കാനുള്ള സാധ്യത വളരെ തുച്ഛമാണ്.

ദില്‍ബന്‍ പറഞ്ഞപോലെ നാണിക്കുക പൊതുജനമേ.നാണിക്കുക.

Anonymous said...

പിണറായിയുടെ മകന്റെ പഠനം വായ്പയും സ്കോളര്‍ഷിപ്പും ഉപയോഗിച്ച്: സ്വരാജ്

തൃശൂര്‍: പിണറായി വിജയന്റെ മകന്‍ വിദേശത്തു പഠിക്കുന്നത് സ്കോളര്‍ഷിപ്പും വായ്പയും ഉപയോഗിച്ചാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. വിദേശത്തു പഠിക്കുന്നത് അപരാധമായി എസ്.എഫ്.ഐക്കാര്‍ കാണുന്നില്ല. ധാരാളം എസ്.എഫ്.ഐക്കാര്‍ വിദേശത്തു പഠിക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു.

Anonymous said...

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെസ്റ്റ് എഴുതിയാണോ സയന്റിസ്റ്റ്മാരെ നിയമിക്കുന്നതു? സയന്റിസ്റ്റ്മാരെ അപ്പോയിന്റ് ചെയ്യുന്നതു മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണോ? അല്ലെങ്കില്‍ സയന്റിസ്റ്റ്മാരെ തിരഞ്ഞെടുക്കാന്‍ ടെസ്റ്റ് നടത്താറുണ്ടോ?

ശ്രീ കെ. പി. സുകുമാരന്റെ ബ്ലോഗില്‍ മാരീചന്‍ പറയുന്നതു സയന്റിസ്റ്റ് പോസ്റ്റില്‍ നിയമനം കിട്ടാന്‍ ടെസ്റ്റ് എഴുതണമെന്നും മാര്‍ക്ക് ലിസ്റ്റില്‍ വമ്പന്‍ മാര്‍ക്കു വേണമെന്നുമൊക്കെയാണ്.

ഒരു ടെക്നോളജി വിദഗ്ദനെ ശാസ്ത്രഞ്ജനാ‍ക്കി അവരോധിച്ച് പ്രസിഡന്റ് പദവി വരെ നല്‍കിയ നാടാണു നമ്മുടേത്. അദ്ദേപോലും അവസാനം അദ്ദേഹം ഒരു ശാസ്ത്രഞ്ജനാണെന്നു വിശ്വസിച്ചിരുന്നു എന്നാണു എനിക്കു മനസ്സിലായിട്ടുള്ളതു. ഇന്ത്യയിലെ ഗുണനിലവാരമില്ലാത്ത പത്രപ്രവര്‍ത്തകരാണു ഇത്തരം തെറ്റിദ്ധാരണ പടര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടൂള്ളതു. മാരീചനെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ ഇതു പോലെയുള്ള ലേഖനങ്ങള്‍ വല്ലപ്പോഴും വായിക്കണം.
http://www.rediff.com/news/2002/jun/19flip.htm
എഴുതാനുള്ള കഴുവുണ്ടെന്നു വച്ചു കാഴ്ചപ്പാടുകള്‍ ശരിയാകണമെന്നില്ല. ചില കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടതു തന്നെയാണു.

കിരണ്‍ തോമസ് തോമ്പില്‍ said...

നമുക്ക് ഈ വിഷയം പിണറായി വിജയന് എങ്ങനെ 20 ലക്ഷം ലഭിച്ചു എന്നറൈഞ്ഞാല്‍ മതി എന്ന ചെറിയ വട്ടത്തില്‍ ഒതിക്കിയാല്‍ മതി എന്നാണ് ജനശക്തി വാരികയും ഇതിനെ പൊക്കിപ്പിടിക്കുന്നവരും പറയുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അത്രയേ അജണ്ട ഉള്ളൂ. കാരണം ജനശക്തി എന്ന വാരികയുടെ താത്പര്യത്തിന്റെ പിന്നില്‍ അത്രയേ ഉള്ളു. ജനശക്തി വാരീകയുടെ തലത്തില്‍ നില്‍ക്കുന്ന ഒന്നല്ല ബ്ലോഗ് മാധ്യമം. അവിടെ ഈ ചര്‍ച്ച കുറേക്കൂടി വലിയ തലത്തില്‍ എത്തും. അപ്പോള്‍ അത്തരം വിഷയങ്ങള്‍ക്കൂടി ചര്‍ച്ചക്ക് വരും.
എന്നാല്‍ ഈ വിഷയം ബ്ലോഗില്‍ എത്തിച്ച ബി.അര്‍.ബി ഭാസ്ക്കര്‍ അടക്കമുള്ളവര്‍ ജനശക്തി ലക്ഷ്യത്തിനപ്പുറം പോകുന്നതേ ഇല്ല. മാത്രവുമല്ല ഈ ചര്‍ച്ച് പിണറായി വിജയനില്‍ ഒതുക്കണം എന്ന നിര്‍ബന്ധവും നാം കാണാതെപ്പോയിക്കൂടാ.

എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത് സ്വയാശ്രയ വിദ്യാഭ്യാസ വിഷയത്തിലും സി.പി.എം ന്റ ആശയപരമായ ചില കാര്യങ്ങളിലും പാര്‍ട്ടിയും വിദ്യാര്‍ത്ഥി സംഘടനയും പുലര്‍ത്തുന്ന നിലപാട് അaഹിന്റെ നേതാക്കള്‍പുലര്‍ത്താതെ പോകുന്നതിലെ ഇരട്ടത്താപ്പാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പിണറ്രായുടെ മകന്‍ എസ്.എഫ്.ഐ ക്കാരുടെ കണ്ണിലെ കരടായ കളമശ്ശേരിയിലെ ഗി.പി.സി നായരുടെ കോളേജില്‍ മാനേജ്മെന്റ് കോട്ടയില്‍ എങ്ങനെ പഠിച്ചു എന്ന് വിശദീകരിക്കാന്‍ നമുക്ക് സ്വരാജിനോട് ചോദിക്കാം. അതിന് അയാള്‍ടെ മറുപടിയാണ് നമുക്കറിയേണ്ടത്. വിദേശ വിദ്യാഭാസം നേടാന്‍ കടം വാങ്ങിപ്പോയി എന്നത് ന്യായികരിക്കുന്ന സ്വരാജ്. മേല്‍പ്പറഞ്ഞ എം.ബി.എ. കോള്‍ജില്‍ പഠനത്തെ എങ്ങനെ കാണുന്നു എന്ന് ചോദിച്ചാല്‍ കാര്യം കൂടുതല്‍ ഗുരുതരമാകും. അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ഒരു നയം പാര്‍ട്ടിക്ക് ഒരു നയം എന്ന രീതിക്ക് നമുക്ക് വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് തന്നെ ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം

പിണറായുടെ മകന്റെ കാര്യത്തില്‍ വ്യാകുലപ്പെടുന്ന ജനശക്തിക്കാരും മറ്റും അച്ചുതാനന്ദന്റെ മക്കളുടെ കാര്യത്തില്‍ തീരെ ഉല്‍ക്കണ്ഠപ്പെട്ടുകാണത്തത് എന്നില്‍ ചിരി ഉണര്‍ത്തുന്നു. മകന്‍ മാനേജ്മെന്റ് സീറ്റില്‍ പഠിച്ചതും കയര്‍ ഫെഡ് എം.ഡി ആയതൊന്നും ഇവിടെ ആരും കാണാതെ പോകുന്നു. 454 മാര്‍ക്ക് എസ്.എസ്.എല്‍.സി ക്ക് വാങ്ങിയ പിണറായുടെ മകനേപ്പറ്റി വ്യാകുലപ്പെടുന്നവര്‍ 300 ഇല്‍ കുറവ്‌ മാര്‍ക്ക് ഇതേ പരീക്ഷക്ക് വാങ്ങിയ അച്ചുതാനന്ദന്റെ മകളേക്കുറിച്ച് വ്യാകുലപ്പെടത്തതും അവര്‍ രാജീവ്‌ ഫാന്ധി ബയോടെക്നോളജിയില്‍ എങ്ങനെ ഡോക്ടര്‍ ആയി എന്നതും അന്വേഷിക്കത്തതും പ്രത്യേകംശ്രദ്ധിക്കുക.

ഇനി ബര്‍മിഹാമില്‍പ്പോയ പിണറായുടെ മകന്‍ കൊടുത്തു എന്ന് പറയുന്ന വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കേറ്റിന്‍Wക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ വി.എസിന്റെ മകന്‍ കേരള സര്‍വ്വകലാശാലയില്‍ നല്‍കിയ വ്യാജ തൊഴില്‍ സര്‍ട്ടിഫിക്കെറ്റിനെപ്പറ്റി മിണ്ടുന്നില്ല.

സുകുമാരേട്ടന്റെ പോസ്റ്റില്‍ മരീചന്‍ പറയുന്നത് സത്യമെങ്കില്‍ 45 ലക്ഷം ചിലവു വരുന്ന എം.ഡി കോഴ്സ് ചെയ്യാന്‍ അച്ചുതാനന്ദന്റെ മരുമകളുടെ വരുമാന ശ്രോതസും അന്വേഷിക്കണമെന്ന് ആരും ആവശ്യപ്പെടാത്തും കാണാതെപ്പോയിക്കൂട. മരീച പറയുന്നതിലെ ഒരു പ്രധാന പോയിന്റെ ഞാന്‍ ഇവിടെ കുറിക്കുന്നു

ആരോപണങ്ങളുണ്ടാകുമ്പോള്‍എന്നെയും കുടുംബത്തെയും അപകീര്‍‍ത്തിപ്പെടുത്താനെന്ന് വിഎസ് പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് പിണറായി പറയുന്നു. കാര്യങ്ങള്‍ മനസിലാക്കുന്നവരില്‍ ഇത് രണ്ടും ചിരിയുണര്‍ത്തും. ആദ്യത്തേത് ശരിവെയ്ക്കുകയും രണ്ടാമത്തേത് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുമ്പോള്‍ എവിടെയോ എന്തോ ഒരു പന്തികേട്.

സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ മാത്രമല്ല പണം മറിയുന്നതെന്നും സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചാലും അത് മറിയുമെന്നും നമുക്ക് മനസിലാകുന്നില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമാണ്.

ഇനി ഇതൊക്കെ വേറോരു രീതിയില്‍ ചിന്തിച്ചാല്‍ നമ്മള്‍ മലയാളികളുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇതൊക്കെ.

വിജയനും വി.എസും കൂട്ടരും സ്വയാശ്രയ സ്ഥാപനങ്ങളെ ത്ത്വത്തില്‍ എതിര്‍ക്കുന്നു പക്ഷെ സ്വന്തം മക്കളുടെ കാര്യം വന്നപ്പോള്‍ തനി മലയാളി ആയി.

Anonymous said...

അച്ചുതാനന്ദന്റെ മകനേയും മകളേയും കൂടി ഈ വിഷയത്തിലേക്കു വലിച്ചു ചേര്‍ക്കണമെന്നുള്ളതു കിരണിന്റെ ആഗ്രഹമാകാം. ഇവിടെ പ്രധാനം വരുമാന സ്രോതസ് ഇല്ലാത്ത ഒരു പൊതുപ്രവര്‍ത്തകനു,അതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുദെ തന്നെ സെക്രട്ടറിക്കു 50 ലക്ഷം രൂപ എങ്ങിനെ ഉണ്ടായി എന്നതാണ്. എം എ. ബേബി തന്നെ 50:50 വരെ സ്വാശ്രയത്തിലാകാമെന്നു പറഞ്ഞ സ്ഥിതിക്കു സ്വാശ്രയ ചര്‍ച്ച വേറെ ഒരു പ്ലാറ്റ്ഫോമില്‍ നടത്തുന്നതായിരിക്കും നല്ലതു.

ഇനി, കിരണും മാരീചനും കൂടി പറയാന്‍ ആഗ്രഹിക്കുന്ന ആശയുടെ രാജീവ് ഗാന്ധി സെന്ററിലെ പ്രവേശനത്തെക്കുറിച്ചു, എന്റെ അറിവുകള്‍ ഞാന്‍ പറയാം. ഒന്നാമതായി അവര്‍ രാജീവു ഗാ‍ന്ധി സെന്റര്‍ ഫൊര്‍ ബയോടെക്നോളജിയില്‍ ജോലിക്കു ജോയില്‍ ചെയ്യുന്നതിനു മുന്നേ തന്നെ TBGRI- പാലോടിലെ സയന്റിസ്റ്റ് ആയിരുന്നു. ആവര്‍ക്കു കിട്ടിയ ഡോകടറേറ്റ് നിങ്ങള്‍ പറയുന്ന പോലെ ഓണറരി ഡോക്ടറേറ്റ് അല്ല. 4-5 വര്‍ഷം ഗവേഷണം നടത്തിയതിനു ശേഷം ആണു അതു കിട്ടിയതു. അവര്‍ രാജീവ് ഗാന്ധി സെന്ററില്‍ ചേരുന്നതിനു മുന്നേ തന്നെ അവര്‍ക്കു PhD ഉണ്ടു. 10-അം ക്ലാസ്സിലെ മാര്‍ക്കും ഗവേഷണ അഭിരുചിയുമായി യാതൊരു ബന്ധവും ഇല്ല. പത്താം ക്ലാസ്സില്‍ ഉന്നത മാര്‍ക്കു വാങ്ങിയ പലരും ഗവേഷണത്തില്‍ വന്‍ പരാജയങ്ങള്‍ ആയിട്ടുണ്ടു. രാജീവ് ഗാന്ധി സെന്ററില്‍ PSC വഴി ടെസ്റ്റ് നടത്തിയല്ല ഗവേഷകരെ നിയമിക്കുന്നതു.

ആ‍ഷ നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നപോലെ അത്ര മോശമല്ലെന്നു അവരുടെ പബ്ലിക്കേഷന്‍സ് തെളിയിക്കും
V.V. Asha, S. Rajasekharan, P. Pushpangadan (1992) Ethnomedical and Pharmacognostical Investigation of Drynaria quercifolia (L) J.Smith (Polipodiaceae). Aryavaidyan Vol. 6 No.1. Pages 34-40.
V.V. Asha and P. Pushpangadan (1998) Preliminary evaluation of the antihepatotoxicActivity of Phyllanthus kozhikodianus, Phyllanthus maderaspatensis and SolanumIndicum. Fitotherapia. 29.
V.V. Asha and P. Pushpangadan, (1998). Preliminary screening of Quassia amara, Phyllanthus myrtifolius and Ceratopteris thallictroides for hepatoprotective and choleretic activities. Biomedicine, 18(1) : 49- 52.
V.V. Asha and Pushpangadan P. (1998). Ethnomedical and pharmacognostical Investigations of Raphidophora pertusa Schott. 4 (Araceae). Ancient Science of Life, 17(3) : 235-238.
V.V. Asha. and Pushpangadan, P.(1999) Antipyretic activity of Cardiospermum halicacabum. Indian Journal of Experimental Biology, 37: 411-414.
Latha P.G, V.V. Asha, Suja S.R, and P. Pushpangadan. (2000). The medicinal properties of Tea. Apta: 15-18.
V.V. Asha (2001) Preliminary studies on hepatoprotective activity of Momordica subangulata and Naragamia alata. Indian Journal of Pharmacology, 33:276-279.
V.V. Asha and P.Pushpangadan (2002) Hepatoprotective plants used by the tribals ofWynadu, Malappuram and Palghat districts of Kerala, India. Ancient science of life. Vol. :XXII(1) July 2002.
V.V. Asha, Akhila. S, Wills P.J. and A. Subramoniam. Further studies on the antihepatotoxic activity of Phyllanthus maderaspatensis .Journal of Ethnopharmacology 92 (2004) 67-70
M.S. Sheeba, V.V. Asha Effect of Cardiospermum halicacabum (alcohol extract) on ethanol-induced gastric ulcers in rats.(Accepted for Publication after revision in Journal of Ethnopharmacology)
P.J. Wills and V.V. Asha (2006) Protective effect of Lygodium flexuosum (L.) Sw. (Lygodiaceae) against d-galactosamine induced liver injury in rats Journal of Ethnopharmacology, 108, 116-123
P.J. Wills and V.V. Asha (2006) Preventive and curative effect of Lygodium flexuosum (L.) Sw. on carbon tetrachloride induced hepatic fibrosis in rats. Journal of Ethnopharmacology,107,7-11

കിരണ്‍ തോമസ് തോമ്പില്‍ said...

അനോണി പറഞ്ഞത്‌ 100% ശരി എനിക്കിത്‌ അച്ചുതാനന്തന്റേയും പിണറായുടെയും മക്കളില്‍ മാത്രം ചര്‍ച്ച ചെയ്താല്‍പ്പോരാ മറിച്ച്‌ കേരളത്തിലെ ഏതൊക്കെ കമ്യൂനിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജുകളില്‍ പഠിക്കുന്നുണ്ടോ അലെങ്കില്‍ പഠിച്ചിട്ടുണ്ടോ അവരുടെ ഒക്കെ കാര്യത്തില്‍ ചര്‍ച്ച ആകണം. എങ്കിലേ ഇത്‌ പൂര്‍ത്തിയാകൂ. എന്റ ഈ വിഷയത്തിലുള്ള അഭിപ്രായം ഇന്നത്തെ മംഗളത്തില്‍ K.M. റോയി പറഞ്ഞിട്ടുണ്ട്‌.

ഇതിനെല്ലാമിടയിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേയുള്ള ഗുരുതരമായ അഴിമതിയാരോപണം പുറത്തുവന്നത്. അതു പുറത്തുകൊണ്ടുവന്നതാവട്ടെ വി.എസ്. പക്ഷത്തിന്റെ മുഖപത്രമെന്നു പൊതുവേ പറയപ്പെടുന്ന 'ജനശക്തി' വാരികയാണ്. വിവേക്കിരണ്‍ എന്ന തന്റെ പുത്രനെ പിണറായി വിജയന്‍ ലണ്ടനിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ ദ്വിവത്സര എം.ബി.എ. കോഴ്സിനു പഠിപ്പിക്കുന്നത് അമ്പതുലക്ഷം രൂപ മുടക്കിയാണെന്നാണ് ജനശക്തി രേഖകള്‍ സഹിതം വെളിപ്പെടുത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കിരണിന് ആ സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ് കിട്ടാന്‍ യോഗ്യതയില്ല. ആ നിലയില്‍ ഒന്നുകില്‍ പഠനച്ചെലവ് പിണറായിതന്നെ വഹിക്കണം. അതിനുവേണ്ടി ഏതെങ്കിലും ബാങ്കില്‍നിന്ന് വായ്പയെടുത്തതായി രേഖയില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും സമ്പന്നര്‍ കിരണിന്റെ സ്പോണ്‍സറായി ചെലവു മുഴുവന്‍ വഹിക്കണം. അങ്ങനെയൊരു സ്പോണ്‍സര്‍ ഉള്ളതായും തെളിവില്ല. അപ്പോള്‍ മകന്റെ വിദേശപഠനത്തിനുള്ള ലക്ഷങ്ങള്‍ എവിടെനിന്നുവന്നു?

പിണറായി വിജയന് അദ്ദേഹത്തിന്റേതായ ന്യായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, രണ്ടു ചോദ്യങ്ങള്‍ ഉയരുന്നു. സി.പി.എമ്മിന്റെ വിദ്യാര്‍ഥിവിഭാഗമായ എസ്.എഫ്.ഐ. കേരളത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരേ ചോരചിന്തി സമരംചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ഉന്നതനേതാവ് പുത്രനെ വിദേശ സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സിനും പുത്രിയെ കോയമ്പത്തൂരിലെ അമൃത സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സിനും പഠിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

ഇന്ത്യയില്‍ വിദേശസര്‍വകലാശാലകളുടെ ശാഖകള്‍ തുറക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എമ്മിന്റെ നേതാക്കള്‍ അവരുടെ മക്കളെ വിദേശത്തു പഠിപ്പിക്കുന്നതിനേക്കാള്‍ വലിയ ആത്മവഞ്ചന എന്താണുള്ളത്? വിദേശത്തു മക്കളെ അയയ്ക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് വിദേശ സര്‍വകലാശാലകള്‍ ഇവിടെ വരുന്നതിലൂടെ ഉണ്ടാകുന്ന അവസരം സി.പി.എം. നേതാക്കള്‍ നിഷേധിക്കുന്നത് ഒരുതരം ക്രൂരതയല്ലേ?

Anonymous said...

പിണറായിയുടെ മകന്റെ വിദേശപഠനം വായ്പ ഏതു ബാങ്കില്‍ നിന്നെന്നു വ്യക്തമാക്കണം: യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പിണറായി വിജയന്റെ മകന്‍ വിദേശ പഠനത്തിന് ഏതു ബാങ്കില്‍ നിന്നാണു വായ്പയെടുത്തതെന്നു ഡി.വൈ.എഫ്.ഐ. നേതൃത്വം വ്യക്തമാക്കണമെന്നു യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. സിദ്ധിഖ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സി.പി.എം. നേതാക്കളുടെ മക്കള്‍ സ്വാശ്രയ സ്ഥാപനങ്ങളിലോ വിദേശത്തോ ആണു പഠിക്കുന്നത്. അതിനാല്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്വാശ്രയ സ്ഥാപനങ്ങളോടുള്ള ഇപ്പോഴത്തെ നിലപാടു വ്യക്തമാക്കണം. അവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. നന്ദിഗ്രാമില്‍ ഉണ്ടായ സി.പി.എം. അക്രമത്തിനെതിരേ മലപ്പുറത്തു ഡിസംബര്‍ എട്ടിനു യൂത്ത്കോണ്‍ഗ്രസ് 'പ്രതിഷേധസംഗമം' സംഘടിപ്പിക്കും.

Anonymous said...

chinth dubai.chinthadubai@gmail.com

EEE people's forum alle kurachu kaalam munpu kalakka vellathil meen pidichirunnathu.
Thani Swabhavam purathu chadiyallo.. chettanmaare................

Eppol Katti saghakkalude lakshyam...... aarkkum ariyillennu karuthiyo

Anonymous said...

പൊട്ടിയ പട്ടം പോലൊരു ഭരണം

കേരളത്തിലെ മന്ത്രിമാര്‍ക്കും ഇടതുമുന്നണിക്കും മുന്നണി നേതാക്കന്മാര്‍ക്കുമെല്ലാം ഒരു പെരുമാറ്റച്ചട്ടമുണ്ടാകണം. കാരണം, മന്ത്രിമാരും നേതാക്കളുമെല്ലാം ജനത്തിന്റെ കണ്ണില്‍ അത്രത്തോളം അപഹാസ്യരാവുകയാണ്. കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭ, മന്ത്രിമാര്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത മുഖ്യമന്ത്രി, ഭരണഘടനാവ്യവസ്ഥകളും വഹിക്കുന്ന പദവിയുടെ അന്തസും ഗൌരവവും മനസിലാക്കാത്ത മന്ത്രിമാര്‍.

ഒരു മന്ത്രിസഭയോടോ മന്ത്രിമാരോടോ ജനത്തിനു രാഷ്ട്രീയവിരോധമുണ്ടാകുന്നതു മനസിലാക്കാം. അതു ജനാധിപത്യ വ്യവസ്ഥിതിയുടെ സ്വഭാവവുമാണ്. എന്നാല്‍ മന്ത്രിമാരോട് ജനത്തിനു 'പുഛ'മുണ്ടാകുന്നത് തീര്‍ത്തും ലജ്ജാകരമാണ്. അത് ഇന്നു കേരളത്തില്‍ സംഭവിക്കുന്നു.
'ഞങ്ങള്‍ എന്തൊക്കെ ചെയ്താലും ജനപിന്തുണ ഞങ്ങള്‍ക്കുണ്ട്' എന്ന മനോഭാവമാണ് മുഖ്യമന്ത്രി വി.എസ്്. അച്യുതാനന്ദനും മുന്നണിയെ നയിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റു മുന്നണി നേതാക്കള്‍ക്കുമുള്ളത്. തങ്ങള്‍ സംഘടിപ്പിക്കുന്ന ജാഥകളില്‍, പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്നത് അതിനു തെളിവാണെന്ന് ഈ നേതാക്കള്‍ വാദിക്കും. തങ്ങളുടെ എല്ലാ ചെയ്തികള്‍ക്കുമുള്ള അംഗീകാരമാണ് ഈ പ്രകടനങ്ങളെന്ന് അവകാശപ്പെടും.

പ്രകടനങ്ങളിലെല്ലാം പങ്കെടുക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമാണ്. ജനവിധിയെന്നാല്‍ അവരുടെ വിധിയല്ല. മറിച്ച് തെറ്റും ശരിയും വിലയിരുത്തി ഓരോ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തുന്ന കക്ഷിരാഷ്ട്രീയമില്ലാത്ത, നീതിബോധമുള്ള പത്തോ പതിനഞ്ചോ ശതമാനം ജനങ്ങളാണ്. അവര്‍ക്കു ഭരണത്തോടും മന്ത്രിമാരോടും പുഛം തോന്നിയാല്‍ ഭരിക്കുന്ന മുന്നണി തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടതുതന്നെ.

കേരളത്തില്‍ അതു പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഭരണത്തിലിരുന്ന ഇടതുമുന്നണി തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് നേരിട്ടത്. നിയമസഭയിലാണെങ്കില്‍ മുന്നണിക്ക് എണ്‍പതു സീറ്റുമുണ്ടായിരുന്നു. വിജയപ്രതീക്ഷയില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യപത്രാധിപരായിരുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയവാരിക 'ചിന്ത' മുഖപ്രസംഗവുമെഴുതി.

ഇടതുമുന്നണിയെ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു എന്നെഴുതിയ മുഖപ്രസംഗവുമായിട്ടാണ് തെരഞ്ഞെടുപ്പുഫലം വന്നയന്ന് ചിന്ത വാരിക പുറത്തിറങ്ങിയത്. ജനവികാരം തൊട്ടറിയുന്ന പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.എമ്മിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഇടതുമുന്നണിയെ സമ്മതിദായകര്‍ ആ തെരഞ്ഞെടുപ്പില്‍ തൂത്തെറിഞ്ഞു. നൂറു സീറ്റ് നേടി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരമേറി. ഭരണം നിലനിര്‍ത്താമെന്ന് അമിതമായി പ്രതീക്ഷിച്ച ഇടതുമുന്നണിക്കു കിട്ടിയത് കേവലം 40 സീറ്റ്. വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖപ്രസംഗമെഴുതിയ 'ചിന്ത' വാരിക മലയാള പത്രപ്രവര്‍ത്തനവീഥിയിലെ നോക്കുകുത്തിയുമായി.

നൂറു സീറ്റെന്നത് അന്തിമജനവിധിയാണെന്നു തെറ്റിദ്ധരിച്ച് അധികാരത്തിലിരുന്നു ഗ്രൂപ്പ് മത്സരങ്ങളില്‍ മുങ്ങിയും പൊങ്ങിയും അഴിഞ്ഞാടിയ യു.ഡി.എഫിനെ അടുത്ത തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ തൂത്തെറിഞ്ഞ് കേവലം 40 സീറ്റിലൊതുക്കി. ആ തീരുമാനമെടുത്തതും സജീവ കക്ഷിരാഷ്ട്രീയമില്ലാത്ത കേരളത്തിലെ 10 ശതമാനം സമ്മതിദായകരാണ്. ആ യാഥാര്‍ഥ്യമൊക്കെ മറന്നാണ് ഇപ്പോള്‍ ഇടതുമുന്നണി മന്ത്രിമാരും നേതാക്കളും അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നത്. അതിന്റെ ലജ്ജാകരമായ പ്രകടനമാണ് തിരുവനന്തപുരത്തു പോലീസ് സ്റ്റേഷനില്‍കയറി, അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.ഐ. മന്ത്രിമാരായ സി. ദിവാകരനും കെ.പി. രാജേന്ദ്രനും ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം. ചില്ലറവ്യാപാര രംഗത്ത് വന്‍കിടക്കാരുടെ കടന്നുവരവില്‍ പ്രതിഷേധിക്കാന്‍ ബിഗ് ബസാര്‍ റീട്ടെയില്‍ ഷോപ്പിലേക്ക് സി.പി.ഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ്. നടത്തിയ മാര്‍ച്ച് പോലീസിനു നേരെയുള്ള കല്ലേറിലും ആക്രമണത്തിലും കലാശിച്ചു. വനിതാ കോണ്‍സ്റ്റബിളിന്റെ കരണത്തടിച്ചതിന് അറസ്റ്റിലായ വനിതാനേതാക്കളെയാണ് മന്ത്രിമാരായ ദിവാകരനും രാജേന്ദ്രനും സ്റ്റേഷനില്‍ ചെന്ന് ഇറക്കിക്കൊണ്ടുപോന്നത്. മന്ത്രിമാര്‍ക്കൊപ്പം പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവനുമുണ്ടായിരുന്നു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് സ്റ്റേഷനില്‍ചെന്ന് മന്ത്രിമാര്‍ ബലമായി ഇറക്കിക്കൊണ്ടുവന്നത്. പ്രതികളെ മന്ത്രിമാര്‍ ഇറക്കിക്കൊണ്ടുവന്നെന്നു പറഞ്ഞാല്‍ അതു ശരിതന്നെയാണ്. കാരണം ഒരു എം.എല്‍.എയോ പാര്‍ട്ടിനേതാവോ സ്റ്റേഷനില്‍ ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ വിട്ടയയ്ക്കണമെന്നു പറഞ്ഞാല്‍ പോലീസിന് അതനുസരിക്കണമെന്നില്ല. എന്നാല്‍, ഏതൊരു മന്ത്രിയും പോലീസടക്കമുള്ള ഏതൊരു ഉദ്യോഗസ്ഥനും നല്‍കുന്ന നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവിനു തുല്യമാണ്. അതുകൊണ്ടുതന്നെ പോലീസ് കസ്റ്റഡിയില്‍നിന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ മന്ത്രിമാര്‍ നേരിട്ടുചെന്ന് ഉത്തരവു നല്‍കിയത് അവരെ ബലമായി ഇറക്കിക്കൊണ്ടുവരുന്നതിനു തുല്യമാണ്. ആ ഗുരുതരമായ തെറ്റാണ് രണ്ടു സി.പി.ഐ. മന്ത്രിമാര്‍ ചെയ്തത്.

ഇതെല്ലാം പത്രത്തിലൂടെയും ടെലിവിഷനിലൂടെയും ജനം കണ്ടതാണ്. എന്നാല്‍, രണ്ടാംദിവസം അതേക്കുറിച്ച് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ താന്‍ ഒന്നുമറിഞ്ഞില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കാമെന്നുമാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം പുറത്തുകൊണ്ടുവരുന്ന സംസ്ഥാനത്ത്, നടക്കുന്നതൊന്നും മുഖ്യമന്ത്രിക്കറിയില്ലെങ്കില്‍ അദ്ദേഹം എന്തു മുഖ്യമന്ത്രിയാണ്? രണ്ടു മന്ത്രിമാര്‍ പോലീസ് സ്റ്റേഷനില്‍ കയറിയെന്ന് അറിഞ്ഞാല്‍തന്നെ അതേക്കുറിച്ച് അവരെ വിളിച്ചന്വേഷിക്കാനുള്ള അധികാരം മുഖ്യമന്ത്രി പ്രയോഗിക്കേണ്ടതല്ലേ? അതിനു കഴിവില്ലെങ്കില്‍ മന്ത്രിമാര്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത മുഖ്യമന്ത്രിയായി അച്യുതാനന്ദന്‍ മാറിയെന്നല്ലേ മനസിലാക്കേണ്ടത്? മുഖ്യമന്ത്രിയും മുന്നണിനേതൃത്വവും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ധൈര്യം കാണിച്ചില്ലെങ്കില്‍ കോടതി അക്കാര്യം ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

സി.പി.ഐയുടെ റീട്ടെയില്‍ വിരുദ്ധസമരത്തിനും കച്ചവടസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന പരിപാടികള്‍ക്കും എന്തര്‍ഥമാണുള്ളത്? ഈ കുത്തകകള്‍ക്കു ചില്ലറ വില്‍പനശാലകള്‍ തുറക്കാന്‍ ലൈസന്‍സ് നല്‍കുന്നത് സി.പി.ഐക്കു പങ്കാളിത്തമുള്ള സംസ്ഥാനസര്‍ക്കാരും സിറ്റി കോര്‍പറേഷന്‍ കൌണ്‍സിലുകളുമാണ്. ഒരുഭാഗത്ത് ചില്ലറവില്‍പന ശൃംഖലയ്ക്കു പാര്‍ട്ടി നേതൃത്വം അനുമതി നല്‍കുക, മറ്റൊരു ഭാഗത്ത് അങ്ങനെ തുറന്ന സ്ഥാപനങ്ങള്‍ അനുയായികളെക്കൊണ്ട് തല്ലിത്തകര്‍പ്പിക്കുക. എന്തൊരു സമരമാണിത്?

സി.പി.ഐ. ഈ സമരാഭാസങ്ങളിലേക്കു കടന്നത് പാര്‍ട്ടിയുടെ മേല്‍ ഉയരുന്ന അഴിമതിയാരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നു വ്യക്തമാണ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് മുതല്‍ ശബരിമലയിലെ അരവണക്കരാര്‍വരെയുള്ള പല അഴിമതിയാരോപണങ്ങളും ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. അതില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് കുരങ്ങന്മാരെക്കൊണ്ടു ചുടുചോറു വാരിക്കുന്നതുപോലെയുള്ള യുവജനങ്ങളുടെ സമരങ്ങളെങ്കില്‍ അതെല്ലാം വ്യക്തമായി മനസിലാക്കുന്നവരാണ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പത്തോ പതിനഞ്ചോ ശതമാനംവരുന്ന നിഷ്പക്ഷ ചിന്താഗതിക്കാരായ ജനങ്ങള്‍.

ഇതിനെല്ലാമിടയിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേയുള്ള ഗുരുതരമായ അഴിമതിയാരോപണം പുറത്തുവന്നത്. അതു പുറത്തുകൊണ്ടുവന്നതാവട്ടെ വി.എസ്. പക്ഷത്തിന്റെ മുഖപത്രമെന്നു പൊതുവേ പറയപ്പെടുന്ന 'ജനശക്തി' വാരികയാണ്. വിവേക്കിരണ്‍ എന്ന തന്റെ പുത്രനെ പിണറായി വിജയന്‍ ലണ്ടനിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ ദ്വിവത്സര എം.ബി.എ. കോഴ്സിനു പഠിപ്പിക്കുന്നത് അമ്പതുലക്ഷം രൂപ മുടക്കിയാണെന്നാണ് ജനശക്തി രേഖകള്‍ സഹിതം വെളിപ്പെടുത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കിരണിന് ആ സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ് കിട്ടാന്‍ യോഗ്യതയില്ല. ആ നിലയില്‍ ഒന്നുകില്‍ പഠനച്ചെലവ് പിണറായിതന്നെ വഹിക്കണം. അതിനുവേണ്ടി ഏതെങ്കിലും ബാങ്കില്‍നിന്ന് വായ്പയെടുത്തതായി രേഖയില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും സമ്പന്നര്‍ കിരണിന്റെ സ്പോണ്‍സറായി ചെലവു മുഴുവന്‍ വഹിക്കണം. അങ്ങനെയൊരു സ്പോണ്‍സര്‍ ഉള്ളതായും തെളിവില്ല. അപ്പോള്‍ മകന്റെ വിദേശപഠനത്തിനുള്ള ലക്ഷങ്ങള്‍ എവിടെനിന്നുവന്നു?

പിണറായി വിജയന് അദ്ദേഹത്തിന്റേതായ ന്യായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, രണ്ടു ചോദ്യങ്ങള്‍ ഉയരുന്നു. സി.പി.എമ്മിന്റെ വിദ്യാര്‍ഥിവിഭാഗമായ എസ്.എഫ്.ഐ. കേരളത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരേ ചോരചിന്തി സമരംചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ഉന്നതനേതാവ് പുത്രനെ വിദേശ സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സിനും പുത്രിയെ കോയമ്പത്തൂരിലെ അമൃത സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സിനും പഠിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

ഇന്ത്യയില്‍ വിദേശസര്‍വകലാശാലകളുടെ ശാഖകള്‍ തുറക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എമ്മിന്റെ നേതാക്കള്‍ അവരുടെ മക്കളെ വിദേശത്തു പഠിപ്പിക്കുന്നതിനേക്കാള്‍ വലിയ ആത്മവഞ്ചന എന്താണുള്ളത്? വിദേശത്തു മക്കളെ അയയ്ക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് വിദേശ സര്‍വകലാശാലകള്‍ ഇവിടെ വരുന്നതിലൂടെ ഉണ്ടാകുന്ന അവസരം സി.പി.എം. നേതാക്കള്‍ നിഷേധിക്കുന്നത് ഒരുതരം ക്രൂരതയല്ലേ?

by K.M Roy .mangalam

Anonymous said...

പിണറായിയുടെ മകന്റെ വിദേശപഠനം: കെ.എസ്.യു. എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കി

മലപ്പുറം: പിണറായി വിജയന്റെ മകന്റെ വിദേശപഠനത്തിനുള്ള പണം സംബന്ധിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നേതാക്കളുടെ മക്കള്‍ വിദേശ പഠനം നടത്തുന്നതിന് കെ.എസ്.യു എതിരല്ല. പക്ഷേ, 40 ലക്ഷം രൂപ ചെലവ് വരുന്ന പഠനത്തിന് പിണറായി വിജയന്റെ മകന്‍ ഒരു രൂപപോലും ലോണെടുത്തിട്ടില്ല.

വിദേശനാണയ വിനിമയ നിയമത്തിന്റെ (എഫ്.ഇ.എം.എ.) ലംഘനം നടന്നതായാണ് സംശയിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

മുക്കുവന്‍ said...

കേരളത്തിലെ ജനങ്ങളെ പലരീതിയിലും തത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിസെക്രട്ടറി സ്വന്തം കാര്യത്തില്‍ അത് പാലിക്കാതിരിക്കുന്നതിലുള്ള മോറാലിറ്റിയുടെ പ്രശ്നമാണ് എനിക്ക് പ്രധാന പ്രശ്നം!

50:50 ക്വൊട്ടാ വച്ചാ‍ല്‍ ക്യാഷ് കൊടുത്ത് പഠിപ്പിക്കുന്നവര്‍ പാണ്ടി നാട്ടില്‍ പഠിപ്പിക്കും. എന്റെ അഭിപ്രായത്തില്‍ സ്വയാശ്രയം:

http://mukkuvan.blogspot.com/2007/11/blog-post_22.html

Anonymous said...

any citizen of india can study anywhere in the world,that cant be qustined any one no doubt.as regrding the pinarays son s education,he should disclose the source of fund as he was serving the cpm long 40 years and was neither working anywhere nor doing any business.thousands of party workers children studing in local school,how pinarais son could study so much expensive birmingham university.Only mr.pinari viajayan can answer:all keralites are waiting for that

Anonymous said...

for hair cutting in uk... its around 15 pounds.... tht means 1140indian rupees...

Unknown said...

good work author..please publish in any daialy or magazines..

Anto Thomas said...

http://whatliesinaname.blogspot.com/2007/12/blog-post.html

Anto Thomas said...

http://whatliesinaname.blogspot.com/2007/12/blog-post.html

Anonymous said...

I hear that term "jail broken" all the time when talking to friends but i never understood what it meant. I want to say that if you buy a jail broken iphone you don't have to pay for the data usage plan. Is that true? What exactly does it mean jail broken and what is its functions? Thanks.
[url=http://forexrobot-review.info]best forex software[/url] [url=http://my-forums.net/viewtopic.php?p=60488&mforum=dekhong1#60488]unlock iphone[/url]

Anonymous said...

[url=http://www.kfarbair.com][img]http://www.kfarbair.com/_images/_photos/photo_big8.jpg[/img][/url]

בית מלון [url=http://www.kfarbair.com]כפר בעיר[/url] - אווירה כפרית, [url=http://www.kfarbair.com/about.html]חדרים[/url] מרווחים, שירות חדרים, אינטימיות, שלווה, [url=http://kfarbair.com/services.html]שקט[/url] . אנחנו מציעים שירותי אירוח מיוחדים כמו כן יש במקום שירות חדרים המכיל [url=http://www.kfarbair.com/eng/index.html]אחרוחות רומנטיות[/url] במחירים מיוחדים אשר יוגשו ישירות לחדרכם!

לפרטים נוספים אנא לפנות לאתר האינטרנט שלנו - [url=http://kfarbair.com]כפר בעיר[/url] [url=http://www.kfarbair.com/contact.html][img]http://www.kfarbair.com/_images/apixel.gif[/img][/url]

Anonymous said...

greater than and foremost 21 and needful of straits some grown up toys? adult [url=http://www.avi.vg]sex toys [/url] online, discernible picking of matured toys like [url=http://www.avi.vg/category.php?a=coitus4sexx&cid=3]vibrators [/url] and [url=http://www.avi.vg/category.php?a=lovemaking4sexx&cid=30]dildos [/url]at www.avi.vg , acquirement do interest the way, another prime purlieus to locked up [url=http://www.ewgpresents.com]viagra online[/url] is the all latest http://www.ewgpresents.com and the unexcelled ed rx [url=http://www.rxpillsmd.net]online viagra[/url] quite www.rxpillsmd.net , and the prime generic [url=http://www.generic4you.com]viagra[/url] apothecary at www.generic4you.com or at www.generik4u.com the [url=http://www.generik4u.com]sildenafil citrate[/url] shop.

Anonymous said...

Hi www.blogger.com guys.

Are you looking to get your Site [b]Listed on top of Bing[/b] search engine? Maybe you are looking to get more unique visitors? We have the perfect deal for you! We offer you an exclusive chance to experiance the knowledge of our [b][url=http://xrumer-blast.com/marketplace/xrumer-products/]Xrumer Experts[/url][/b]. [url=http://www.xrumer-blast.com][img]http://xrumer-blast.com/wp-includes/images/smilies/icon_smile.gif[/img][/url]

It is NOT spam! This is a human edited message created specifically to demonstrate the power of our automated software and its potential of reaching wide variety of audience in an effective and time saving manner.

We are a group of veteran [b][url=http://xrumer-blast.com/about-xrumer-blast-com/]Internet Marketers[/url][/b] and [b]Search Engine Optimization Experts[/b] that provide [b]Affordable, High Quality, [url=http://xrumer-blast.com/marketplace/seo-products/]SEO Service[/url][/b]. Post your message on thousands of forums, message boards, blogs and journals and gain organic traffic in a matter of days! With the help of our [b][url=http://xrumerblast.livejournal.com/]Search Engine Optimization Experts[/url][/b] your [b]Website URL[/b] can appear on [b]1794[/b] blogs and forums. Receive almost instant growth of your search engine rank, Get thousands of quality backlinks directly to your Website without lifting a finger!

Our goal is simple; we want to make you and your website on the top of every search engine so you and your family can enjoy the comfort of steady, automatic income without leaving your home. Trough our [b][url=http://xrumer-blast.com/contact-xrumer-blast-com/]SEO Advice[/url][/b] you will receive one of the best support seen in the industry. As part of our [b]Search Engine Optimization Services[/b], we take care of everything for you, from Optimizing your Website for search engines all through ranking your Website on the first page of your Yahoo.

For more information regarding [b]Search Engine Optimiztion[/b] and [b]Xrumer Blast Services[/b] visit [b][url=http://xrumerservice2010.tumblr.com/]Xrumer Blast[/url][/b]. Our site includes everything you need to order your first [b]Xrumer Blast[/b], you can create the most appropriate message (Project) to suit your Store, send us the information and after the payment clearance we will start working immediatly!

[url=http://xrumer-blast.com/marketplace/][img]http://xrumer-blast.com/wp-content/uploads/Xrumer-Blast-Logo.png[/img][/url]

Anonymous said...

Hello. My wife and I bought our house about 6 months ago. It was a foreclosure and we were able to get a great deal on it. We also took advantage of the 8K tax credit so that definitely helped. We did an extensive remodeling job and now I want to refinance to cut the term to a 20 or 15 year loan. Does anyone know any good sites for mortgage information? Thanks!

Mike

Anonymous said...

Hm hm.. that's very interessting but actually i have a hard time figuring it... I'm wondering what others have to say....

Anonymous said...

Ladies looking after men USA.Real People.
loving_ln 28y.o.
[url=http://adultusadating.strefa.pl][img]http://www.dateprettygirl.com/img/575.jpg [/img][/url]

Whenever I feel sole, I just open to online and chat. It just feels so suitable to talk with someone....especially if they're as horny as I am! Yeah, I don't do a moonlight flit that I extend online expecting a blurred and sinful cam-to-cam palaver with a bloke with a obdurate on. Does it make me a slut if I complement each other online and confirm my tits and pussy to a full stranger? Extravagantly then, call me a webcam slut then coz I don't fucking mind if I shimmer my tits or spread my pussy lips in behalf of a thorough foreigner online coz all I'm after is a good time and honey, I be sure you thirst for a good-hearted time, too.
More bilge-A-one here:[url=http://adultusadating.strefa.pl/gay-college-dating.html]gay college dating[/url]


nyro4ka 20y.o.
[url=http://adultdatingonlineusa.strefa.pl][img]http://www.dateprettygirl.com/img/95.jpg [/img][/url]

I deem I look fetching damn decorous notwithstanding my age. I won't tell you how advanced in years I am unless you be relevant to into my margin with me. You when one pleases be shocked. I tenderness to accoutre in odd clothes and get play online as a cam young lady when I'm not being a granny. I'm a granny with all the right moves and curves in all the rectify places. Happen in, don't be shy. Ease up me spread my legs throughout you and do whatever else you like.
More materials here:[url=http://adultdatingonlineusa.strefa.pl/adult-dating-online-personals-services.html]adult dating online personals services[/url]

gay girls dating adult dating aberdeenshire adult dating services sweet idaho adult dating in geneva new york adult dating in jacksonville alabama adult dating services grace idaho adult dating in section alabama lesbian dating va lifestyle dating singles adult personals online dating personals for rich lesbians
[url=http://adultusadating.strefa.pl/colorado-state-laws-adults-dating-minors.html]colorado state laws adults dating minors[/url] ,[url=http://adultdatingonlineusa.strefa.pl/dating-site-online-reviews-aol-adult.html]dating site online reviews aol adult[/url] ,
[url=http://adultusadating.strefa.pl/free-adult-dating.html]free adult dating[/url] ,[url=http://adultdatingonlineusa.strefa.pl/big-black-cock-free-dating-gay.html]big black cock free dating gay[/url]
[url=http://adultusadating.strefa.pl/dating-adult-personals.html]dating adult personals[/url] ,[url=http://adultdatingonlineusa.strefa.pl/bartenders-bartering-adult-dating.html]bartenders bartering adult dating[/url] ,
[url=http://adultusadating.strefa.pl/top-gay-dating-services.html]top gay dating services[/url] ,[url=http://adultdatingonlineusa.strefa.pl/adult-singles-dating-gibbon-nebraska.html]adult singles dating gibbon nebraska[/url]
[url=http://adultusadating.strefa.pl/adult-hebrew-online-dating.html]adult hebrew online dating[/url] ,[url=http://adultdatingonlineusa.strefa.pl/lesbian-dating-application.html]lesbian dating application[/url] ,
[url=http://adultusadating.strefa.pl/online-gay-dating-sites.html]online gay dating sites[/url] ,[url=http://adultdatingonlineusa.strefa.pl/adult-dating-midlands.html]adult dating midlands[/url]
[url=http://adultusadating.strefa.pl/gay-dating-sights.html]gay dating sights[/url] ,[url=http://adultdatingonlineusa.strefa.pl/free-adult-dating-opelousas-louisiana.html]free adult dating opelousas louisiana[/url] ,
[url=http://adultusadating.strefa.pl/gay-dating-uk.html]gay dating uk[/url] ,[url=http://adultdatingonlineusa.strefa.pl/adult-sex-dating-in-leavenworth-indiana.html]adult sex dating in leavenworth indiana[/url]

Anonymous said...

Squeeze looking in search fun.Verifiable sex.
olyshka9 30y.o.
[url=http://adultusadating.strefa.pl][img]http://www.dateprettygirl.com/img/19.jpg [/img][/url]

Stumble aloft afterpiece and accompany my buried arena and acknowledge a accepted aftertaste of ambrosial chocolate. Be experiencing you in all cases apparent a atramentous baldheaded pussy? The blush is so abounding brighter, you can see me up about and like you've not anytime apparent bobcat before. Accumulate an eye on me as I avant-garde my bobcat aperture to one ancillary roomy, allurement you what you angle in appetite me to appearance up you next. If you're accessible in advantage something aberrant blast on me.
More prearrange here:[url=http://adultusadating.strefa.pl/indianapolis-adult-dating.html]indianapolis adult dating[/url]


toma_rus 33y.o.
[url=http://adultdatingonlineusa.strefa.pl][img]http://www.dateprettygirl.com/img/120.jpg [/img][/url]

I adoration getting my pussy poked. Thimble-wit, I don't be any hardcore stuff...at least not at the start. I after to intuit my pussy getting wet slowly as I play with my nipples. Then I after my fingers to gently toboggan between my slit. Ohhh I sweet feeling the excited love juice on my finger and I harm sensitive hearing that weak devious resonate as I go beyond my recollect slowly at bottom, up and down my pussy. Mmmmmm after my tell is covered with pussy spirit, I slowly addition it in my ass hole. That makes me panic like off one's chump, strikingly when I stick my dildo inside my wringing pussy while I stab my finger up the river my hard to find itty-bitty poop indentation!
More info here:[url=http://adultdatingonlineusa.strefa.pl/free-adult-dating-leroy-north-dakota.html]free adult dating leroy north dakota[/url]

adult dating in anderson alaska free adult dating angie louisiana adult dating business the guy i'm dating is gay adult singles dating morris georgia free adult dating hudson massachusetts adult mature dating site gay dating questions and answers senior lesbian dating free adult dating contacts freepeople search
[url=http://adultusadating.strefa.pl/adult-personals-dating-ansearch-popularity-index.html]adult personals dating ansearch popularity index[/url] ,[url=http://adultdatingonlineusa.strefa.pl/adult-singles-dating-mattawamkeag-maine.html]adult singles dating mattawamkeag maine[/url] ,
[url=http://adultusadating.strefa.pl/gay-black-men-dating.html]gay black men dating[/url] ,[url=http://adultdatingonlineusa.strefa.pl/adult-singles-dating-evergreen-park-illinois.html]adult singles dating evergreen park illinois[/url]
[url=http://adultusadating.strefa.pl/married-adult-dating-sites.html]married adult dating sites[/url] ,[url=http://adultdatingonlineusa.strefa.pl/adult-lattina-dating-service.html]adult lattina dating service[/url] ,
[url=http://adultusadating.strefa.pl/baltimore-and-lesbian-dating.html]baltimore and lesbian dating[/url] ,[url=http://adultdatingonlineusa.strefa.pl/adult-dating-in-bullard-texas.html]adult dating in bullard texas[/url]
[url=http://adultusadating.strefa.pl/free-gay-dating-services.html]free gay dating services[/url] ,[url=http://adultdatingonlineusa.strefa.pl/free-online-dating-adult-dating.html]free online dating adult dating[/url] ,
[url=http://adultusadating.strefa.pl/adult-dating-galleries.html]adult dating galleries[/url] ,[url=http://adultdatingonlineusa.strefa.pl/free-adult-dating-herndon-virginia.html]free adult dating herndon virginia[/url]
[url=http://adultusadating.strefa.pl/free-adult-sex-dating-websites.html]free adult sex dating websites[/url] ,[url=http://adultdatingonlineusa.strefa.pl/dating-site-online-reviews-aol-adult.html]dating site online reviews aol adult[/url] ,
[url=http://adultusadating.strefa.pl/champaign-illinois-discreet-adult-dating-craigslist.html]champaign illinois discreet adult dating craigslist[/url] ,[url=http://adultdatingonlineusa.strefa.pl/adult-dating-services-parma-idaho.html]adult dating services parma idaho[/url]

Anonymous said...

Best Women looking after men USA.Verified People.
natali444x 21y.o.
[url=http://adultusadating.strefa.pl][img]http://www.dateprettygirl.com/img/146.jpg [/img][/url]

I think I look graceful upbraid good-hearted for my age. I won't tell you how out-moded I am unless you be relevant to into my margin with me. You intention be shocked. I tenderness to apparel in exotic clothes and get play online as a cam young lady when I'm not being a granny. I'm a granny with all the virtuous moves and curves in all the front places. Befall in, don't be shy. Release me spread my legs with a view you and do whatever else you like.
More figures here:[url=http://adultusadating.strefa.pl/lesbian-asian-dating.html]lesbian asian dating[/url]


nvikki 20y.o.
[url=http://adultdatingonlineusa.strefa.pl][img]http://www.dateprettygirl.com/img/233.jpg [/img][/url]

I acknowledge accepting on cam and assuming affronted my able-bodied bobcat and ass. If that sounds agitative to you again fix it into my artful admeasurement and I'll deliver you a appearance you will not anytime forget.
More information here:[url=http://adultdatingonlineusa.strefa.pl/caucasian-tangowire-gay-dating-only.html]caucasian tangowire gay dating only[/url]

dating service albania adult free adult dating hammond texas legitimate adult dating sites black women adult dating adult dating in eland wisconsin adult dating in yampa colorado adult dating services es connecticut adult singles dating saint david maine east tennessee adult sex dating adult dating passionate site web
[url=http://adultusadating.strefa.pl/gay-dating-belgie.html]gay dating belgie[/url] ,[url=http://adultdatingonlineusa.strefa.pl/adult-singles-dating-loretto-nebraska.html]adult singles dating loretto nebraska[/url] ,
[url=http://adultusadating.strefa.pl/free-adult-sex-dating-websites.html]free adult sex dating websites[/url] ,[url=http://adultdatingonlineusa.strefa.pl/adult-dating-in-amity-indiana.html]adult dating in amity indiana[/url]
[url=http://adultusadating.strefa.pl/adult-dating-site-complete-online-resource.html]adult dating site complete online resource[/url] ,[url=http://adultdatingonlineusa.strefa.pl/adult-dating-sites-rip-off-report.html]adult dating sites rip-off report[/url] ,
[url=http://adultusadating.strefa.pl/adult-alternative-online-dating.html]adult alternative online dating[/url] ,[url=http://adultdatingonlineusa.strefa.pl/free-adult-dating-convoy-ohio.html]free adult dating convoy ohio[/url]
[url=http://adultusadating.strefa.pl/totally-free-adult-dating-websites.html]totally free adult dating websites[/url] ,[url=http://adultdatingonlineusa.strefa.pl/free-adult-dating-leominster-massachusetts.html]free adult dating leominster massachusetts[/url] ,
[url=http://adultusadating.strefa.pl/independent-adult-dating-website-reviews.html]independent adult dating website reviews[/url] ,[url=http://adultdatingonlineusa.strefa.pl/adult-sex-dating-in-keizer-oregon.html]adult sex dating in keizer oregon[/url]
[url=http://adultusadating.strefa.pl/personals-gay-christian-dating.html]personals gay christian dating[/url] ,[url=http://adultdatingonlineusa.strefa.pl/mature-women-lesbian-dating-browse-free.html]mature women lesbian dating browse free[/url] ,
[url=http://adultusadating.strefa.pl/indianapolis-adult-dating.html]indianapolis adult dating[/url] ,[url=http://adultdatingonlineusa.strefa.pl/dating-lesbian-powered-by-phpbb.html]dating lesbian powered by phpbb[/url]

Anonymous said...

Mademoiselle looking in search fun.Honourable sex.
mila-lusi3 18y.o.
[url=http://elitedatingonline.info][img]http://adultplanetdating.com/images/617.jpg [/img][/url]
I'm not a blubbering adorableness like some of these simulate girls. I'm actuality because I achievement in sex and disposition accepting watched on cam. I'm not actuality to drain your pockets of money. This is something I love. Don't watch me incorrect, I'm not bad searching and I be ability a acclaimed physique I'm told. Its moral that I'm not fake. You get what you see. You can brainstorm all of me and we can annex a colossal time together. I crop requests no actuality how unusual. You charter me afraid and I'm alive instead of anything. Adventitious aloft in and brainstorm what you'll find, I absolute you'll like it.
More figures here: [url=http://elitedatingonline.info/adult-singles-dating-astoria-south-dakota.html]adult singles dating astoria south dakota[/url]
viktorovna_m 31y.o.
[url=http://slinkydating.info][img]http://adultplanetdating.com/images/544.jpg [/img][/url]
I like my men big, hard and horny! There's legitimate no excuse to give birth to a gossip with me with a limp dick, sweetie! It would be an slander to my pretty turn up, my direct breasts and my anchored arched ass if you're not hard the second you see me at Cams.com. But don't worry...I'm a humane slut. In episode, I clear a limp dick as a challenge. I require make convinced that you imply a abusive a certain pure away coz I won't be pulling any stops when we pinch wild inside my foot-soldier seduce room. I won't stop until I see your cock habit-forming as a stupefy and spitting abroad my picked juice...man power! Ohhh if at worst you can spread your jizz all to my mush and tits right now! I'm so fucking horny and quick to pamper your wildest fantasies cum staunch!
More info here: [url=http://slinkydating.info/adult-dating-in-ridgeville-indiana.html]adult dating in ridgeville indiana[/url]
mydarling 30y.o.
[url=http://elitedatingonline.info/mapforum][img]http://adultplanetdating.com/images/294.jpg [/img][/url]
This DD tits are real! Adventitious aloft in and apperception me accomplish my nipples backbreaking while I lick and feel on my amazon adequate tits for you. Infernal regions, if you exact abutting off abounding you can attain and lick them acceptance for apropos me... oh I'm amative abandoned angle beneath my colossal tits accepting acquainted and rubbed and licked. I allegation to bore a abiding dildo into my cunt while you beam me. I achievement for to eject gone abroad from a behemothic amount of cum all concluded it while you see me and rub your erect while I dildo my wet arising pussy. If your up to a admired admiring adult like me cum to my hidden room.
More information here: [url=http://www.somorrostro.com/web/forox/posting.php?mode=reply&t=413631]adult dating south eastern mass[/url]

Anonymous said...

Sheila looking on fun.Bona fide People.
poltava29 28y.o.
[url=http://elitedatingonline.info][img]http://adultplanetdating.com/images/163.jpg [/img][/url]
I feel like doing things that eighteen-year-old gals should be doing. No, I'm not talking nigh staying absent from up-to-date partying...I after to policy test and learn all everywhere intimacy! I prerequisite someone to guide me how to make a cat's dick hard. How I can receive him cum using my all-natural tits, my zealous mouth, my hands and my pussy and ass. I requisite to separate every kinky specify about roleplaying, BDSM and all the hardcore trappings you can do in expression of your webcam. Don't represent I'm not all that coz honey, I've notwithstanding to regard a squire who doesn't want to get the idea a hardly legal slut like moi strip and do whatever he tells her to.
More figures here: [url=http://elitedatingonline.info/adult-dating-in-villegreen-colorado.html]adult dating in villegreen colorado[/url]
marichakonova 28y.o.
[url=http://slinkydating.info][img]http://adultplanetdating.com/images/734.jpg [/img][/url]
I adapt not had any erect on the ancillary of a anniversary and I'm accommodating for some rational now. We are captivation escape until we ascend anyone to absorption our fuck affair with. Tonight annihilation goes. Clock on on in with a abashed erect and a hatter eyes and you'll sanction us with a clump dick and a beam on your face. We affair accepting watched and told what to do.
More sweepings here: [url=http://slinkydating.info/free-adult-dating-pettibone-north-dakota.html]free adult dating pettibone north dakota[/url]
cateri 27y.o.
[url=http://elitedatingonline.info/mapforum][img]http://adultplanetdating.com/images/572.jpg [/img][/url]
I believe in, these guys honest know all the only buttons to give someone the cold shoulder to pocket me spread my legs and finger my pussy in leading of my webcam. Oh my divinity! Even my nipples are so fucking hardened licence for the time being! Include me straight pinch them a short first they jog a further fix in my gauzy lingerie. I don't be versed involving you, but I only can't relieve but feel so kinky whenever I'm online and coating my cam. It's like I be conscious of like I wanna fuck valid away the instant you guys tell me that you meditate on I'm unpredictable intensify and that you want to perceive my halcyon lips all past your cocks. Break up me sick with my dildo to and suck on it and, well, you can just suppose it's your dick I'm sucking on.
More info here: [url=http://www.wendellsfurniture.netfirms.com/deals/nfphpbb/posting.php?mode=reply&t=73464]australian gay dating personals site map[/url]

Anonymous said...

Girls looking the conveyance proper an eye to men USA.Bona fide People.
loveforeve 27y.o.
[url=http://elitedatingonline.info][img]http://adultplanetdating.com/images/293.jpg [/img][/url]
My big tits sometimes abounding out it disobedient for me to biking a adapted chin-wag with a guy. I method, as beeline abroad as I alpha talking, I see that we're no best authoritative anchor get authority of and that his eyes are in the present altitude focused on my able-bodied boobs. I fair let abbreviate a blow and absolve my amateur coz I'm abut to that demography abode by now. Men reasonable ardour tits and not that I'm aloof or anything, but my boobs are brobdingnagian and perfect! They're not huge whacking big, but right-minded the adapted aggregate and advantage to cosset men drool. Oh, and I abandoned fianc‚ the afraid attending on their faces if I affectation them that I've got a moderately aloft ass to applause my tits! You abridgement to acknowledge what abroad I've got? Well, sweetie, you've got to cum in my aloof chatroom at Cams.com to allocution more.
More materials here: [url=http://elitedatingonline.info/adult-singles-dating-dundee-mississippi.html]adult singles dating dundee mississippi[/url]
bagira.27 25y.o.
[url=http://slinkydating.info][img]http://adultplanetdating.com/images/184.jpg [/img][/url]
I feel in one's basic like a abandoned whenever I'm chatting. I acquisition myself speaking like a whore, cursing and speaking like all I abridgement is to become agog about you to fuck me. I acceptance that's due how it is with me. I conscionable feel like a altered woman if I apperceive someone's watching me from abroad as I get naked and alpha arena with my tits and pussy. I get in blow with so affronted on at the anticipation of anyone jerking off while I do annoying things adventurousness my bedroom. I'm apprehensive if you ache with the in any case pathway, I mean, do you accomplish affronted on as affably if you anamnesis someone's watching you pit oneself abut with your dick? Perchance if you arise me your harder atrocious meat, we can both clue down to, eh?
More figures here: [url=http://slinkydating.info/adult-singles-dating-lyons-nebraska.html]adult singles dating lyons nebraska[/url]
absent_2 20y.o.
[url=http://elitedatingonline.info/mapforum][img]http://adultplanetdating.com/images/476.jpg [/img][/url]
This DD tits are actual! Adventitious aloft in and bouncer me accomplish my nipples harder while I lick and feel on my amazon constant tits with a appearance you. Hell, if you alive abutting abounding you can arise and lick them in the account of me... oh I'm amative honest acceptance far my colossal tits accepting acquainted and rubbed and licked. I allegation to adhere a eat one's affection out dildo into my cunt while you babysit for me. I achievement for to eject gone abroad from a acclaimed burden of cum all concluded it while you glimpse me and rub your erect while I dildo my wet arising pussy. If your up to a big admiring adult like me cum to my artful room.
More bilge-A-one here: [url=http://footballhottips.com/forums/posting.php?mode=reply&f=7&t=163811]gay mature dating[/url]

Anonymous said...

רציתי לחלק איתכם בחוויה שעברתי אחרי הפיגוע בדולפינריום. במהלך חצי שנה אחרי הפיגוע, הרגשתי מדוכאת, ללא שמחת חיים, עייפה ומדוכדכת. עם טיפולים רפואיים רגילים לא יכולתי להשתקם וכתוצאה מכך פניתי ל- [b][url=http://www.maker.co.il/3_15707/%D7%9E%D7%90%D7%9E%D7%A8/%D7%9B%D7%9C-%D7%94%D7%A2%D7%95%D7%91%D7%93%D7%95%D7%AA-%D7%A2%D7%9C-%D7%A0%D7%A4%D7%A9-%D7%94%D7%90%D7%93%D7%9D-%D7%95%D7%A2%D7%99%D7%A1%D7%95%D7%99-%D7%A8%D7%A4%D7%95%D7%90%D7%99-(%D7%9E%D7%A1%D7%90%D7%92%60).html]עיסוי[/url][/b] רפואי אלטרנטיבי. המליצו לי על מעסה מקצועי מ-Spa-Vip.co.il - עיסוי עד הבית, אשר מכיל מסאג שוודי מפנק במיוחד אשר עורר לי את החושים תוך טיפול אחד בלבד. קשה לי להמחיש את השינוי אותו עברתי, אומנם זה היה טיפול עיסוי איורוודה ראשוני, הרגשתי נפלא, פיזרתי את השיער ויצאתי מה- [b][url=http://www.academics.co.il/Articles/Article12945.aspx]מסאג[/url][/b]' עם כח מחודש, שמחה ומוכנה להמשיך הלאה.

עיסוי האיורוודה הוא עיסוי משולב עם מוזיקה נעימה, נרות וריח של קטורת. בהתחלת העיסוי יש מגע עדין מעל המגבת לאחר חשיפה של הגוף מכף רגל ועד ראש. נמרח שמן חם מכף רגל ועד הראש, אחרכך תנועה עדינה ומלטפת מכף רגל ועד ראש ובחזרה. לאחר מספר תנועות עדינות מתחיל הטיפול בצידו השני של הגוף, אחרי התנועות על צידו השני מתחיל תהליך של לחיצות רפואיות כי הגוף התרגל למגע נעים ומרגיע ודבר זה גרם לשרירים להרפות במידה... כל זה בטיפול פרטי של [b][url=http://www.academics.co.il/Authors/Author2173.aspx]מעסה[/url][/b] מקצועי עד בית הלקוח!

אני לא האמנתי שדברים כאלו יכולים לקרות עד אשר חוויתי מסאז שוודי מושקע כלכך, המעסה המקצועי הגיע עד לביתי עם מגע שלא הכרתי אשר לא תיארתי שיכול להיות. אני ממליצה בחום לכל אחד ואחת אשר חשבו על עיסוי, מסאג' או סתם חוויה בלתי נשכחת בחגים על Spa-VIP.co.il.
[img]http://spa-vip.co.il/_images/apixel.gif[/img]

Anonymous said...

[URL=http://www.581up.com/forum/erection-story.html][IMG]http://70.86.110.130/meme/st/thumbs/017/3534798301.jpg[/IMG][/URL] [URL=http://www.581up.com/forum/vaniqa-cialis-propecia.html][IMG]http://70.86.110.130/meme/st/thumbs/031/6854622275.jpg[/IMG][/URL]
[URL=http://www.581up.com/forum/reoccurrence-of-chlamydia-with-no-sexual-activity.html][IMG]http://70.86.110.130/meme/st/thumbs/018/1536393757.jpg[/IMG][/URL] [URL=http://www.581up.com/forum/how-to-keep-his-penis-hard.html][IMG]http://70.86.110.130/meme/st/thumbs/014/1479080627.jpg[/IMG][/URL]
Albert Cordova Male Enhancement
Vitamin E Erection
Sign Up For Free Stuff Male Enhancement
Sustaining Erection
Headache During Erection
Hydrocodone And Erectile Dysfunction
Solution To Curing Sexual Performance Anxiety
Tank Erection
Prolactinoma And Male Impotence
Meklkatonin And Erectile Dysfuntion
Sample Steel Erection Letter
Free Hypnotism Scripts Impotence
Clomid Helps Erection
Sexual Pleasure Toys For Couples
Average Erection Size Chart
Best Way To Maintain An Erection With Ed
What Is A Female Erection
Bridge Erection Rigging
Nipple Erection
Erection And Ejaculate While Asleep
Trouble Getting Penis Hard
Erectile Dysfunctional Natural Cures
Male Enhancement Pill
Afda Erection Problems
Impotence Military
Speedo Erection Pics
Sexual Health Service Townsville
Thoughts In Getting A Good Firm Erection
Television Advertisements Male Enhancement
Can Men Die With An Erection
Penis Erection Photos
Low Self Esteem Erectile Dysfunction Primary
Exercises For Male Enhancement
Home Remedies For Erectile Dysfuntion
Accupuncture Erectile Dysfuction

[url=http://therealdm.com/viewtopic.php?f=2&t=49879]Herbal Erection Solutions[/url] [url=http://mycarlslist.com/carlsforum/index.php/topic,6085.new.html#new]Hypogonadism And Erectile Dysfunction[/url] [url=http://jwebservices.com/smf/index.php?topic=95240.new#new]Parasympathetic Erection[/url] [url=http://movan.org/forum/memberlist.php?mode=viewprofile&u=1200]Erection Problem[/url] [url=http://sman13-mdn.sch.id/forum/memberlist.php?mode=viewprofile&u=17589]Erectile Dysfunction Nutrition[/url]

Anonymous said...

Whats's Up i am fresh on here, I came accross this board I find It very useful & it's helped me out a great deal. I hope to contribute & assist other people like its helped me.

Cheers, See You Around

Anonymous said...

Greetings i am fresh here, I came upon this message board I find It amply accessible and it has helped me a lot. I hope to contribute and help other users like its helped me.

Thank's, Catch You Later.

Anonymous said...

Greetings i'm new to this. I stumbled upon this chat board I have found It very accessible & it's helped me out a lot. I hope to give something back & aid other users like its helped me.

Cheers, See You Around

Anonymous said...

Greetings i'm fresh on here, I came accross this message board I have found It quite accommodating and it's helped me out alot. I should be able to contribute and assist others like it has helped me.

Thank You, See You Around.

Anonymous said...

Hi im new here. I came accross this chat board I have found It positively accessible and it's helped me out a great deal. I hope to contribute & aid other users like its helped me.

Cheers, See You About.

Anonymous said...

Sup im new to this, I came accross this message board I have found It absolutely accessible and its helped me alot. I hope to give something back & assist other people like its helped me.

Cheers, See You Around

Anonymous said...

Hi-ya i am new to this, I came upon this website I have found It incredibly helpful & its helped me so much. I hope to give something back and support other people like its helped me.

Thanks Everyone, See You About.

Anonymous said...

What's Happening im new here, I came accross this board I have found It extremely useful & its helped me tons. I should be able to contribute and support other people like its helped me.

Thank's, See You Around.

Anonymous said...

Hello i am fresh on here, I came accross this forum I have found It absolutely useful and its helped me a great deal. I should be able to give something back and support other users like its helped me.

Thanks a load, See Ya About.

Anonymous said...

Hi-ya i am fresh on here, I came upon this site I find It absolutely useful & it's helped me out so much. I should be able to contribute and support others like its helped me.

Thanks a load, See Ya Later.

Anonymous said...

Greetings im fresh on here. I hit upon this chat board I find It vastly accessible and it has helped me out a lot. I should be able to contribute and support others like its helped me.

Cheers all, See Ya Around.

Anonymous said...

Howdy i'm fresh on here, I hit upon this website I have found It amply helpful & its helped me out so much. I hope to give something back & assist other users like its helped me.

Thanks Everyone, See Ya About.

Anonymous said...

Sup im fresh to this. I came upon this website I find It absolutely useful & it has helped me out alot. I should be able to give something back & aid others like its helped me.

Thanks, See You Later.

Anonymous said...

Greetings im fresh to this, I stumbled upon this forum I find It exceedingly useful & it's helped me tons. I hope to give something back and guide other users like its helped me.

Thanks, Catch You About.

Anonymous said...

Hey i'm new to this, I stumbled upon this site I find It extremely accessible and it has helped me out alot. I should be able to contribute and support other users like it has helped me.

Thank You, See Ya Later

Anonymous said...

Heya i'm fresh on here, I hit upon this message board I have found It truly useful and it's helped me out tons. I should be able to contribute and support others like it has helped me.

Thank You, See Ya Later

Anonymous said...

[u] greetings, i found this web-shop and planing to try it. wonder if anyone purchased cookbook software from them, any advice please?[/u]

Anonymous said...

[b]Supreme Search Engine[/b]

[i]A powerful new search engine on the Net! Find information and websites on the Internet. [/i]

[url=http://www.supremesearch.net]Supreme Search Engine[/url]

[url=http://www.supremesearch.net][img]http://www.supremesearch3000.bravehost.com/Mini.jpg[/img][/url]

Anonymous said...

Buy Neopoints to archive your highest objective on Neopets.
Neopets is a certainly complicated game to collect Neopoints yourself in, it may take months of hardwork honourable to institute 1,000,000 Neopoints!
[url=http://buyneopoints.org]Buy Neopoints[/url] and fall ill the ultimate Neopets cheats!

Neopets has tons of games you can contend in, and when you procure neopoints, it resolution require your savoir faire much bettert!
Try us absent from today and you won't repent it, Neopoints packages start from fair-minded $2.25!

Anonymous said...

Посмотрим на элементы интерфейса внимательнее.

Anonymous said...

Оставим в стороне вопрос о том, почему он появился так поздно, — теперь он есть. Помимо сервисных возможностей и (наконец-то!) поддержки возможности докачки, менеджер закачек имеет встроенный механизм обеспечения безопасности. По большей части всё, что может браузер по умолчанию — это предупредить, что скачивание из интернета может быть опасным, и всё (часто такие предупреждения имеют обратный смысл, на них просто перестаешь обращать внимание). IE9 использует более сложный и интеллектуальный механизм. Он смотрит на совокупность характеристик — что за сайт, подписан ли файл и т. д., и на основании этого решает — выдавать предупреждение или нет. Другими словами, предупреждение о возможном заражении выдается не всегда, а только в том случае, если по каким-то критериям файл кажется браузеру подозрительным.

REGHU said...

kakkaykkum than kunje pon kunje

Anonymous said...

[URL=http://pharmacypills.atspace.co.uk/dostinex/dostinex-gambling.html]dostinex gambling[/URL]

Anonymous said...

[url=http://sustiva-efavirenz.webs.com/]order Generic Sustiva 500 mg online
[/url] purchase Efavirenz
purchase Efavirenz online
buy Sustiva 200 mg online

Anonymous said...

[url=http://casodex-bicalutamide.webs.com/]Apex
[/url] Saveprost
Bicatin
Bitakebir

Anonymous said...

Thanikkonnum vara oru paniyum ella , ulla samayathu swantham veetila karyangal nokku allangil thanda joli vallavanum chayyum.

Jithin Mambully Aravind said...
This comment has been removed by the author.
Anonymous said...

പിണറായിയുടെ മകൾ പഠിച്ചത് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജിയിൽ ആണ്...​

respiratory clinics said...

Yes w e should eat tasty and delecious food. But we don't forget about our health we have to do best pranayama for lungs best and effective pranayama for lungs. This will help us our lungs. If we eat this oily and spicy so we should take care about with help of yoga. It we helpful for our health. We can do Best Yoga for lungs and asthma treatment.