Sunday, January 13, 2008

കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.

കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിലും വി.എസ് പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ കാര്യത്തിലും വി.എസ് പക്ഷത്തിന് ഏറെ നഷ്ടമുണ്ടായി. പി.കെ ചന്ദ്രാനന്ദനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉറച്ച ഏഴ് വി.എസ് പക്ഷക്കാരെ ഒഴിവാക്കി ഔദ്യോഗിക പക്ഷം തയാറാക്കിയ പാനല്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എം ആര്‍ രാജശേഖരന്‍, കെ രഘുപ്രസാദ്, കെ കരുണാകരന്‍, പി വി രാമനാഥന്‍, വി കെ വാസുദേവന്‍, ഡി ശ്യാംസുന്ദര്‍, ജി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ കമ്മിറ്റിയില്‍ പിണറായി പക്ഷത്ത് നിന്ന് അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ 44 അംഗ കമ്മിറ്റിയില്‍ വി.എസ് പക്ഷക്കാരുടെ എണ്ണം ഏഴായി ചുരുങ്ങി.
സംസ്ഥാന സമ്മേളന പ്രതിനിധികളായി 44 പേരെ തിരഞ്ഞെടുത്തതില്‍ വി.എസ് പക്ഷത്ത് നിന്ന് എട്ട് പേര്‍ മാത്രേയുള്ളൂ. വി.എസിന്റെയും പിണറായിയുടേയും സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.


ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിലും വി.എസ് പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ കാര്യത്തിലും വി.എസ് പക്ഷത്തിന് ഏറെ നഷ്ടമുണ്ടായി. പി.കെ ചന്ദ്രാനന്ദനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉറച്ച ഏഴ് വി.എസ് പക്ഷക്കാരെ ഒഴിവാക്കി ഔദ്യോഗിക പക്ഷം തയാറാക്കിയ പാനല്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എം ആര്‍ രാജശേഖരന്‍, കെ രഘുപ്രസാദ്, കെ കരുണാകരന്‍, പി വി രാമനാഥന്‍, വി കെ വാസുദേവന്‍, ഡി ശ്യാംസുന്ദര്‍, ജി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ കമ്മിറ്റിയില്‍ പിണറായി പക്ഷത്ത് നിന്ന് അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ 44 അംഗ കമ്മിറ്റിയില്‍ വി.എസ് പക്ഷക്കാരുടെ എണ്ണം ഏഴായി ചുരുങ്ങി.

സംസ്ഥാന സമ്മേളന പ്രതിനിധികളായി 44 പേരെ തിരഞ്ഞെടുത്തതില്‍ വി.എസ് പക്ഷത്ത് നിന്ന് എട്ട് പേര്‍ മാത്രേയുള്ളൂ. വി.എസിന്റെയും പിണറായിയുടേയും സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്.