Saturday, February 7, 2009

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട രണ്ടു വിമാന യാത്രക്കാര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.
ഇന്നുരാവിലെ 4 മണിയോടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നും ടി.കെ. എം 522 എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുവന്ന ശൂരനാട് അടീക്കലത്ത് സ്വദേശി രഘു (41), ഈജിപ്റ്റില്‍നിന്നും ഇംഗ്ളണ്ടില്‍ കുടിയേറി പൌരത്വം നേടിയ അഹമ്മദ് മുഹമ്മദ് അല്‍ജലാക്ക് (30) എന്ന വിദേശിയുമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. എമിഗ്രേഷനില്‍ ക്യൂ നില്‍ക്കവെ ബഹളംവച്ച ഇവര്‍ മറ്റു യാത്രക്കാരെയും എമിഗ്രേഷന്‍ ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തടയാന്‍ശ്രമിച്ച സി. ഐ. എസ്. എഫുകാരെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടര്‍ ചാറ്റര്‍ജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച ഇവരെ പിന്നീട് വലിയതുറ പൊലീസിനു കൈമാറി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
അതേസമയം ഇവരെ സ്വീകരിക്കാന്‍ എത്തിയ സ്റ്റേറ്റ് കാര്‍ അടിപിടി നടന്നതറിഞ്ഞ് മടങ്ങിപ്പോയി. കേസ് തേയ്ച്ചുമായ്ചു കളയാന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞതിനാല്‍ നടന്നില്ല. സംഭവത്തില്‍ മന്ത്രിപുത്രന് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

news from keralakaumudi

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു


തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട രണ്ടു വിമാന യാത്രക്കാര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.

ഇന്നുരാവിലെ 4 മണിയോടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നും ടി.കെ. എം 522 എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുവന്ന ശൂരനാട് അടീക്കലത്ത് സ്വദേശി രഘു (41), ഈജിപ്റ്റില്‍നിന്നും ഇംഗ്ളണ്ടില്‍ കുടിയേറി പൌരത്വം നേടിയ അഹമ്മദ് മുഹമ്മദ് അല്‍ജലാക്ക് (30) എന്ന വിദേശിയുമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. എമിഗ്രേഷനില്‍ ക്യൂ നില്‍ക്കവെ ബഹളംവച്ച ഇവര്‍ മറ്റു യാത്രക്കാരെയും എമിഗ്രേഷന്‍ ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തടയാന്‍ശ്രമിച്ച സി. ഐ. എസ്. എഫുകാരെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടര്‍ ചാറ്റര്‍ജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

മദ്യപിച്ച ഇവരെ പിന്നീട് വലിയതുറ പൊലീസിനു കൈമാറി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

അതേസമയം ഇവരെ സ്വീകരിക്കാന്‍ എത്തിയ സ്റ്റേറ്റ് കാര്‍ അടിപിടി നടന്നതറിഞ്ഞ് മടങ്ങിപ്പോയി. കേസ് തേയ്ച്ചുമായ്ചു കളയാന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞതിനാല്‍ നടന്നില്ല. സംഭവത്തില്‍ മന്ത്രിപുത്രന് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

Anonymous said...

there is no Emirates Flight from Sharjah.

Anonymous said...

ok.this flight from dubai.