Monday, January 7, 2008

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും വി എസ്.

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും. വി എസ്

ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം കഴിഞ്ഞ് സോഷ്യലിസം എന്നതല്ല പാര്‍ട്ടിയുടെ നയം. പാര്‍ട്ടി ആശയങ്ങളെ പിന്‍തിരിഞ്ഞു കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത് സോഷ്യലിസത്തിനുവേണ്ടിയാണ്.
സി.പി.എം തുടങ്ങിയ കാലത്തുനിന്ന് വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന നിലനില്‍പ് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. കാര്‍ഷിക രംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതിയുണ്ടായെന്നും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും. വി എസ്

ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം കഴിഞ്ഞ് സോഷ്യലിസം എന്നതല്ല പാര്‍ട്ടിയുടെ നയം. പാര്‍ട്ടി ആശയങ്ങളെ പിന്‍തിരിഞ്ഞു കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത് സോഷ്യലിസത്തിനുവേണ്ടിയാണ്.
സി.പി.എം തുടങ്ങിയ കാലത്തുനിന്ന് വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന നിലനില്‍പ് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. കാര്‍ഷിക രംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതിയുണ്ടായെന്നും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.