Sunday, December 9, 2007

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും




കൊച്ചി: വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടില്‍ കൈക്കൊണ്ടതായി ആരോപിക്കപ്പെടുന്ന നടപടികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതു കമ്പനി വക്താക്കളായ ദിലിപ്രാഹുലും എം.എ. നാസറുമെന്നതിനു സി.ബി.ഐ മുമ്പാകെ പുതിയ തെളിവുകള്‍.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനാവശ്യമായ സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രമാണ് 1996 ഫെബ്രുവരിയില്‍ കാനഡയിലെ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചതോടെ മേയ് 10 ന് നായനാര്‍ മന്ത്രിസഭ അധികാരമേറ്റു. വൈദ്യുത പദ്ധതി നവീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതോടെ കരാര്‍ തുടരാനാകില്ലെന്ന് കമ്പനി ഭയപ്പെട്ടു. ഈ ഘട്ടത്തിലാണ് ഇടനിലക്കാരുടെ റോളില്‍ കമ്പനി ഉദ്യോഗസ്ഥരായ ദിലിപ്രാഹുലും നാസറും മന്ത്രി പിണറായിയെ നേരില്‍കണ്ടു ചര്‍ച്ച നടത്തിയത്.
ഇവര്‍ മുന്നോട്ടുവച്ച കോടികളുടെ വാഗ്ദാനമാണു ലാവ്ലിനുമായി ഉപകരണ വിതരണക്കരാറുണ്ടാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നു സി.ബി.ഐക്കു ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.
ഒമ്പതാം പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണബോര്‍ഡ് അംഗം സാംബമൂര്‍ത്തിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഊര്‍ജപഠനറിപ്പോര്‍ട്ടില്‍ മൂന്നു പദ്ധതികളുടെ നവീകരണത്തിനും ഇന്ത്യന്‍ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും നൂറുകോടിയില്‍ താഴെവരുന്ന തുകയ്ക്ക് ബി.എച്ച്.ഇ.എല്‍ന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതേയുള്ളൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ തനിക്കു കനേഡിയന്‍ കരാറിലാണ് താല്‍പര്യമെന്ന് മന്ത്രി പിണറായി തുറന്നുപറഞ്ഞു. ഇതിനുള്ള രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചു. 1997 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്ളാനിംഗ് ബോര്‍ഡ് പഠനം ശരിവയ്ക്കുന്നതായിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപ കമ്പനി സഹായധനം നല്‍കുമെന്നാണ് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ കത്തും മന്ത്രിയുടെ കാബിനറ്റ് കുറിപ്പും വ്യക്തമാക്കുന്നത്.
അതനുസരിച്ചു നീങ്ങിയ ഉന്നതതല സമിതിയെ നിയന്ത്രിച്ചിരുന്നതു കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ദിലിപ്രാഹുലും കമ്പനി എക്സിക്യൂട്ടീവ് നാസറുമായിരുന്നു. ധാരണാപത്രത്തിലോ കരാറിലോ സൂചിപ്പിച്ചിട്ടില്ലാത്ത ചെന്നൈയിലെ ടെക്നിക്കാലിയ എന്ന ബിനാമി സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയതും അതിന്റെ ഡയറക്ടര്‍മാര്‍ ഉന്നതതല യോഗങ്ങളില്‍ സംബന്ധിച്ചതും ഇവരുടെ ആസൂത്രണ ഫലമാണ്.

അനുബന്ധം .

പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ദിലിപ് രാഹുലന്റെ റോള്‍സ് റോയ്‌സിലായിരുന്നു ദുബായിലെ യാത്ര.ഇദ്ദേഹത്തിന്റെ കേയറോഫില്‍ ഹയാത്ത് റിജന്‍സിയിലും ബര്‍ജ് ദുബായിലുമായിരുന്നു താമസം . ഇത് ലോകത്തിലെത്തന്നെ ഏറ്റവും വിലകൂടിയ ഹോട്ടലാണു.കൂടുതല്‍ വിവരങള്‍ക്ക് കാത്തിരിക്കുക.




1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും
അനുബന്ധം .

പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ദിലിപ് രാഹുലന്റെ റോള്‍സ് റോയ്‌സിലായിരുന്നു ദുബായിലെ യാത്ര.ഇദ്ദേഹത്തിന്റെ കേയറോഫില്‍ ഹയാത്ത് റിജന്‍സിയിലും ബര്‍ജ് ദുബായിലുമായിരുന്നു താമസം . ഇത് ലോകത്തിലെത്തന്നെ ഏറ്റവും വിലകൂടിയ ഹോട്ടലാണു.

കൊച്ചി: വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടില്‍ കൈക്കൊണ്ടതായി ആരോപിക്കപ്പെടുന്ന നടപടികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതു കമ്പനി വക്താക്കളായ ദിലിപ്രാഹുലും എം.എ. നാസറുമെന്നതിനു സി.ബി.ഐ മുമ്പാകെ പുതിയ തെളിവുകള്‍.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനാവശ്യമായ സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രമാണ് 1996 ഫെബ്രുവരിയില്‍ കാനഡയിലെ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചതോടെ മേയ് 10 ന് നായനാര്‍ മന്ത്രിസഭ അധികാരമേറ്റു. വൈദ്യുത പദ്ധതി നവീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതോടെ കരാര്‍ തുടരാനാകില്ലെന്ന് കമ്പനി ഭയപ്പെട്ടു. ഈ ഘട്ടത്തിലാണ് ഇടനിലക്കാരുടെ റോളില്‍ കമ്പനി ഉദ്യോഗസ്ഥരായ ദിലിപ്രാഹുലും നാസറും മന്ത്രി പിണറായിയെ നേരില്‍കണ്ടു ചര്‍ച്ച നടത്തിയത്.
ഇവര്‍ മുന്നോട്ടുവച്ച കോടികളുടെ വാഗ്ദാനമാണു ലാവ്ലിനുമായി ഉപകരണ വിതരണക്കരാറുണ്ടാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നു സി.ബി.ഐക്കു ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.
ഒമ്പതാം പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണബോര്‍ഡ് അംഗം സാംബമൂര്‍ത്തിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഊര്‍ജപഠനറിപ്പോര്‍ട്ടില്‍ മൂന്നു പദ്ധതികളുടെ നവീകരണത്തിനും ഇന്ത്യന്‍ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും നൂറുകോടിയില്‍ താഴെവരുന്ന തുകയ്ക്ക് ബി.എച്ച്.ഇ.എല്‍ന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതേയുള്ളൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ തനിക്കു കനേഡിയന്‍ കരാറിലാണ് താല്‍പര്യമെന്ന് മന്ത്രി പിണറായി തുറന്നുപറഞ്ഞു. ഇതിനുള്ള രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചു. 1997 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്ളാനിംഗ് ബോര്‍ഡ് പഠനം ശരിവയ്ക്കുന്നതായിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപ കമ്പനി സഹായധനം നല്‍കുമെന്നാണ് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ കത്തും മന്ത്രിയുടെ കാബിനറ്റ് കുറിപ്പും വ്യക്തമാക്കുന്നത്.
അതനുസരിച്ചു നീങ്ങിയ ഉന്നതതല സമിതിയെ നിയന്ത്രിച്ചിരുന്നതു കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ദിലിപ്രാഹുലും കമ്പനി എക്സിക്യൂട്ടീവ് നാസറുമായിരുന്നു. ധാരണാപത്രത്തിലോ കരാറിലോ സൂചിപ്പിച്ചിട്ടില്ലാത്ത ചെന്നൈയിലെ ടെക്നിക്കാലിയ എന്ന ബിനാമി സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയതും അതിന്റെ ഡയറക്ടര്‍മാര്‍ ഉന്നതതല യോഗങ്ങളില്‍ സംബന്ധിച്ചതും ഇവരുടെ ആസൂത്രണ ഫലമാണ്.


കൂടുതല്‍ വിവരങള്‍ക്ക് കാത്തിരിക്കുക.