Saturday, July 14, 2007

അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല _വി.എസ്.

അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല _വി.എസ്.

‍അഴിമതിക്കെതിരെ പോരാടുന്ന പത്രങ്ങള്‍ക്കൊപ്പം നില്‍ക്കും.

‍അഴിമതിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല.





സമൂഹത്തില്‍ പെരുകുന്ന തിന്മകള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായി വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതിനെതിരെ പോരാടുന്ന പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം താനുമുണ്ടാവുമെന്ന് വ്യക്തമാക്കി.
ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ദുഷ്പ്രവണതകള്‍ നന്നേ ചുരുക്കം ചില കമ്യൂണിസ്റ്റുകാരിലും കടന്നുകൂടാന്‍ ഇടയുണ്ട്. അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല. ഒരു കോടിയുടെയോ രണ്ടുകോടിയുടെയോ അഴിമതി ചെറുതായി കാണുന്നുമില്ല. 'ദേശാഭിമാനി'യുമായി ബന്ധപ്പെട്ട് ഉണ്ടായ കോഴവിവാദത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ടൌണ്‍ഹാളില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന രണ്ട് യോഗങ്ങളില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സമൂഹത്തില്‍ ഇന്ന് തിന്മകളും അഴിമതിയും വര്‍ധിച്ചുവരികയാണെന്ന് രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
പത്രങ്ങളും നല്ലവരായ വ്യക്തികളും ശക്തമായ നിലയില്‍ അതിനെതിരെ കണ്ണുതുറന്നിരിക്കുന്നുണ്ട്. സാമൂഹിക തിന്മകള്‍ എത്രതന്നെ ഉയര്‍ന്നാലും അതിനെ ആയിരമിരട്ടി ശക്തിയോടെ പ്രതിരോധിക്കുന്ന കണ്ണുകളാണ് ഈ വിധം തുറന്നിരിക്കുന്നത്. ഇങ്ങനെ പടപൊരുതുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള പരാജയബോധവും ഉണ്ടാകേണ്ടതില്ല. തിന്മകള്‍ക്കെതിരെ പ്രതിരോധത്തിന്റെ പടവാള്‍ എടുക്കുന്നവരുടെ കൂട്ടത്തില്‍ ഈ എളിയവനായ ഞാനുമുണ്ടാകും.
സാമൂഹിക തിന്മയും അഴിമതിയും ആത്യന്തികമായി സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റുക തന്നെ ചെയ്യും. തിന്മ ചെയ്യുന്നവരെക്കൊണ്ട് തെറ്റ് തുറന്നു പറയിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്_ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ദുഷ്ചെയ്തികള്‍ക്കെതിരെ പോരാടുമ്പോള്‍ അവരില്‍ ആ വ്യവസ്ഥിതിയുടെ ദുഷ്പ്രവണതകള്‍ കയറിക്കൂടാന്‍ ഇടയുണ്ടെന്ന് പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാറിന്റെ 30_ാം വാര്‍ഷികം പ്രമാണിച്ച് എല്‍.ഡി.എഫ്. സിറ്റി കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പതിനായിരത്തിലൊന്നോ ലക്ഷത്തിലൊന്നോ ആയിരിക്കും ഇവര്‍. ഇവരെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. ഒരുകോടിയോ രണ്ടുകോടിയോ ചെറുതായി കാണുന്നുമില്ല _അദ്ദേഹം പറഞ്ഞു.
ലോട്ടറിക്കാര്‍ നടത്തിയ 5000 കോടിയുടെ നികുതിവെട്ടിപ്പിന് കൂട്ടുനിന്നവരാണ് മുന്‍സര്‍ക്കാര്‍. ഏറ്റവും വലിയ ലോട്ടറി തട്ടിപ്പുകാരന്‍ കോണ്‍ഗ്രസ്സുകാരനായ എം.പി.യാണ് _മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല _വി.എസ്.

‍അഴിമതിക്കെതിരെ പോരാടുന്ന പത്രങ്ങള്‍ക്കൊപ്പം നില്‍ക്കും.

‍അഴിമതിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല.






സമൂഹത്തില്‍ പെരുകുന്ന തിന്മകള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായി വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതിനെതിരെ പോരാടുന്ന പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം താനുമുണ്ടാവുമെന്ന് വ്യക്തമാക്കി.