Thursday, July 19, 2007

മൂന്ന് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നു

മൂന്ന് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നു


സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള മൂന്നു സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
എന്നാല്‍ നിയമോപദേശം തേടിയശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. മരിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് കഴക്കൂട്ടം, മാര്‍ ബസേലിയസ് എന്‍ജിനീയറിങ് കോളജ് നാലാഞ്ചിറ, ലൂര്‍ദ് മാതാ എന്‍ജിനീയറിങ് കോളജ് കുറ്റിച്ചല്‍ എന്നിവയുടെ അഫിലിയേഷനാണു റദ്ദാക്കുന്നത്. കാത്തലിക്ക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനില്‍ അംഗങ്ങളാണ് ഇൌ മൂന്നു കോളജുകളും.
50% സീറ്റില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്താമെന്നു കരാര്‍ ഒപ്പിട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് അഫിലിയേഷന്‍ നല്‍കിയതെന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഇതു പാലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍വകലാശാല ഇവര്‍ക്കു കത്തും നല്‍കി. എന്നാല്‍ ഇപ്പോള്‍ കരാര്‍ നിലവിലില്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ സാഹചര്യത്തില്‍ മൂന്നു കോളജുകളുടെയും അഫിലിയേഷന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

മൂന്ന് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നു

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള മൂന്നു സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.

എന്നാല്‍ നിയമോപദേശം തേടിയശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. മരിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് കഴക്കൂട്ടം, മാര്‍ ബസേലിയസ് എന്‍ജിനീയറിങ് കോളജ് നാലാഞ്ചിറ, ലൂര്‍ദ് മാതാ എന്‍ജിനീയറിങ് കോളജ് കുറ്റിച്ചല്‍ എന്നിവയുടെ അഫിലിയേഷനാണു റദ്ദാക്കുന്നത്. കാത്തലിക്ക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനില്‍ അംഗങ്ങളാണ് ഇൌ മൂന്നു കോളജുകളും.

50% സീറ്റില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്താമെന്നു കരാര്‍ ഒപ്പിട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് അഫിലിയേഷന്‍ നല്‍കിയതെന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഇതു പാലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍വകലാശാല ഇവര്‍ക്കു കത്തും നല്‍കി. എന്നാല്‍ ഇപ്പോള്‍ കരാര്‍ നിലവിലില്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ സാഹചര്യത്തില്‍ മൂന്നു കോളജുകളുടെയും അഫിലിയേഷന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.